Connect with us

News

ഹോ എന്തൊരു ഫൈനല്‍; ആവേശത്തില്‍ ഫുട്‌ബോള്‍ ലോകം

ഗ്യാലറി ഇളകി മറിഞ്ഞ നിമിഷങ്ങളിലുടെ ടെന്‍ഷന്‍ അതിന്റെ പരകോടിയില്‍. അധിക സമയത്തിന്റെ ആദ്യ പകുതിയില്‍ ഗോളില്ല.

Published

on

ദോഹ: ഹോ എന്തൊരു ഫൈനല്‍. ഞരമ്പ് വരിഞ്ഞ് മുറുകി. മാസ്മരിക ഫൈനലില്‍ അര്‍ജന്റിന ഒന്നാമതെത്തി. മെസി ചരിത്രമായി.ആദ്യ പകുതിയില്‍ അര്‍ജന്റീന രണ്ട് ഗോളിന് മുന്നില്‍. രണ്ടാം പകുതിയില്‍ ഫ്രാന്‍സ് തിരികെ വരുന്നു. നിശ്ചിത സമയം 22. അധികസമയത്ത് അര്‍ജന്റിനക്ക് ലീഡ്. എംബാപേയിലുടെ ഫ്രാന്‍സ്. ഷൂട്ടൗട്ടില്‍ എമിലിയാനോ മാര്‍ട്ടിനസ് ഹീറോയായി. പ്രതീക്ഷിക്കപ്പെട്ട ലൈനപ്പായിരുന്നു ഇരു ടീമുകളുടേതും. കരീം ബെന്‍സേമ കളിച്ചേക്കുമെന്ന സംസാരങ്ങളില്‍ കഴമ്പില്ലെന്ന് തെളിഞ്ഞു. ഫ്രഞ്ച് മുന്‍നിരയില്‍ ഒലിവര്‍ ജിറോര്‍ഡ് തന്നെ. ഇരു പാര്‍ശ്വങ്ങളില്‍ കിലിയന്‍ എംബാപ്പേയും ഉസ്മാന്‍ ഡെംപാലേയുംമധ്യത്തില്‍ അന്റോണിയോ ഗ്രീസ്മാനും. അര്‍ജന്റിനിയന്‍ മുന്‍നിരയില്‍ ലിയോ മെസിയും ജൂലിയന്‍ അല്‍വാരസും. പിറകില്‍ എയ്ഞ്ചലോ ഡി മരിയയും റോഡ്രിഗോ ഡി പോളും എന്‍സോ ഫെര്‍ണാണ്ടസും.

ഹോം ജഴ്‌സിയുടെ ആത്മവിശ്വാസമുണ്ടായിരുന്നു അര്‍ജന്റീനിയന്‍ സംഘത്തിന്. ആദ്യ നിമിഷങ്ങളില്‍ തന്നെ അല്‍വാരസിലുടെ അര്‍ജന്റീനയുടെ അപകടകരമായ നീക്കം കണ്ടു. പതിനാറാം മിനുട്ടില്‍ മെസി ഒരുക്കിയ അവസരം ഡി മരിയക്ക് ഉപയോഗപ്പെടുത്താനായില്ല. ഹെര്‍ണാണ്ടസിനെ പെനാല്‍ട്ടി ബോക്‌സിന് സമീപം വീഴ്ത്തിയതിന് അനുവദിക്കപ്പെട്ട ഫ്രീകിക്ക് അന്റോണിയോ ഗ്രീസ്മാന്‍ സുന്ദരമായി നല്‍കിയപ്പോള്‍ ഒലിവര്‍ ജിറോര്‍ഡ് ചാടി ഉയര്‍ന്ന് തല വെച്ചിരുന്നു. പക്ഷേ പന്ത് ക്രോസ് ബാറിലൂടെ പുറത്തായി. പിറകെ അര്‍ജന്റ്റിന സ്‌ക്കോര്‍ ചെയ്തു.

ഡി മരിയ ഇടത് പാര്‍ശ്വത്തിലുടെ ബോക്‌സില്‍ കയറിയപ്പോള്‍ പിറകില്‍ നിന്നും ഉസ്മാന്‍ ഡെംപാലേ വീഴ്ത്തി.ഉടനടി റഫറി പെനാല്‍ട്ടി വിളിച്ചുമെസി സുന്ദരമായി പ്ലേസിംഗ് ഷോട്ടില്‍ പന്ത് വലയിലാക്കി. ചാമ്പ്യന്‍ഷിപ്പില്‍ നായകന്റെ ആറാമത് ഗോള്‍. പക്ഷേ അതിമനോഹര ഗോള്‍ വരാനുണ്ടായിരുന്നതേയുള്ളു. ആറ് പേരുടെ മാജിക്. സ്വന്തം ഹാഫില്‍ നിന്ന് കിട്ടിയ പന്തില്‍ ചാമ്പ്യന്‍ഷിപ്പിലെ അതിമനോഹര ഗോള്‍. പരുക്ക് കാരണം പുറത്തിരുന്ന ഡി മരിയയുടെ പവന്‍മടങ്ങ് തിരിച്ചുവരവ്.

രണ്ടാം പകുതിയും അര്‍ജന്റീനക്കാര്‍ സ്വന്തമാക്കുന്നത് കണ്ടപ്പോള്‍ ഫ്രാന്‍സ് ചിത്രത്തില്‍ ഇല്ലെന്നാണ് കരുതിയത്. എന്നാല്‍ അര്‍ജന്റിനിയന്‍ ഡിഫന്‍സിന്റെ പിഴവില്‍ പിറന്ന പെനാല്‍ട്ടി കിക്ക് കിലിയന്‍ എംബാപ്പേ ഗോളാക്കി. താമസിയാതെ കിംഗ് സ് ലേ കോമാന്‍ നല്‍കിയ പന്ത് എംബാപ്പേ മനോഹരമായി തിരിച്ച് വിട്ടു. കളി 2-2 ലേക്ക് മാറി. പിന്നെ അന്തിമ നിമിഷങ്ങളിലേക്ക്. മെസിയുടെ ബുളറ്റ് ഷോട്ട് ലോറിസ് കുത്തിയകറ്റി. മല്‍സരം അധികസമയത്തേക്ക്.

ഗ്യാലറി ഇളകി മറിഞ്ഞ നിമിഷങ്ങളിലുടെ ടെന്‍ഷന്‍ അതിന്റെ പരകോടിയില്‍. അധിക സമയത്തിന്റെ ആദ്യ പകുതിയില്‍ ഗോളില്ല. മെസിയുടെ ഗോളില്‍ അര്‍ജന്റീന ലീഡ് നേടിയെങ്കിലും എംബാപ്പേയുടെ പെനാല്‍ട്ടിയില്‍ ഫ്രാന്‍സ് തിരികെയെത്തി. പിന്നെ ഷൂട്ടൗട്ട്. ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ അവസരം. ആദ്യം എംബാപ്പേഗോള്‍. പിറകെ മെസി. അതും ഗോള്‍. കോമാന്‍മാര്‍ട്ടിനസ് രക്ഷപ്പെടുത്തുന്നു. ഡിബാലേപിഴചില്ല. അര്‍ജന്റീനക്ക് ലീഡ്. തുമേനിപന്ത് പുറത്ത്. അര്‍ജന്റീനക്കായി പരേഡസ്‌ലഗാള്‍. മോലോമാനിക്ക് പിഴച്ചില്ല. അവസാന കിക്ക് അര്‍ജന്റീന ഗോളാക്കികപ്പ്.

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

More

ഗസ്സയിലെ വംശഹത്യ തടയണം; ഇസ്രാഈലിന് കടുത്ത നിര്‍ദേശവുമായി അന്താരാഷ്ട്ര കോടതി

ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം

Published

on

ഗാസയിൽ തുടരുന്ന ആക്രമണത്തിന് പിന്നാലെ ഇസ്രാഈലിന് കടുത്ത നിർദേശവുമായി അന്താരാഷ്ട്ര കോടതി. ഗാസയിലെ വംശഹത്യ തടയണമെന്ന് ഇസ്രാഈലിനോട് ആവശ്യപ്പെട്ടു. ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.

ഗാസയിലെ സാഹചര്യം ഹൃദയഭേദകമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. ഗാസയിലെ ജനങ്ങളോട് മാനുഷിക പരിഗണന അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ 10 ആശുപത്രികൾ ഭാഗികമായി പ്രവർത്തിക്കുന്നെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

അതേസമയം ഇസ്രാഈൽ സൈന്യം ഗാസ നഗരത്തിലേക്ക് പ്രവേശിക്കാൻ പോവുകയാണെന്നാണ് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. ഗുരുതര സാഹചര്യമാണ് ഗാസയിലേതെന്നും പട്ടിണി തടയാനാകുന്നില്ലെന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

Trending