Connect with us

GULF

സൗദി കെ.എം.സി.സി ‘ഹദിയത്തു റഹ്മ’: ആദ്യ ഗഡു ചെറിയ പെരുന്നാളിന്

Published

on

അഷ്‌റഫ് ആളത്ത്

ദമ്മാം: സഊദി കെ.എം.സി.സി വിഭാവനം ചെയ്യുന്ന പ്രതിമാസ പെൻഷൻ പദ്ധതി ‘ഹദിയത്തു റഹ്മ’ഈ മാസം മുതൽ പ്രാബല്യത്തിലാകുമെന്ന് നാഷണൽ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തുന്ന അംഗങ്ങൾക്ക് മാസാന്ത സ്നേഹ സമ്മാനമായി കഴിഞ്ഞ ഒക്റ്റോബറിൽ പ്രഖ്യാപിച്ച ഹദിയത്തുറഹ്മ പെൻഷൻ പദ്ധതിയുടെ പ്രഥമഘഡു ചെറിയപെരുന്നാൾ സമ്മാനമായി ആരംഭം കുറിക്കാനായതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്നും കെ.എം.സി.സി കൂട്ടിച്ചേർത്തു. സൗദി പ്രവാസികൾക്കിടയിൽ കെ.എം.സി.സി നാഷണൽ കമ്മിറ്റി പ്രാബല്യത്തിലാക്കിയ സാമൂഹ്യ സുരക്ഷാപദ്ധതിയുടെ ഭാഗമാണ് ഹദിയത്തു റഹ്മ. സുരക്ഷാ പദ്ധതിയിൽ തുടക്കം മുതൽ തുടർച്ചയായി അംഗത്വ മുണ്ടാവുകയും അറുപത് വയസ്സ് പിന്നിടുകയും ചെയ്ത മുൻ പ്രവാസികൾക്കാണ് പ്രതിമാസ പെൻഷൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുകയും പദ്ധതിയുടെ എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുകയും ചെയ്ത 164 മെമ്പർമാർക്കാണ് ഈ വർഷത്തെ പെൻഷൻ നല്കിത്തുടങ്ങുക.
പ്രതിമാസം രണ്ടായിരം രൂപ വീതം ഗുണഭോകതാക്കളുടെ ബാങ്ക് അക്കൗണ്ടിൽ എത്തിച്ച് നൽകുന്ന രൂപത്തിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്.

ഒരു ദശാബ്ദം പിന്നിട്ട സൗദി കെ.എം.സി.സി നാഷണൽ കമ്മറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ ഇപ്പോൾ അറുപത്തി അയ്യായിരത്തോളം അംഗങ്ങളുണ്ട്. വർഷത്തിൽ എല്ലാ ആഴ്ച്ചയും അംഗങ്ങൾക്കുള്ള ചികിത്സാ ധനസഹായങ്ങൾ ബാങ്ക് മുഖേന നേരത്തെതന്നെ നല്കിപ്പോരുന്നുണ്ട്. പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് വർഷത്തിൽ മൂന്ന് തവണയായി മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്ത് വരുന്നു.

ജാതിമത രാഷ്ട്രീയ ഭേദമന്യേ പ്രവാസ ലോകത്ത് ആർക്കും അംഗമാകാവുന്ന തരത്തിലാണ് ഇതിൻറെ അംഗത്വ മാനദണ്ഡങ്ങൾ. ഇതിനായി സാങ്കേതിക പ്രൊഫഷണൽ സംവിധാനങ്ങളോടെ കോഴിക്കോട് കേന്ദ്രമായി റെജിസ്ട്രേഡ് ട്രസ്റ്റിന് കീഴിൽ ബ്രഹത്തായ സംവിധാനമാണ് സൗദി കെ.എം.സി.സി തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ ആറുമാസത്തിനിടയിൽ അഞ്ചു കോടിയോളം രൂപയുടെ ആനുകൂല്യങ്ങളാണ് പദ്ധതിയിൽ നിന്നും വിതരണം ചെയ്തതെന്നും നാഷണൽ കെ.എം.സി.സി യുടെ കീഴിലുള്ള മുപ്പത്തിയഞ്ചു സെൻട്രൽ കമ്മറ്റികൾ മുഖേനെയാണ് ഹദിയത്തു റഹ്മ പദ്ധതി നടപ്പിലാക്കുന്നതെന്നും നാഷണൽ കമ്മിറ്റി അറിയിച്ചു.

ദമ്മാം മീഡിയഫോറം ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ സൗദി കെഎംസിസി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, സെക്രട്ടറിയേറ്റ് അംഗങ്ങളായ ആലിക്കുട്ടി ഒളവട്ടൂർ, മാലിക് മക്ബൂൽ ആലുങ്ങൽ, കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി സിദ്ദിഖ് പാണ്ടികശാല എന്നിവർ സംബന്ധിച്ചു.

GULF

കനത്ത മഴ: ദുബൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങൾ റദ്ദാക്കി, 5 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Published

on

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുബൈയിലേക്കും തിരിച്ചുമുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി. 13 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. അഞ്ച് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ദുബൈയിലേക്ക് എത്തുന്ന ഒമ്പത് വിമാനങ്ങളും ദുബൈയിൽ നിന്ന് പുറപ്പെടേണ്ട നാല് വിമാനങ്ങളുമാണ് റദ്ദാക്കിയത്

മഴയും അതുകാരണമുള്ള ഗതാഗത കുരുക്കും പ്രതീക്ഷിക്കുന്നതിനാൽ യാത്രക്കാർ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന് ദുബൈ വിമാനത്താവള അധികൃതരും വിമാന കമ്പനികളും ആവശ്യപ്പെട്ടു.

യാത്രക്കാർ അതാത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്ഥിതി പരിശോധിക്കണം. കാലാവസ്ഥ കാരണമായുണ്ടാകുന്ന അസാധാരണ സാഹചര്യങ്ങളോ നീണ്ട ക്യൂവോ യാത്രയെ ബാധിക്കാതിരിക്കാൻ സാധാരണയേക്കാൾ അൽപ്പം കൂടി നേരത്തെ എത്തണമെന്നും അറിയിപ്പിൽ പറയുന്നു.

Continue Reading

GULF

ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്: യുഎഇയില്‍ മുന്‍കരുതല്‍ സജീവം

മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു

Published

on

അബുദാബി: യുഎഇയില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വിപലുമായ മുന്‍കരുതലുകള്‍ പൂര്‍ത്തിയാക്കി.

മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് സര്‍വ്വമേഖലകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

സ്‌കൂളുകുള്‍ രണ്ടുദിവസം ഓണ്‍ലൈന്‍ ക്ലാസായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനഗതാഗതം സുഗമമാക്കുന്നതിനും പൊലീസ് കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വെള്ളക്കെട്ട് ഉണ്ടാവാനിടയുള്ള പ്രദേശങ്ങളും റോഡുകളും അടച്ചിടും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

ഏതാനും ദിവസംമുമ്പുണ്ടായ ശക്തമായ മഴയില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍, വിശിഷ്യാ വടക്കന്‍ എമിറേറ്റുകളില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കരുതലുമായാണ് അധികൃതര്‍
എല്ലാമേഖലയിലും ശ്രദ്ധ ചെലുത്തുന്നത്.

Continue Reading

GULF

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് നിര്യാതനായി

ശൈഖ് തഹ് നൂനോടുള്ള ആദരസൂചകമായി യുഎഇയില്‍ ഏഴുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു

Published

on

അബുദാബി: അബുദാബി രാജകുടുംബാഗംവും അല്‍ഐന്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ പ്രവിശ്യയിലെ ഭരണാധിപ പ്രതിനിധിയുമായ ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ് യാന്‍ നിര്യാതനായി.

ശൈഖ് തഹ് നൂനോടുള്ള ആദരസൂചകമായി യുഎഇയില്‍ ഏഴുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. 82 വയസ്സ പ്രായമായിരുന്നു. യുഎഇ രൂപീകരണകാലം മുതല്‍ അബുാദാബി ഭരണാധികാരിയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രതിനിധിയാണ്.

Continue Reading

Trending