Connect with us

india

നികുതിദായകരുടെ പണം നല്ല ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണം; കങ്കണക്കു സുരക്ഷ നല്‍കുന്നതിനെതിരെ വിമര്‍ശനവുമായി സ്വര ഭാസ്‌ക്കറും കുബ്ര സെയ്റ്റും

Published

on

ന്യൂഡല്‍ഹി: ബോളിവുഡ് നടി കങ്കണ റനൗട്ടിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി താരങ്ങളായ സ്വര ഭാസ്‌ക്കറും കുബ്ര സെയ്റ്റും. നികുതിദായകരുടെ പണം നല്ല ആവശ്യങ്ങള്‍ക്ക് ചിലവാക്കണമെന്നായിരുന്നു ഇവരുടെ വിമര്‍ശനം.

കങ്കണയുടെ പ്രത്യേക സുരക്ഷയ്ക്ക് താന്‍ അടക്കുന്ന നികുതികള്‍ ഏതെങ്കിലും വിധത്തില്‍ പോകുന്നുണ്ടോ എന്നറിയണമെന്ന് കുബ്ര സെയ്റ്റ് ട്വീറ്റ് ചെയ്തു. കങ്കണക്ക് വൈ കാറ്റഗറി സുരക്ഷ കേന്ദ്രം നല്‍കുന്നുവെന്ന വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. നികുതിദായകരുടെ പണം യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് ഉപയോഗിക്കണമെന്ന് സ്വരഭാസ്‌ക്കറും ട്വീറ്റ് ചെയ്തു. വികസനത്തിനോ അല്ലെങ്കില്‍ പോഷകാഹാരക്കുറവ് എന്നിവയ്ക്കായി നികുതിദായകരുടെ പണം ഉപയോഗിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് സ്വരഭാസ്‌ക്കര്‍ പറഞ്ഞു.

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിനു പിന്നാലെ തുടങ്ങിയ വിവാദങ്ങള്‍ മഹാരാഷ്ട്രയില്‍ ബിജെപി മുതലെടുക്കുന്നതിനിടെയാണ് ശിവസേനക്ക് എതിരെ തിരിഞ്ഞ കങ്കണക്ക് കേന്ദ്ര സര്‍ക്കാര്‍ സംരക്ഷണമൊരുക്കുന്നത്. ഒരു സ്വകാര്യ സുരക്ഷ ഉദ്യോഗസ്ഥന്‍, കമാന്‍ഡോകള്‍ ഉള്‍പ്പെടെ 11 പൊലീസുകാരും കങ്കണയുടെ സുരക്ഷയ്ക്കുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിനു പിന്നാലെ ചലച്ചിത്ര മേഖലയില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന് കങ്കണ പറഞ്ഞിരുന്നു. അതിനാല്‍ നിലനില്‍ക്കുന്ന ഭീഷണികളെത്തുടര്‍ന്നാണ് സുരക്ഷയെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു

ഒരു ദേശസ്‌നേഹിയുടെ ശബ്ദത്തെ തകര്‍ക്കാന്‍ ഒരു ഫാസിസ്റ്റിനും കഴിയില്ലെന്നതിന്റെ തെളിവാണിത്. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് പിന്നീട് മുംബൈ സന്ദര്‍ശിക്കാന്‍ എന്നോട് ആവശ്യപ്പെട്ടിരുന്ന അമിത് ഷായോട് ഞാന്‍ നന്ദിയുള്ളവളാണ്, ഇന്ത്യയുടെ മകളുടെ വാക്കുകള്‍ യാഥാര്‍ഥ്യമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു, നമ്മുടെ ആത്മാഭിമാനത്തെ ബഹുമാനിക്കുന്നു, ജയ് ഹിന്ദ്.. കങ്കണ ട്വിറ്ററില്‍ കുറിച്ചു.

നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ കോണ്‍ഗ്രസ് ശിവസേന എന്‍സിപി സര്‍ക്കാരുകള്‍ക്കെതിരെ ബിജെപിക്കൊപ്പം കങ്കണ രംഗത്തെത്തിയിരുന്നു. രാജ്യം കോവിഡ് ദുരിതവും സാമ്പത്തിക മാന്ദ്യവും നേരിടുന്നതിനിടെ പ്രമുഖര്‍ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി മാധ്യമങ്ങളെ വിവാദ വിഷയങ്ങളിലേക്ക് എത്തിക്കുന്ന രീതിയായിരുന്നു കങ്കണയുടേത്. സര്‍ക്കാരിനും മുംബൈ പൊലീസിനുമെതിരെ നിരന്തരമായി ആക്രമണമഴിച്ചുവിട്ടിരുന്നു കങ്കണ പരിധിവിട്ട പല ആരോപണങ്ങളും നടത്തിയിരുന്നു. ഇതിനുപിന്നാലെ കങ്കണയ്‌ക്കെതിരെ ശിവസേന എംപി സഞ്ജയ് റാവുത്ത് അടക്കം പലരും രംഗത്തെത്തി. തുടര്‍ന്നാണ് മുംബൈ പാക്ക് അധിനിവേശ കശ്മീര്‍ പോലെയെന്ന് കങ്കണ പ്രസ്താവന നടത്തിയത്.

നരേന്ദ്ര മോദി അനുയായിയും ബിജെപി അനുഭാവിയുമായ കങ്കണ മുംബൈയിലെത്തിയാല്‍ വനിത നേതാക്കളെക്കൊണ്ട് മര്‍ദിപ്പിക്കുമെന്ന് ശിവസേന എംപി പ്രതാപ് സര്‍നായിക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കങ്കണയ്ക്ക് മുംബൈയിലും സുരക്ഷയൊരുക്കുമെന്ന ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. കങ്കണ ഹിമാചലിന്റെ മകളാണെന്നും അതിനാല്‍ സുരക്ഷയൊരുക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നും മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ വ്യക്തമാക്കി. കങ്കണയുടെ സഹോദരിയും പിതാവും സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈമാസം ഒന്‍പതിന് കങ്കണ മുംബൈയിലെത്തുന്നുണ്ട്.

 

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

india

വയനാട് രാജ്യത്തിന് വേണ്ടി വോട്ടുചെയ്യുന്നു’; പ്രധാനമന്ത്രിയെ വിമർശിച്ച് പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. 

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ​ഗാന്ധി. രാഹുൽ ​ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേരളത്തിലെത്തിയതാണ് പ്രിയങ്ക. ഗുരുദേവന്റെ ആശയങ്ങൾ പിൻതുടരുന്നവരാണ് കേരളീയ ജനത. തെരഞ്ഞെടുപ്പിൽ നിങ്ങൾ ചെയ്യുന്ന ഈ വോട്ട് വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. വയനാടിന് മാത്രമല്ല രാജ്യത്തിനു വേണ്ടി കൂടിയാണ് നിങ്ങൾ വോട്ടു ചെയ്യുന്നതെന്നും പ്രിയങ്ക പറഞ്ഞു.

രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളും ബിജെപി നിയന്ത്രിക്കുന്നു. അവശ്യ വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലയിൽ വൻ വർധനയാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു. പ്രധാനമന്ത്രിയും ബിജെപിയും രാജ്യത്തെ പ്രധാന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. കഴിഞ്ഞ് പത്തു വർഷമായി ഭരണഘടന സ്ഥപനങ്ങളെല്ലാം ബിജെപി തകർക്കുന്നു. രാജ്യത്തെ ഭരണഘടനയെ മാറ്റി എഴുതാൻ ബിജെപി ശ്രമിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

ഇലക്ട്രൽ ബോണ്ട്‌ വഴി അഴിമതി ഉണ്ടാകുമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. രാജ്യത്തെ പല കോർപറേറ്റ് കമ്പനികളും ആയിരക്കണക്കിന് കോടി രൂപ ബിജെപിക്ക് നൽകി. രാജ്യത്തെ ജനങ്ങളോട് ഉത്തരവാദിത്തമില്ലാതെയാണ് പ്രധാനമന്ത്രി പെരുമാറുന്നത്. രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതിന് പ്രധാനമന്ത്രി എന്താണ് ചെയ്തതെന്ന് പ്രിയങ്ക ചോദിച്ചു.

തന്റെ സഹോദരൻ രാഹുൽ ഗാന്ധിയെ നരേന്ദ്ര മോദി വർഷങ്ങളായി ആസൂത്രിതമായി ആക്രമിക്കുന്നു. രാജ്യത്തിന്റെ പല ഭാഗത്തും കള്ളകേസുകൾ എടുക്കുന്നതായും പ്രിയങ്ക ​ഗാന്ധി ആരോപിച്ചു.

Continue Reading

india

‘മോദിക്കെതിരെ നടപടിയെടുക്കണം’ 93 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

അഹമ്മദാബാദ് ഐഐഎമ്മിൽ പ്രൊഫസറായിരുന്ന ജഗദീപ് ചോക്കർ എഴുതിയ കത്തിനെ പിന്തുണച്ചാണ് 93 മുൻ സിവിൽ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.

Published

on

വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിവിൽ സർവീസ് ഉദ്യോഗസ്ഥരായിരുന്ന 93 പേർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. അഹമ്മദാബാദ് ഐഐഎമ്മിൽ പ്രൊഫസറായിരുന്ന ജഗദീപ് ചോക്കർ എഴുതിയ കത്തിനെ പിന്തുണച്ചാണ് 93 മുൻ സിവിൽ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.

മുസ് ലിംകൾക്കെതിരായ വിദ്വേഷം നിറഞ്ഞ പരാമർശങ്ങളായിരുന്നു മോദിയുടെ രാജസ്ഥാൻ പ്രസംഗത്തിലുണ്ടായിരുന്നത്. വർഗിയ- വിദ്വേഷ പ്രസംഗത്തിനെതിരെ 2200 ലധികം പരാതികൾ തെരഞ്ഞെടുപ്പ് കമീഷന് ലഭിച്ചുവെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകളിലുള്ളത്.

പെരുമാറ്റച്ചട്ടം, ജനപ്രാതിനിധ്യ നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ മോദി ലംഘിച്ചുവെന്നാണ് കത്തിലുള്ളത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ജ്ഞാനേഷ് കുമാർ​, ഡോ. എസ്.എസ് സന്ധു എന്നിവർക്കാണ് കത്തയച്ചിരിക്കുന്നത്.

‘കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ച മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഒരു കൂട്ടമാണ് ഞങ്ങൾ. ഞങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല, പക്ഷെ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങളോട് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. 2024 ഏപ്രിൽ 21-ന് പ്രധാനമന്ത്രി നടത്തിയ വർഗീയ പ്രസംഗത്തിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു​വെന്നും കത്തിലുണ്ട്.

 

Continue Reading

Trending