Connect with us

Sports

വാര്‍ വിവാദം: അര്‍ജന്റീനയുടെ ഭാഗത്ത് ന്യായമുണ്ടെന്ന് റിവാള്‍ഡോ; റഫറിക്കെതിരായ ആരോപണം കടുപ്പിച്ച് മെസിയും സംഘവും

Published

on

കോപ്പ അമേരിക്ക സെമി ഫൈനലില്‍ ബ്രസീലിനോടേറ്റ പരാജയത്തില്‍ റഫറിക്കെതിരായ ആരോപണം കടുപ്പിച്ച് അര്‍ജന്റീന. ബ്രസീലിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ റഫറി പക്ഷപാതപരമായി പെരുമാറിയെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആരോപണം കൂടുതല്‍ രൂക്ഷമായി ഉന്നയിച്ച് അര്‍ജന്റീന രംഗത്തെത്തിയിരിക്കുന്നത്. റഫറിക്കെതിരെ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ കോപ്പ അമേരിക്ക സംഘാടകര്‍ക്ക് പരാതി നല്‍കി. രണ്ട് തവണ പെനാല്‍റ്റി അനുവദിക്കാന്‍ തക്കതായ ഫൗളുകള്‍ സംഭവിച്ചിട്ടും റഫറി പെനാല്‍റ്റി അനുവദിച്ചില്ല. വാര്‍ റഫറി പെനാല്‍റ്റി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും റഫറി സമ്മതിച്ചില്ല. ടീം പരാജയപ്പെടാന്‍ കാരണം റഫറിയുടെ പക്ഷപാതപരമായ തീരുമാനങ്ങളായിരുന്നുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. മത്സരത്തിനിടെ വാര്‍ റഫറി നല്‍കിയ നിര്‍ദേശങ്ങള്‍ പരിശോധനക്ക് വിധേയമാക്കണമെന്നും അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

അതേസമയം വിവാദ മത്സരത്തില്‍ അര്‍ജന്റീനക്ക് പിന്തുണയുമായി ബ്രസീല്‍ ഇതിഹാസ താരം റിവാള്‍ഡോയും രംഗത്തെത്തി. മത്സരത്തെ സംബന്ധിച്ച് പരാതിപ്പെടാന്‍ അര്‍ജന്റീനയുടെ ഭാഗത്ത് ന്യായമായ കാരണങ്ങളുണ്ടെന്ന് റിവാള്‍ഡോ പറഞ്ഞു.
മത്സരത്തില്‍ ബ്രസീലിനെതിരെ അര്‍ജന്റീനക്ക് രണ്ട് പെനാല്‍ട്ടിക്കുള്ള അര്‍ഹതയുണ്ടായിരുന്നുവെന്നും പ്രമുഖ അറ്റാക്കിങ് മിഡ് ഫീല്‍ഡര്‍ കൂടിയായ താരം വ്യക്തമാക്കി.

https://www.marca.com/en/football/international-football/2019/07/05/5d1f5480ca4741cc0f8b45b4.html

‘ശരിയാണ്, ബ്രസീലിന്റേത് മികച്ച ടീമാണ്. എന്നാല്‍ അര്‍ജന്റീനക്ക് പരാതിപ്പെടാന്‍ ന്യായമായ കാരണങ്ങളുണ്ട്. മത്സരത്തില്‍ അര്‍ജന്റീനക്ക് രണ്ട് പെനാല്‍ട്ടി ലഭിക്കേണ്ടതായിരുന്നു. പക്ഷേ, വാര്‍ സംവിധാനം അതിന് ഉപകാരപ്പെട്ടില്ല.’ സ്‌പോര്‍ട്‌സ് പോര്‍ട്ടലായ മാര്‍സക്ക് നല്‍കിയ അഭിമുഖത്തില്‍ റിവാള്‍ഡോ പറഞ്ഞു.

വാര്‍ സംവിധാനത്തോട് തനിക്ക് യോജിപ്പില്ലെന്ന് ഞാന്‍ നേരത്തെ വ്യക്തമാക്കിയതാണ്. വാര്‍ ഫുട്ബോളിന്റെ ഒഴുക്കിനെ കൊല്ലുന്ന സംവിധാനമാണ്. റഫറിമാരെ മാത്രമാണ് അത് സഹായിക്കുന്നത്. വാര്‍ കാരണം കളി പലതവണ നിര്‍ത്തിവെക്കേണ്ടി വരുന്നു. യൂറോപ്പ് ഫുട്‌ബോളിലും വാര്‍ വലിയ കുഴപ്പങ്ങളുണ്ടാക്കുന്നുണ്ട്. അത് ഫുട്‌ബോളിനെ നശിപ്പിക്കുകയാണെന്നും, 2002 ലോകകപ്പ് ജേതാക്കളായ ബ്രസീല്‍ ടീമംഗം വ്യക്തമാക്കി.

അര്‍ജന്റീനിയന്‍ ആരാധകരെ സംബന്ധിച്ച് വിഷമകരമായിരുന്നു കോപ്പ അമേരിക്ക ഫുട്ബോള്‍ സെമിയില്‍ ബ്രസീലിനോട് ഏറ്റ പരാജയം. റഫറിയാണ് തോല്‍പ്പിച്ചതെന്നാണ് ആരാധകരുടെയും ടീമിന്റെയും ആരോപണം. ബ്രസീലിനോട് പരാജയപ്പെട്ടതിന് പിന്നാലെ ലയണല്‍ മെസിയും സെര്‍ജിയോ അഗ്യൂറോയും ടീം കോച്ച് ലയണല്‍ സ്‌കലോനിയും റഫറിക്കെതിരെ രംഗത്തെത്തിയിരുന്നു. ആരോപണം ഉന്നയിച്ച് മുന്നോട്ട് പോവാന്‍ തന്നെയാണ് അര്‍ജന്റീനയുടെ തീരുമാനം.

https://youtu.be/y3qnuTNe7EY

മത്സരത്തില്‍ രണ്ട് തവണ പെനല്‍റ്റി അനുവദിക്കാന്‍ തക്കതായ ഫൗളുകളാണ് സംഭവിച്ചത്്. വാര്‍ റഫറിയുടെ നിര്‍ദ്ദേശമുണ്ടായിട്ടും അത് മറികടന്നാണ് റഫറി പെനല്‍റ്റി അനുവദിക്കാതിരുന്നത്. പെനല്‍റ്റിക്കായി അര്‍ജന്റീന നല്‍കിയ അപ്പീലുകള്‍ ശരിയാണെന്ന് വാര്‍ റഫറി ലിയോണ്ടന്‍ ഗോണ്‍സാലസ് മൈതാനത്തെ റഫറിയായ റോഡി സാബ്രാനോയോട് വ്യക്തമാക്കിയതായി മത്സരത്തിന് പിന്നാലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

https://youtu.be/9MYzF0t2uUI

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ വിജയിച്ചത്. പെറുവിനെയാണ് ഫൈനലില്‍ ബ്രസീല്‍ നേരിടുന്നത്. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ അര്‍ജന്റീന ചിലിയെ നേരിടും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

പലസ്തീന്‍ പെലെ എങ്ങനെയാണ് മരിച്ചത്? വ്യക്തമാക്കുന്നതില്‍ യുവേഫ പരാജയപ്പെട്ടു: മുഹമ്മദ് സലാ

‘പലസ്തീനിയന്‍ പേലെ’ എന്നറിയപ്പെടുന്ന ഒരു ഫുട്‌ബോള്‍ താരം എങ്ങനെയാണ് മരിച്ചത് എന്ന് വ്യക്തമാക്കുന്നതില്‍ യുവേഫ പരാജയപ്പെട്ടെന്ന് മുഹമ്മദ് സലാ.

Published

on

‘പലസ്തീനിയന്‍ പേലെ’ എന്നറിയപ്പെടുന്ന ഒരു ഫുട്‌ബോള്‍ താരം എങ്ങനെയാണ് മരിച്ചത് എന്ന് വ്യക്തമാക്കുന്നതില്‍ യുവേഫ പരാജയപ്പെട്ടെന്ന് മുഹമ്മദ് സലാ.

ബുധനാഴ്ച തെക്കന്‍ ഗസയില്‍ വെച്ച് മനുഷ്യത്വപരമായ സഹായത്തിനായി കാത്തിരിക്കുന്ന സാധാരണക്കാരെ ഇസ്രാഈല്‍ സൈന്യം ആക്രമിച്ചപ്പോള്‍ സുലൈമാന്‍ അല്‍ ഒബെയ്ദ് (41) കൊല്ലപ്പെട്ടതായി പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (പിഎഫ്എ) അറിയിച്ചു.

‘പാലസ്തീനിയന്‍ പേലെ’ സുലൈമാന്‍ അല്‍-ഒബെയ്ദിന് വിട,’ യുവേഫ വെള്ളിയാഴ്ച X-ല്‍ പോസ്റ്റ് ചെയ്തു. ‘ഏറ്റവും ഇരുണ്ട സമയങ്ങളില്‍ പോലും എണ്ണമറ്റ കുട്ടികള്‍ക്ക് പ്രതീക്ഷ നല്‍കിയ ഒരു പ്രതിഭ.’

ശനിയാഴ്ച യുവേഫയുടെ പോസ്റ്റിന് സലാ മറുപടി നല്‍കി: ‘അദ്ദേഹം എങ്ങനെയാണ് മരിച്ചത്, എവിടെ, എന്തുകൊണ്ട്, ഞങ്ങളോട് പറയാമോ?’

ലിവര്‍പൂള്‍ താരവും ഈജിപ്ത് താരവും സംഘര്‍ഷത്തിലുടനീളം ഗസയിലുള്ളവരോട് നിരന്തരം സഹതാപം പ്രകടിപ്പിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ്, മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനായി അദ്ദേഹം ഈജിപ്ഷ്യന്‍ റെഡ് ക്രോസിന് സംഭാവന നല്‍കി.

2007 ലെ അരങ്ങേറ്റത്തിന് ശേഷം പലസ്തീന്‍ ദേശീയ ടീമില്‍ ഒരു മത്സരത്തില്‍, ഒബെയ്ദ് 24 ക്യാപ്സ് നേടുകയും രണ്ട് തവണ സ്‌കോര്‍ ചെയ്യുകയും ചെയ്തു.

‘തന്റെ നീണ്ട കരിയറില്‍, 41 കാരനായ അല്‍-ഒബെയ്ദ് 100-ലധികം ഗോളുകള്‍ നേടി, അദ്ദേഹത്തെ പലസ്തീന്‍ ഫുട്‌ബോളിലെ ഏറ്റവും തിളക്കമുള്ള താരമാക്കി മാറ്റി,’ അതില്‍ പറയുന്നു.

കളിക്കളത്തിലെ അദ്ദേഹത്തിന്റെ കഴിവ് അദ്ദേഹത്തിന് ‘പലസ്തീനിയന്‍ പെലെ’ എന്ന വിളിപ്പേര് നേടിക്കൊടുത്തു – എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളായി പരക്കെ വാഴ്ത്തപ്പെടുന്ന ബ്രസീലിയന്‍ ഇതിഹാസത്തിനുള്ള അംഗീകാരം.

യുദ്ധം ആരംഭിച്ചതിനുശേഷം ഗസയില്‍ നഷ്ടപ്പെട്ട കായികതാരങ്ങളുടെ എണ്ണത്തില്‍ ഒബീദും മരണപ്പെട്ടു. കുറഞ്ഞത് 662 കായികതാരങ്ങളും അവരുടെ ബന്ധുക്കളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

മെയ് അവസാനം യുഎസിന്റെയും ഇസ്രാഈലിന്റെയും പിന്തുണയുള്ള ലോജിസ്റ്റിക് ഗ്രൂപ്പ് ആരംഭിച്ചതിന് ശേഷം ഗാസ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ കൈകാര്യം ചെയ്യുന്ന സഹായ വിതരണ കേന്ദ്രങ്ങള്‍ക്ക് സമീപം 1,300-ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

Continue Reading

News

കോഹ്ലിയുടെ അവസാന ടെസ്റ്റ് ജേഴ്സി വീടിന്റെ ചുമരില്‍ ഫ്രെയിം ചെയ്ത് മുഹമ്മദ് സിറാജ്

മുഹമ്മദ് സിറാജിന്റെ മാനേജരാണ് ചിത്രം ആദ്യം ഷെയര്‍ ചെയ്തത്.

Published

on

വിരാട് കോഹ്ലിയോട് മുഹമ്മദ് സിറാജിന് എന്ത് ആരാധനയാണെന്ന് എല്ലാവര്‍ക്കും അറിയാം. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് (ആര്‍സിബി) മോശം ദിവസങ്ങളില്‍ പോലും കോഹ്ലി പെട്ടെന്ന് പിന്തുണ നല്‍കി, ഉടന്‍ തന്നെ ഫലങ്ങള്‍ പിന്തുടരാന്‍ തുടങ്ങി. 2020 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) സീസണിലെ പ്രകടനം കാരണം, ഓസ്ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ സിറാജ് അരങ്ങേറ്റം കുറിച്ചു.

ഈ വര്‍ഷമാദ്യം കോഹ്ലി ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ സിറാജ് ഇന്‍സ്റ്റാഗ്രാമില്‍ ഒരു വൈകാരിക പ്രസ്താവന പോസ്റ്റ് ചെയ്തു. തന്റെ വികാരങ്ങള്‍ പങ്കുവെച്ച സിറാജ് കോഹ്ലിയെ തന്റെ സൂപ്പര്‍ഹീറോ എന്ന് വിളിച്ചു.

ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയതിന് ശേഷം 31 കാരനായ പേസര്‍ നഗരത്തിന്റെ ടോസ്റ്റായി മാറി, ഇത് ഇന്ത്യയെ ആറ് റണ്‍സിന്റെ ചെറിയ വിജയം രേഖപ്പെടുത്താന്‍ സഹായിച്ചു. സിറാജ് ഹൈദരാബാദില്‍ തിരിച്ചെത്തി, ഇപ്പോള്‍ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്, പേസര്‍ കോഹ്ലിയെ എങ്ങനെ അങ്ങേയറ്റം ഇഷ്ടപ്പെടുന്നുവെന്നും ഒരു വലിയ ആരാധകനാണെന്നും കാണിക്കുന്നു.

ചിത്രത്തില്‍ സിറാജ് തന്റെ വീട്ടില്‍ വിശ്രമിക്കുന്നത് കാണാം. ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന വിരാട് കോഹ്ലിയുടെ ഒപ്പിട്ട ജേഴ്സിയാണ്. അതും ശരിയായി ഫ്രെയിം ചെയ്തിരിക്കുന്നു. 2024-25 ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നിയില്‍ വിരാട് കോഹ്ലിയുടെ അവസാന ടെസ്റ്റില്‍ നിന്നുള്ളതാണ് ജേഴ്സി എന്നത് എടുത്തുപറയേണ്ടതാണ്.

മുഹമ്മദ് സിറാജിന്റെ മാനേജരാണ് ചിത്രം ആദ്യം ഷെയര്‍ ചെയ്തത്. ‘വിശ്വസിക്കുക’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം സ്‌നാപ്പ്‌ഷോട്ട് പങ്കുവെച്ചത്.

ഈ വര്‍ഷമാദ്യം സിഡ്നി ടെസ്റ്റിന്റെ അവസാനത്തില്‍ ഇന്ത്യയുടെ എയ്സ് ബാറ്റര്‍ വിരാട് കോഹ്ലി തന്റെ ഓട്ടോഗ്രാഫ് ചെയ്ത ജേഴ്സി മുഹമ്മദ് സിറാജിന് സമ്മാനിച്ചിരുന്നു. ക്രിക്കറ്റിന്റെ മഹത്തായ വേദികളില്‍ അവര്‍ ഒരുമിച്ച് നടത്തിയ പോരാട്ടങ്ങളുടെയും ബഹുമാനത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമായി ഇത് നിലകൊള്ളുന്നു.

തന്റെ പേരില്‍ 23 സ്‌കാല്‍പ്പുകളോടെ, ഇംഗ്ളണ്ട് അവസാനിച്ച ടെസ്റ്റ് പര്യടനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറായി സിറാജ് ഉയര്‍ന്നു, അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ആതിഥേയരെ 2-2 സമനിലയില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.

Continue Reading

india

ചെന്നൈ സൂപ്പര്‍ കിങ്‌സ് വിടാനൊരുങ്ങി അശ്വിന്‍

Published

on

ചെന്നൈ: മിനി താരലേലത്തിന് മുമ്പായി ചെന്നൈ സൂപ്പർ കിങ്‌സ് സ്പിന്നർ ആർ അശ്വിൻ ടീം വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം 9.75 കോടി ചിലവഴിച്ച് ചെന്നൈ ടീമിലെത്തിച്ച താരത്തിന് 7 വിക്കറ്റുകൾ മാത്രമാണ് നേടാനായത്. 9.42 ആയിരുന്നു താരത്തിന്റെ സീസണിലെ എക്കണോമി. 2008 മുതൽ 2015 വരെ ചെന്നൈക്കൊപ്പം കളിച്ച അശ്വിൻ ടീമിനൊപ്പം രണ്ട് ഐപിഎൽ കിരീടവും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും സ്വന്തമാക്കിയിട്ടുണ്ട്.

സ്പിൻ യൂണിറ്റ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അഫ്ഘാൻ സ്പിന്നർ നൂർ അഹമദിനേയും രവിചന്ദ്ര അശ്വിനെയും ചെന്നൈ ടീമിലെത്തിച്ചത്. നൂർ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അശ്വിന് കാര്യമായ സംഭാവനകൾ ഒന്നും ചെയ്യാനായില്ല. പോയ വർഷം പട്ടികയിൽ അവസാന സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്. സ്പിൻ അനുകൂല പിച്ചായ ചെപ്പോക്കിലും അശ്വിൻ നിരാശപ്പെടുത്തി. കഴിഞ്ഞ സീസണിൽ നാല് ഹോം മത്സരങ്ങളിൽ മാത്രമാണ് അശ്വിൻ ചെന്നൈക്കായി കളിച്ചത്.

38 കാരനായ അശ്വിൻ ലേലത്തിൽ മറ്റൊരു ടീമിലേക്ക് ചേക്കേറിയാൽ ചെന്നൈ സൂപ്പർ കിങ്‌സ് അക്കാദമി കമ്മിറ്റിയിൽ നിന്നും കൂടി പടിയിറങ്ങേണ്ടി വരും.

Continue Reading

Trending