Connect with us

News

വിഖ്യാത മാധ്യമപ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്‌ക് അന്തരിച്ചു

ലബനീസ് ആഭ്യന്തര യുദ്ധം, അഫ്ഗാനിലെ സോവിയറ്റ് അധിനിവേഷം, ഇറാന്‍ വിപ്ലവം, സദ്ദാമിന്റെ കുവൈത്ത് അധിനിവേശം, ബാല്‍കന്‍ സംഘര്‍ഷങ്ങള്‍, അറബ് വസന്തം തുടങ്ങിയ നിരവധി അന്താരാഷ്ട്ര സംഭവങ്ങള്‍ ഫിസ്‌ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Published

on

ലണ്ടന്‍: മധ്യേഷ്യയിലെ സംഭവവികാസങ്ങള്‍ പതിറ്റാണ്ടുകളോളം റിപ്പോര്‍ട്ട് ചെയ്ത വിഖ്യാത മാധ്യമപ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്‌ക് (74) അന്തരിച്ചു. ഡുബ്ലിനിലെ സെന്റ് വിന്‍സറ്റ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം. വീട്ടില്‍ ഹൃദയാഘാതമുണ്ടായ ഫിസ്‌കിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തിന്റെ മുഖമായി അറിയപ്പെട്ടിരുന്ന റോബര്‍ട്ട് ഫിസ്‌ക് ബ്രിട്ടീഷ് ദിനപത്രമായ ദ ഇന്‍ഡിപെന്റന്‍ഡിന് വേണ്ടിയാണ് ജോലി ചെയ്തു. ‘ഔദ്യോഗിക ആഖ്യാനങ്ങളെ ചോദ്യം ചെയ്ത ധീരത കൊണ്ടാണ് അദ്ദേഹം അറിയപ്പെട്ടത്’ എന്ന് ഇന്‍ഡിപെന്റന്‍ഡ് അനുസ്മരിച്ചു. ഭയരഹിതനായ, ഒത്തുതീര്‍പ്പുകള്‍ക്ക് രാജിയാകാത്ത, സത്യത്തോട് പ്രതിബദ്ധതയുള്ള മാധ്യമപ്രവര്‍ത്തകന്‍. തന്റെ തലമുറയിലെ ഏറ്റവും മഹാനായ ജേര്‍ണലിസ്റ്റ് എന്നാണ് ഇന്‍ഡിപെന്റന്‍ഡ് എഡിറ്റര്‍ ക്രിസ്റ്റ്യന്‍ ബോട്ടണ്‍ അനുസ്മരിച്ചത്.

1989ലാണ് ഫിസ്‌ക് പത്രത്തിലെത്തിയത്. റൂപര്‍ട്ട് മര്‍ഡോകിന്റെ ദ ടൈംസില്‍ നിന്നാണ് അദ്ദേഹം ഇന്‍ഡിപെന്റന്‍ഡില്‍ എത്തിയത്. ലബനീസ് ആഭ്യന്തര യുദ്ധം, അഫ്ഗാനിലെ സോവിയറ്റ് അധിനിവേഷം, ഇറാന്‍ വിപ്ലവം, സദ്ദാമിന്റെ കുവൈത്ത് അധിനിവേശം, ബാല്‍കന്‍ സംഘര്‍ഷങ്ങള്‍, അറബ് വസന്തം തുടങ്ങിയ നിരവധി അന്താരാഷ്ട്ര സംഭവങ്ങള്‍ ഫിസ്‌ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആംനസ്റ്റി ഇന്റര്‍നാഷണല്‍, ബ്രിട്ടീഷ് പ്രസ് അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ ഫിസ്‌ക് നേടിയിട്ടുണ്ട്. പിറ്റി ദ നാഷണ്‍: ലെബനന്‍ അറ്റ് വാര്‍, ദ ഗ്രേറ്റ് വാര്‍ ഫോര്‍ സിവിലൈസേഷന്‍: ദ കോണ്‍ക്വസ്റ്റ് ഓഫ് ദ മിഡില്‍ ഈസ്റ്റ് തുടങ്ങിയ പുസ്തകങ്ങളുമെഴുതി. അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദനെ രണ്ടു തവണ അഭിമുഖം ചെയ്തിട്ടുണ്ട്.

kerala

കേരളത്തില്‍ ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴ, കാറ്റ്, ഇടിമിന്നല്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Published

on

തിരുവനന്തപുരം: ഡിറ്റ് വാ ചുഴലിക്കാറ്റ് ദക്ഷിണേന്ത്യന്‍ തീരപ്രദേശങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഇന്ന് അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴ, കാറ്റ്, ഇടിമിന്നല്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളലക്ഷദ്വീപ് തീരങ്ങളില്‍ നവംബര്‍ 30 വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കടലാക്രമണ സാധ്യതയെ തുടര്‍ന്ന് തീരദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്ന് രാത്രി 11.30 വരെയായി കള്ളക്കടല്‍ പ്രതിഭാസം മൂലം കടലിലെ തിരമാലകള്‍ ശക്തരാകുമെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് അറിയിച്ചു. ഇതിന്റെ സ്വാധീനം തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് തീരപ്രദേശങ്ങളില്‍ കൂടുതലാകാനാണ് സാധ്യത.

അതേസമയം, ശ്രീലങ്കയില്‍ വലിയ ദുരിതം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് നീങ്ങുകയാണ്. രണ്ട് ദിവസമായി തുടരുന്ന അതിതീവ്ര മഴയില്‍ അവിടെയുള്ള മരണസംഖ്യ 100 കവിഞ്ഞു. നിരവധി പേര്‍ കാണാതായതായും റിപ്പോര്‍ട്ടുകള്‍. റോഡുകളും പാലങ്ങളും ഒലിച്ചുപോയതിനാല്‍ 25 ജില്ലകളില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും ഗതാഗതവും സാധാരണജീവിതവും താറുമാറായി.

ശ്രീലങ്കയുടെ അഭ്യര്‍ഥനപ്രകാരം ഇന്ത്യയുടെ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വിന്യസിച്ചിരിക്കുകയാണ്. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് തീരങ്ങളിലൊക്കെ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ച് അധികാരികള്‍ അതീവ ജാഗ്രതയിലാണ്.

ദക്ഷിണേന്ത്യന്‍ തീരരേഖയിലാകെ ചുഴലിക്കാറ്റിന്റെ സ്വാധീനം ശക്തമാകുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.

Continue Reading

world

ഹോങ്കോങ്ങിലെ തീപിടിത്തം: മുള സ്‌കാഫോള്‍ഡിങ് തീ പടരാന്‍ കാരണമായെന്ന് നിഗമനം

ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഒരുകെട്ടിടത്തില്‍ ആരംഭിച്ച തീ പിന്നീട് ഏഴോളം ബഹുനില കെട്ടിടങ്ങളിലേക്കും പടര്‍ന്നു.

Published

on

ഹോങ്കോങ്: തായ്‌പോ ജില്ലയിലെ വാങ് ഫുക്ക് കോടതി സമുച്ചയത്തില്‍ ഉണ്ടായ ഭീകര തീപിടിത്തത്തില്‍ മരണസംഖ്യ 128 ആയി ഉയര്‍ന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഒരുകെട്ടിടത്തില്‍ ആരംഭിച്ച തീ പിന്നീട് ഏഴോളം ബഹുനില കെട്ടിടങ്ങളിലേക്കും പടര്‍ന്നു. 1000ത്തിലധികം അഗ്‌നിശമന സേനാംഗങ്ങള്‍ 24 മണിക്കൂറോളം നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് തീ നിയന്ത്രണവിധേയമായത്.

ഒരു വര്‍ഷത്തിലേറെയായി സമുച്ചയത്തില്‍ നടന്നു വരുന്ന നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ച മുളകള്‍ കൊണ്ട് നിര്‍മ്മിച്ച സ്‌കാഫോള്‍ഡിങും സമീപത്ത് കെട്ടിയ നിര്‍മാണ വസ്തുക്കളും തീ അതിവേഗം പടരാന്‍ കാരണമായതാകാമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഏഷ്യയിലെ പല ഭാഗങ്ങളിലും ബഹുനില കെട്ടിടങ്ങള്‍ അടക്കമുള്ള നിര്‍മാണങ്ങളില്‍ ഇത്തരത്തിലുള്ള പരമ്പരാഗത വസ്തുക്കള്‍ വ്യാപകമാണെന്നും ഇത് സുരക്ഷാ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുവെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

തീപിടിത്തത്തില്‍ 11 അഗ്‌നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ 70ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. 900ലധികം ആളുകള്‍ താല്‍ക്കാലികാശ്രയ കേന്ദ്രങ്ങളിലേക്ക് മാറ്റി. എട്ട് കെട്ടിടങ്ങളിലായി 2000ത്തോളം ഫ്‌ലാറ്റുകളും 4800ത്തിലധികം താമസക്കാരുമുള്ള സമുച്ചയത്തിന്റെ തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. കാണാതായവരുടെ കണക്കുകള്‍ വ്യക്തമാകാത്തതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് സുരക്ഷാ സെക്രട്ടറി ക്രിസ് ടാങ് അറിയിച്ചു.

1980കളില്‍ നിര്‍മ്മിച്ച ഈ കെട്ടിട സമുച്ചയം കഴിഞ്ഞ ഏതാനും മാസങ്ങളായി നവീകരണ പ്രവൃത്തികളിലായിരുന്നു. തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെങ്കിലും സ്‌കാഫോള്‍ഡിങ് ഉപയോഗിച്ച മുളക്കമ്പുകളുടെ സാന്നിധ്യമാണ് ദുരന്തം രൂക്ഷമാക്കിയതെന്ന നിഗമനം ശക്തമാകുന്നു.

Continue Reading

india

ശ്രീലങ്കയില്‍ ഡിറ്റ്വാ ചുഴലിക്കാറ്റ്: മരണസംഖ്യ നൂറ് കടന്നു; തമിഴ്‌നാട്ടിലും ചുവപ്പു ജാഗ്രത

രാജ്യത്തെ 20 ജില്ലകളിലായി ഏകദേശം രണ്ട് ലക്ഷം ആളുകള്‍ക്ക് മഴക്കെടുതി ബാധിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘ഡിറ്റ്വാ’ ചുഴലിക്കാറ്റ് ശ്രീലങ്കയില്‍ വന്‍ നാശം വിതച്ചു. മദ്ധ്യവും കിഴക്കന്‍ മേഖലയുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലാണ് ശക്തമായ കാറ്റും കനത്ത മഴയും ഏറ്റവും രൂക്ഷമായത്. രാജ്യത്തെ 20 ജില്ലകളിലായി ഏകദേശം രണ്ട് ലക്ഷം ആളുകള്‍ക്ക് മഴക്കെടുതി ബാധിച്ചു.

വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം നൂറ് കവിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബദുള്ളയും നുവാര ഏലിയയുമുള്ള മലപ്രദേശം ഉള്‍പ്പെടെ മുപ്പതോളം പേര്‍ കാണാതായിട്ടുണ്ട്. മൂവായിരത്തിലധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും റെയില്‍-റോഡ് ഗതാഗതം വ്യാപകമായി തടസ്സപ്പെട്ടതാണെന്നും അധികൃതര്‍ അറിയിച്ചു. സുരക്ഷിതത്വത്തിനായി അമ്പതിനായിരത്തിലധികം ആളുകളെ താല്‍ക്കാലിക ശെല്‍ട്ടറുകളിലേക്ക് മാറ്റി.

ഇതിനിടെ, ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ തമിഴ്‌നാട് തീരപ്രദേശങ്ങളിലും കാറ്റിന്റെ വേഗം വര്‍ധിച്ചു. കടലൂര്‍, മൈലാടുറൈ, വിഴുപുരം, ചെങ്കല്‍പട്ട് ജില്ലകളിലും പുതുച്ചേരിയിലും ചുവപ്പു ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് 20 സെന്റീമീറ്ററില്‍ അധികം മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 3545 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുന്നതിനെ തുടര്‍ന്ന് രാമേശ്വരം പാമ്പന്‍ പാലത്തിലൂടെ ട്രെയിന്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ട്രെയിനുകള്‍ ഇപ്പോള്‍ മണ്ഡപം സ്റ്റേഷനില്‍വരെ മാത്രമാണ് സര്‍വീസ് നടത്തുന്നത്.

Continue Reading

Trending