local
പി.ജെ ജോസഫ് എംഎല്‍എ കുടുംബസമേതം വോട്ട് ചെയ്തു
സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെടുിന്റെ് ആദ്യഘട്ടം പുരോഗമിക്കപമ്പോള്‍ പുറപ്പുഴ ഗവര്ണ്മെന്റ് എല്‍.പി സ്കൂളിലെ 1-ാം നമ്പര്‍ ബൂത്തില്‍ പി.ജെ ജോസഫ് എംഎല്‍എ കുടുംബസമേതം വോട്ട് ചെയ്തു.
സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
ബൂത്തുകള്‍ക്കു സമീപം പ്രചാരണം പാടില്ലെന്നും രാഷ്ട്രീയ കക്ഷികളുടെ പേരോ ചിഹ്നമോ ഉള്ള മാസ്ക്, വസ്ത്രം, തൊപ്പി തുടങ്ങിവയും പാടില്ലെന്നും നിര്‍ദേശം ഉണ്ട്.
local
കൊണ്ടോട്ടി മുൻസിപ്പാലിറ്റി നാലാം വാർഡ് യു.ഡി.എഫ് കുടുംബ സംഗമം
വിവിധ യോഗങ്ങളിൽ ദളിത് ലീഗ് വനിതാ വിംഗ് ജില്ലാ ട്രഷറർ സി.മിനി മോൾ, മണ്ഡലം യൂത്ത് ലീഗ് ജന:സെക്രട്ടറി കെ.ഷാഹുൽ ഹമീദ്, അഡ്വ. വി.അൻവർ സാദത്ത്,എം.ഉമ്മർകോയ ‘ടി.പി. അസ്ലം, പി.പി.എ ഖയ്യും, ഇ.ടി. ബഷീർ, പി.മൂസക്കുട്ടി മാസ്റ്റർ, റഹിം എടപ്പറ്റ, വി ഹംസ മൗലവി പ്രസംഗിച്ചു
കൊണ്ടോട്ടി: മുൻസിപ്പാലിറ്റി നാലാം വാർഡ്, തുറക്കൽ യു.ഡി. ഫ് .സ്ഥാനാർത്ഥി പി.പി. നൗഷിദയുടെ തെരെഞ്ഞെടുപ്പ് പ്രചാരണാർത്ഥം വാർഡിൻ്റെ വിവിധ ഭാഗത്ത് ഏരിയ കുടുംബസംഗമങ്ങൾ നടത്തി.
വിവിധ യോഗങ്ങളിൽ ദളിത് ലീഗ് വനിതാ വിംഗ് ജില്ലാ ട്രഷറർ സി.മിനി മോൾ, മണ്ഡലം യൂത്ത് ലീഗ് ജന:സെക്രട്ടറി കെ.ഷാഹുൽ ഹമീദ്, അഡ്വ. വി.അൻവർ സാദത്ത്,എം.ഉമ്മർകോയ ‘ടി.പി. അസ്ലം, പി.പി.എ ഖയ്യും, ഇ.ടി. ബഷീർ, പി.മൂസക്കുട്ടി മാസ്റ്റർ, റഹിം എടപ്പറ്റ, വി ഹംസ മൗലവി പ്രസംഗിച്ചു
കൊണ്ടോട്ടി മണ്ഡലം യൂത്ത് ലീഗ് ജന:സെക്രട്ടറി ഷാഹുൽ ഹമീദ് മുണ്ടക്കുളം പ്രസംഗിക്കുന്നു

local
ലോകസമാധാനത്തിന്റെ വിസ്മയ ചിത്രം; ടുണീഷ്യയെ ഹൃദയത്തിലേറ്റി മാട്ടൂല്‍ നാടൊന്നാകെ
മാട്ടൂലിന്റെ സന്തോഷ നിമിഷത്തെ ധന്യമാക്കിയ ഇന്ത്യയിലെ ടുണീഷ്യന്‍ എംബസിക്ക് അഭിനന്ദനങ്ങളും അറിയിക്കുകയാണ് നാടിന്റെ ഒത്തുചേരലില്‍. മുസ്തഫയുടെ ചിത്രം ടുണീഷ്യ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഇ-മെയിലായാണ് അഭിനന്ദനവുമായി ആഹ്ലാദത്തിന്റെ സന്ദേശമൊഴുകുന്നത്.
കണ്ണൂര്‍: ജയത്തിലും ആര്‍മാദിക്കാതെ വേദനകളൂറും വാക്കുകള്‍.. ഹൃദയംതൊട്ട ടെന്നീസിലെ ടുണീഷ്യന്‍ വനിതാ താരം ഓണ്‍സ് ജാബറിന്റെ ചിത്രം ചരിത്രമാകുമ്പോള്‍ അഭിമാന നിമിഷങ്ങള്‍ക്ക് കൈയടിക്കുകയാണ് മാട്ടൂല്‍ ജനത. മാട്ടൂല്‍ സ്വദേശി സി.എം.കെ മുസ്തഫ വരച്ച സമാധാന സന്ദേശ ചിത്രം ടൂണീഷ്യന്‍ എംബസിയില്‍ പ്രദര്‍ശിപ്പിക്കുന്ന വേളയിലാണ് ഗ്രാമ പഞ്ചായത്ത് നേതൃത്വത്തില്‍ നാട് അഭിമാനപൂരിതമാകുന്നത്. മാട്ടൂലിന്റെ സന്തോഷ നിമിഷത്തെ ധന്യമാക്കിയ ഇന്ത്യയിലെ ടുണീഷ്യന്‍ എംബസിക്ക് അഭിനന്ദനങ്ങളും അറിയിക്കുകയാണ് നാടിന്റെ ഒത്തുചേരലില്‍. മുസ്തഫയുടെ ചിത്രം ടുണീഷ്യ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഇ-മെയിലായാണ് അഭിനന്ദനവുമായി ആഹ്ലാദത്തിന്റെ സന്ദേശമൊഴുകുന്നത്.
ഹൃദയസ്പര്‍ശിയായ ചിത്രം ലഭിച്ചതോടെ ടുണീഷ്യന്‍ എംബസിയില്‍ പ്രത്യേകയിടമൊരുക്കി പ്രദര്‍ശിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ലോകത്തിന്റെ ഐക്യവും സമാധാനവും പ്രോത്സാാഹിപ്പിക്കുന്നതാണ് മുസ്തഫയുടെ ചിത്രം.
തന്റെയൊരു പെയിന്റിംഗ് ലോക സമാധാനത്തിന്റെ പ്രതീകമാകുമാറ് അംഗീകരിക്കപ്പെടുമ്പോള്‍ സന്തോഷനിറവിലാണ് ചിത്രകാരന് മുസ്തഫ. നാടിന്റെ പിന്തുണയും സ്നേഹവുമാണ് തന്നെ ഈ നേട്ടത്തിലേക്കെത്തിച്ചതെന്നും ഈ കലാകാരന് പറയുന്നു. ഒരു ചിത്രത്തിലൂടെ ലോകത്തിന് മുന്നില്‍ നാടിനെ അറിയിച്ച ചരിത്ര മുഹൂര്‍ത്തം മാട്ടൂലിനെയും അഭിമാന നിറവിലാക്കിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ഫാരിഷയും വൈസ് പ്രസിഡന്റ് ഗഫൂര്‍ മാട്ടൂലും സാമൂഹ്യപ്രവര്‍ത്തകന്‍ ടി.പി അബ്ബാസ് ഹാജിയും അഭിപ്രായപ്പെട്ടു. പൊതുപ്രവര്‍വര്‍ത്തകരായ പി.വി ഇബ്രാഹിം, പി.സി ഷാജഹാന്, ടി.ടി.വി ഹാഷിം, എം രാജു, പി.വി പ്രദീപ്, അജിത്ത് മാട്ടൂല്‍ എന്നിവരും പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ട്. രാജ്മോഹന്‍ ഉണ്ണിത്താന് എംപിയുടെ സഹകരണവും സന്തോഷ നിമിഷങ്ങള്‍ക്ക് കരുത്താകുകയാണ്.
2023 നവംബര്‍ ഒന്നിന് നടന്ന വനിതാ ടെന്നീസ് മത്സരത്തിലെ ജേതാവ് ഓണ്‍സ് ജാബര്‍ സമ്മാനച്ചടങ്ങില്‍ വിതുമ്പലോടെ പങ്കുവെച്ച ആ വാക്കുകളാണ് ഹൃദയസ്പര്‍ശിയായ സമാധാന ചിത്രത്തിന്റെ പിറവി. താരത്തിന്റെ വാക്കുകള്‍ക്ക് മൂന്നില്‍ വികാരാധീതനായ മുസ്തഫ സമ്മാനദാന ചടങ്ങിലെ ആ ദൃശ്യത്തെ കാന്‍വാസിലാക്കിയതോടെ ലോകം ശ്രദ്ധിക്കുന്ന കാഴ്ചയായി മാറുകയായിരുന്നു ആ ചിത്രം. തന്റെ ആ ചിത്രങ്ങള്‍ ടൂണീഷ്യയില്‍ എത്തിക്കാനാകാത്ത സാഹചര്യത്തില്‍ നിന്നും പിന്മാറാതെ ഡല്‍ഹിയിലെ ടൂണീഷ്യന്‍ എംബസി വഴിയാണ് ആ ദൗത്യം വിജയിപ്പിച്ചെടുത്തത്. സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകരുടെ പിന്തുണയില്‍ ലോകസമാധാന ചിത്രവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അയച്ചും ആശയവിനിമയം നടത്തി കാത്തിരിപ്പുകള്‍ക്കൊടുവില്‍ തന്റെ കാഴ്ചപാടുകള്‍ക്ക് സ്വപ്നനിറവേകുകയായിരുന്നു മുസ്തഫ.
-സി.എം.കെ മുസ്തഫയുടെ ലോകസമാധാന സന്ദേശ ചിത്രം ടുണീഷ്യന്‍ എംബസിയില്‍ പ്രദര്‍ശിപ്പിക്കുന്ന വേളയില്‍ ഇ-മെയിലായി നാടിന്റെ സന്തോഷവും അഭിനന്ദനവും അറിയിക്കാന്‍ നേതൃത്വം നല്കിയ ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ഒത്തുകൂടിയപ്പോള്‍
local
സി.എച്ച് അനുസ്മരണ വേദിയില്‍ മുസ്ലിം ലീഗ് നേതാവ് എ. ഹാമിദ് കുഴഞ്ഞുവീണ് മരിച്ചു
വര്‍ക്കല: സി.എച്ച് മുഹമ്മദ് കോയ ചാരിറ്റബിള്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയും മുസ്ലിം ലീഗ് നേതാവുമായ എ. ഹാമിദ് വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ഇടവ ജവഹര്‍ പബ്ലിക് സ്കൂളില്‍ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വര്‍ഷങ്ങളായി എല്ലാത്തവണയും നടത്തിവരുന്ന സി.എച്ച് അനുസ്മരണ പരിപാടിക്കും വിദ്യാഭ്യാസ അവാര്‍ഡ് സമ്മാനിക്കലിനുമായാണ് ജവഹര്‍ സ്കൂളില്‍ വേദിയൊരുക്കിയത്. സമ്മേളനം ആരംഭിക്കുന്നതുവരെ മുഖ്യസംഘാടകനായി സജീവമായി നിന്ന ഹാമിദ് പെട്ടെന്ന് കുഴഞ്ഞുവീണത് വേദിയും സദസ്സിലുമുണ്ടായിരുന്നവര്‍ക്ക് തീരാവേദനയായി. പരിപാടിയില്‍ സ്വാഗത പ്രാസംഗികനായിരുന്നു ഹാമിദ്.
ഉദ്ഘാടകനായ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ് ഹുസൈന് തങ്ങളും മറ്റ് വിശിഷ്ട വ്യക്തികളും 10.45ഓടെ സ്കൂളിലെത്തി, ഹാമിദിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ച് വേദിയിലെത്തിച്ചു. സമ്മേളനത്തിന് മുന്നോടിയായി ഈശ്വര പ്രാര്‍ത്ഥന നടക്കുന്നതിനിടെയാണ് തൊട്ടടുത്ത് നിന്നിരുന്ന ആബിദ് ഹുസൈന് തങ്ങളുടെ കൈയ്യില്‍ മുറുകെ പിടിച്ച് ഹാമിദ് കസേരയിലേക്ക് ചരിഞ്ഞത്. ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സി.എച്ചിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ പ്രയോഗത്തില്‍ വരുത്താന്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവന്ന നേതാവായിരുന്നു ഹാമിദ്. എല്ലാ വര്‍ഷവും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ അദ്ദേഹം മുന്‍കൈയെടുത്തു.
ഇടവ പഞ്ചായത്തിലെ നാല് സ്കൂളുകളില്‍ നിന്ന് എസ്.എസ്.എല്‍.സിക്കും പ്ലസ് ടുവിനും ഫുള്‍ എ പ്ലസ് വാങ്ങിയ വിദ്യാര്‍ത്ഥികളെ ആദരിക്കാനാണ് ചടങ്ങ് സംഘടിപ്പിച്ചത്. സി.എച്ച് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് അഡ്വ.എ ഇഖ്ബാല്‍, വര്‍ക്കല പോക്സോ കോടതിയിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.പി ഹേമചന്ദ്രന്, കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ വര്‍ക്കല കഹാര്‍, മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം അഡ്വ.കണിയാപുരം ഹലീം, ജില്ലാ പഞ്ചായത്ത് മെമ്പറും സി.പി.ഐ നേതാവുമായ ഗീതാ നസീര്‍, ജവഹര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജോഷി മായംപറമ്പില്‍, മുസ്ലിം ലീഗ് വര്‍ക്കല മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് റസാഖ് തുടങ്ങിയവര്‍ വേദിയിലുണ്ടായിരുന്നു. ഹാമിദ് കുഴഞ്ഞുവീണതോടെ സമ്മേളനം പെട്ടെന്ന് അവസാനിപ്പിച്ചു. ജനീവയാണ് ഭാര്യ, മക്കള്‍: വിനോധ്, സനോജ്.
ഖബറടക്കം നാളെ രാവിലെ 10 മണിക്ക് ഇടവ മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍
-
india18 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
health3 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news3 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news3 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
kerala20 hours agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
News3 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
Cricket3 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ
-
india17 hours ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി

