Connect with us

News

മോഡ്രിച്ച് മടങ്ങുമ്പോള്‍ നഷ്ടമാകുന്ന സൗന്ദര്യം

മാധ്യമ പരിലാളനകളും വലിയ ഫാന്‍ ബെയ്‌സുമൊന്നുമില്ലാതെ ഒരു കൊച്ചു രാജ്യത്തെ ലോകകപ്പിന്റെ ഫൈനലിലും അടുത്ത തവണ സെമി ഫൈനലിലും എത്തിക്കുക. നിസാരമല്ലാത്ത ഈ നേട്ടം സ്വന്തമാക്കിയാണ് ലൂക്ക മോഡ്രിച്ച് എന്ന ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ലോകകപ്പിനോട് വിടപറയുന്നത്.

Published

on

ദോഹ: മാധ്യമ പരിലാളനകളും വലിയ ഫാന്‍ ബെയ്‌സുമൊന്നുമില്ലാതെ ഒരു കൊച്ചു രാജ്യത്തെ ലോകകപ്പിന്റെ ഫൈനലിലും അടുത്ത തവണ സെമി ഫൈനലിലും എത്തിക്കുക. നിസാരമല്ലാത്ത ഈ നേട്ടം സ്വന്തമാക്കിയാണ് ലൂക്ക മോഡ്രിച്ച് എന്ന ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ലോകകപ്പിനോട് വിടപറയുന്നത്.

ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലോക ഫുട്‌ബോളില്‍ വാഴ്ത്തപ്പെട്ട കാലത്തു തന്നെയാണ് ലൂക്കാ മോഡ്രിച്ച് ക്രൊയേഷ്യയ്‌ക്കൊപ്പം ഫുട്‌ബോളിലെ നിശബ്ദ വിപ്ലവം തീര്‍ത്തത്. മെസിയേയും സി.ആര്‍ 7നെയും പോലെ ആഘോഷിക്കപ്പെട്ടില്ലെങ്കിലും മോഡ്രിച്ച് മിഡ്ഫീല്‍ഡില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് നിശ്ശബ്ദ വിപ്ലവം സൃഷ്ടിച്ചു. ഡാവര്‍ സുക്കറും സ്യോനാവാര്‍ ബോബനും 98ല്‍ ക്രൊയേഷ്യയെ ലോകത്തിന് വിസ്മയമാക്കിയെങ്കില്‍ ഇന്ന് ലോക ഫുട്‌ബോളില്‍ ക്രൊയേഷ്യ നില്‍ക്കുന്നതിന് പിന്നില്‍ സൗമ്യനായ മോഡ്രിച്ചെന്ന 37കാരനാണ്. പോര്‍ച്ചുഗല്‍ കോച്ചുമായി പോരാടി ടീമിലിടം പോലും കിട്ടാതെ തകര്‍ന്ന മനസുമായി ക്രിസ്റ്റ്യാനോ ലോകവേദിയില്‍ നിന്ന് മടങ്ങി. മെസി ഇന്ന് കലാശക്കളിക്ക് ഇറങ്ങുന്നു. എന്നാല്‍ മോഡ്രിച്ച് മൊറോക്കോയുമായുള്ള ലൂസേഴ്‌സ് ഫൈനലിനു ശേഷം ലോകകപ്പിനോട് വിടചൊല്ലി. തല ഉയര്‍ത്തി അഭിമാനത്തോടെ തന്നെ. പ്രതിസന്ധികളോട് പടവെട്ടി അതിജീവിച്ച പോരാളിയായ ലൂക്ക മോഡ്രിച്ചിന് അങ്ങിനെ മാത്രമേ സാധിക്കൂ.

മെസി മാജിക്ക് കണ്ട അര്‍ജന്റീനക്കെതിരായ മത്സരത്തില്‍ പകരക്കാരനെ ഇറക്കാനായി റഫറി നമ്പര്‍ ഉയര്‍ത്തിയപ്പോള്‍ അവിശ്വാസത്തോടെ ലുസൈല്‍ സ്‌റ്റേഡിയം വലിയ സ്‌ക്രീനിലേക്ക് ഒന്നു കൂടി നോക്കി. ലൂക മോഡ്രിച്ചിന് പകരം ലോവ്‌റോ മായര്‍. സ്‌റ്റേഡിയം എഴുന്നേറ്റ് നിന്നാണ് മോഡ്രിച്ചിനോട് ആദരവു കാണിച്ചത്. 37-ാം വയസിലും 20കാരന്റെ ചുറുചുറുക്കോടെ കളിക്കുന്ന മോഡ്രിച്ചിന് ഇത് അവസാന സെമി ഫൈനലായിരുന്നു. മോഡ്രിച്ച് 2024ല്‍ ജര്‍മനിയില്‍ നടക്കുന്ന യൂറോകപ്പ് വരെ ടീമില്‍ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് ക്രൊയേഷ്യന്‍ കോച്ച് ഡാലിച് പറയുന്നു. എങ്കിലും ഇക്കാര്യം മോഡ്രിച്ചിന് വിടുന്നു. അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. 2017 വരെ 11 വര്‍ഷത്തോളം ലോക ഫുട്‌ബോളര്‍ക്കുള്ള ബാലന്‍ഡിഓര്‍ പുരസ്‌കാരം മെസിയും റോണാള്‍ഡോയും പങ്കിട്ടപ്പോള്‍ ആരും എതിരാളികളായി ഉണ്ടായിരുന്നില്ല. ഇത് ഭേദിച്ചാണ് മധ്യനിരക്കാരന്‍ ലൂക മോഡ്രിച്ചിന്റെ വരവ്.

പല കളിക്കാരെയും പോലെ മെസിയുടേയും റൊണാള്‍ഡോയുടേയും നിഴലില്‍ കാണാതെ പോയ മികച്ച താരമായിരുന്നു മോഡ്രിച്. പക്ഷേ 2018ല്‍ റയല്‍ മാഡ്രിഡിനെ മൂന്നാം തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കുന്നതിലേക്കും ക്രൊയേഷ്യയെ അപ്രതീക്ഷിതമായി ലോകകപ്പ് ഫൈനലിലെത്തിക്കുകയും ചെയ്തപ്പോള്‍ മികച്ച താരം ആരെന്നതിന് കടുത്ത വിമര്‍ശകര്‍ക്ക് പോലും മോഡ്രിച്ച് എന്ന നാമത്തെ എതിര്‍ക്കാനായില്ല. നാലു വര്‍ഷത്തിനിപ്പുറം മൊറോക്കോയ്‌ക്കെതിരായ ക്രൊയേഷ്യ ലൂസേഴ്‌സ് ഫൈനല്‍ കളിക്കുമ്പോഴും ലൂക മോഡ്രിച്ച് തന്നെയാണ് ക്രൊയേഷ്യയുടെ നെടുംതൂണ്‍. അര്‍ജന്റീനക്കെതിരായ സെമി ഫൈനല്‍ വരെ മോഡ്രിച്ചായിരുന്നു ഖത്തര്‍ ലോകകപ്പില്‍ പന്ത് തിരിച്ചുപിടിച്ചവരില്‍ മുമ്പന്‍. ബ്രസീലിനെതിരായ ക്വാര്‍ട്ടറില്‍ 16 തവണ എതിരാളികളുമായി പന്തിന് പോരടിച്ചതില്‍ ഒമ്പതും വിജയിച്ചു.

139 ടച്ചുകളാണ് 37-ാം വയസിലും അന്ന് മോഡ്രിച്ച് നേടിയത്. പ്രതിസന്ധികളില്‍ പതറാതെ അതിജീവനത്തിന്റെ പാത സ്വയം കണ്ടെത്തിയ പോരാളിയാണ് മോഡ്രിച്ച്. ആറു വയസുള്ളപ്പോള്‍ മുത്തച്ഛനെ സെര്‍ബ് റിബലുകള്‍ വെടിവെച്ചു കൊന്നതിന് സാക്ഷിയാകേണ്ടി വന്നയാളാണ് മോഡ്രിച്ച്. വീട് ചുട്ടെരിക്കപ്പെട്ടു. ജന്‍മനാട് വിട്ടോടേണ്ടിവന്നു. അഭയാര്‍ഥിയായി മാതാപിതാക്കളോടൊപ്പം താമസിച്ച ഹോട്ടലിന്റെ മുറ്റത്ത് പന്ത് തട്ടി തുടങ്ങിയ പയ്യന്‍ ലോകകപ്പ് ആരവങ്ങള്‍ക്ക് നടുവില്‍ നിന്നും മടങ്ങുമ്പോള്‍ നഷ്ടപ്പെട്ടവനായല്ല വെട്ടിപ്പിടിച്ചവനായാണ് മടക്കം. മൃദുഭാഷിയും വിനയാന്വിതനുമായ മനുഷ്യന്‍. കോലാഹലങ്ങള്‍ക്ക് പിന്നാലെ പോകാതെ ഒതുങ്ങിക്കൂടിയുള്ള ജീവിതം. എല്ലാവരെയുംകൊണ്ട് നല്ലത് പറയിപ്പിച്ച വ്യക്തിത്വം. മെസിയുടെ അവസാന ലോകകപ്പ് മത്സരത്തിനായി ലോകം കാത്തിരിക്കുമ്പോള്‍ ലോകകപ്പ് വേദിയില്‍ നിന്നും ലൂക്ക മോഡ്രിച്ച് നിശബ്ദനായി മടങ്ങുന്നു. ഒരു പോരാളിയുടെ മടക്കം.

india

മംഗലാപുരത്ത് മുസ്‌ലിം യുവാവിനെ വെട്ടിക്കൊന്നു, ഒപ്പം വെട്ടേറ്റ സുഹൃത്ത് ഗുരുതരാവസ്ഥയിൽ

കൊല്ലപ്പെട്ട ഇംതിയാസ് പള്ളിക്കമ്മറ്റി സെക്രട്ടറി

Published

on

ദക്ഷിണ കന്നടയിൽ അജ്ഞാതർ മുസ്‌ലിം യുവാവിനെ വെട്ടിക്കൊന്നു. ബന്ത്വാൾ താലൂക്കിലെ കംബോഡിയിലാണ് സംഭവം നടന്നത്. അക്രമത്തിൽ പ്രാദേശിക പള്ളിക്കമ്മറ്റി സെക്രെട്ടറിയും സജീവ സുന്നി സംഘടനാ പ്രവർത്തകനും കൂടിയായ ഇംതിയാസ് കൊല്ലപ്പെടുകയും സുഹൃത്തായ റഹീമിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു.

ചൊവ്വാഴ്ച്ച വൈകീട്ടാണ് തന്റെ പിക്കപ്പിന് സമീപം ജോലി ചെയ്യുകയായിരുന്ന റഹീമിനെയും ഇംതിയാസിനേയും വാളുകളുമായി വന്ന അക്രമി സംഘം വെട്ടുകയായിരുന്നു.

ആഴ്ച്ചകൾക്ക് മുമ്പ് മുൻ ബജ്‌രംഗ്ദൾ നേതാവായിരുന്ന സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതുമായി പുതിയ സംഭവത്തിന് ബന്ധമുണ്ടോയെന്ന് അഭ്യുഹങ്ങളുടെങ്കിലും പോലീസ് ഒന്നും സ്ഥിതീകരിച്ചിട്ടില്ല.

മനസികാസ്വാസ്ഥ്യമുള്ള മലയാളിയായ അഷ്‌റഫ് എന്ന മുസ്‌ലിം യുവാവിനെ ബജ്‌രംഗ്ദൾ പ്രവർത്തകർ അടങ്ങുന്ന സംഘം പാകിസ്ഥാൻ സിന്ദാബാദ് വിളിച്ചു എന്ന് വ്യാജാരോപണം ഉന്നയിച്ച് തല്ലിക്കൊന്നതിന് പിന്നാലെയായിരുന്നു സുഹാസ് ഷെട്ടിയുടെ കൊലപാതകം അരങ്ങേറിയത്.

Continue Reading

kerala

വാട്ട്സ്ആപ്പ് ചാറ്റുകള്‍ക്ക് കാര്യമായ തെളിവ് നല്‍കാനാവില്ല: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട 5 കൊലപാതക കേസുകളില്‍ കോടതി

വാട്ട്സ്ആപ്പ് ചാറ്റുകള്‍ ‘കാര്യമായ തെളിവുകള്‍’ ആകാന്‍ കഴിയില്ല, 2020 ലെഡല്‍ഹി കലാപത്തിനിടെ രജിസ്റ്റര്‍ ചെയ്ത അഞ്ച് കൊലപാതക കേസുകളില്‍ ഡല്‍ഹി കോടതി വിധിച്ചു.

Published

on

വാട്ട്സ്ആപ്പ് ചാറ്റുകള്‍ ‘കാര്യമായ തെളിവുകള്‍’ ആകാന്‍ കഴിയില്ല, 2020 ലെഡല്‍ഹി കലാപത്തിനിടെ രജിസ്റ്റര്‍ ചെയ്ത അഞ്ച് കൊലപാതക കേസുകളില്‍ ഡല്‍ഹി കോടതി വിധിച്ചു.

12 പ്രതികള്‍ പൊതുവായുള്ള അഞ്ച് കേസുകളിലും, തെളിവായി പ്രോസിക്യൂഷന്‍ വാട്ട്സ്ആപ്പ് ചാറ്റുകളെ വളരെയധികം ആശ്രയിച്ചിരുന്നു.

കലാപം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം മൃതദേഹങ്ങള്‍ കണ്ടെടുത്ത ഒമ്പത് പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ഒമ്പത് കേസുകളില്‍ ഇവ ഉള്‍പ്പെടുന്നു. ബാക്കിയുള്ള നാല് കേസുകളില്‍ ഒരെണ്ണം വെറുതെവിട്ടു, മൂന്നെണ്ണം പ്രതികളുടെ അന്തിമ വാദങ്ങളുടെയും മൊഴികളുടെയും ഘട്ടത്തിലാണ്.

കലാപത്തില്‍ 53 പേര്‍ മരിക്കുകയും 500ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കുറ്റപത്രം അനുസരിച്ച്, പ്രതികളിലൊരാളായ ലോകേഷ് സോളങ്കി വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ എഴുതി: ”നിങ്ങളുടെ സഹോദരന്‍ 9 മണിക്ക് 2 മുസ്ലീം പുരുഷന്മാരെ കൊന്നു.” സോളങ്കിയുടെ ചോദ്യം ചെയ്യലില്‍ മറ്റ് ആളുകളുടെ അറസ്റ്റിലേക്ക് നയിച്ചു, ഒടുവില്‍ അവര്‍ ഒമ്പത് കൊലപാതകങ്ങളില്‍ പ്രതികളായിരുന്നു.

പ്രതികളെ വെറുതെവിട്ടുകൊണ്ട് കര്‍ക്കര്‍ദൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി (എഎസ്ജെ) പുലസ്ത്യ പ്രമാചല അഞ്ച് ഉത്തരവുകളിലും കുറിച്ചു: ”ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുടെ കണക്കുകൂട്ടലില്‍ ഒരു ഹീറോ ആകുക എന്ന ഉദ്ദേശത്തോടെ മാത്രമേ ഇത്തരം പോസ്റ്റുകള്‍ ഗ്രൂപ്പില്‍ ഇടുന്നത്.”
പ്രതികളെ വെറുതെ വിട്ടപ്പോള്‍ വിശ്വസനീയമായ സാക്ഷികളുടെ അഭാവവും കോടതി ചൂണ്ടിക്കാട്ടി.

ഹാഷിം അലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത കേസില്‍ ഏപ്രില്‍ 30ന് കോടതി ദൃക്സാക്ഷികളില്ലെന്ന് പറയുകയും 12 പ്രതികളെ വെറുതെ വിടുകയും ചെയ്തു.

മാര്‍ച്ച് 28 ന് പ്രസ്താവിച്ച മറ്റൊരു വിധിന്യായത്തില്‍, ‘അമീന്റെ കൊലപാതകത്തെക്കുറിച്ച് ഉറപ്പാണ്, എന്നാല്‍ കൊലപാതക സംഭവത്തെക്കുറിച്ച് ഉറപ്പില്ല’ എന്ന് കോടതി അഭിപ്രായപ്പെട്ടു.

ഭുരെ അലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 28 ന് പുറപ്പെടുവിച്ച മറ്റൊരു വിധിന്യായത്തില്‍, ‘ഭൂരെയെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം സാക്ഷികളാരും കണ്ടിട്ടില്ലെന്ന്’ കോടതി ചൂണ്ടിക്കാട്ടി.

മാര്‍ച്ച് 27 ലെ മറ്റൊരു വിധിന്യായത്തില്‍, ‘ഹംസ (കലാപ ഇര) കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് ഉറപ്പില്ല’ എന്ന് കോടതി അഭിപ്രായപ്പെട്ടു.
മെയ് 13-ന് പുറപ്പെടുവിച്ച ഒരു വിധിയില്‍, എഎസ്ജെ പ്രമാചല കോടതി എല്ലാ പ്രതികളെയും കൊലക്കേസില്‍ കുറ്റവിമുക്തനാക്കി, എന്നാല്‍ പരസ്യമായ ദ്രോഹത്തിന് കാരണമാകുകയും ശത്രുത വളര്‍ത്തുകയും ചെയ്യുന്ന പ്രസ്താവനകള്‍ നടത്തിയതിന് സോളങ്കിയെ ശിക്ഷിച്ചു.

Continue Reading

kerala

ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Published

on

ഇടുക്കി ജില്ലയില്‍ ശക്തമായ മഴ തുടരുന്നതും, ചില ഭാഗങ്ങളില്‍ മരവെട്ടുകളും വഴിത്തടങ്ങള്‍ തടസപ്പെട്ടതും കണക്കിലെടുത്ത് നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

ഈ അവധി വിനോദത്തിനായി പുറത്തേക്ക് പോവാനല്ലെന്നും സുരക്ഷിതമായി വീടിനകത്ത് ഇരിക്കാന്‍ വേണ്ടിയുള്ളതാണെന്നും കളക്ടര്‍ ഓര്‍മ്മിപ്പിച്ചു.

Continue Reading

Trending