Connect with us

Sports

വാര്‍ വിവാദം: അര്‍ജന്റീനയുടെ ഭാഗത്ത് ന്യായമുണ്ടെന്ന് റിവാള്‍ഡോ; റഫറിക്കെതിരായ ആരോപണം കടുപ്പിച്ച് മെസിയും സംഘവും

Published

on

കോപ്പ അമേരിക്ക സെമി ഫൈനലില്‍ ബ്രസീലിനോടേറ്റ പരാജയത്തില്‍ റഫറിക്കെതിരായ ആരോപണം കടുപ്പിച്ച് അര്‍ജന്റീന. ബ്രസീലിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ റഫറി പക്ഷപാതപരമായി പെരുമാറിയെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആരോപണം കൂടുതല്‍ രൂക്ഷമായി ഉന്നയിച്ച് അര്‍ജന്റീന രംഗത്തെത്തിയിരിക്കുന്നത്. റഫറിക്കെതിരെ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ കോപ്പ അമേരിക്ക സംഘാടകര്‍ക്ക് പരാതി നല്‍കി. രണ്ട് തവണ പെനാല്‍റ്റി അനുവദിക്കാന്‍ തക്കതായ ഫൗളുകള്‍ സംഭവിച്ചിട്ടും റഫറി പെനാല്‍റ്റി അനുവദിച്ചില്ല. വാര്‍ റഫറി പെനാല്‍റ്റി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും റഫറി സമ്മതിച്ചില്ല. ടീം പരാജയപ്പെടാന്‍ കാരണം റഫറിയുടെ പക്ഷപാതപരമായ തീരുമാനങ്ങളായിരുന്നുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. മത്സരത്തിനിടെ വാര്‍ റഫറി നല്‍കിയ നിര്‍ദേശങ്ങള്‍ പരിശോധനക്ക് വിധേയമാക്കണമെന്നും അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

അതേസമയം വിവാദ മത്സരത്തില്‍ അര്‍ജന്റീനക്ക് പിന്തുണയുമായി ബ്രസീല്‍ ഇതിഹാസ താരം റിവാള്‍ഡോയും രംഗത്തെത്തി. മത്സരത്തെ സംബന്ധിച്ച് പരാതിപ്പെടാന്‍ അര്‍ജന്റീനയുടെ ഭാഗത്ത് ന്യായമായ കാരണങ്ങളുണ്ടെന്ന് റിവാള്‍ഡോ പറഞ്ഞു.
മത്സരത്തില്‍ ബ്രസീലിനെതിരെ അര്‍ജന്റീനക്ക് രണ്ട് പെനാല്‍ട്ടിക്കുള്ള അര്‍ഹതയുണ്ടായിരുന്നുവെന്നും പ്രമുഖ അറ്റാക്കിങ് മിഡ് ഫീല്‍ഡര്‍ കൂടിയായ താരം വ്യക്തമാക്കി.

https://www.marca.com/en/football/international-football/2019/07/05/5d1f5480ca4741cc0f8b45b4.html

‘ശരിയാണ്, ബ്രസീലിന്റേത് മികച്ച ടീമാണ്. എന്നാല്‍ അര്‍ജന്റീനക്ക് പരാതിപ്പെടാന്‍ ന്യായമായ കാരണങ്ങളുണ്ട്. മത്സരത്തില്‍ അര്‍ജന്റീനക്ക് രണ്ട് പെനാല്‍ട്ടി ലഭിക്കേണ്ടതായിരുന്നു. പക്ഷേ, വാര്‍ സംവിധാനം അതിന് ഉപകാരപ്പെട്ടില്ല.’ സ്‌പോര്‍ട്‌സ് പോര്‍ട്ടലായ മാര്‍സക്ക് നല്‍കിയ അഭിമുഖത്തില്‍ റിവാള്‍ഡോ പറഞ്ഞു.

വാര്‍ സംവിധാനത്തോട് തനിക്ക് യോജിപ്പില്ലെന്ന് ഞാന്‍ നേരത്തെ വ്യക്തമാക്കിയതാണ്. വാര്‍ ഫുട്ബോളിന്റെ ഒഴുക്കിനെ കൊല്ലുന്ന സംവിധാനമാണ്. റഫറിമാരെ മാത്രമാണ് അത് സഹായിക്കുന്നത്. വാര്‍ കാരണം കളി പലതവണ നിര്‍ത്തിവെക്കേണ്ടി വരുന്നു. യൂറോപ്പ് ഫുട്‌ബോളിലും വാര്‍ വലിയ കുഴപ്പങ്ങളുണ്ടാക്കുന്നുണ്ട്. അത് ഫുട്‌ബോളിനെ നശിപ്പിക്കുകയാണെന്നും, 2002 ലോകകപ്പ് ജേതാക്കളായ ബ്രസീല്‍ ടീമംഗം വ്യക്തമാക്കി.

അര്‍ജന്റീനിയന്‍ ആരാധകരെ സംബന്ധിച്ച് വിഷമകരമായിരുന്നു കോപ്പ അമേരിക്ക ഫുട്ബോള്‍ സെമിയില്‍ ബ്രസീലിനോട് ഏറ്റ പരാജയം. റഫറിയാണ് തോല്‍പ്പിച്ചതെന്നാണ് ആരാധകരുടെയും ടീമിന്റെയും ആരോപണം. ബ്രസീലിനോട് പരാജയപ്പെട്ടതിന് പിന്നാലെ ലയണല്‍ മെസിയും സെര്‍ജിയോ അഗ്യൂറോയും ടീം കോച്ച് ലയണല്‍ സ്‌കലോനിയും റഫറിക്കെതിരെ രംഗത്തെത്തിയിരുന്നു. ആരോപണം ഉന്നയിച്ച് മുന്നോട്ട് പോവാന്‍ തന്നെയാണ് അര്‍ജന്റീനയുടെ തീരുമാനം.

https://youtu.be/y3qnuTNe7EY

മത്സരത്തില്‍ രണ്ട് തവണ പെനല്‍റ്റി അനുവദിക്കാന്‍ തക്കതായ ഫൗളുകളാണ് സംഭവിച്ചത്്. വാര്‍ റഫറിയുടെ നിര്‍ദ്ദേശമുണ്ടായിട്ടും അത് മറികടന്നാണ് റഫറി പെനല്‍റ്റി അനുവദിക്കാതിരുന്നത്. പെനല്‍റ്റിക്കായി അര്‍ജന്റീന നല്‍കിയ അപ്പീലുകള്‍ ശരിയാണെന്ന് വാര്‍ റഫറി ലിയോണ്ടന്‍ ഗോണ്‍സാലസ് മൈതാനത്തെ റഫറിയായ റോഡി സാബ്രാനോയോട് വ്യക്തമാക്കിയതായി മത്സരത്തിന് പിന്നാലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

https://youtu.be/9MYzF0t2uUI

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ വിജയിച്ചത്. പെറുവിനെയാണ് ഫൈനലില്‍ ബ്രസീല്‍ നേരിടുന്നത്. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ അര്‍ജന്റീന ചിലിയെ നേരിടും.

india

വിദ്യ രാംരാജ് പി.ടി ഉഷയുടെ റെക്കോര്‍ഡിനൊപ്പം; ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ പ്രതീക്ഷ

പി ടി ഉഷ 1984ല്‍ ലൊസാഞ്ചലസില്‍ സൃഷ്ടിച്ച റെക്കോര്‍ഡിനൊപ്പമാണ് വിദ്യാ രാംരാജ് എത്തിയത്.

Published

on

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായ പി ടി ഉഷയ്‌ക്കൊപ്പം എത്തി വിദ്യ രാംരാജ്. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പിടി ഉഷ കുറിച്ച റെക്കോര്‍ഡിനൊപ്പമാണ് വിദ്യ രാംരാജ് എത്തിയത്.

ഏഷ്യന്‍ ഗെയിംസ് ഹര്‍ഡില്‍സില്‍ 55.42 സെക്കന്‍ഡില്‍ വിദ്യ രാംരാജ് ഫിനിഷ് ചെയ്തപ്പോഴാണ് പിടി ഉഷയുടെ റെക്കോര്‍ഡിനൊപ്പം എത്തിയത്. പി ടി ഉഷ 1984ല്‍ ലൊസാഞ്ചലസില്‍ സൃഷ്ടിച്ച റെക്കോര്‍ഡിനൊപ്പമാണ് വിദ്യാ രാംരാജ് എത്തിയത്.

ഹീറ്റ്‌സില്‍ ഒന്നാമതെത്തിയ വിദ്യാ രാംരാജ് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ നല്‍കി. കഴിഞ്ഞ മാസം ചണ്ഡിഗഡില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രി അത്‌ലറ്റിക്‌സിന്റെ അഞ്ചാംപാദത്തില്‍ ഒരു സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണ് വിദ്യാ രാംരാജിന് ദേശീയ റെക്കോര്‍ഡ് നഷ്ടമായത്.

അന്ന് സ്വര്‍ണം നേടിയെങ്കിലും 55.43 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. 1984ലെ ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ പിടി ഉഷ കുറിച്ച 55.42 സെക്കന്‍ഡാണ് വനിതാ 400 മീറ്റര്‍ ഹര്‍ഡില്‍സിലെ ദേശീയ റെക്കോര്‍ഡ് സമയം. ഇതേ മത്സരത്തിലാണ് നിമിഷാര്‍ധങ്ങളുടെ വ്യത്യാസത്തിലാണ് ഉഷയ്ക്ക് മെഡല്‍ നഷ്ടമായത്.

Continue Reading

Football

രക്ഷകനായി വീണ്ടും ലൂണ; ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം വിജയം

ദിമിത്രിയോസ് ഡയമന്റകോസിന്റെ അസിസ്സ്റ്റിലാണ് ലൂണ ഗോള്‍ നേടിയത്

Published

on

കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ മഞ്ഞക്കടലിനെ സാക്ഷിയാക്കി ഐഎസ്എല്‍ പത്താം സീസണിലെ രണ്ടാം മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്.സിയെ തകര്‍ത്തു വിട്ട് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 74ാം മിനിറ്റില്‍ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയ ഗോള്‍ നേടിയത്.

ദിമിത്രിയോസ് ഡയമന്റകോസിന്റെ അസിസ്സ്റ്റിലാണ് ലൂണ ഗോള്‍ നേടിയത്. ബ്ലാസ്‌റ്റേഴ്‌സിനായി 12ാം ഗോള്‍ നേടിയ ലൂണയാണ് കളിയിലെ താരം.

ആദ്യ പകുതിയിലടക്കം നിരവധി അവസരങ്ങള്‍ ഇരുടീമിനും ലഭിച്ചെങ്കിലും ഒന്നും ഗോള്‍ വലക്കടത്താന്‍ സാധിച്ചില്ല. ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ മിന്നും സേവുകള്‍ ബ്ലാസ്‌റ്റേഴ്‌സിന് മുതല്‍ക്കൂട്ടായി. രണ്ട് കളിയില്‍ 6 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് ടേബിളില്‍ രണ്ടാമതാണ്.

Continue Reading

india

ഇന്ത്യയുടെ മെഡല്‍നേട്ടം 50 കടന്നു; ശ്രീശങ്കറിന് വെള്ളി; ജിന്‍സണ് വെങ്കലം

വനിതകളുടെ 1500 മീറ്റർ ഓട്ടമത്സരത്തിൽ ഹർമിലാൻ ബെയ്ൻസും വെള്ളി മെ‍ഡൽ‌ നേടി

Published

on

ഏഷ്യൻ ഗെയിംസ് പുരുഷ ലോങ്ജംപിൽ വെള്ളി മെ‍ഡൽ നേടി മലയാളി താരം എം.ശ്രീശങ്കർ. 8.19 മീറ്റർ ചാടിയാണു താരത്തിന്റെ മെഡൽ നേട്ടം. മറ്റൊരു മലയാളി താരം ജിൻസൺ ജോൺസൺ 1500 മീറ്റർ ഓട്ടമത്സരത്തിൽ വെങ്കലവും കരസ്ഥമാക്കി. 1500 മീറ്ററിൽ അജയ്‌ കുമാർ സരോജിലൂടെ വെള്ളി മെഡലും ഇന്ത്യയ്ക്കാണ്. വനിതകളുടെ 1500 മീറ്റർ ഓട്ടമത്സരത്തിൽ ഹർമിലാൻ ബെയ്ൻസും വെള്ളി മെ‍ഡൽ‌ നേടി.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ട് സ്വര്‍ണം കൂടി. സ്റ്റീപിള്‍ ചേസില്‍ അവിനാഷ് സാബ്‍ലെയും ഷോട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങ്ങുമാണ് സ്വര്‍ണം നേടിയത്. 3000 മീറ്റർ സ്റ്റീപ്പ്ൾ ചേസിൽ അവിനാശ് സാബ്‌ലെയാണ് സ്വർണം നേടിയത്. എട്ട് മിനിറ്റും 19 സെക്കൻഡും കൊണ്ടാണ് അവിനാശ് ഫിനിഷ് ചെയ്തത്. മറ്റു താരങ്ങളെ ബഹുദൂരം പിന്നിലാക്കി 25 മീറ്ററോളം വ്യത്യാസത്തിലാണ് അവിനാശ് സ്വർണ മെഡൽ നേട്ടത്തിലേക്ക് ഓടിക്കയറിയത്.

ജക്കാര്‍ത്തയില്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഇറാന്‍ താരം ഹൊസൈന്‍ കെയ്ഹാനി സ്ഥാപിച്ച റെക്കോഡാണ് അവിനാഷ് മറികടന്നത്. 8:22.29 സെക്കന്‍ഡിലായിരുന്നു ഇറാന്‍ താരം അന്ന് ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ നിലവിലെ ദേശീയ റെക്കോഡ് ഉടമകൂടിയാണ് അവിനാഷ്.

2019ൽ എട്ട് മിനിറ്റും 30 സെക്കൻഡും കൊണ്ട് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയിരുന്നു. അത് മറികടക്കുന്ന പ്രകടനമാണ് അവിനാശ് ഹാങ്‌ചോയിൽ നടത്തിയത്. മഹാരാഷ്ട്രയിലെ ഒരു കർഷക കുടുംബത്തിൽ ജനിച്ച അവിനാശ് ആറു കിലോമീറ്ററോളം നടന്നാണ് സ്‌കൂളിൽ പോയിരുന്നത്. ബാല്യകാലത്തെ ഈ അനുഭവങ്ങളാണ് അദ്ദേഹത്തിലെ അത്‌ലറ്റിനെ രൂപപ്പെടുത്തിയത്.

Continue Reading

Trending