Connect with us

Video Stories

സെമി ചേകനൂരാവാന്‍ ബദ്ധപ്പെടുന്ന കെ.ടി ജലീലിനോട് വിനയപൂര്‍വം

Published

on

ശുഐബുല്‍ ഹൈത്തമി

മലയാളത്തിലെ സയ്യിദ് ഖുതുബാകാൻ നോക്കി വഴിതെറ്റി സിയാഉദ്ദീൻ സർദാറിലെത്തി ഒടുവിൽ സെമി ചേകനൂരാവാൻ ബദ്ധപ്പെടുന്ന കെടി ജലീനെ ആക്ഷേപിക്കുന്നത് കാണുമ്പോൾ തോന്നുന്നത് സങ്കടമാണെന്ന് തോന്നുന്നു. ബോധപൂർവ്വമല്ലാതെ വരിക്കേണ്ടി വന്ന കർമ്മശാപങ്ങളുടെ കൃതാനർത്ഥങ്ങൾ ഇടവേളകളില്ലാതെ വരുമ്പോൾ ആരായാലും ഇങ്ങനെയൊക്കെത്തന്നെയേ സംഭവിക്കുകയുള്ളൂ ,പാവം.

” സ്വയം ചെയ്യുന്ന വിഭ്രംശകൃത്യങ്ങൾ കാണുമ്പോൾ ഇതത്രയും താൻ തന്നെ ചെയ്യുന്നതല്ലേ എന്ന് വർണ്യത്തിലാശങ്ക ” എന്ന മാനസികാവസ്ഥയാണ് അഭിശപ്തരുടെ സൈക്കോ. കയ്യിൽ കിട്ടുന്നത് കാണുന്നവരുടെ നേരെ വലിച്ചെറിയും , തനിക്ക് ഭീഷണിയാണെന്ന് കാണുന്നവരെ തെറിപറയും. ശാന്തമാവുമ്പോൾ റൂമിൽ കയറി കണ്ണാടിനോക്കി പൊട്ടിക്കരയും. പശ്ചാതാപത്തിന്റെ ഏകാന്ത നിമിശങ്ങൾ ആത്മവിചാരണ നടത്തുമ്പോൾ ഓടി രക്ഷപ്പെടാൻ അതേ തെറ്റ് ആവർത്തിച്ച് മതിമറക്കും. മലയാളത്തിൽ ഉന്മാദം എന്നും നാട്ടുഭാഷയിൽ ‘വസ്തുവിന്റെ ഇളക്കം’ എന്നുമൊക്കെ പറയും. ലക്ഷണങ്ങൾ നോക്കിയാൽ ഈ ഘട്ടത്തിലേക്കാണ് അദ്ദേഹത്തിന്റെ അധോഗതി. ഈ ഡിപ്രഷൻ അതിന്റെ ഇര തിരിച്ചറിയില്ല എന്നതാണ് വലിയ സങ്കീർണ്ണത.
ഇങ്ങനെയുള്ള ഒരു മനുഷ്യനോട് മനുഷ്യർ പുലർത്തേണ്ട മനോഭാവം സഹതാപം ആണെന്നാണ് ഞാൻ പഠിച്ച തത്വശാസ്ത്രം . ആളനക്കമോ വാർത്താവിതരണ ദ്വാരങ്ങളോ ഇല്ലാത്ത ഒരു മുറിയിൽ ഇരുപത്തിനാല് മണിക്കൂർ ഒറ്റപ്പെട്ട് കണ്ണടച്ച് ചിന്തിച്ചാൽ ഈ ഘട്ടത്തിലെത്തിയവർക്ക് പൂർവ്വഗതിയിലേക്ക് മടങ്ങിപ്പോകാനുള്ള വിവേകം ലഭിക്കും . അങ്ങനെയൊരാൾക്ക് കിട്ടേണ്ടത് ശാന്തതയാണ്. നാല് ഭാഗത്ത് നിന്ന് നിന്നും അത്തരമൊരു മനോപതനത്തിലെത്തിയ വ്യക്തിയെ പ്രകോപിപ്പിച്ചാൽ ഭ്രാന്തിന്റെ പൂരമാവും ശിഷ്ടവും കഷ്ടവും .

തനിക്ക് അധികാരസുഖം നൽകി പോരായ്മകൾ പൊറുത്ത് കൊടുക്കുന്ന കമ്മ്യൂണിസ്റ്റ്കാർക്ക് വേണ്ടി കെടി ജലീൽ തന്റെ മതാദർശശുദ്ധി ഊരിയെറിയുന്നത് ഘട്ടംഘട്ടമായാണ്.

മൂന്നിനങ്ങളിലുള്ള മുസ്ലിംകളാണ് കേരളത്തിലെ പൊതുമുസ്ലിം വൃത്തം. സംഘ നിഷ്ഠ മുസ്ലിംകൾ, വ്യക്തിനിഷ്ഠ മുസ്ലിംകൾ, സാംസ്ക്കാരിക മുസ്ലിംകൾ അഥവാ പൊതുബോധത്തിലെ നല്ല മുസ്ലിംകൾ.

സംഘടിതമായി ഇസ്ലാമിനെ അനുഷ്ഠിക്കുകയും അനുവർത്തിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന ആദ്യത്തെ വിഭാഗമാണ് പ്രബല മതസംഘടനകളുടെ കീഴിൽ അണിനിരന്നത്. സാമൂഹിക വ്യവഹാരങ്ങളെ ഇസ്ലാമിക നിർണ്ണയങ്ങൾ ആധാരമാക്കി സ്വീകരണ – നിരാകരണങ്ങൾക്ക് വിധേയമാക്കുന്ന മത പണ്ഡിതരുടെ ശുഷ്ക്കാന്തിയാണ് അതിന്റെ ആത്മബലം .

വ്യക്തി നിഷ്ഠ ഇസ്ലാം ഏറെക്കുറെ ലിബറലുകളും എന്നാൽ കാര്യത്തോടടുക്കുമ്പോൾ പള്ളിക്കാരെയും ഖാദിയാരേയും ആശ്രയിക്കുന്നവരുടെ ചട്ടക്കൂടാണ്. ആധുനികമായ വ്യഖ്യാന സാധ്യതകൾ സ്വയം നിർമ്മിച്ച് അവർക്കിഷ്ടപ്പെട്ട രൂപത്തിൽ പടച്ചവനെയും അവൻ പറഞ്ഞയച്ചവരെയും പരികൽപ്പിക്കുന്ന ഇവരെ വായിക്കാനും കേൾക്കാനും നല്ല രസമായിരിക്കും . ഒടുവിൽ സോംപാപൊടി തിന്നത് പോലെ അകത്തോട്ട് ഇറക്കാനൊന്നും കിട്ടില്ല. മധുരം നുണയാൻ കുറേ കിട്ടും.
വിവാദങ്ങൾ വത്തക്കയായും ഫ്ലാഷ്മോബായും പോലീസിന്റെ താടിയായും ചന്ദ്രക്കലയായും മാണിക്യമലരായും കറുത്ത ആഫ്രിക്കയിലെ പർദ്ധക്കാരിയായും ഹാദിയ എന്ന ഉമ്മച്ചിക്കുട്ടിയായും പെണ്ണ്കെട്ടിന്റെ പ്രായമായുമൊക്കെയായി വരുമ്പോൾ സംഘടിത മുസ്ലിംകൾ അഭിപ്രായം പറയുന്നത് വരെ ഇവർ മിണ്ടില്ല .പിന്നെ അവർ മിണ്ടിയതിന്റെ പക്കാ എതിരെന്താണെന്ന് നോക്കി നിലപാട് പറയും. ഖുർആനും ഹദീഥുമൊക്കെ ജ്ഞാനപീഠ അവാർഡ് പ്രഖ്യാപന സമിതി വായിക്കുന്ന കണ്ണsയിട്ടാണ് അവരും വായിച്ചെന്നാക്കി വളിപ്പാക്കുക. സ്വന്തം വീട്ടിലുള്ളവരുടെ സദാചാരകാര്യത്തിൽ ആ നിലപാടായിരിക്കില്ല താനും.

സാംസ്ക്കാരിക മുസ്ലിംകൾ ആണ് കമ്മ്യൂണിസ്റ്റു
കാർ വിഭാവനം ചെയ്യുന്ന നല്ല മുസ്ലിംകൾ . ഒബിസിക്കാർക്ക് സർക്കാർ നൽകുന്ന സർവ്വ ആനുകൂല്യങ്ങളും കൈപ്പറ്റിക്കൊണ്ട് തന്നെ ഞങ്ങളുടെ പേരുകൾ മുസ്ലിം പേരുകളല്ല ,അറബിനാമങ്ങളാണ് എന്ന് പറയാൻ ധൈര്യം കാണിക്കും. ഞങ്ങൾ സ്വതന്ത്രവാദികളാണ് എന്ന് പറഞ്ഞ് കൊണ്ട് തന്നെ ലിബറൽ മീഡിയകളിൽ ഇസ്ലാം പക്ഷ പ്രതിനിധികളായി വരും. അല്ലാഹുവിനും റസൂലിനുമൊക്കെ മാർക്കിട്ട് മതത്തെ മൂല്യനിർണ്ണയം നടത്തലാണ് ഇവരുടെ ആസ്ഥാന തൊഴിൽ. .

ഈ കൂട്ടത്തിൽ രണ്ടിലോ മൂന്നിലോ ഒക്കെയായിരുന്നു ജലീൽ അടുത്ത കാലം വരെ.
പിന്നെ സാക്ഷാൽ ശംസീറിനെയും ഡിഫി റഹീമിനെയുമൊക്കെ എടുത്ത് പൊട്ടൻ കിണറ്റിലെറിയണമെന്ന ഫീൽ ഇടത് ലിബറലുകൾക്ക് ഉണ്ടാക്കിക്കൊടുക്കുന്ന ചേലിലാണ് അദ്ദേഹത്തിന്റെ ഹാല് (Sub consiousness) മാറിയത്. ഹാല് മാറിയാൽ പിന്നെ പറയുന്നതിന് തക്ലീഫ് (Ethical Responsibility) ഉണ്ടാവില്ല .അല്ലാതെ , സ്വർഗാവകാശികളെ കുറിച്ച് അദ്ദേഹം അങ്ങനെയൊരു പ്രസ്താവന നടത്തുമെന്ന് എനിക്ക് തോന്നുന്നില്ല.സിയാഉദ്ദീൻ സർദാരുടെ Desperatly Seeking paradise ഒരു വിവരക്കേടൻ മലയാളി രചിച്ച മട്ടാണ് മൊത്തം ജലീലിന്റെ ഇസ്ലാം പറച്ചിലുകൾ. പലരും അതിന് മറുപടി പറയുന്നത് പോലെ ആര് സ്വർഗത്തിൽ പോവും എന്ന അവകാശത്തർക്കമല്ല അവിടെ വലിയ വിഷയം .ഒരു ബഹുസ്വര സമൂഹത്തിൽ അത്തരം സൂപ്പർ നാച്വറാലിറ്റീസ് ഇവ്വിധം ചർച്ചയാവൽ മുസ്ലിംകൾക് ദോശകരമായിട്ടാണ് ബാധിക്കുക. ഫെഡറൽ കോൺസ്റ്റിറ്റ്യൂഷൻ അനുസരിക്കേണ്ട ഒരു മന്ത്രി സമൂഹത്തിൽ വിള്ളൽ മാത്രമുണ്ടാക്കുന്ന ഒരു മതാക്ഷേപ പ്രസ്താവന നടത്തിയതാണ് രാഷ്ട്രീയ സാമൂഹിക പ്രശ്നം. “ആചാരങ്ങൾ മാറ്റപ്പെടണം” എന്ന് ദിനമന്ത്രം പോലെ ഉരുവിടുന്ന മുഖ്യമന്ത്രിക്ക് ചേരുന്ന മന്ത്രി ഇതാണ്. ” വ്യാഖ്യാനങ്ങൾ മാറ്റപ്പെടണം” എന്നാണ് ടിയാന്റ ജീവിത മന്ത്രം , ഒന്നാന്തരം മുസ്ലിം കമ്മ്യൂണിസ്റ്റ് .

വ്യവസ്ഥാപിത ഇസ്ലാമിന്റെ കേരളത്തിലെ ഏറ്റവും കെട്ടുറപ്പുള്ള ചട്ടക്കൂടാണ് സമസ്ത കേരളാ ജംഇയ്യതുൽ ഉലമ . അതിന്റെ നേതാക്കളോട് ഒരു കമ്മ്യൂണിസ്റ്റ് മുസ്ലിമിനുണ്ടാവുന്ന ഈറ സ്വാഭാവികമാണ്. ഈജിപ്ത് പിടിച്ചെടുക്കാൻ കുരിശുപട എത്തിയപ്പോൾ അവരുടെ കയ്യിലെ ഖുർആൻ നശിപ്പിക്കാതെ കാര്യം നടക്കില്ലെന്ന് തിരിച്ചറിഞ്ഞ കഥ ചരിത്രത്തിലുള്ളത് ചരിത്ര പണ്ഡിറ്റിന് അറിയാമായിരിക്കും. പക്ഷെ മരം കേറാൻ പോലുമറിയാത്ത നായ നിലാവിനോട് ദേഷ്യപ്പെട്ടാൽ മാനം നോക്കി ഓരിയിടലേ നിർവാഹമുണ്ടാവൂ.
സ്നേഹബുദ്ധ്യാ ഒന്നുണർത്തട്ടെ , ജലീലിൽ വലിയൊരു രണ്ടാം ബനാത് വാലയെ വിഭാവനം ചെയ്തിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ . പക്ഷെ ,എന്തൊക്കെയോ ഭാഗ്യദോശത്താൽ ഗുരു നിന്ദ ചെയ്തു പോയി ജലീൽ . ലോകം മൊത്തം കീഴടക്കിയ അലക്സാണ്ടർ തോറ്റുപോയതിന്റെ ചരിത്ര കാരണം ജലീൽ പി എച്ച്ഡി ഗവേഷണത്തിൽ കണ്ടിട്ടുണ്ടാവും . താൻ കീഴ്പ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന അറിവിന്റെ സ്രോതസുകൾ ഗുരുവായ അരിസ്റ്റോട്ടിലിന് കാഴ്ച്ച വെച്ചിരുന്നും എന്നും അലക്സാണ്ടർ . പക്ഷെ മുതിർന്ന് പടർന്നപ്പോൾ ആ പതിവ് യാദൃശ്ചികമായി നിലച്ചുപോയി. തുടർന്ന് കോൺസ്റ്റാന്റിനോപ്പിളിലെ വെറും ഒരു നാട്ടുരാജാവിനോട് അദ്ദേഹം തോറ്റു പോയി. മടങ്ങും വഴി നാണപ്പനി പിടിച്ച് മരിച്ച് പോയി എന്നാണ് ചരിത്രം.
പാണക്കാട് പള്ളിപ്പറമ്പിൽ പോയി ഒരുവട്ടം കണ്ണിറുമ്മി അകം തൊട്ടാൽ തീരുന്ന പ്രശ്നമേ ഇപ്പോഴുള്ളൂ. ജലീലിന് അതൊന്നും വിശ്വാസമില്ലെങ്കിൽ ഒന്ന് ഗൂഗിളിച്ചാൽ മതി. മരണപ്പെട്ടവരുടെ ആത്മാവ് വരുന്ന ലെജാവോ ,ശാസ്ത്രമാണ് ,ശാസ്ത്രം.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending