Connect with us

Views

ഞെട്ടിത്തരിച്ച് ലോകം , സമാനതകളില്ലാത്ത നടപടി

Published

on

 

ഗള്‍ഫ് രാജ്യങ്ങളുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത നടപടിയാണ് സഊദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും പ്രഖ്യാപിച്ചത്. ഖത്തര്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് 48 മണിക്കൂറിനകം മടങ്ങണമെന്നും മൂന്ന് രാജ്യങ്ങളും ആവശ്യപ്പെട്ടത് പ്രശ്‌നത്തിന്റെ സങ്കീര്‍ണത വ്യക്തമാക്കുന്നതാണ്. ഖത്തര്‍ പൗരന്മാര്‍ ഈ രാജ്യങ്ങളില്‍ പ്രവേശിക്കുന്നതും മറ്റൊരു രാജ്യത്തേക്ക് ഇതുവഴി കടന്നുപോകുന്നതും വിലക്കിയിട്ടുണ്ട്. ഖത്തറുമായുള്ള അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ 2014 ലും സഊദി അറേബ്യയും ബഹ്‌റൈനും യു.എ.ഇയും ഖത്തറില്‍ നിന്ന് തങ്ങളുടെ അംബാസഡര്‍മാരെ തിരിച്ച് വിളിച്ചിരുന്നു. എന്നാല്‍ മൂന്ന് രാജ്യങ്ങളും ഖത്തര്‍ പൗരന്മാരെ പുറത്താക്കിയിരുന്നില്ല. നിലവില്‍ തങ്ങളുടെ രാജ്യങ്ങളില്‍ കഴിയുന്ന ഖത്തര്‍ പൗരന്‍മാരോട് പതിനാല് ദിവസത്തിനകം സ്ഥലംവിടണമെന്നാണ് സഊദിയും യു.എ.ഇയും ബഹ്‌റൈനും ആവശ്യപ്പെട്ടത്. തങ്ങളുടെ പൗരന്മാര്‍ ഖത്തര്‍ സന്ദര്‍ശിക്കുന്നത് മൂന്ന് രാജ്യങ്ങളും വിലക്കിയിട്ടുമുണ്ട്. ഖത്തറില്‍ കഴിയുന്ന തങ്ങളുടെ പൗരന്മാര്‍ 14 ദിവസത്തിനകം ഖത്തര്‍ വിടണമെന്നും മൂന്ന് രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പ്രവേശന വിലക്കില്‍ നിന്ന് ഖത്തറില്‍ നിന്നുള്ള ഹജ്ജ്, ഉംറ തീര്‍ഥാടകരെ ഒഴിവാക്കിയതായി സഊദി അറിയിച്ചു. ഖത്തറിലേക്കും തിരിച്ചുമുള്ള വിമാന, കപ്പല്‍, വാഹന ഗതാഗതവും മൂന്ന് രാജ്യങ്ങളും പൂര്‍ണമായും വിലക്കി. ഖത്തറില്‍ നിന്നും ഖത്തറിലേക്കുമുള്ള വിമാന, കപ്പല്‍ സര്‍വീസുകള്‍ക്ക് സഊദി, ബഹ്‌റൈന്‍, യു.എ.ഇ വ്യോമ, സമുദ്ര അതിര്‍ത്തികള്‍ ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്. ഖത്തറിന്റെ രാഷ്ട്രീയ നയങ്ങള്‍ മൂലം ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നതില്‍ ഖേദമുണ്ടെന്ന് അറിയിച്ച സഊദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും കുടുംബ, ചരിത്ര, മതബന്ധങ്ങള്‍ നിലവിലുള്ള ഖത്തര്‍ ജനതയോടുള്ള ആദരവ് പ്രത്യേകം എടുത്തുപറഞ്ഞു. ഖത്തര്‍ വിമാന കമ്പനികള്‍ക്ക് കീഴിലെ വിമാനങ്ങളും ഖത്തര്‍ വിമാനങ്ങളും സഊദിയിലെ എയര്‍പോര്‍ട്ടുകളില്‍ ഇറങ്ങുന്നത് ഉടനടി വിലക്കുന്ന തീരുമാനം ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രഖ്യാപിച്ചു. സൗദിയില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ വിമാന കമ്പനികളും നേരിട്ടോ അല്ലാതെയോ ഖത്തര്‍ സര്‍വീസ് നടത്തുന്നതും ഖത്തര്‍ വിമാനങ്ങള്‍ സഊദി വ്യോമമേഖലയിലൂടെ കടന്നുപോകുന്നതും വിലക്കിയിട്ടുണ്ട്. ഖത്തറിലും സഊദിയിലും രജിസ്റ്റര്‍ ചെയ്യാത്ത വിമാന കമ്പനികള്‍ ഖത്തറിലേക്കും തിരിച്ചും സഊദി വ്യോമ മേഖലയിലൂടെ സര്‍വീസ് നടത്തുന്നതിന് ആഗ്രഹിക്കുന്ന പക്ഷം ഇതിനുള്ള നടപടികള്‍ അറിയുന്നതിന് ഒരാഴ്ചക്കകം ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനെ സമീപിക്കണമെന്നും നിര്‍ദേശമുണ്ട്. കര, സമുദ്ര മാര്‍ഗം ഖത്തറിലേക്കും യാത്രക്കാരെ കൊണ്ടുപോകുന്നതും ചരക്ക് നീക്കം ചെയ്യുന്നതും ഉടനടി നിര്‍ത്തിവെക്കുന്നതിന് സഊദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളില്‍ ബഹ്‌റൈനും സഊദി അറേബ്യയും യു.എ.ഇയും മാത്രമാണ് ഖത്തറുമായി അതിര്‍ത്തി പങ്കിടുന്നത്. കുവൈത്തും ഒമാനും ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചിട്ടില്ലെങ്കിലും ഈ രണ്ട് രാജ്യങ്ങളും ഖത്തറുമായി അതിത്തി പങ്ക് വെക്കുന്നില്ല. ഖത്തറുമായി കരാതിര്‍ത്തി പങ്ക് വെക്കുന്നത് സൗദി അറേബ്യ മാത്രമാണ്. സഊദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതിന് പിന്നാലെ യമന്‍, ലിബിയ, മാല്‍ദ്വീപ്‌സ് എന്നീ രാജ്യങ്ങളും ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുന്നതായി പ്രഖ്യാപിച്ചു. ഖത്തര്‍ എയര്‍വെയ്‌സുമായുണ്ടാക്കിയ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ സഊദിയിലെ അല്‍അഹ്‌ലി ഫുട്‌ബോള്‍ ക്ലബ്ബ് റദ്ദാക്കി. സഊദി അറേബ്യന്‍ എയര്‍ലൈന്‍സ് (സഊദിയ), ഇത്തിഹാദ് എയര്‍വെയ്‌സ്, എമിറേറ്റ്‌സ്, ഈജിപ്ത് എയര്‍, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ അടക്കമുള്ള വിമാന കമ്പനികള്‍ ദോഹ സര്‍വീസുകള്‍ റദ്ദാക്കി. സഊദിയില്‍ പ്രവര്‍ത്തിക്കുന്നതിന് അല്‍ജസീറ ചാനലിന് നല്‍കിയ ലൈസന്‍സും പിന്‍വലിക്കുകയും ചാനലിന്റെ സഊദിയിലെ ഓഫീസുകള്‍ അടപ്പിക്കുകയും ചെയ്തു. ഖത്തര്‍ മാധ്യമങ്ങളില്‍ ജോലി ചെയ്യുന്ന സഊദി പൗരന്മാരോട് ജോലി രാജിവെക്കുന്നതിനും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം സഊദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചത് ഭീകര വിരുദ്ധ പോരാട്ടത്തെ ബാധിക്കുമെന്ന് കരുതുന്നില്ലെന്ന് അമേരിക്കന്‍ വിദേശ മന്ത്രി റെക്‌സ് ടില്ലേഴ്‌സനും പ്രതിരോധ മന്ത്രി ജെയിംസ് മാറ്റിസും പറഞ്ഞു. നയതന്ത്രബന്ധം വിച്ഛേദിക്കുന്നതിനുള്ള സഊദി അറേബ്യയുടെയും യു.എ.ഇയുടെയും ബഹ്‌റൈന്റെയും ഈജിപ്തിന്റെയും തീരുമാനത്തില്‍ ഖേദമുണ്ടെന്ന് ഖത്തര്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ഈ തീരുമാനങ്ങള്‍ പൗരന്മാരുടെയും രാജ്യത്ത് കഴിയുന്ന വിദേശികളുടെയും സാധാരണ ജീവിതത്തെ ബാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

local

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

Published

on

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.

Continue Reading

Health

എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം

രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

Published

on

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

Trending