india
ജോഷിമഡില്‍ വിള്ളല്‍ വീണ കെട്ടിടങ്ങള്‍ 780 ലേറെ, അപകടമേഖലയില്‍ 148 നിര്‍മ്മാണങ്ങള്‍
ജോഷിമഡിലെ അവസ്ഥ പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും വരെ മറ്റ് ഏജന്‍സികളോ സര്‍ക്കാര്‍ സ്ഥാപനങ്ങളോ വിവരങ്ങള്‍ പങ്കു വെക്കരുതെന്നാണ് ഉത്തരവില്‍ പറയുന്നത്.

ഭൂമി ഇടിഞ്ഞു താഴല്‍ പ്രതിഭാസത്തെതുടര്‍ന്ന് ജോഷിമഡില്‍ വിള്ളല്‍ വീണ വീടുകളുടെ എണ്ണം 782 ആയതായി ദുരന്ത നിവാരണ വകുപ്പ്. 148 വീടുകള്‍ പൂര്‍ണമായി വാസയോഗ്യമല്ലാതായതായും ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി രഞ്ജിത് കുമാര്‍ സിന്‍ഹ അറിയിച്ചു. 223 കുടുംബങ്ങളെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചു. ഇന്നലെ മാത്രം 43 കുടുംബങ്ങളെ ഒഴിപ്പിച്ചു. വീടും ഭൂമിയും ഒഴിയേണ്ടി വന്ന കുടുംബങ്ങളുടെ പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനുമായി ഇതുവരെ 1.87 കോടി ചെലവിട്ടെന്നും ദുരന്ത നിവാരണ സേന വ്യക്തമാക്കി. വീടൊഴിഞ്ഞ എല്ലാ കുടുംബങ്ങള്‍ക്കും അടിയന്തര സഹായമായി 5000 രൂപ നല്‍കിയെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.
അതേസമയം ജോഷിമഡിനെയും ഓലിയേയും ബന്ധിപ്പിക്കുന്ന നാലരക്കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോപ് വേയുടെ പ്ലാറ്റ് ഫോമില്‍ ഭീമന് വിള്ളല്‍. ഇതേതുടര്‍ന്ന് റോപ് വേ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഭൂമി ഇടിഞ്ഞു താഴല്‍ പ്രതിഭാസത്തെതുടര്‍ന്ന് ജോഷിമഠില്‍ നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിനിടെയാണ് റോപ് വേക്കും ഭീഷണി ഉയര്‍ന്നിരിക്കുന്നത്. ജനുവരി 13ന് രാത്രിയാണ് റോപ് വേയുടെ ഒന്നാം നമ്പര്‍ തൂണിന്റെ പ്ലാറ്റ്ഫോമില്‍ ശക്തമായ വിള്ളല്‍ രൂപപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി റോപ് വേ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചതായി ഓപ്പറേഷനല്‍ മാനേജര്‍ ദിനേശ് ഭട്ട് പറഞ്ഞു. ഭൂമി ഇടിഞ്ഞുതാഴല്‍ പ്രതിഭാസം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ സൂചനയായും റോപ് വേ പ്ലാറ്റ് ഫോമിലെ വിള്ളല്‍ വിലയിരുത്തലുണ്ട്.
എന്നാല്‍ ജോഷിമഡില്‍ ഭൂമി ഇടിഞ്ഞു താഴുന്നത് സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഏജന്‍സികളെയും സ്ഥാപനങ്ങളേയും വിലക്കി കേന്ദ്ര സര്‍ക്കാര്‍. സാറ്റലൈറ്റ് ചിത്രങ്ങളെ ആധാരമാക്കി കഴിഞ്ഞ ദിവസം ഐ.എസ്.ആര്.ഒ നല്കിയ മുന്നറിയിപ്പിനു പിന്നാലെയാണ് വായ്മൂടിക്കെട്ടാനുള്ള കേന്ദ്രത്തിന്റെ ശ്രമം. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനു പിന്നാലെ ദേശീയ ദുരന്ത നിവാരണ സേനയാണ് ഉത്തരവിറക്കിയത്. വ്യത്യസ്ത ഏജന്‍സികള്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ പങ്കുവെക്കുന്നത് ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ് വിലക്കിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ജോഷിമഡില്‍ 12 ദിവസത്തിനിടെ ഭൂമി 5.4 സെന്റിമീറ്റര്‍ ഇടിഞ്ഞു താഴ്ന്നതായാണ് ഐ.എസ്.ആര്.ഒ വെളിപ്പെടുത്തിയത്. വൈകാതെ ജോഷിമഡ് പൂര്‍ണമായി ഇടിഞ്ഞു താഴുമെന്നും ഐ.എസ്.ആര്.ഒ മുന്നറിയിപ്പു നല്‍കിയിരുന്നു. ഹിമാലയത്തിലെ വന്‍തോതിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ജനരോഷം ശക്തമാണ്. ഐ.എസ്.ആര്.ഒ വെളിപ്പെടുത്തല്‍ ഈ പ്രതിഷേധങ്ങള്‍ക്ക് ആക്കം കൂട്ടുമെന്ന വിലയിരുത്തലാണ് സ്വയംഭരണാധികാരമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളൂടെ പോലും വായ്മൂടിക്കെട്ടാന് കേന്ദ്രത്തെ പ്രേരിപ്പിക്കുന്നതെന്നാണ് വിവരം.
അതേസമയം കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിനു പിന്നാലെ റിപ്പോര്‍ട്ട് ഐ.എസ്.ആര്.ഒ പിന്‍വലിച്ചു. തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനാലാണ് റിപ്പോര്‍ട്ട് പിന്‍വലിച്ചതെന്നാണ് വിശദീകരണം. മേഖലയില്‍ ഒഴിപ്പിക്കല്‍ തുടരുന്നതിനിടെ പുറത്തുവന്ന ഐ.എസ്.ആര്.ഒ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അതൃപ്തി അറിയിച്ചിരുന്നു. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള ഏഴ് മാസത്തിനിടെ ജോഷിമഡ് ഒമ്പത് സെന്റിമീറ്റര്‍ താഴേക്ക് പോയെന്നും എന്നാല്‍ ജനുവരിയില്‍ 12 ദിവസത്തിനിടെ മാത്രം 5.4 സെന്റിമീറ്റര്‍ താഴ്ന്ന്, ഇടിഞ്ഞു താഴലിന് വേഗം കൂടിയെന്നുമായിരുന്നു ഐ.എസ്.ആര്.ഒ വെളിപ്പെടുത്തല്‍. ജനുവരി എട്ടിനും 27നും കാര്‍ട്ടോസാറ്റ് 2 എസ് ഉപഗ്രഹം പകര്‍ത്തി ബംഗളൂരുവിലെ നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിലേക്ക് അയച്ച ജോഷിമഡിന്റെ ചിത്രങ്ങളെ ആധാരമാക്കിയാണ് ഭൂമി ഇടിഞ്ഞുതാഴുന്നതിന്റെ തോത് സംബന്ധിച്ച് ഐ.എസ്.ആര്.ഒ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഈ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ ഇടപെടലിനെതുടര്‍ന്ന് പിന്‍വലിച്ചത്.
ജോഷിമഡിലെ അവസ്ഥ പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും വരെ മറ്റ് ഏജന്‍സികളോ സര്‍ക്കാര്‍ സ്ഥാപനങ്ങളോ വിവരങ്ങള്‍ പങ്കു വെക്കരുതെന്നാണ് ഉത്തരവില്‍ പറയുന്നത്.
india
തമിഴ്നാട് സര്‍ക്കാറിനെ അഭിനന്ദിച്ച് മുസ്ലിംലീഗ്
ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തമിഴ്നാട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് മുസ്ലിംലീഗ് ദേശീയ കൗണ്‍സില്‍ പ്രമേയത്തിലൂടെ അഭിനന്ദിച്ചു

ചെന്നൈ: ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ് ഉയര്‍ത്തിപ്പിടിക്കുന്നതിനും തമിഴ്നാട് സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തമിഴ്നാട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് മുസ്ലിംലീഗ് ദേശീയ കൗണ്‍സില്‍ പ്രമേയത്തിലൂടെ അഭിനന്ദിച്ചു.
സംസ്ഥാനത്തെ മുസ്്ലിം ന്യൂനപക്ഷങ്ങളുടെ വികസനത്തിനായി തിരുനെല്‍വേലിയില്‍ മുസ്ലിംലീഗ് സ്ഥാപക പ്രസിഡന്റ് ക്വയ്ദ്ഇമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ പേരില്‍ പുതിയ മെഗാ പബ്ലിക് ലൈബ്രറി നിര്‍മ്മിക്കുന്നതിനായി തമിഴ്നാട് സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണ്.
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്ഥിരം ന്യൂനപക്ഷ പദവി നല്‍കിയും കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് പദ്ധതി നിര്‍ത്തിയപ്പോള്‍, തമിഴ്നാട് മുഖ്യമന്ത്രി സംസ്ഥാന ഫണ്ടില്‍ നിന്ന് ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ആരംഭിച്ചും അവശ വിഭാഗത്തെ ചേര്‍ത്തു പിടിച്ചു.
ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് വിരുദ്ധമായ മുത്തലാഖ്, പൗരത്വം, വഖഫ് ഭേദഗതി ബില്ലുകള്‍ നടപ്പിലാക്കുന്നതിനെതിരെ തമിഴ്നാട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ചു. സംസ്ഥാന ഹാജിമാര്‍ക്കായി ചെന്നൈയില്‍ ഒരു പുതിയ ഹജ്ജ് ഹൗസ് നിര്‍മ്മിച്ചതിനും അഭിനന്ദിച്ചു.
india
മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ്‍ ബര്‍ള തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്
ബിജെപി നേതൃത്വം ഗോത്ര വര്‍ഗക്കാര്‍ക്കായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന് ജോണ്‍ ബര്‍ള പറഞ്ഞു

മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ്‍ ബര്‍ള തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്. ബിജെപി നേതൃത്വം ഗോത്ര വര്‍ഗക്കാര്‍ക്കായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന് ജോണ്‍ ബര്‍ള പറഞ്ഞു.
2019ല്‍ പശ്ചിമ ബംഗാളിലെ അലിപുര്‍ദുവാര്‍സ് മണ്ഡലത്തില്‍ നിന്നും ബര്‍ള വിജയിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് സഹമന്ത്രിയായിരുന്നു. എന്നാല്‍ 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിച്ചു. തുടര്‍ന്ന് ബിര്‍ള ബിജെപിയുമായി ഇടഞ്ഞിരുന്നു. ബര്‍ളയെ വെട്ടി മനോജ് ടിഗ്ഗയെയായിരുന്നു ബിജെപി അലിപുര്‍ദുവാസ് മണ്ഡലത്തില്‍ മത്സരിപ്പിച്ചത്.
”ഞാന്‍ ബിജെപിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഗോത്ര വിഭാഗക്കാരുടെ പുരോഗമനത്തിനായി പ്രവര്‍ത്തിക്കാന്‍ എന്നെ അനുവദിച്ചിരുന്നില്ല. മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഗോത്ര ജനതക്ക് നിതി നല്കാന് കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്”തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം ജോണ്‍ ബിര്‍ള പ്രതികരിച്ചു.
india
യുപിയില്‍ മുസ്ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ ബുള്‍ഡോസര്‍ രാജ്; മദ്രസകളും, പള്ളികളുമടക്കം 280 സ്ഥാപനങ്ങള്‍ തകര്‍ത്തു
ശ്രാവസ്തിയില്‍ മാത്രം 104 മദ്രസകളും ഒരു പള്ളിയും അഞ്ച് മഖ്ബറയും രണ്ട് ഈദ്ഗാഹുകളും പൊളിച്ചുമാറ്റി

മുസ്ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് യുപി സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരം നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ 225 മദ്രസകള്‍, 30 പള്ളികള്‍, 25 മഖ്ബറകള്‍, 6 ഈദ്ഗാഹുകള്‍ എന്നിവ പൊളിച്ചുനീക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഏഴ് അതിര്‍ത്തി ജില്ലകളിലാണ് ഈ നടപടികള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ബല്റാംപൂര്, മഹാരാജ്ഗഞ്ച്, ലഖിംപൂര്‍ ഖേരി, ശ്രാവസ്തി, ബഹ്റൈച്, സിദ്ധാര്‍ത്ഥനഗര്‍, പിലിഭിത് തുടങ്ങിയാണ് അവ. ഇതില്‍ ശ്രാവസ്തിയില്‍ മാത്രം 104 മദ്രസകളും ഒരു പള്ളിയും അഞ്ച് മഖ്ബറയും രണ്ട് ഈദ്ഗാഹുകളും പൊളിച്ചുമാറ്റി.
അതിര്‍ത്തി പ്രദേശങ്ങളില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഭൂനിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഈ പ്രദേശങ്ങളിലെ സുരക്ഷാ അപകടസാധ്യതകള്‍ തടയുന്നതിനുമുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് പൊളിക്കല്‍ നടപടികളെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അതിര്‍ത്തിയില്‍ 1015 കിലോമീറ്റര്‍ വ്യാപ്തിയില്‍ സമാനമായ പരിശോധനകള്‍ തുടരുമെന്നും അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ ‘സീറോ ടോളറന്‍സ്’ നയം തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
-
india3 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala2 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
News12 hours ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
Cricket3 days ago
രോഹിത് ശര്‍മക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി
-
india1 day ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
kerala1 day ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
GULF1 day ago
മസ്കത്ത് കെ എം സി സി അല്‍ ഖൂദ് ഏരിയയുടെ പുതിയ കമ്മിറ്റി രൂപീകരിച്ചു
-
kerala2 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്