സ്വാമി അഗ്‌നിവേശ്; മതന്യൂനപക്ഷങ്ങളുടെ പോരാളി, മതേതരത്വത്തിന്റെ കാവലാള്‍
മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങള്‍, ജാതി വിരുദ്ധ സമരങ്ങള്‍, തൊഴില്‍ സമരങ്ങള്‍, മദ്യത്തിനെതിരായുള്ള പ്രചരണം, സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രത്യാകിച്ചും അവരുടെ വിദ്യാഭ്യാസത്തിനും വേദപാരയണത്തിനുമുള്ള അവകാശത്തിനായുള്ള പോരാട്ടം തുടങ്ങി നിരവധി സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് അഗ്‌നിവേശ് ചുക്കാന്‍ പിടിച്ചിട്ടുണ്ട്. അഗ്നിവേശിന്‍റെ നിര്യാണത്തോടെ മതനിരപേക്ഷതയുടെ ശക്തമായ ഒരു ശബ്ദം കൂടിയാണ് മറയുന്നത്….
ന്യൂഡല്‍ഹി: ആര്യ സമാജം പണ്ഡിതനും സാമൂഹ്യ പ്രവര്‍ത്തകനും സ്ത്രീ വിമോചന പോരാളിയുമായിരുന്നു സ്വാമി അഗ്നിവേശ്. 1939ല്‍ ഇന്നത്തെ ഛത്തീസ്ഗഢിലെ ജന്‍ജ്ഗീര്‍ചമ്പ ജില്ലയില്‍ ജനിച്ച സ്വാമി അഗ്നിവേശ് എന്ന ശ്യാം വേപ റാവു എണ്‍പതാം വയസ്സില്‍ കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്റ് ബൈലറി സയന്‍സില്‍ വെച്ചാണ് ഇന്ന് മരണപ്പെട്ടത്.
നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദധാരിയായ അദ്ദേഹം 1963 മുതല്‍ 1968 വരെ കല്‍ക്കട്ടയിലെ സെന്റ് സേവ്യര്‍ കോളേജില്‍ ബിസ്സിനസ്സ് മാനാജ്മെന്റില്‍ അധ്യാപകനായിരുന്നു. 1968 ല്‍ വീടും ജോലിയും ഉപേക്ഷിച്ച് ഹരിയാനയിലേക്ക് വന്നു. അവിടെ ആര്യസമാജത്തില്‍ ചേരുകയും സന്യാസം സ്വീകരിക്കുകയും ചെയ്തു. ആര്യസഭ എന്ന രാഷ്ട്രീയ സംഘടനയും അദ്ദേഹം അവിടെ വെച്ച് രൂപീകരിച്ചു. തുടര്‍ന്ന് 1977 ല്‍ ഹരിയാനയിലെ നിയമസഭാംഗമാവുകയും വിദ്യാഭ്യാസ മന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നാലെ പാര്‍ലമെന്ററി രാഷ്ട്രീം ഉപേക്ഷിക്കുകയായിരുന്നു അദ്ദേഹം.
മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങള്‍, ജാതി വിരുദ്ധ സമരങ്ങള്‍, തൊഴില്‍ സമരങ്ങള്‍, മദ്യത്തിനെതിരായുള്ള പ്രചരണം, സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രത്യാകിച്ചും അവരുടെ വിദ്യാഭ്യാസത്തിനും വേദപാരയണത്തിനുമുള്ള അവകാശത്തിനായുള്ള പോരാട്ടം തുടങ്ങി നിരവധി സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് അഗ്‌നിവേശ് ചുക്കാന്‍ പിടിച്ചിട്ടുണ്ട്. 2011ൽ രണ്ടാം യുപിഎ സര്‍ക്കാരിൻ്റെ തോൽവിയ്ക്ക് മുന്നോടിയായി, ജൻ ലോക് പാൽ ബിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ പ്രക്ഷോഭത്തിൽ അണ്ണാ ഹസാരെയ്ക്കൊപ്പം സ്വാമി അഗ്നിവേശ് നേതൃനിരയിലുണ്ടായിരുന്നു.
തന്റെ എഴുത്തുകളിലൂടെയും നിലപാടുകളിലൂടെ സംഘ്പരിവാര്‍-ഹിന്ദു തീവ്രവാദത്തിനെതിരെ പോരാട്ടം നടത്തിയ സ്വാമി അഗ്‌നിവേശ്. ഹിന്ദു തീവ്ര ഗ്രൂപ്പുകളുടെ കണ്ണിലെ കരടായി മറിയിരുന്നു. സ്വാമിയുടെ നിലപാടുകള്‍ക്കെതിരെ പലവട്ടം പരസ്യമായ സംഘ്പരിവാര്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. ഇത്തരത്തിലൊരു ഭീഷണി അവഗണിച്ച് അദ്ദേഹം നടത്തി ജാര്‍ഖണ്ഡ് സന്ദര്‍ശനം വലിയ വാര്‍ത്തയായിരുന്നു. ബിജെപി ആര്‍എസ്എസും വിശ്വഹിന്ദു പരിഷത്ത് ടീം അദ്ദേഹത്തെ കൈയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. ജാര്‍ഖണ്ഡിലെ പാകുര്‍ മേഖലയില്‍ വച്ചായിരുന്നു ആക്രമണം.
നരേന്ദ്ര ദബോല്‍ക്കര്‍ മുതല്‍ ഗൗരി ലങ്കേഷ് വരെ രാജ്യത്ത് മതനിരപേക്ഷവാദികളായ എഴുത്തുകാര്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും നേരെ വലിയ രീതിയിലുള്ള ആക്രമണം നടന്നുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു അഗ്‌നിവേശിനെതിരേയുമുള്ള ആക്രമണം. കടുത്ത ക്രൂരതയാണ് സ്വാമിയോട് സംഘ്പരിവാര്‍ കാണിച്ചത്. മര്‍ദിച്ചതിന് പുറമേ അഗ്‌നിവേശിന്റെ വസ്ത്രങ്ങള്‍ ഇവര്‍ വലിച്ചുകീറുകയും ചെയ്തു. ജാര്‍ഖണ്ഡില്‍ അഗ്‌നിവേശിന്റെ സന്ദര്‍ശനത്തിനെതിരെ ബിജെപി നേരത്തെ തന്നെ പ്രതിഷേധത്തിലായിരുന്നു. അതിന് പിന്നാലെയുണ്ടായ ആക്രമണം ആസൂത്രിതമായിരുന്നു.
തനിക്കെതിരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്ന് സ്വാമി അഗ്‌നിവേശ് പറഞ്ഞിരുന്നു. ഹിന്ദുത്വ ഗ്രൂപ്പുകള്‍ തനിക്കെതിരെ നേരത്തെ ആക്രമണം നടത്തുമെന്ന് പറഞ്ഞിരുന്നു. ദൈവത്തിന്റെ സഹായം കൊണ്ടാണ് താന്‍ രക്ഷപ്പെട്ടത്. കൊല്ലാന്‍ ഉദ്ദേശിച്ച് തന്നെയായിരുന്നു ആക്രമണം. എന്നാല്‍ അതിന്റെ കാരണമറിയില്ല. ഇത്ര വലിയൊരു ആക്രമണം ഉണ്ടാവുമെന്ന് അറിഞ്ഞിട്ടും പോലീസ് തനിക്ക് സുരക്ഷ ഒരുക്കിയിരുന്നില്ലെന്നും സ്വാമി പറഞ്ഞു. സുരക്ഷ ഒരുക്കാതിരുന്നതില്‍ ഗൂഢാലോചനയുണ്ടെന്നും അഗ്‌നിവേശ് ആരോപിച്ചിരുന്നു.
സ്വാമി അഗ്‌നിവേശ് ക്രിസ്തീയ സഭകളും പാകിസ്താനുമായി ചേര്‍ന്ന് ആദിവാസികളെ ഇളക്കി വിടാനാണ് സംസ്ഥാനത്തെത്തിയതെന്ന് ബിജെപി ആരോപിക്കുന്നു. ക്രിസ്ത്യന്‍ സഭകള്‍ സംസ്ഥാനത്ത് വര്‍ഗീയത അഴിച്ചുവിടുകയാണ്. ഇതിന് ഒത്താശ ചെയ്യുന്നത് അഗ്‌നിവേശാണ്. രാജ്യത്തെ വിഘടിപ്പിക്കാന്‍ ശ്രമിക്കുന്ന പാകിസ്താനുമായി അഗ്‌നിവേശിന് ബന്ധമുണ്ടെന്നും ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പാകൂറില്‍ അഗ്‌നിവേശിന്റെ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം നടത്തിയ ശേഷമായിരുന്നു ആക്രമണം.
ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന്റെ സ്ഥിരമായിട്ടുള്ള ഇരയാണ് സ്വാമി അഗ്നിവേശ്. 2011ല്‍ അഗ്‌നിവേശിനെതിരെ പൊതുമധ്യത്തില്‍ ആക്രമണമുണ്ടായിരുന്നു. അമര്‍നാഥ് തീര്‍ത്ഥാടനത്തെ കുറിച്ചുള്ള പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു ഇത്. അമര്‍നാഥിലെ ശിവലിംഗം ഭൗമശാസ്ത്രപരമായ പ്രതിഭാസമാണെന്നും അല്ലാതെ അതൊരു വിശ്വാസത്തിന്റെ ഭാഗമല്ലെന്നും അഗ്‌നിവേശ് പറഞ്ഞു. അവിടേക്ക് തീര്‍ത്ഥാടകര്‍ എന്തിനാണ് പോകുന്നതെന്നും അഗ്‌നിവേശ് ചോദിച്ചിരുന്നു. ഇതിലാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രകോപിതരായത്. അഗ്‌നിവേശിന് സുരക്ഷ ഒരുക്കാതിരുന്നത് പോലും ഇതിന്റെ ഭാഗമാണെന്നും വിലയിരുത്തിയിരുന്നു.
അഗ്നിവേശിന്‍റെ നിര്യാണത്തോടെ മതനിരപേക്ഷതയുടെ ശക്തമായ ഒരു ശബ്ദം കൂടിയാണ് മറയുന്നത്….
‘വേദിക സോഷ്യലിസം’ (1974), ‘റിലീജിയണ്‍ റെവല്യൂഷണ്‍ ആന്‍ഡ് മാര്‍ക്സിസം’, വല്‍സന്‍ തമ്പുവുമായി ചേര്‍ന്നെഴുതിയ ‘ഹാര്‍വസ്റ്റ് ഓഫ് ഹൈറ്റ്:ഗുജറാത്ത് അന്‍ഡര്‍ സീജ്’,’ഹിന്ദുയിസം ഇന്‍ ന്യൂ ഏജ്'(2005) എന്നിവയാണ് പ്രധാന കൃതികള്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ. 102 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. പരസ്യപ്രചാരണത്തിന് ഇന്നലെയോടെ കൊടിയിറങ്ങിയിരുന്നു. ഇന്ന് 102 മണ്ഡലങ്ങളിലും നിശബ്ദ പ്രചാരണമാണ്.
17 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. അരുണാചൽ പ്രദേശ്, സിക്കിം നിയമസഭകളിലേക്കും നാളെയാണ് വോട്ടെടുപ്പ്.
ഏഴ് ഘട്ടമായി നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ലോക്‌സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നത് നാളെയാണ്. തമിഴ്‌നാട്ടിലെ 39 സീറ്റുകളിലും യുപി, ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിലെ ഏതാനും സീറ്റുകളിലും നാളെ വോട്ടെടുപ്പ് നടക്കും. ഛത്തിസ്ഗഢിലെ നക്‌സൽ ബാധിതമേഖലയായ ബസ്തറിലും നാളെയാണ് വോട്ടെടുപ്പ്.
കൊൽക്കത്ത∙ പേരുവിവാദത്തിൽപ്പെട്ട സിംഹങ്ങൾക്കു പുതിയ പേരുമായി ബംഗാൾ. ‘അക്ബർ’ എന്ന ആൺ സിംഹത്തിനു ‘സൂരജ്’, ‘സീത’ എന്ന പെൺസിംഹത്തിന് ‘തനയ’ എന്നീ പേരുകൾ നൽകാനാണു നീക്കം. ബംഗാള്‍ സൂ അതോറിറ്റിയാണു സെൻട്രൽ സൂ അതോറിറ്റിക്കു നിർദേശം സമർപ്പിച്ചത്.
ഫെബ്രുവരി 13-നാണ് ത്രിപുരയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും സിംഹങ്ങളെ ബംഗാളിലെ സിലിഗുരി പാര്‍ക്കിലേക്ക് കൊണ്ടുവന്നത്. സീതയെയും അക്ബറിനെയും ഒരു കൂട്ടില്‍ താമസിപ്പിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത് ചോദ്യം ചെയ്തുകൊണ്ടാണ് വിഎച്ച്പി ബംഗാള്‍ ഘടകം കല്‍ക്കട്ട ഹൈക്കോടതിയുടെ ജയ്പാല്‍ഗുരി സര്‍ക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്.
മുസ്ലിം വിഭാഗത്തില്‍ പെട്ട അഭിഭാഷകരോട് മതപരമായ വിവേചനം കാണിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് മുതിര്‍ന്ന ജഡ്ജി വിവേകാന്ദ് ശരണ്‍ ത്രിപാഠിയെ അലഹാബാദ് ഹൈക്കോടതി വിളിച്ചുവരുത്തി. ‘ഒരു പ്രത്യേക സമുദായത്തിനെതിരെ ജഡ്ജിന്റെ നിരീക്ഷണങ്ങള്‍ അപമര്യാദയോട് കൂടിയുള്ളതാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി. നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് മുസ്‌ലിം പുരോഹിതന്‍മാരായ മുഹമ്മദ് ഉമര്‍ ഗൗതം, മുഫ്തി ഖാസി ജഹാംഗീര്‍ ആലം ഖാസ്മി എന്നിവര്‍ക്കെതിരെ യുപിയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നല്‍കിയ കേസിന്റെ വിചാരണക്കിടയിലാണ് സംഭവം.
വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി കോടതി ഇടവേള അനുവദിക്കണമെന്ന മുസ്ലിം അഭിഭാഷകരുടെ അപേക്ഷ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി വിവേകാനന്ദ് ശരണ്‍ ത്രിപാഠി മുമ്പ് നിരസിച്ചിരുന്നു. പ്രാര്‍ത്ഥനയ്ക്ക് പോകുന്ന് അഭിഭാഷകര്‍ക്ക് പകരം അമിക്കസ് ക്യൂറിയെ നിയമിക്കുകയും ചെയ്തു. ഇവര്‍ പ്രാര്‍ത്ഥനയ്ക്ക് പോകുന്ന സമയത്ത് കുറ്റാരോപിതരായ വ്യക്തികള്‍ക്കുവേണ്ടി അമിക്കസ് ക്യൂരി ഹജരാകണമെന്നും ഉത്തരവിട്ടു.
പ്രതികളിലൊരാള്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് വിചാരണക്കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ ജസ്റ്റിസ് ഷമീം അഹമ്മദ് കഴിഞ്ഞ മാസം സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരാകാന്‍ വിചാരണക്കോടതി മുസ്ലിം അഭിഭാഷകര്‍ക്ക് അനുമതി നല്‍കി. എന്നാല്‍ ഇലക്ട്രോണിക് തെളിവുകള്‍ക്കായുള്ള അപേക്ഷയില്‍ തീര്‍പ്പാക്കിയില്ല.
വിചാരണക്കോടതിയുടെ നടപടി ഹൈക്കോടതി ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തുകയും സ്റ്റേയുടെ ഗൗരവം മനസ്സിലാക്കുന്നതില്‍ ജഡ്ജി പരാജയപ്പെട്ടുവെന്നും ഏകപക്ഷീയമായ രീതിയിലാണ് മുന്നോട്ട് പോയതെന്നും കോടതി പറഞ്ഞു.
ഒരു പ്രത്യേക മതത്തില്‍ പെട്ടവരായതിനാല്‍ വിചാരണ വേളയില്‍ അപേക്ഷകന്റെ അഭിഭാഷകന്‍ ഹാജരായില്ലെന്ന’ ജഡ്ജിന്റെ നിരീക്ഷണത്തെയും കോടതി വിമര്‍ശിച്ചു. വ്യക്തിപരമായ പെരുമാറ്റത്തിലൂടെ ഒരു ജഡ്ജി മോശമായി പെരുമാറുന്നത് അവരുടെ ജുഡീഷ്യറിയുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു. അതേസമയം ഹരജിക്കാരനെതിരായ വിചാരണ തുടരുന്നതില്‍ നിന്ന് വിചാരണക്കോടതിയെ ഹൈക്കോടതി വിലക്കി. തുടര്‍ന്ന് ജുഡീഷ്യല്‍ ഓഫീസറെ വിളിച്ചുവരുത്തി കോടതി ഉത്തരവുകള്‍ സംബന്ധിച്ച് വിശദീകരണം തേടുകയും ചെയ്തു.
തിങ്കളാഴ്ച ജഡ്ജി ത്രിപാഠി സിംഗിള്‍ ജഡ്ജിക്ക് മുന്നില്‍ ഹാജരായി മാപ്പ് പറഞ്ഞു. തെറ്റിദ്ധരിപ്പിച്ചാണ് താന്‍ ഉത്തരവുകള്‍ പാസാക്കിയതെന്നും ഭാവിയില്‍ ജാഗ്രത പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രണ്ടു ദിവസത്തെ സാവകാശം ത്രിപാഠിയുടെ അഭിഷകന്‍ തേടിയതോടെ കേസ് പതിനെട്ടിലേക്കു മാറ്റി.