Connect with us

Culture

ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ഇന്ന് ഇന്ത്യയും ഒമാനും ഖത്തറാണ് ലക്ഷ്യം

Published

on

ഗോഹട്ടി: ഖത്തറിലേക്ക് ഇനി രണ്ട് വര്‍ഷത്തിലധികം ദൂരമുണ്ട്. കാല്‍പ്പന്തിനെ സ്‌നേഹിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും ഇപ്പോഴത്തെ വലിയ സ്വപ്‌നമെന്നത് ഖത്തറാണ്. 2022 ല്‍ അവിടെ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളില്‍ ഇന്ത്യ കളിക്കുന്നത് കാണണം. ആ സ്വപ്‌നത്തിന് ചിറക് നല്‍കാനായി ഇന്ന് മുതല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കളത്തിലാണ്. ലോകകപ്പ് യോഗ്യതാ മല്‍സരത്തിലെ ആദ്യ പോരാട്ടത്തില്‍ ഇന്ദിരാ ഗാന്ധി സ്‌റ്റേഡിയത്തിലിന്ന് ഇന്ത്യക്ക് പ്രതിയോഗി അയല്‍ക്കാരായ ഒമാന്‍. വൈകീട്ട്് 7-30 മുതലാണ് മല്‍സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് മൂന്നില്‍ തല്‍സമയമുണ്ട്. ലോകകപ്പ്് വേദികളില്‍ അന്യരാജ്യങ്ങളുടെ പതാകകള്‍ വഹിക്കാനും മെസിക്കും റൊണാള്‍ഡോക്കും നെയ്മറിനും മുദ്രാവാക്യം വിളിക്കാനും മാത്രമാണ് ഇത് വരെ ഇന്ത്യക്കാര്‍ക്കായിട്ടുള്ളത്. ഖത്തറില്‍ ഇന്ത്യന്‍ പതാക വാനിലുയരുന്നത് കാണുക എന്ന വലിയ സ്വപ്‌നത്തില്‍ സുനില്‍ ഛേത്രി നയിക്കുന്ന ഇന്ത്യക്ക്് കളിയുടെ പാഠങ്ങള്‍ അഭ്യസിപ്പിച്ചിരിക്കുന്നത് 2014 ലെ ലോകകപ്പിലേക്ക് ക്രൊയേഷ്യ ദേശീയ ടീമിനെ ഒരുക്കിയ ഇഗോര്‍ സ്റ്റിമോക്കാണ്. ഗോള്‍ വലയത്തില്‍ ഗുര്‍പ്രീത് സിംഗ് സന്ധു എന്ന അനുഭവസമ്പന്നുണ്ട്. പിന്‍നിരയെ നയിച്ച് സന്ദേശ് ജിങ്കാന്‍-അനസ് എടത്തൊടിക കൂട്ടുകെട്ട്, മധ്യനിരയ.ില്‍ ശക്തരായി ഉദാത്ത സിംഗും അനിരുദ്ധ് ഥാപ്പയും ആഷിഖ് കുരുണിയനും സഹല്‍ അബ്ദുള്‍ സമദുമെല്ലാം. മുന്‍നിരയിലാണ് യഥാര്‍ത്ഥ നായകന്‍-സുനില്‍ ഛേത്രി. ഇന്ത്യക്ക്് നഷ്ടം അമര്‍ജിത് സിംഗ് കിയാമിന്റെ പരുക്കാണ്. പിന്‍നിരയില്‍ സന്ദേശ് ജിങ്കാനുമായി ഒത്തിണങ്ങി കളിക്കുകയായിരുന്നു ഇന്ത്യയുടെ ഫിഫ അണ്ടര്‍ 17 ലോകകപ്പ് സംഘത്തിലെ നായകന്‍. കോച്ച് ഇഗോര്‍ സ്റ്റിമോക് പരിശീലകനായി ചുമതലയേറ്റതിന് ശേഷം ഇന്ത്യ കളിച്ച കിംഗ്‌സ് കപ്പിലും ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിലും എല്ലാ മല്‍സരങ്ങളിലും കിയാം കളിച്ചിരുന്നു. ഫിഫ റാങ്കിംഗില്‍ 87 ലാണ് ഒമാന്‍. അനുഭവസമ്പന്നനായ പരിശീലകന്‍ ഇര്‍വിന്‍ കോമാന് പിന്നില്‍ അണിനിരക്കുന്നത് അഹമ്മദ് കാനോവോയെ പോലുള്ള താരനിരയാണ്. 2016 ലെ ഏ.എഫ്.സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ അര്‍ഷദ് അല്‍ അലാവിയാണ് മുനിരയിലെ ശക്തന്‍. അനുഭവസമ്പന്നരായ അഹമ്മദ് മുബാറക്, ഇബ്രാഹീം സാലേ, മുഹമമ്മദ് അല്‍ ഗാസിനി എന്നിവരാണ് മധ്യനിരക്ക് കരുത്ത് പകരുന്നത്. കഴിഞ്ഞ ലോകകപ്പ്് യോഗ്യതാ റൗണ്ടില്‍ ഒമാനോട് രണ്ട് കളികളും തോറ്റവരാണ് ഇന്ത്യ.

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Film

ലാഭവിഹിതം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി പരാതി; ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു പരാതിയിൽ പറയുന്നു

Published

on

കൊച്ചി: കലക്‌‍ഷനിൽ റെക്കോർഡുകൾ സൃഷ്ടിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവ്. അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് എറണാകുളം സബ് കോടതി ഉത്തരവിട്ടത്. സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു സിറാജ് പരാതിയിൽ പറയുന്നു.

ചിത്രത്തിന്റെ നിർമാണ കമ്പനിയായ പറവ ഫിലിംസ്സിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടിരൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്. 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിർമാതകൾ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചതെന്നാണ് ഹരജി.

ആഗോള തലത്തിൽ ഇതുവരെ 220 കോടി രൂപ ചിത്രം കലക്ഷൻ നേടിയിട്ടുണ്ടെന്നും ഒ.ടി.ടി പ്ലാറ്റ്‍ഫോമുകള്‍ മുഖേനയും ചിത്രം 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു. ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കു കോടതി നോട്ടിസ് അയച്ചു. ഹർജി ഭാഗത്തിന് വേണ്ടി അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരായി.

Continue Reading

Trending