Connect with us

Sports

വാര്‍ വിവാദം: അര്‍ജന്റീനയുടെ ഭാഗത്ത് ന്യായമുണ്ടെന്ന് റിവാള്‍ഡോ; റഫറിക്കെതിരായ ആരോപണം കടുപ്പിച്ച് മെസിയും സംഘവും

Published

on

കോപ്പ അമേരിക്ക സെമി ഫൈനലില്‍ ബ്രസീലിനോടേറ്റ പരാജയത്തില്‍ റഫറിക്കെതിരായ ആരോപണം കടുപ്പിച്ച് അര്‍ജന്റീന. ബ്രസീലിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ റഫറി പക്ഷപാതപരമായി പെരുമാറിയെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആരോപണം കൂടുതല്‍ രൂക്ഷമായി ഉന്നയിച്ച് അര്‍ജന്റീന രംഗത്തെത്തിയിരിക്കുന്നത്. റഫറിക്കെതിരെ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ കോപ്പ അമേരിക്ക സംഘാടകര്‍ക്ക് പരാതി നല്‍കി. രണ്ട് തവണ പെനാല്‍റ്റി അനുവദിക്കാന്‍ തക്കതായ ഫൗളുകള്‍ സംഭവിച്ചിട്ടും റഫറി പെനാല്‍റ്റി അനുവദിച്ചില്ല. വാര്‍ റഫറി പെനാല്‍റ്റി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും റഫറി സമ്മതിച്ചില്ല. ടീം പരാജയപ്പെടാന്‍ കാരണം റഫറിയുടെ പക്ഷപാതപരമായ തീരുമാനങ്ങളായിരുന്നുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. മത്സരത്തിനിടെ വാര്‍ റഫറി നല്‍കിയ നിര്‍ദേശങ്ങള്‍ പരിശോധനക്ക് വിധേയമാക്കണമെന്നും അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

അതേസമയം വിവാദ മത്സരത്തില്‍ അര്‍ജന്റീനക്ക് പിന്തുണയുമായി ബ്രസീല്‍ ഇതിഹാസ താരം റിവാള്‍ഡോയും രംഗത്തെത്തി. മത്സരത്തെ സംബന്ധിച്ച് പരാതിപ്പെടാന്‍ അര്‍ജന്റീനയുടെ ഭാഗത്ത് ന്യായമായ കാരണങ്ങളുണ്ടെന്ന് റിവാള്‍ഡോ പറഞ്ഞു.
മത്സരത്തില്‍ ബ്രസീലിനെതിരെ അര്‍ജന്റീനക്ക് രണ്ട് പെനാല്‍ട്ടിക്കുള്ള അര്‍ഹതയുണ്ടായിരുന്നുവെന്നും പ്രമുഖ അറ്റാക്കിങ് മിഡ് ഫീല്‍ഡര്‍ കൂടിയായ താരം വ്യക്തമാക്കി.

https://www.marca.com/en/football/international-football/2019/07/05/5d1f5480ca4741cc0f8b45b4.html

‘ശരിയാണ്, ബ്രസീലിന്റേത് മികച്ച ടീമാണ്. എന്നാല്‍ അര്‍ജന്റീനക്ക് പരാതിപ്പെടാന്‍ ന്യായമായ കാരണങ്ങളുണ്ട്. മത്സരത്തില്‍ അര്‍ജന്റീനക്ക് രണ്ട് പെനാല്‍ട്ടി ലഭിക്കേണ്ടതായിരുന്നു. പക്ഷേ, വാര്‍ സംവിധാനം അതിന് ഉപകാരപ്പെട്ടില്ല.’ സ്‌പോര്‍ട്‌സ് പോര്‍ട്ടലായ മാര്‍സക്ക് നല്‍കിയ അഭിമുഖത്തില്‍ റിവാള്‍ഡോ പറഞ്ഞു.

വാര്‍ സംവിധാനത്തോട് തനിക്ക് യോജിപ്പില്ലെന്ന് ഞാന്‍ നേരത്തെ വ്യക്തമാക്കിയതാണ്. വാര്‍ ഫുട്ബോളിന്റെ ഒഴുക്കിനെ കൊല്ലുന്ന സംവിധാനമാണ്. റഫറിമാരെ മാത്രമാണ് അത് സഹായിക്കുന്നത്. വാര്‍ കാരണം കളി പലതവണ നിര്‍ത്തിവെക്കേണ്ടി വരുന്നു. യൂറോപ്പ് ഫുട്‌ബോളിലും വാര്‍ വലിയ കുഴപ്പങ്ങളുണ്ടാക്കുന്നുണ്ട്. അത് ഫുട്‌ബോളിനെ നശിപ്പിക്കുകയാണെന്നും, 2002 ലോകകപ്പ് ജേതാക്കളായ ബ്രസീല്‍ ടീമംഗം വ്യക്തമാക്കി.

അര്‍ജന്റീനിയന്‍ ആരാധകരെ സംബന്ധിച്ച് വിഷമകരമായിരുന്നു കോപ്പ അമേരിക്ക ഫുട്ബോള്‍ സെമിയില്‍ ബ്രസീലിനോട് ഏറ്റ പരാജയം. റഫറിയാണ് തോല്‍പ്പിച്ചതെന്നാണ് ആരാധകരുടെയും ടീമിന്റെയും ആരോപണം. ബ്രസീലിനോട് പരാജയപ്പെട്ടതിന് പിന്നാലെ ലയണല്‍ മെസിയും സെര്‍ജിയോ അഗ്യൂറോയും ടീം കോച്ച് ലയണല്‍ സ്‌കലോനിയും റഫറിക്കെതിരെ രംഗത്തെത്തിയിരുന്നു. ആരോപണം ഉന്നയിച്ച് മുന്നോട്ട് പോവാന്‍ തന്നെയാണ് അര്‍ജന്റീനയുടെ തീരുമാനം.

https://youtu.be/y3qnuTNe7EY

മത്സരത്തില്‍ രണ്ട് തവണ പെനല്‍റ്റി അനുവദിക്കാന്‍ തക്കതായ ഫൗളുകളാണ് സംഭവിച്ചത്്. വാര്‍ റഫറിയുടെ നിര്‍ദ്ദേശമുണ്ടായിട്ടും അത് മറികടന്നാണ് റഫറി പെനല്‍റ്റി അനുവദിക്കാതിരുന്നത്. പെനല്‍റ്റിക്കായി അര്‍ജന്റീന നല്‍കിയ അപ്പീലുകള്‍ ശരിയാണെന്ന് വാര്‍ റഫറി ലിയോണ്ടന്‍ ഗോണ്‍സാലസ് മൈതാനത്തെ റഫറിയായ റോഡി സാബ്രാനോയോട് വ്യക്തമാക്കിയതായി മത്സരത്തിന് പിന്നാലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

https://youtu.be/9MYzF0t2uUI

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ വിജയിച്ചത്. പെറുവിനെയാണ് ഫൈനലില്‍ ബ്രസീല്‍ നേരിടുന്നത്. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ അര്‍ജന്റീന ചിലിയെ നേരിടും.

kerala

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു

Published

on

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ.നജ്മുദ്ദീൻ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. 1973 മുതൽ 1981 വരെ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.

1973ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ അംഗമായിരുന്നു നജ്മുദ്ദീൻ. അന്ന് ഫൈനലിൽ ക്യാപ്റ്റൻ മണിയുടെ രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകിയത് നജ്മുദീൻ ആയിരുന്നു. 1975ലെ സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.

Continue Reading

Cricket

പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി)യും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം തെക്കന്‍ നഗരത്തിലെ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് മാറ്റി.

Published

on

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി)യും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം തെക്കന്‍ നഗരത്തിലെ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് മാറ്റി.

പ്ലേഓഫ് ഘട്ടത്തിന് സമാനമായി, ഈ വര്‍ഷം മണ്‍സൂണ്‍ ഉടന്‍ ആസന്നമായതിനാല്‍, മെയ് 20 ചൊവ്വാഴ്ച മുതല്‍, ലീഗ് ഘട്ടത്തിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി ഒരു മണിക്കൂര്‍ അധിക സമയം അനുവദിക്കുമെന്ന് ബിസിസിഐ അറിയിച്ചു.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരവും റദ്ദായതോടെ ആര്‍സിബിയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഓരോ പോയിന്റ് വീതം പങ്കിട്ടു. ഐപിഎല്‍ 2025ല്‍ നിന്ന് കെകെആറിനെ പുറത്താക്കുകയും ചെയ്തു.

അഹമ്മദാബാദില്‍ ഐപിഎല്‍ ഫൈനല്‍

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഐപിഎല്‍ 2025 ന്റെ ഫൈനലിനും ക്വാളിഫയര്‍ 2 നും യഥാക്രമം ജൂണ്‍ 3 നും ജൂണ്‍ 1 നും ക്വാളിഫയര്‍ 1 നും ആതിഥേയത്വം വഹിക്കും. അതേസമയം, എലിമിനേറ്റര്‍ യഥാക്രമം മെയ് 29, മെയ് 30 തീയതികളില്‍ മുള്ളന്‍പൂരില്‍ നടക്കും.

ടൂര്‍ണമെന്റിന്റെ ഒരാഴ്ചത്തെ സസ്‌പെന്‍ഷനുമുമ്പ് ഹൈദരാബാദും കൊല്‍ക്കത്തയും അവസാന നാല് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കേണ്ടതായിരുന്നു.

കാലാവസ്ഥയും മറ്റ് മാനദണ്ഡങ്ങളും കണക്കിലെടുത്ത് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലാണ് പ്ലേഓഫിനുള്ള പുതിയ വേദികള്‍ തീരുമാനിച്ചതെന്ന് ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു.

Continue Reading

Cricket

രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു

Published

on

ജയ്പൂർ: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ 10 റൺസിന് കീഴടക്കി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു. ടോസ് നേടി ആദ്യം ബാറ്റുചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസിന്റെ ഇന്നിങ്സ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 209 റൺസിലവസാനിച്ചു.

53 റൺസെടുത്ത ധ്രുവ് ജുറേലും 50 റൺസെടുത്ത യശസ്വി ജയ്സ്വാളും 40 റൺസെടുത്ത വൈഭവ് സൂര്യവംശിയുമാണ് ചെറുത്തുനിന്നത്. പരിക്ക് മാറി തിരിച്ചെത്തിയ നായകൻ സഞ്ജു സാംസന് 20 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. റിയാൻ പരാഗ് 13 ഉം ഷിംറോൺ ഹെറ്റ്മെയർ 11 ഉം റൺസെടുത്ത് പുറത്തായി. പഞ്ചാബിന് വേണ്ടി ഹർപ്രീത് ബ്രാർ മൂന്നും മാർക്കോ ജാൻസൻ, അസ്മത്തുല്ല ഉമർസായി എന്നിവർ രണ്ടു വീതം വിക്കറ്റും വീഴ്ത്തി.

നേരത്തെ, 37 പന്തിൽ 70 റൺസെടുത്ത നേഹൽ വധേരയുടേയും 30 പന്തിൽ പുറത്താകാതെ 59 റൺസെടുത്ത ശഷാങ്ക് സിങ്ങിന്റെയും ഇന്നിങ്സാണ് പഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്. നായകൻ ശ്രേയസ് അയ്യർ ( 30), പ്രഭ്സിംറാൻ സിങ് (21), പ്രിയാൻഷ് ആര്യ (9), മിച്ചൽ ഓവൻ (0) എന്നിവരാണ് പുറത്തായത്. 21 റൺസെടുത്ത അസ്മത്തുല്ല ഉമർസായി പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി തുഷാർ ദേശ്പാണ്ഡെ രണ്ട് വിക്കറ്റ് വീഴ്ത്തി.

Continue Reading

Trending