Connect with us

News

ലോകകപ്പിന്റെ നിരാശകളിലൊന്ന് ഇതാണ്

22ാമത് ലോകകപ്പിന്റെ നിരാശകളിലൊന്ന് പുത്തന്‍ താരോദയമുണ്ടായില്ല എന്നതാണ്.

Published

on

ദോഹ: 22ാമത് ലോകകപ്പിന്റെ നിരാശകളിലൊന്ന് പുത്തന്‍ താരോദയമുണ്ടായില്ല എന്നതാണ്. അനുഭവ സമ്പന്നനായ മെസി തന്നെയായിരുന്നു താരം. കിലിയന്‍ എംബാപ്പെയും കരുത്തനായി. 64 മല്‍സരങ്ങളെ വിലയിരുത്തുമ്പോള്‍ ഗ്യാലറികളുടെ താരങ്ങള്‍ ഇവരായിരുന്നു. അവസാന ലോകകപ്പില്‍ നിരാശപ്പെടുത്തിയ മെസി ഖത്തറില്‍ ആദ്യ മല്‍സരം മുതല്‍ യഥാര്‍ത്ഥ കപ്പിത്താനായിരുന്നു. ടീമിനെ മുന്നില്‍ നിന്ന് അദ്ദേഹം നയിച്ചു. ധാരാളം ഗോളുകള്‍ സ്‌കോര്‍ ചെയ്തു. നിര്‍ണായക അസിസ്റ്റുകള്‍ നല്‍കി. ഇപ്പോഴും ലോകത്ത് തന്നെ വെല്ലാന്‍ മറ്റാരുമില്ലെന്ന് അദ്ദേഹം തെളിയിച്ചപ്പോള്‍ നാളെയുടെ താരമെന്ന ഖ്യാതി മറ്റാര്‍ക്കുമല്ല. എംബാപ്പെ എന്ന 24 കാരന് തന്നെ.

2018 ല്‍ റഷ്യയില്‍ നടന്ന ലോകകപ്പില്‍ മികച്ച യുവ വാഗ്ദാനമായി തിരഞ്ഞെടുക്കപ്പെട്ട എംബാപ്പെ ഖത്തറിലെത്തിയപ്പോള്‍ ഫ്രാന്‍സിന്റെ നെടും തൂണായി. കരീം ബെന്‍സേമ പരുക്കില്‍ പുറത്തായതോടെ മുന്‍നിരയുടെ ഭാരം അദ്ദേഹം ഏറ്റെടുത്തു. കിടിലന്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്തു. ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് അവസാന ലോകകപ്പില്‍ തിളങ്ങാനായില്ല. ടീമിലെ വിവാദങ്ങള്‍ താരത്തെ തളര്‍ത്തി. ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍, ബെല്‍ജിയത്തിന്റെ റുമേലു ലുക്കാക്കു, നെതര്‍ലന്‍ഡ്‌സിന്റെ മെംഫിസ് ഡിപ്പേ, പോളണ്ടിന്റെ റോബര്‍ട്ടോ ലെവന്‍ഡോസ്‌കി, ഡെന്മാര്‍ക്കിന്റെ ക്രിസ്റ്റിയന്‍ എറിക്‌സണ്‍, സ്പാനിഷ് താരങ്ങളായ അല്‍വാരോ മൊറാട്ട, പെഡ്രി, അന്‍സു ഫാത്തി, യുറഗ്വായിയുടെ ലുയിസ് സുവാരസ് എന്നിവരെല്ലാം നിരാശപ്പെടുത്തി.

പോര്‍ച്ചുഗലിന്റെ ഗോണ്‍സാലോ റാമോസ് ഹാട്രിക്കുമായി ശ്രദ്ധ നേടി. യുവതാരങ്ങളില്‍ മിടുക്ക് തെളിയിച്ചത് ജര്‍മനിയുടെ ജമാല്‍ മുസിയാല ആയിരുന്നു. ജര്‍മനി ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിനാല്‍ അദ്ദേഹത്തിന്റെ മികവ് കൂടുതല്‍ ലോകം കണ്ടില്ല. പക്ഷേ മൂന്ന് മല്‍സരങ്ങളില്‍നിന്നായി 19 ഡ്രിബ്ലിങുകളുമായി അദ്ദേഹം മികവ് തെളിയിച്ചു. ഇക്വഡോറിന്റെ വലന്‍സിയ, ഇംഗ്ലണ്ടിന്റെ ബുക്കായോ സാക്കേ, അമേരിക്കയുടെ ക്രിസ്റ്റ്യന്‍ പുലിസിച്ച്, അര്‍ജന്റീനയുടെ ജുലിയന്‍ അല്‍വാരസ്, ബ്രസീലിന്റെ റിച്ചാര്‍ലിസണ്‍ എന്നിവര്‍ കൈയ്യടി നേടി. അല്‍ഭുത സംഘമായ മൊറോക്കോയുടെ ഗോള്‍കീപ്പര്‍ യാസിന്‍ ബൗനോ, മധ്യനിരക്കാരന്‍ ഔനഫി, മധ്യനിരക്കാരന്‍ ഹക്കിം സിയെച്ച്, അനുഭവ സമ്പന്നനായ അഷ്‌റഫ് ഹക്കീമി എന്നിവരെ ലോകം മറക്കില്ല.

crime

സൂര്യഗായത്രി വധക്കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്

പ്രതിക്ക് അഞ്ചുലക്ഷം രൂപ പിഴയും തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു

Published

on

തിരുവനന്തപുരം നെടുമങ്ങാട് സൂര്യഗായത്രി വധക്കേസിലെ പ്രതി അരുണിന് ജീവപര്യന്തം. പ്രതിക്ക് അഞ്ചുലക്ഷം രൂപ പിഴയും തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. കൊലപാതകം, അതിക്രമിച്ച് കടക്കല്‍, പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കോടതി ശരിവെച്ചത്.

കേസില്‍ പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിധി പറയാന്‍ കേസ് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കുത്തിക്കൊലപ്പെടുത്തി എന്നതാണ് കേസ്. 2021 ഓഗസ്റ്റ് 31 നാണ് കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് മുന്നില്‍ വെച്ചാണ് 20 കാരിയായ മകളെ പ്രതി കൊലപ്പെടുത്തിയത്.

Continue Reading

kerala

ബൈക്കില്‍ ടെമ്പോ ട്രാവലറിടിച്ച്‌ യുവാവിന് ദാരുണാന്ത്യം

Published

on

തിരൂർ ആലത്തിയൂരില്‍ ടെമ്ബോട്രാവലര്‍ സ്‌കൂട്ടറിലിച്ച്‌ യുവാവിന് ദാരുണാന്ത്യം. ഇന്നു പുലര്‍ച്ചെ മൂന്നുമണിയോടൈ ആലത്തിയൂര്‍ ജങ്ഷനിലാണു അപകടം നടന്നത്. ചമ്രവട്ടം സ്‌നേഹപാതയില്‍ ബര്‍ഗര്‍ മേക്കറായ ആലപ്പുഴ സ്വദേശി 24വയസ്സുകാരനായ ജിഥിന്‍ ജെ മാത്യൂസാണ് അപകടത്തില്‍ മരിച്ചത്.

അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത്. സ്‌കൂട്ടറില്‍ റോഡ് ക്രോസ് ചെയ്യുന്നതിനിടെ അമിതവേഗതയില്‍ വന്ന ടെമ്ബോട്രാവലര്‍ ജിഥിനെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. ചമ്രവട്ടം സ്‌നേഹപാതയിലെ ബര്‍ഗ്ഗര്‍ മേക്കറായ ജിഥിന്‍, സുഹൃത്തിനെ വീട്ടില്‍ കൊണ്ട് വിട്ട് താമസ കേന്ദ്രത്തിലേക്ക് പോകുകയായിരുന്നു. മംഗലം റോഡില്‍ നിന്ന് ജങ്ഷനിലേക്ക് പ്രവേശിച്ചതിന് പിന്നാലെയായിരുന്നു അപകടം.

കണ്ണൂരില്‍ നിന്നും മലയാറ്റൂരിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്നു ടെമ്ബോട്രാവലര്‍. അപകടം നടന്നയുടന്‍ ജിഥിനെ ആലത്തിയൂരിലെ ഇമ്ബിച്ചിബാവ സഹകരണ ആശുപത്രിയിലെത്തിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും യാത്രക്കിടെ മരണപ്പെടുകയായിരുന്നു.

Continue Reading

kerala

കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത

അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Published

on

കേരള തീരത്ത് ഇന്ന് അർദ്ധരാത്രി വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.മുന്നറിയിപ്പ് കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

Trending