Connect with us

FOREIGN

സഊദിയുടെ റെസ്ക്യൂ ഓപ്പറേഷൻ വിജയകരം – ഇന്ത്യക്കാരെ ജിദ്ദ വഴി ഒഴിപ്പിക്കാൻ നീക്കം

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : സൈനിക വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് സുഡാനിലുള്ള സഊദി പൗരന്മാരെയും സുഹൃദ് രാജ്യങ്ങളിലെ പൗരന്മാരെയും ഒഴിപ്പിക്കുന്ന നടപടി തുടരുന്നതായി സഊദി വിദേശ മന്ത്രാലയം അറിയിച്ചു. ഇന്നലെ രാത്രി വരെ മൂന്ന് കപ്പലുകളിലായി 158 പേരെ ജിദ്ദയിലെത്തിച്ചതായി മന്ത്രാലയം വെളിപ്പെടുത്തി. സഊദി പൗരന്മാർക്കൊപ്പം ചില രാജ്യങ്ങളിലെ പൗരന്മാരും കപ്പൽ വഴി ജിദ്ദയിൽ എത്തിയിട്ടുണ്ട്. ഇതിൽ ഇന്ത്യക്കാർ എത്ര പേരുണ്ടെന്ന് വ്യക്തമല്ല. 91 സഊദി പൗരന്മാരും 66 വിദേശികളുമാണ് കപ്പലുകളിൽ ജിദ്ദയിലെത്തിയത്. സഊദിയുടെ റെസ്ക്യൂ ഓപ്പറേഷൻ വിജയിച്ചതിൽ വിവിധ രാജ്യങ്ങൾ ഭരണകൂടത്തിന് അഭിനന്ദനങ്ങളറിയിച്ചു. യു എസ് പ്രസിഡണ്ട് ജോ ബൈഡനും സഊദിയുടെ നിർണ്ണായക ഇടപെടലിനെ പ്രശംസിച്ചു.

കൂടുതൽ പേരെ സുഡാൻ സൈന്യത്തിന്റെ സഹായത്തോടെ തന്നെ ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി മന്ത്രാലയം സൂചന നൽകി. വിദേശികളെ ഒഴിഞ്ഞുപോകാൻ അനുവദിക്കുമെന്ന് സുഡാൻ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി സുഡാനിലെ വിമാനത്താവളങ്ങൾ താൽകാലികമായി തുറന്നു നൽകാൻ തയ്യാറാണെന്നും ഏറ്റുമുട്ടലിൽ ഒരു ഭാഗത്തുള്ള അർധസൈനികരായ റാപിഡ് സപ്പോർട്ട് ഫോഴ്‌സ് അറിയിച്ചിട്ടുണ്ട്.

സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെയും സഊദി വഴി ഒഴിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായി നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കിയിരുന്നു. റിയാദിലെ ഇന്ത്യൻ എംബസ്സി മുഖേന സഊദി അധികൃതരുമായി ബന്ധപെട്ടതാണ് ഒഴിപ്പിക്കാനുള്ള നടപടികൾക്ക് ശ്രമം നടത്തുന്നത്. നേരത്തെ സൈന്യത്തിന്റെ ഏറ്റുമുട്ടലിനിടെ ഒരു മലയാളി വെടിയേറ്റ് മരിച്ചിരുന്നു. ഖർത്തൂമിലെ ഫ്‌ളാറ്റിൽ ഫോൺ ചെയ്യുന്നതിനിടെ കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിനാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. കുടുംബമായി കഴിഞ്ഞിരുന്ന ആൽബർട്ടിന്റെ ഭാര്യയും മകളും സുരക്ഷിതരാണ് . സംഘർഷം തുടരുന്നതിനാൽ മൃതദേഹം ഇതുവരെ നാട്ടിലേക്കെത്തിക്കാനായിട്ടില്ല.

മുവ്വായിരത്തോളം ഇന്ത്യക്കാരാണ് ഔദ്യോഗിക കണക്ക് പ്രകാരം സുഡാനിലുള്ളത് . ഇവരെ ജിദ്ദ വഴി ഒഴിപ്പിക്കുന്ന പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. ജിദ്ദയിലെത്തുന്നവരെ നാട്ടിലേക്ക് കൊണ്ടുപോകാൻ ന്യൂഡൽഹിയിൽ നിന്ന് ഇതിനായി അഞ്ച് സൈനിക വിമാനങ്ങൾ ജിദ്ദയിലെത്തുമെന്നാണ് സൂചന . സുഡാനിലെ ഇന്ത്യൻ മിഷൻ നൽകുന്ന നിർദേശങ്ങൾ അനുസരിച്ച് ഖർത്തൂമിലെത്തി ഇന്ത്യക്കാരെ ജിദ്ദയിലേക്കെത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗികമായി ഇന്ത്യൻ എംബസ്സി ഇതുവരെ ഒന്നും വ്യക്തമാക്കിയിട്ടില്ല. രക്ഷാപ്രവർത്തനം ഏകോപിക്കുന്നതിനായി വിവിധ ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യൻ മിഷൻ ടീം ജിദ്ദയിലെത്തിയേക്കും.

മറ്റു രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
അമേരിക്ക,യു കെ, ദക്ഷിണ കൊറിയ, ജപ്പാൻ, സ്വീഡൻ, സ്വിറ്റ്സർലാന്റ്, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങൾ യു എന്നും ഒഴിപ്പിക്കൽ പ്രക്രിയക്ക് തുടക്കമിട്ടിട്ടുണ്ട്. ഈദുൽ ഫിത്തർ ആഘോഷിക്കുന്നതിന്റെ ഭാഗമായി മൂന്ന് ദിവസം വെടിനിർത്തൽ പ്രഖ്യാപിച്ച സമയം പരമാവധി ആളുകളെ രക്ഷപെടുത്തുന്നതിന് വേണ്ടി ഉപയോഗപ്പെടുത്താൻ സഊദി ഉൾപ്പടെയുള്ള രാജ്യങ്ങൾ ശ്രമിച്ചിട്ടുണ്ട്.

സുഡാനിൽ നിന്ന് സഊദി സുരക്ഷ സേന ഒഴിപ്പിക്കുന്ന കൂട്ടത്തിൽ ജിദ്ദയിലെത്തുന്ന ഇന്ത്യക്കാരെ താമസിപ്പിക്കുന്നതിന് ജിദ്ദയിലെ ഇന്ത്യൻ എംബസ്സി സ്‌കൂളിൽ വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. സുഡാനിൽ നിന്ന് രക്ഷാദൗത്യത്തിൽ പെട്ട് ജിദ്ദയിലെത്തിയ വിദേശികളടക്കമുള്ളവർ സ്വദേശങ്ങളിലേക്ക് മടങ്ങി തുടങ്ങി. സുരക്ഷിതമായി മടങ്ങാൻ സഹായിച്ച സഊദി ഭരണകൂടത്തിന് നന്ദിയോതിയാണ് എല്ലാവരുടെയും മടക്കം.

നിലവിൽ സുഡാൻ തലസ്ഥാനമായ ഖർത്തൂമിൽ ഇന്റർനെറ്റ് സംവിധാനം വിച്ഛേദിച്ചതായാണ് വിവരം. വെളിച്ചവും വെള്ളവും ലഭ്യമല്ല. കുടിവെള്ളവും മുടങ്ങിയ അവസ്ഥയാണുള്ളത്. ഇതുവരെ ഏറ്റുമുട്ടലിൽ 425 ലധികം പേർ കൊല്ലപ്പെട്ടതായാണ് വാർത്ത. സൈനികപ്പോരിൽ 3500 ലേറെ പേർക്ക് പരിക്കേറ്റു. ഈദിന്റെ മൂന്ന് ദിന അവധിയിലുള്ള വെടിനിർത്തൽ അവസാനിക്കുന്നതോടെ ഇന്ന് മുതൽ വീണ്ടും സുഡാൻ സംഘർഷ ത്തിലേക്ക് നീങ്ങുമെന്നാണ് ഇന്ത്യക്കാരടക്കമുളളവരുടെ ഭയം.

 

FOREIGN

മകനെ തൂക്കുകയറിൽ നിന്ന് മോചിപ്പിക്കാൻ സഹായം തേടി വയോധികയായ ഒരുമ്മ

റഹീമിനെ മോചിപ്പിക്കണമെങ്കിൽ ഏപ്രിൽ 16ന് മുൻപ് 34 കോടി രൂപയാണ് ബ്ലഡ് മണിയായി നൽകേണ്ടത്.

Published

on

പ്രവാസിയായ മകനെ തൂക്കുകയറിൽ നിന്ന് മോചിപ്പിക്കാൻ സഹായം തേടുകയാണ് വയോധികയായ ഒരുമ്മ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദു റഹിം കഴിഞ്ഞ 18 വർഷമായി റിയാദിലെ ജയിലിലാണ്. മോചനദ്രവ്യമായി ആവശ്യപ്പെട്ട 34 കോടി സമാഹരിക്കാൻ കോഴിക്കോട്ടെ കൂട്ടായ്മ അവസാന വട്ട ശ്രമത്തിലാണ്.

നിറകണ്ണുകളോടെ, നെഞ്ചു പൊട്ടും വേദനയോടെ ഈ ഉമ്മ ആവശ്യപ്പെടുന്നത് തന്റെ മകൻ്റെ ജീവൻ മാത്രമാണ്. തൂക്കുകയറിൽ നിന്നെങ്കിലും രക്ഷപ്പെടുത്തണം. അതിന് സുമനസുകളുടെ സഹായം വേണം. ഫറോക്ക് സ്വദേശിയായ മച്ചിലകത്ത് അബ്ദു റഹീമാണ് വധശിക്ഷയും കാത്ത് റിയാദ് ജയിലിൽ കഴിയുന്നത്. 2006ലാണ് റഹിം ജയിലിലാകുന്നത്. നാട്ടിൽ റഹീമിനെ സഹായിക്കാൻ ഒരു കൂട്ടായ്മ രൂപീകരിച്ച് നിയമ യുദ്ധം നടത്തിയെങ്കിലും കേസ് മേൽ കോടതികളിലും പരാജയപ്പെട്ടു. റഹീമിനെ മോചിപ്പിക്കണമെങ്കിൽ ഏപ്രിൽ 16ന് മുൻപ് 34 കോടി രൂപയാണ് ബ്ലഡ് മണിയായി നൽകേണ്ടത്.

ഓട്ടോ ഡ്രൈവറായിരുന്ന അബ്ദു റഹീം 2006 നവംബർ 28 നാണ് ഹൗസ് ഡ്രൈവർ വിസയിൽ റിയാദിൽ എത്തിയത്. സ്പോൺസർ അബ്ദുള്ള അബ്ദു റഹ്മാൻ ആൽ ശഹരിയുടെ ഭിന്ന ശേഷിയുള്ള മകൻ അനസ് ശഹ് രിയെ പരിചരിക്കുന്നതിനിടെ കഴുത്തിൽ ഘടിപ്പിച്ച ട്യൂബിൽ റഹീമിൻ്റെ കൈ അബദ്ധത്തിൽ തട്ടി. ബോധരഹിതനായ കുട്ടി പിന്നീട് മരണത്തിന് കിഴടങ്ങി. എന്നാൽ കോടതി നിരപരാധിത്വം അംഗീകരിച്ചില്ല.

അനുരഞ്ജന നീക്കങ്ങളോട് പ്രതികരിക്കാതിരുന്ന കുടുംബം അവസാനം പതിനഞ്ച് മില്യൺ റിയാൽ മോചനദ്രവ്യമെന്ന ഉപാധിയോടെ മാപ്പ് നൽകാൻ തയാറാവുകയായിരുന്നു. ഈ വലിയ തുക കണ്ടെത്താൻ കളക്ഷൻ ആപ്പ് നിർമ്മിച്ചും ക്രൗഡ് ഫണ്ടിങ് നടത്തിയും അവസാന വട്ട ശ്രമത്തിലാണ് നിയമ സഹായ കൂട്ടായ്മ. പക്ഷേ ഇതുവരെ സമാഹരിക്കാൻ കഴിഞ്ഞത് ഒന്നര കോടിയോളം രൂപ മാത്രം. ഇനി റഹീമിന് മുന്നിലുള്ളത് ദിവസങ്ങൾ മാത്രം. പ്രതീക്ഷ, നിർണായക സമയത്ത് കരുണ വറ്റാത്ത സുമനസുകളിലും.

Continue Reading

FOREIGN

കുവൈത്ത് കെ.എം.സി.സി. മെഗാ ഇഫ്താർ മീറ്റ് മാർച്ച് 29 നു

Published

on

കുവൈത്ത് സിറ്റി :കുവൈത്ത് കെ.എം.സി.സി. മെഗാ ഇഫ്താർ മീറ്റ് അബ്ബാസിയ ഇന്റെഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ മാർച്ച് 29 (വെള്ളി) വൈകിട്ട് അഞ്ചു മണി മുതൽ നടക്കും.

കുവൈത്തിലെ മത-സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-വാണിജ്യ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ സുബൈർ മൗലവി റമളാൻ ഉദ്ബോധന പ്രഭാഷണം നടത്തും.

ഫാമിലികൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയ ഇഫ്താർ മീറ്റിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി കെ.എം.സി.സി. സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.

Continue Reading

FOREIGN

റിയാദിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് ക്യാമ്പയിന് ഉജ്ജ്വല തുടക്കം

റിയാദ് യുഡിഎഫ് കോ ഓഡിനേഷൻ കമ്മിറ്റി ചെയർമാൻ അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ച യോഗം സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.  

Published

on

റിയാദ്: വരുന്ന ലോകസഭ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് റിയാദിലെ പ്രവാസികൾക്കിടയിൽ  യുഡിഫ് നടത്തുന്ന പ്രചരണ ക്യാമ്പയിന് ഉജ്ജ്വല തുടക്കം. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെനൻഷനിൽ നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. റിയാദ് യുഡിഎഫ് കോ ഓഡിനേഷൻ കമ്മിറ്റി ചെയർമാൻ അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ച യോഗം സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.

ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കുവാനുള്ള അതിപ്രധാനമായ തെരെഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. രാജ്യത്തിന്റെ ആത്മാവ് നിലനിൽക്കുന്നത് മതേതരത്വത്തിലും സൗഹാർദ്ധത്തിലുമാണ്. നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം മതത്തിന്റെ പേരിൽ വിഭജിക്കുവാനുള്ള ശ്രമമാണ് നടത്തുന്നത്. ബിജെപിയെ എതിർക്കുന്ന രാഷ്ട്രീയ നേതാക്കളെ അന്വേഷണ ഏജൻസികളെ വെച്ച് ജയിലിലടക്കുന്ന സമീപനം ഭീരുത്വമാണ്. മതം മാനദണ്ഡമാക്കി പൗരത്വം നൽകുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല.
ഇലക്ട്രൽ ബോണ്ട്‌ വഴി കോടികൾ സാമ്പാദിച്ച ബിജെപി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബാങ്ക് അകൗണ്ട് മരവിപ്പുകയും ഭീമമായ സംഖ്യ പിഴ ചുമത്തുകയും ചെയ്ത ജനാധിപത്യ വിരുദ്ധ നിലപാട് അംഗീകരിക്കാൻ കഴിയില്ല. കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ അവിശുദ്ധ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. പല കേസുകളിലും കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിലപാട് അവർ തമ്മിലുള്ള നീക്കുപോക്കിന്റെ ഉദാഹരണങ്ങളാണ്. കോൺഗ്രസിനെ ദുർഭലപ്പെടുത്തി കേരളത്തിൽ തുടർച്ചയായി ഭരണം കരസ്ഥമാക്കാനുള്ള ദുഷിച്ച രാഷ്ട്രീയമാണ് സിപിഎം കളിക്കുന്നത്. ഈ അവസരവാദ നിലപാടിനെതിരെ കേരളീയ സമൂഹം വിധിയെഴുതുമെന്നും കൺവെൻഷനിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.
ക്യാമ്പയിൻ പ്രവർത്തനങ്ങൾക്കുള്ള കർമ്മപദ്ധതികൾക്കും യോഗം അംഗീകാരം നൽകി. റിയാദിലെ വിവിധ ഏരിയകളിൽ കൺവെൻഷനുകൾ, ജില്ലാ യുഡിഎഫ് കോ ഓഡിനേഷൻ കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ല കൺവെൻഷനുകൾ, പാർലിമെന്റ് മണ്ഡലം യോഗങ്ങൾ, ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് വിവിധ ഭാഷകളിൽ തയ്യാറാക്കിയ ലഖുലേഘകളുടെ വിതരണം. സോഷ്യൽ മീഡിയ പ്രചരണം, പ്രവാസികളുടെ താമസ സ്ഥലം സന്ദർശനം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പദ്ധതി രേഖ യുഡിഎഫ് കോ ഓഡിനേഷൻ കമ്മിറ്റി കൺവീനർ സുരേഷ് ശങ്കർ അവതരിപ്പിച്ചു.
കേരളത്തിലെ ഇരുപത് യുഡിഎഫ് സ്ഥാനാർത്ഥികളുടെയും വോട്ടഭ്യർത്ഥിച്ചിട്ടുള്ള വീഡിയോ സന്ദേശം വേദിയിൽ പ്രദർശിപ്പിച്ചു.  സ്ഥാനാർത്ഥികളുടെ പോസ്റ്റർ ഉയർത്തി മുദ്രാവാക്യം വിളിച്ചതും പ്രവർത്തകർക്ക് ആവേശം നൽകി. യുഡിഎഫ് വൈസ് ചെയർമാൻ ഫൈസൽ ബാഹസൻ ആമുഖ പ്രഭാഷണം നിർവ്വഹിച്ചു.യുഡിഎഫ് മുന്നണി ഭാരവാഹികളായ കുഞ്ഞികുമ്പള, കെ കെ കോയാമുഹാജി, സലീം കളക്കര, ഉസ്മാൻ അലി പാലത്തിങ്ങൽ, റഷീദ് കൊളത്തറ, മുജീബ് ഉപ്പട, അസ്‌കർ കണ്ണൂർ, ഷാജി സോന, അബ്ദുറഹ്മാൻ ഫാറൂഖ്, അഡ്വ അനീർ ബാബു എന്നിവർ പ്രസംഗിച്ചു. യുഡിഎഫ് കോ ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും, കെകെ തോമസ് നന്ദിയും പറഞ്ഞു.

Continue Reading

Trending