Connect with us

Views

ഞെട്ടിത്തരിച്ച് ലോകം , സമാനതകളില്ലാത്ത നടപടി

Published

on

 

ഗള്‍ഫ് രാജ്യങ്ങളുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത നടപടിയാണ് സഊദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും പ്രഖ്യാപിച്ചത്. ഖത്തര്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് 48 മണിക്കൂറിനകം മടങ്ങണമെന്നും മൂന്ന് രാജ്യങ്ങളും ആവശ്യപ്പെട്ടത് പ്രശ്‌നത്തിന്റെ സങ്കീര്‍ണത വ്യക്തമാക്കുന്നതാണ്. ഖത്തര്‍ പൗരന്മാര്‍ ഈ രാജ്യങ്ങളില്‍ പ്രവേശിക്കുന്നതും മറ്റൊരു രാജ്യത്തേക്ക് ഇതുവഴി കടന്നുപോകുന്നതും വിലക്കിയിട്ടുണ്ട്. ഖത്തറുമായുള്ള അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ 2014 ലും സഊദി അറേബ്യയും ബഹ്‌റൈനും യു.എ.ഇയും ഖത്തറില്‍ നിന്ന് തങ്ങളുടെ അംബാസഡര്‍മാരെ തിരിച്ച് വിളിച്ചിരുന്നു. എന്നാല്‍ മൂന്ന് രാജ്യങ്ങളും ഖത്തര്‍ പൗരന്മാരെ പുറത്താക്കിയിരുന്നില്ല. നിലവില്‍ തങ്ങളുടെ രാജ്യങ്ങളില്‍ കഴിയുന്ന ഖത്തര്‍ പൗരന്‍മാരോട് പതിനാല് ദിവസത്തിനകം സ്ഥലംവിടണമെന്നാണ് സഊദിയും യു.എ.ഇയും ബഹ്‌റൈനും ആവശ്യപ്പെട്ടത്. തങ്ങളുടെ പൗരന്മാര്‍ ഖത്തര്‍ സന്ദര്‍ശിക്കുന്നത് മൂന്ന് രാജ്യങ്ങളും വിലക്കിയിട്ടുമുണ്ട്. ഖത്തറില്‍ കഴിയുന്ന തങ്ങളുടെ പൗരന്മാര്‍ 14 ദിവസത്തിനകം ഖത്തര്‍ വിടണമെന്നും മൂന്ന് രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പ്രവേശന വിലക്കില്‍ നിന്ന് ഖത്തറില്‍ നിന്നുള്ള ഹജ്ജ്, ഉംറ തീര്‍ഥാടകരെ ഒഴിവാക്കിയതായി സഊദി അറിയിച്ചു. ഖത്തറിലേക്കും തിരിച്ചുമുള്ള വിമാന, കപ്പല്‍, വാഹന ഗതാഗതവും മൂന്ന് രാജ്യങ്ങളും പൂര്‍ണമായും വിലക്കി. ഖത്തറില്‍ നിന്നും ഖത്തറിലേക്കുമുള്ള വിമാന, കപ്പല്‍ സര്‍വീസുകള്‍ക്ക് സഊദി, ബഹ്‌റൈന്‍, യു.എ.ഇ വ്യോമ, സമുദ്ര അതിര്‍ത്തികള്‍ ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്. ഖത്തറിന്റെ രാഷ്ട്രീയ നയങ്ങള്‍ മൂലം ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നതില്‍ ഖേദമുണ്ടെന്ന് അറിയിച്ച സഊദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും കുടുംബ, ചരിത്ര, മതബന്ധങ്ങള്‍ നിലവിലുള്ള ഖത്തര്‍ ജനതയോടുള്ള ആദരവ് പ്രത്യേകം എടുത്തുപറഞ്ഞു. ഖത്തര്‍ വിമാന കമ്പനികള്‍ക്ക് കീഴിലെ വിമാനങ്ങളും ഖത്തര്‍ വിമാനങ്ങളും സഊദിയിലെ എയര്‍പോര്‍ട്ടുകളില്‍ ഇറങ്ങുന്നത് ഉടനടി വിലക്കുന്ന തീരുമാനം ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രഖ്യാപിച്ചു. സൗദിയില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ വിമാന കമ്പനികളും നേരിട്ടോ അല്ലാതെയോ ഖത്തര്‍ സര്‍വീസ് നടത്തുന്നതും ഖത്തര്‍ വിമാനങ്ങള്‍ സഊദി വ്യോമമേഖലയിലൂടെ കടന്നുപോകുന്നതും വിലക്കിയിട്ടുണ്ട്. ഖത്തറിലും സഊദിയിലും രജിസ്റ്റര്‍ ചെയ്യാത്ത വിമാന കമ്പനികള്‍ ഖത്തറിലേക്കും തിരിച്ചും സഊദി വ്യോമ മേഖലയിലൂടെ സര്‍വീസ് നടത്തുന്നതിന് ആഗ്രഹിക്കുന്ന പക്ഷം ഇതിനുള്ള നടപടികള്‍ അറിയുന്നതിന് ഒരാഴ്ചക്കകം ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനെ സമീപിക്കണമെന്നും നിര്‍ദേശമുണ്ട്. കര, സമുദ്ര മാര്‍ഗം ഖത്തറിലേക്കും യാത്രക്കാരെ കൊണ്ടുപോകുന്നതും ചരക്ക് നീക്കം ചെയ്യുന്നതും ഉടനടി നിര്‍ത്തിവെക്കുന്നതിന് സഊദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളില്‍ ബഹ്‌റൈനും സഊദി അറേബ്യയും യു.എ.ഇയും മാത്രമാണ് ഖത്തറുമായി അതിര്‍ത്തി പങ്കിടുന്നത്. കുവൈത്തും ഒമാനും ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചിട്ടില്ലെങ്കിലും ഈ രണ്ട് രാജ്യങ്ങളും ഖത്തറുമായി അതിത്തി പങ്ക് വെക്കുന്നില്ല. ഖത്തറുമായി കരാതിര്‍ത്തി പങ്ക് വെക്കുന്നത് സൗദി അറേബ്യ മാത്രമാണ്. സഊദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതിന് പിന്നാലെ യമന്‍, ലിബിയ, മാല്‍ദ്വീപ്‌സ് എന്നീ രാജ്യങ്ങളും ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുന്നതായി പ്രഖ്യാപിച്ചു. ഖത്തര്‍ എയര്‍വെയ്‌സുമായുണ്ടാക്കിയ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ സഊദിയിലെ അല്‍അഹ്‌ലി ഫുട്‌ബോള്‍ ക്ലബ്ബ് റദ്ദാക്കി. സഊദി അറേബ്യന്‍ എയര്‍ലൈന്‍സ് (സഊദിയ), ഇത്തിഹാദ് എയര്‍വെയ്‌സ്, എമിറേറ്റ്‌സ്, ഈജിപ്ത് എയര്‍, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ അടക്കമുള്ള വിമാന കമ്പനികള്‍ ദോഹ സര്‍വീസുകള്‍ റദ്ദാക്കി. സഊദിയില്‍ പ്രവര്‍ത്തിക്കുന്നതിന് അല്‍ജസീറ ചാനലിന് നല്‍കിയ ലൈസന്‍സും പിന്‍വലിക്കുകയും ചാനലിന്റെ സഊദിയിലെ ഓഫീസുകള്‍ അടപ്പിക്കുകയും ചെയ്തു. ഖത്തര്‍ മാധ്യമങ്ങളില്‍ ജോലി ചെയ്യുന്ന സഊദി പൗരന്മാരോട് ജോലി രാജിവെക്കുന്നതിനും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം സഊദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചത് ഭീകര വിരുദ്ധ പോരാട്ടത്തെ ബാധിക്കുമെന്ന് കരുതുന്നില്ലെന്ന് അമേരിക്കന്‍ വിദേശ മന്ത്രി റെക്‌സ് ടില്ലേഴ്‌സനും പ്രതിരോധ മന്ത്രി ജെയിംസ് മാറ്റിസും പറഞ്ഞു. നയതന്ത്രബന്ധം വിച്ഛേദിക്കുന്നതിനുള്ള സഊദി അറേബ്യയുടെയും യു.എ.ഇയുടെയും ബഹ്‌റൈന്റെയും ഈജിപ്തിന്റെയും തീരുമാനത്തില്‍ ഖേദമുണ്ടെന്ന് ഖത്തര്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ഈ തീരുമാനങ്ങള്‍ പൗരന്മാരുടെയും രാജ്യത്ത് കഴിയുന്ന വിദേശികളുടെയും സാധാരണ ജീവിതത്തെ ബാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

kerala

അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം : മോട്ടോർ വാഹന വകുപ്പ്

വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണ്.

Published

on

വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്.പക്ഷേ, ഇത് ചിലപ്പോൾ ഒരു അപകടത്തിലേക്ക് നയിക്കാം.വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണ്.

അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർ, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവർ,മദ്യപിച്ച് വാഹനം ഓടിക്കുന്നവർ , മയക്കു മരുന്ന് ഉപയോഗിക്കുന്നവർ / കടത്തുന്നവർ, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവർ, കുട്ടികളോട് മോശമായി പെരുമാറുന്നവർ, മറ്റു ക്രിമിനൽ പശ്ചാത്തലം ഉള്ളവർ, എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ച് പോകുമ്പോൾ നിങൾ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകൾ അനവധിയാണ്…

അതിനാൽ കഴിവതും അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക.അപരിചതരായ വ്യക്തികൾ അവരുടെ വാഹനത്തിൽ ലിഫ്റ്റ് തന്നാലും,നിങ്ങളോട് കയറാൻ നിർബന്ധിച്ചാലും അത്തരം അവസരങ്ങൾ ഒഴിവാക്കുക.

സ്കൂൾ ബസുകൾ, പൊതു ഗതാഗത സംവിധാനങ്ങൾ എന്നിവ പരമാവധി ഉപയോഗിക്കുക.നടന്നു പോകാവുന്ന ദൂരം, റോഡിൻ്റെ വലതു വശം ചേർന്ന്, കരുതലോടെ നടക്കുക.നടത്തം ആരോഗ്യത്തിനും നല്ലതാണ്.സ്കൂൾ യാത്രകൾക്ക് മാത്രമല്ല, എല്ലാ യാത്രകൾക്കും ഇത് ബാധകമാണ്….യാത്രകൾ അപകട രഹിതമാക്കാൻ നമുക്ക് ശ്രദ്ധയോടും കരുതലോടും കൂടി മുന്നോട്ട് പോകാം..0

Continue Reading

kerala

ഇടിഞ്ഞ് താഴ്ന്ന് സ്വർണം; രണ്ടു ദിവസത്തിനിടെ കുറഞ്ഞത് ആയിരത്തിലധികം രൂപ

ഒരു ഗ്രാം സ്വര്‍ണത്തിന് 5745 രൂപയിലും ഒരു പവന് 45960 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

Published

on

സ്വർണവില റെക്കോർഡിലെത്തിയ വാർത്ത കേട്ട് ഞെട്ടിയവർക്ക് സന്തോഷവാർത്ത. ഇന്നും സ്വർണവിലയിൽ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപയും ഒരു പവന് 320 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5745 രൂപയിലും ഒരു പവന് 45960 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ഓഹരി വിപണി കുതിച്ചുകയറുകയാണ്. സെന്‍സെക്‌സും നിഫ്റ്റിയും സര്‍വകാല റെക്കോര്‍ഡിലേക്ക് മുന്നേറി. വിദേശ നിക്ഷേപകരും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഫണ്ട് ഒഴുക്കുന്നു എന്നാണ് വിവരം.
അതുകൊണ്ടുതന്നെ വരുംദിവസങ്ങളിലും ഓഹരി വിപണിയില്‍ പച്ച കത്തും. തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചതും നയവ്യതിയാനത്തിന് സാധ്യതയില്ലെന്ന് ബോധ്യമായതുമാണ് നിക്ഷേപകര്‍ ഫണ്ട് ഒഴുക്കാന്‍ കാരണം.
കഴിഞ്ഞ ദിവസം 800 രൂപ കുറഞ്ഞിരുന്നു. സര്‍വകാല റെക്കോര്‍ഡ് വിലയായ 47080ല്‍ നിന്ന് 45960 രൂപയിലെത്തുന്നതോടെ ആയിരത്തിലധികം രൂപയുടെ കുറവാണ് രണ്ട് ദിവസത്തിനിടെ വന്നിരിക്കുന്നത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 5745ലെത്തി.
ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വര്‍ണം. ഇനിയും കുറഞ്ഞാല്‍ മാത്രമേ വ്യാപാരം മെച്ചപ്പെടൂ എന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. എന്നാല്‍ ഇപ്പോഴത്തെ വിലക്കയറ്റവും ഇറക്കവും സ്ഥായിയല്ല എന്നാണ് അവരുടെ പക്ഷം. ഇനിയും വിലയില്‍ മാറ്റം പ്രതീക്ഷിക്കാമെന്നും ജ്വല്ലറിക്കാര്‍ പറയുന്നു. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണം വില കുറയാനുള്ള മറ്റൊരു കാരണം.
കഴിഞ്ഞ ദിവസങ്ങളില്‍ ഡോളര്‍ സൂചിക 102ലായിരുന്നു. ഏറ്റവും പുതിയ നിരക്ക് 103.92ലെത്തി. ഡോളര്‍ കരുത്ത് കൂടുമ്പോള്‍ സ്വര്‍ണവില കുറയുകയാണ് ചെയ്യുക. ഡോളറുമായി മല്‍സരിക്കുന്ന പ്രധാന കറന്‍സികളുടെ മൂല്യം ഇടിയുന്നതാണ് ഇതിന് കാരണം. അതുകൊണ്ടുതന്നെ മറ്റു കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നതിന്റെ അളവ് കുറയും.

Continue Reading

More

കേരളത്തില്‍ കൊവിഡ് പടരുന്നു, നവകേരള സദസുമായി ബന്ധപ്പെട്ട് കണക്കുകള്‍ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നു: ഹൈബി ഈഡന്‍

പിണറായി സര്‍ക്കാരിനെ പോലെ തന്നെ ഹാനികരമാണ് കോവിഡും അദ്ദേഹം കുറ്റപ്പെടുത്തി

Published

on

സംസ്ഥാനത്ത് വീണ്ടും കൊവിഡ് പടര്‍ന്നുപിടിക്കുകയാണെന്ന ആരോപണവുമായി ഹൈബി ഈഡന്‍ എംപി. കൊവിഡ് കണക്കുകള്‍ ജനങ്ങളെ അറിയിക്കാതെ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നതുകൊണ്ടാണ് ഇക്കാര്യം ചര്‍ച്ചയാകാത്തതെന്ന് ഹൈബി ഈഡന്‍ ആരോപിക്കുന്നു.

നവകേരള സദസുമായി ബന്ധപ്പെട്ടാണ് കണക്കുകള്‍ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന കോവിഡിനെതിരെ ശക്തമായ ജാഗ്രത ആവശ്യമാണ്. പിണറായി സര്‍ക്കാരിനെപ്പോലെ തന്നെ ഹാനികരമാണ് കൊവിഡെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയായിരുന്നു ഹൈബി ഈഡന്റെ വിമര്‍ശനങ്ങള്‍.

സംസ്ഥാനത്ത് കോവിഡ് പടര്‍ന്നു പിടിക്കുകയാണ്. ആരോഗ്യ വകുപ്പ് കൃത്യമായ കണക്കുകള്‍ പുറത്ത് വിടാതെ ഒളിച്ചു കളിക്കുന്നു. നവ കേരള സദസുമായി ബന്ധപ്പെട്ടാണ് കണക്കുകള്‍ മറച്ചു വയ്ക്കുന്നത്. ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന കോവിഡിനെതിരെ ശക്തമായ ജാഗ്രത ആവശ്യമാണ്.ജനങ്ങള്‍ സ്വന്തമായി സുരക്ഷ ഏറ്റെടുക്കേണ്ട സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്.

എല്ലാവരും ജാഗ്രത പാലിക്കുക. പിണറായി സര്‍ക്കാരിനെ പോലെ തന്നെ ഹാനികരമാണ് കോവിഡും.

Continue Reading

Trending