Connect with us

kerala

ഗോള്‍വാള്‍ക്കറെ തൊലിയുരിച്ചുകാണിച്ച് കേരളം- പേരിട്ടില്ലെങ്കില്‍ വേണ്ട ഞങ്ങളുടെ ആരാധ്യനായ ജിയെ അപമാനിക്കരുതെന്ന് കെ. സുരേന്ദ്രന്‍

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ ആക്കുളത്തുള്ള പുതിയ ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേരിടാനായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം.

Published

on

തിരുവനന്തപുരം: സംഘപരിവാറിന് ഇടം കൊടുക്കാത്ത കേരളത്തിലേക്ക് കേന്ദ്ര ഭരണത്തിന്റെ മറവില്‍ ആര്‍എസ്എസ് ആചാര്യനെ ഒളിച്ചുകടത്താനുള്ള സംഘപരിവാര്‍ ശ്രമം അവര്‍ക്ക് തന്നെ വിനയായി. രാജ്യം കണ്ട ഏറ്റവും വലിയ വര്‍ഗീയവാദിയും വംശീയവാദിയുമായി ഗോള്‍വാള്‍ക്കറുടെ യഥാര്‍ത്ഥ മുഖം കേരളം തുറന്നു കാട്ടിയതോടെ സംഘപരിവാര്‍ നേതാക്കള്‍ ശരിക്കും വെട്ടിലായി. ഭരണപ്രതിപക്ഷ ഭേദമന്യെ കേരളം ഒറ്റക്കെട്ടായി ഗോള്‍വാള്‍ക്കെതിരെ രംഗത്ത് വന്നതോടെ ന്യായീകരിക്കാനാവാതെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ കുഴങ്ങി.

ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘ്ചാലകായ ഗോള്‍വാള്‍ക്കറാണ് ആര്‍എസ്എസ് പിന്തുടരുന്ന വര്‍ഗീയവും വംശീയവുമായ ആശയങ്ങള്‍ക്ക് രൂപം നല്‍കിയത്. അദ്ദേഹം രചിച്ച വിചാരധാര, നാം നമ്മുടെ രാഷ്ട്രം നിര്‍വചിക്കപ്പെടുന്നു എന്നീ പുസ്തകങ്ങളാണ് ആര്‍എസ്എസ് പിന്തുടരുന്ന വര്‍ഗീയ നിലപാടുകളുടെ അടിസ്ഥാന ഗ്രന്ഥങ്ങള്‍. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ അദ്ദേഹമെഴുതിയ ലേഖനങ്ങളും കടുത്ത വര്‍ഗീയ നിലപാടുകള്‍ ഉള്ളതാണ്.

ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള തീരുമാനം വന്നതോടെ കേരളത്തിലെ രാഷ്ട്രീയ നേതാക്കളും ബുദ്ധിജീവികളും അദ്ദേഹത്തിന്റെ അടിത്തറ മാന്തി പുറത്തിട്ടു. കടുത്ത വംശീയവാദിയായിരുന്ന ഗോള്‍വാള്‍ക്കറുടെ യഥാര്‍ത്ഥ മുഖം വെളിപ്പെട്ടതോടെ ബിജെപി നേതാക്കള്‍ ശരിക്കും പ്രതിരോധത്തിലായി. ഗോള്‍വാള്‍ക്കര്‍ക്കെതിരെ ഉയര്‍ന്ന ഒരു ആരോപണത്തിനും കൃത്യമായി മറുപടി പറയാന്‍ ബിജെപി നേതാക്കള്‍ക്കായില്ല. പകരം നെഹ്‌റു വള്ളം തുഴഞ്ഞിട്ടാണോ നെഹ്‌റു ട്രോഫി വള്ളംകളിയെന്ന് പേരിട്ടത് എന്നത് പോലുള്ള മുടന്തന്‍ ന്യായങ്ങളാണ് ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ പോലും ഉന്നയിച്ചത്. ട്രോളന്‍മാര്‍ക്ക് മറുപടി പറയാവുന്ന തരത്തിലുള്ള വിശദീകരണങ്ങളാണ് ഈ വിഷയത്തില്‍ ബിജെപി നേതാക്കളില്‍ നിന്നുണ്ടായത്.

ഗോള്‍വാള്‍ക്കറുടെ യഥാര്‍ത്ഥമുഖം തുറന്നുകാട്ടപ്പെട്ടതോടെ ബിജെപി നേതാക്കള്‍ അടവുമാറ്റി. പേരിട്ടില്ലെങ്കില്‍ വേണ്ട ഞങ്ങളുടെ ആരാധ്യനായ ജിയെ അപമാനിക്കരുതെന്നായിരുന്നു കഴിഞ്ഞ ദിവസം കെ.സുരേന്ദ്രന്‍ പറഞ്ഞത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ ആക്കുളത്തുള്ള പുതിയ ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേരിടാനായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം. ഇതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്.

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം

തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന എല്‍ഡിഎഫ്‌ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചതാണ് പാലക്കാട്ടെ രണ്ടാമത്തെ സംഭവം. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം.

മലപ്പുറത്ത് വോട്ടെടുപ്പിനിടെ രണ്ടുപേരാണ് മരിച്ചത്. തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

Continue Reading

kerala

കേരളത്തിന്റെ പകുതിയും പോളിങ് ബൂത്തിലെത്തി

0 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

Published

on

കേരളത്തിന്റെ പൊളിങ് ശതമാനം 50ല്‍. സംസ്ഥാനത്തെ പകുതി വോട്ടര്‍മാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. വെയിലിനെ വകവെക്കാതെയാണ് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. അതേസമയം വോട്ടെടുപ്പിനിടെ ആറു മരണവും സംഭവിച്ചിട്ടുണ്ട്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

 

 

Continue Reading

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

Trending