Connect with us

Sports

ഗ്രൗണ്ടില്‍ കളിക്കാരനെ ചവിട്ടിയ റഫറിക്ക് ആറു മാസം വിലക്ക്

Published

on

പാരിസ്: ഫ്രഞ്ച് ലീഗ് മത്സരത്തിനിടെ കളിക്കാരനെ ചവിട്ടിയ റഫറി ടോണി ഷാപ്രണിനെ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ ആറു മാസത്തേക്ക് വിലക്കി. ജനുവരി 14-ന് പി.എസ്.ജിയും നാന്റെസും തമ്മിലുള്ള മത്സരത്തിനിടെ നാന്റെസ് ഡിഫന്റര്‍ ഡീഗോ കാര്‍ലോസിനു നേരെ വഴിവിട്ടു പ്രതികരിച്ചതിനാണ് നടപടി. വിചിത്ര സംഭവം വിവാദമായതിനെ തുടര്‍ന്ന് ഷാപ്രണെ എഫ്.എഫ്.എഫ് തല്‍ക്കാലത്തേക്ക് വിലക്കിയിരുന്നു.

ലീഗ് വണ്ണില്‍ പി.എസ്.ജിയും നാന്റെസും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനിടെയാണ് മത്സരം നിയന്ത്രിച്ച റഫറി ടോണി ഷാപ്രണ്‍ നാന്റസ് ഡിഫന്റര്‍ ഡീഗോ കാര്‍ലോസിനെ കിക്ക് ചെയ്തത്. എതിര്‍ ഹാഫിലേക്ക് ഓടുന്നതിനിടെ മുന്നിലുണ്ടായിരുന്ന തന്നെ കാര്‍ലോസ് അബദ്ധത്തില്‍ തള്ളിയിട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതിനു പുറമെ കളിക്കാരന് രണ്ടാം മഞ്ഞക്കാര്‍ഡ് നല്‍കി ഗ്രൗണ്ടില്‍ നിന്നു പുറത്താക്കുകയും ചെയ്തു.

പന്തുമായി മുന്നേറുന്ന ടീമിനെ സഹായിക്കുന്നതിനായി കാര്‍ലോസും എതിര്‍ ബോക്‌സിലേക്ക് ഓടുകയായിരുന്നു. അതിനിടെ, തന്റെ മുന്നില്‍ മാര്‍ഗ തടസ്സമായി കയറി വന്ന റഫറി ടോണി ഷാഫ്രണെ ബ്രസീലിയന്‍ താരം അബദ്ധത്തില്‍ തള്ളിത്താഴെയിട്ടു.

നിലത്തുവീണ ഷാപ്രണ്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനൊപ്പം കാര്‍ലോസിന്റെ കാല്‍ ലക്ഷ്യമാക്കി ഒരു കിക്ക് പ്രയോഗിച്ചു. ഒഴിഞ്ഞു മാറിയതിനാല്‍ താരത്തിന്റെ കാലില്‍ ചെറിയ തോതിലേ കിക്ക് കൊണ്ടുള്ളൂ.. എന്നാല്‍, ഇതുകൊണ്ടും അരിശം തീരാതിരുന്ന റഫറി നാന്റസ് താരത്തിനു നേരെ മഞ്ഞക്കാര്‍ഡ് പുറത്തെടുത്തു. നേരത്തെ ഒരു കാര്‍ഡ് കണ്ടിരുന്നതിനാല്‍ താരത്തിന് കളം വിട്ട് പോകേണ്ടിയും വന്നു.

റഫറിയുടെ വിചിത്രമായ തീരുമാനത്തില്‍ പ്രതിഷേധിച്ച ശേഷമാണ് കാര്‍ലോസ് ഗ്രൗണ്ട് വിട്ടു പോയത്. പ്രകോപിതനായ താരത്തെ സഹതാരങ്ങളും എതിര്‍ടീം കളിക്കാരും പിടിച്ചു മാറ്റുകയായിരുന്നു.

റഫറിയുടെ തീരുമാനത്തിനെതിരെ നാന്റസ് പ്രസിഡണ്ട് വാല്‍ദമര്‍ കീറ്റ രൂക്ഷമായാണ് പ്രതികരിച്ചത്. ഷാപ്രണെ ആറു മാസം വിലക്കണമെന്നാവശ്യപ്പെട്ട് നാന്റസ് ഫ്രാന്‍സ് ഫുട്‌ബോള്‍ ഫെഡറേഷന് (എഫ്.എഫ്.എഫ്) കത്തു നല്‍കിയിരുന്നു. സംഭവങ്ങളുടെ ഫുട്ടേജ് പരിശോധിച്ച എഫ്.എഫ്.എഫ് കാര്‍ലോസിന്റെ സസ്‌പെന്‍ഷന്‍ ഉടന്‍ തന്നെ റദ്ദാക്കി.

ആറു മാസത്തേക്കാണ് ഷാപ്രണിന്റെ വിലക്കെന്നും ഈ കാലാവധി കഴിഞ്ഞാല്‍ അദ്ദേഹത്തിന് ലീഗ് വണ്‍, ലീഗ് ടു മത്സരങ്ങള്‍ നിയന്ത്രിക്കാമെന്നും ഫ്രാന്‍സ് റഫറീയിങ് ബോഡി ടെക്‌നിക്കല്‍ ഡയറക്ടര്‍ പാസ്‌കര്‍ ഗരീബിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending