Sports
വെടിക്കെട്ടുമായി ഹര്‍ദിക്; അര്‍ധ സെഞ്ചറി; ദക്ഷിണാഫ്രിക്കയ്ക്ക് 176 റൺസ് വിജയലക്ഷ്യം
മൂന്നിന് 48 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിലാണ് 175ലെത്തിയത്.
ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ട്വന്റി20യില്‍ ഇന്ത്യ 175 റണ്‍സ് നേടി. ഓപണര്‍ ശുഭ്മാന്‍ ഗില്‍ ആദ്യ ഓവറില്‍ തന്നെ നാല് റണ്‍സുമായി പുറത്തായിരുന്നു. മൂന്നിന് 48 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിലാണ് 175ലെത്തിയത്. തുടക്കത്തില്‍ പാളിച്ച സംഭവിച്ച ഇന്ത്യയെ മധ്യനിരയില്‍ തിലക് വര്‍മയും (26), അക്സര്‍ പട്ടേലും (23), അവസാന ഓവറുകളിലെ വെടിക്കെട്ടുമായി ഹര്‍ദിക് പാണ്ഡ്യയും (28 പന്തില്‍ 59 നോട്ടൗട്ട്) ചേര്‍ന്നാണ് പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്.
മലയാളി താരം സഞ്ജു സാംസണിനെ തഴഞ്ഞ് കളത്തിലിറങ്ങിയ ഇന്ത്യക്ക് പതിവുപോലെ ടോസ് നഷ്ടമായി. പിന്നാലെ ഇന്ത്യയെ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യക്കായി ഓപണ്‍ ചെയ്തത് അഭിഷേക് ശര്‍മയും (17), ശുഭ്മാന്‍ ഗില്ലും ആയിരുന്നു. ആദ്യ ഓവര്‍ എറിഞ്ഞ ലുന്‍ഗി എന്‍ഗിഡിയെ ബൗണ്ടര്‍ പായിച്ച് ഗില്‍ തുടങ്ങിയെങ്കിലും നേരിട്ട രണ്ടാം പന്തില്‍ പുറത്തായി. നായകന് സൂര്യകുമാര്‍ യാദവും (12), പിന്നാലെ അഭിഷേകും പുറത്തായതോടെ മൂന്നിന് 48 എന്ന നിലയിലായി. ഒടുവില്‍ മധ്യനിരയില്‍ തിലക് വര്‍മയും അക്സര്‍ പട്ടേലും, അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്നാണ് ഇന്ത്യയെ കരകയറ്റിയത്.
ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവരാണ് ടീമിലെ പേസര്‍മാരായുള്ളത്. ടീമില്‍ തിരിച്ചെത്തിയ ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ അവസരം ഗംഭീരമാക്കി. സ്പിന്നര്‍മാരായി വരുണ്‍ ചക്രവര്‍ത്തിയും അക്സര്‍ പട്ടേലും അന്തിമ ഇലവനിലെത്തിയപ്പോള്‍ കുല്‍ദീപ് യാദവിന് പുറത്തിരിക്കേണ്ടി വന്നു.
ശിവം ദുബെയാണ് ടീമിലെ മറ്റൊരു ഓള് റൗണ്ടര്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനായി മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജുവിനെ പ്ലെയിങ് ഇലവനിലേക്ക് പരിഗണിച്ചില്ല. ഓസീസിനെതിരായ അവസാന ട്വന്റി20 മത്സരത്തിലും സഞ്ജുവിനു പകരം ജിതേഷാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായി കളിച്ചത്.
kerala
ഐപിഎല്‍ ലേലപട്ടിക ചുരുങ്ങി; 1005 പേര് പുറത്ത്, 350 പേരുമായി ആവേശം കത്തുന്നു
പ്രാഥമിക പട്ടികയില്‍ ഉണ്ടായിരുന്ന 1005 പേരെ ഒഴിവാക്കി, വെറും 350 താരങ്ങള്‍ക്കാണ് ലേലത്തില്‍ അവസരം നല്‍കിയിരിക്കുന്നത്.
അബുദാബി: പുതിയ ഐപിഎല്‍ സീസണിന് മുന്നോടിയായി നടക്കുന്ന താരലേലത്തിന് ആവേശം കത്തുന്ന വേളയില്‍ ബിസിസിഐ പുറത്തിറക്കിയ അന്തിമ പട്ടിക വലിയ ചര്‍ച്ചകള്‍ക്കിടയാക്കി. പ്രാഥമിക പട്ടികയില്‍ ഉണ്ടായിരുന്ന 1005 പേരെ ഒഴിവാക്കി, വെറും 350 താരങ്ങള്‍ക്കാണ് ലേലത്തില്‍ അവസരം നല്‍കിയിരിക്കുന്നത്.
രജിസ്റ്റര്‍ ചെയ്യാതിരുന്ന 35 പേരും പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലേലത്തിലെ ഏറ്റവും വലിയ അത്ഭുതമായി മാറിയത് ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്ക് ലിസ്റ്റില്‍ ഇടംപിടിച്ചതാണ്. ഒരു ഫ്രാഞ്ചൈസിയുടെ പ്രത്യേക അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഡി കോക്ക് ഉള്‍പ്പെട്ടതെന്നാണ് ക്രിക്ക്ബസ്സ് റിപ്പോര്‍ട്ട്.
വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് മടങ്ങിയെത്തിയ താരം, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ നേടിയ സെഞ്ചുറിയുടെ പശ്ചാത്തലത്തില്‍ വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. താരത്തിന്റെ അടിസ്ഥാന വില ഒരു കോടി രൂപയാണ്. പുതുമുഖങ്ങള്‍ നിറഞ്ഞ വലിയ ഒരു നിരയും ഇത്തവണ ലേലത്തിനുണ്ട്.
അഫ്ഗാനിസ്ഥാന്റെ അറബ് ഗുല്‍, വെസ്റ്റ് ഇന്‍ഡീസിന്റെ കിം അഗസ്റ്റു എന്നിവര്‍ ആദ്യമായി ഐപിഎല്‍ ലേല പട്ടികയില്‍ ഇടം നേടി. ശ്രീലങ്കന്‍ താരങ്ങളായ ട്രാവിന് മാത്യു, ബിനുര ഫെര്‍ണണ്ടോ, കുശാല്‍ പെര, ദുനിത് വെല്ലലഗെ എന്നിവരും പങ്കെടുക്കുന്നു. കൂടാതെ അനവധി ഇന്ത്യന്‍ ആഭ്യന്തര താരങ്ങളും ടീമുകളുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുകയാണ്.
ലേലം ഡിസംബര്‍ 16ന് അബുദാബിയില്‍ നടക്കും. ഇതിനിടെ ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടികയും പുറത്തുവിട്ടിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സൂപ്പര്‍താരമായ ആന്ദ്രെ റസ്സലിനെയും വെങ്കിടേഷ് അയ്യരിനെയും നിലനിര്‍ത്തിയിരുന്നില്ല; പിന്നാലെ റസ്സല്‍ ഐപിഎലില്‍ നിന്ന് വിരമിച്ചതും വിവാദമായി.
ട്രഡ് ഡീലുകള്‍ വഴിയും ടീമുകളില്‍ വന്‍ മാറ്റങ്ങള്‍ നടന്നു. സഞ്ജു സാംസണിനെ ചേര്‍ത്തെടുത്ത ചെന്നൈ സൂപ്പര്‍ കിംഗ്സ്, രചിന് രവീന്ദ്രയെയും മതീഷ പതിരാണയെയും വിട്ടു. ഗ്ലെന്‍ മാക്സ്വെല്, ഫാഫ് ഡുപ്ലെസിസ് എന്നിവര്‍ ലേലത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്നും മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു.
അതേസമയം രാജസ്ഥാന് റോയല്‍സ്, സഞ്ജുവിന് പകരമായെത്തുന്ന രവീന്ദ്ര ജഡേജയും സാം കറനും ടീമിലേക്കെത്തിച്ചതോടൊപ്പം, മഹിഷ് തീക്ഷണയെയും വാനിന്ദു ഹസരംഗയെയും വിട്ടു. വൈഭവ് സൂര്യവംശി, യശസ്വി ജയ്സ്വാള്‍, ജെഫ്ര ആര്‍ച്ചര്‍ എന്നിവരെ അവര്‍ നിലനിര്‍ത്തി. താരമാറ്റങ്ങളും പുതുമുഖങ്ങളുടെ വരവും നിറഞ്ഞ ഐപിഎല്‍ ലേലം അടുത്ത സീസണില്‍ ടീമുകളുടെ മുഖച്ഛായ പൂര്‍ണമായും മാറ്റുമെന്ന് ആരാധകര്‍ വിലയിരുത്തുന്നു.
Sports
കട്ടക്കില്‍ ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പോരാട്ടം; സഞ്ജുവിന് അവസരങ്ങള്‍ നല്‍കുന്നുണ്ടെന്ന് സൂര്യ
വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണിന് കൂടുതല്‍ സാധ്യതയുള്ളതായി സൂചന.
കട്ടക്ക്: കട്ടക്കില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകുമ്പോള്‍, സമനിലയില്‍ നില്ക്കുന്ന രണ്ട് ടീമുകളുടെ കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. ഏകദിനപരമ്പരയില്‍ ഇന്ത്യ കാണിച്ച മേധാവിത്വം ആവര്‍ത്തിക്കാനാണ് ആതിഥേയര്‍ ഇറങ്ങുന്നത്.
മറുവശത്ത് ടി20 സ്പെഷ്യലിസ്റ്റുകള്‍ നിറഞ്ഞെത്തുന്ന ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയെ വെല്ലുവിളിക്കാന്‍ സജ്ജം. ഇന്ന് രാത്രി ഏഴുമുതല്‍ ബാരാബതി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ഇന്ത്യ ഇതുവരെ ഒരു ടി20 പരമ്പരയും തോറ്റിട്ടില്ല. ആ റെക്കോര്‍ഡ് തുടരുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ചുമത്സരങ്ങളുള്ള പരമ്പരയ്ക്ക് ഇന്ത്യ ഇറങ്ങുന്നത്.
ടെസ്റ്റ് പരമ്പരയ്ക്കിടെ കഴുത്തിന് പരിക്കേറ്റ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ഏഷ്യാകപ്പിലെ പരിക്ക് കാരണം പുറത്തായിരുന്ന ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും കളിക്കാന്‍ തയ്യാറാണെന്ന് സൂര്യകുമാര്‍ യാദവ് സ്ഥിരീകരിച്ചു. ഇന്നിങ്സ് ഗിലും അഭിഷേക് ശര്‍മയും തുറക്കും. സൂര്യകുമാര്‍ യാദവും തിലക് വര്‍മയും മദ്ധ്യനിര ശക്തിപ്പെടുത്തും.
വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണിന് കൂടുതല്‍ സാധ്യതയുള്ളതായി സൂചന. ഹാര്‍ദിക് പാണ്ഡ്യയും അക്സര്‍ പട്ടേലും ഓള്‍റൗണ്ടര്‍മാരാകുമ്പോള്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ബൗളിംഗ് നിര നയിക്കും. ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് എന്നിവരില്‍ ഒരാള്‍ കൂടി ടീമില്‍ ഇടംനേടും.
ദക്ഷിണാഫ്രിക്കയെ എയ്ഡന്‍ മാര്‍ക്രം നയിക്കുന്നുണ്ട്. ക്വിന്റണ്‍ ഡി കോക്ക്, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, റീസെ ഹെന്‍ട്രിക്കസ്, കോര്ബിന് ബോഷ്, മാര്‍ക്കോ യാന്സന്, ട്രിസ്റ്റിയന് സ്റ്റബ്സ് തുടങ്ങിയ ടി20 സ്പെഷ്യലിസ്റ്റുകളുടെ സാന്നിധ്യം ടീമിന് കരുത്തേകുന്നു. ബാരാബതി സ്റ്റേഡിയത്തിലെ പിച്ച് ബാറ്റര്‍മാര്‍ക്ക് അനുകൂലമായിരിക്കും.
സ്പിന്നര്‍മാര്‍ക്കും സഹായം ലഭിക്കാമെന്നതാണ് പ്രവചനം. രാത്രി മഞ്ഞുവീഴ്ച കാരണം രണ്ടാമതായി ബാറ്റ് ചെയ്യുന്ന ടീമിന് വിജയസാധ്യത കൂടുതലായിരിക്കും. അതുകൊണ്ട് ടോസ് നേടിയാല്‍ ആദ്യം ബൗള്‍ ചെയ്യാനാണ് ടീമുകള്‍ സാധ്യത കാണുന്നത്. 2022ല്‍ ഈ ഗ്രൗണ്ടില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിച്ചപ്പോഴുണ്ടായത് നാലുവിക്കറ്റിന്റെ തോല്‍വിയായിരുന്നു.
വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെക്കുറിച്ച് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പ്രതികരിച്ചു. ഓപ്പണറായി കളിച്ചപ്പോള്‍ സഞ്ജുവിന്റെ പ്രകടനം മികച്ചതായിരുന്നു. എന്നാല്‍ ശുഭ്മന്‍ ഗില്‍ തിരിച്ചെത്തിയതോടെ സഞ്ജുവിനെ ഓപ്പണര്‍ സ്ഥാനത്ത് നിന്ന് മാറ്റേണ്ടി വന്നു.
ബാറ്റിംഗ് ഓര്‍ഡറില്‍ ഏത് സ്ഥാനത്ത് കളിക്കാനും സഞ്ജു സന്നദ്ധനാണ് എന്നും താരത്തിന് മതിയായ അവസരങ്ങള്‍ നല്‍കുന്നുണ്ടെന്നും സൂര്യ വ്യക്തമാക്കി. ഓപ്പണര്‍മാരൊഴികെയുള്ള ബാറ്റര്‍മാര്‍ ഏത് സ്ഥാനത്തും കളിക്കാനുള്ള തയ്യാറെടുപ്പ് വേണമെന്നതും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Cricket
സയ്യിദ് മുഷ്താഖ് അലി ട്രോഫി: അസമിനോടും തോറ്റ് കേരളം; ഗ്രൂപ്പിൽ നാലാം സ്ഥാനക്കാരായി മടക്കം
ലഖ്നോ: സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റ് തോൽവിയോടെ അവസാനിപ്പിച്ച് കേരളം. അസം അഞ്ച് വിക്കറ്റിനാണ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 19.4 ഓവറിൽ 101 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ അസം ഏഴ് പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി. അസമിന്റെ അവിനവ് ചൗധരിയാണ് പ്ലെയർ ഓഫ് ദി മാച്ച്. ഗ്രൂപ് എ-യിൽ മൂന്ന് ജയവും നാല് തോൽവിയുമായി 12 പോയന്റോടെ നാലാം സ്ഥാനത്തായി കേരളം. ഗ്രൂപ്പിൽനിന്ന് മുംബൈയും ആന്ധ്രയും സൂപ്പർ ലീഗിൽ കടന്നിട്ടുണ്ട്.
ദേശീയ ടീമിനൊപ്പം ചേർന്ന സഞ്ജു സാംസണിന്റെ അഭാവത്തിൽ അഹ്മദ് ഇമ്രാന്റെ നേതൃത്വത്തിലാണ് കേരളം ഇറങ്ങിയത്. ടോസ് നേടിയ അസം ഫീൽഡിങ് തെരഞ്ഞെടുത്തു. ഇമ്രാനും രോഹൻ കുന്നുമ്മലും ചേർന്നാണ് വേണ്ടി ഇന്നിങ്സ് തുറന്നത്. സ്കോർ 18ൽ നിൽക്കെ അഞ്ച് റൺസെടുത്ത ഇമ്രാൻ മടങ്ങി.
രോഹനും കൃഷ്ണപ്രസാദും ചേർന്ന് രണ്ടാം വിക്കറ്റിൽ 21 റൺസ് ചേർത്തു. എന്നാൽ, 14 റൺസെടുത്ത കൃഷ്ണപ്രസാദ് അവിനവിന്റെ പന്തിൽ പുറത്തായതോടെ ബാറ്റിങ് തകർച്ച തുടങ്ങി. മുഹമ്മദ് അസ്ഹറുദ്ദീൻ 11ഉം സൽമാൻ നിസാർ ഏഴും അബ്ദുൾ ബാസിത് അഞ്ചും റൺസിൽ വീണു. അഖിൽ സ്കറിയ മൂന്നും ഷറഫുദ്ദീൻ 15ഉം റൺസ് നേടി. 23 റൺസെടുത്ത രോഹനാണ് ടോപ് സ്കോറർ. അസമിനുവേണ്ടി സാദക് ഹുസൈൻ നാലും അബ്ദുൽ അജീജ് ഖുറൈഷി, അവിനവ് ചൌധരി, മുഖ്താർ ഹുസൈൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
-
india1 day agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
india1 day ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala1 day agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
Sports1 day ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104
-
kerala24 hours agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
-
india1 day agoവന്ദേമാതര ഗാനം ബിജെപി പ്രചരണം ആത്മാര്‍ത്ഥത ഇല്ലാത്തത്: കെസി വേണുഗോപാല്‍ എംപി
-
editorial3 days agoമുന്നാ ഭായ് ഫ്രം സി.പി.എം
-
crime1 day agoഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ ഹോട്ടലില്‍ വച്ച് കടന്നുപിടിച്ചു; പ്രമുഖ സംവിധയാകനെതിരെ ചലച്ചിത്രകാരി; മുഖ്യമന്ത്രിക്ക് പരാതി

