Connect with us

Football

ഇന്ത്യന്‍ ഫുട്‌ബോളിന്റെ തിരിച്ചുവരവ്

EDITORIAL

Published

on

കാഫാ നാഷന്‍സ് കപ്പിലെ മൂന്നാം സ്ഥാനം ഇന്ത്യന്‍ ഫുട്‌ബോളിന് തിരിച്ചുവരവിന്റെ വഴിയിലെ ഒരുവഴിത്തിരിവായി മാറിയിരിക്കുകയാണ്. ഫിഫ റാങ്കിങ്ങില്‍ 79-ാം സ്ഥാനത്തു നില്‍ക്കുന്ന ഒമാനെ 120 മിനുട്ട് നീണ്ട പോരാട്ടത്തില്‍ സമനിലയില്‍ തളക്കാനും ഷൂട്ടൗട്ടില്‍ വ്യക്തമായ മാര്‍ജിനില്‍ കീഴടക്കാനും കഴിഞ്ഞത് കാല്‍പന്തുകളിയില്‍ പ്രതീക്ഷയുടെ പൊന്‍കിരണങ്ങളാണ് രാജ്യത്തിന് സമ്മാനിച്ചിരിക്കുന്നത്. ഫുട്‌ബോള്‍ ഫെഡറേഷന്റെ പിടിപ്പുകേടുകൊണ്ടും ഭരണകൂടത്തിന്റെ നിസംഗതകൊണ്ടും സമാനതകളില്ലാത്ത പ്രതിസന്ധിയെയായിരുന്നു ഏതാനും നാള്‍കള്‍ക്കു മുമ്പുവരെ ഇന്ത്യന്‍ ഫുട്‌ബോള്‍ അഭിമുഖീകരിച്ചിരുന്നത്. റാങ്കിങ് താഴ്ച്ചയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അധപതനത്തില്‍വരെ എത്തിച്ചേര്‍ന്നു. ഭരണസമിതിയുടെ അഴിമതിയും പിടിപ്പുകേടും കാരണമായി ഫിഫയുടെ വിലക്ക് വരെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു. വിദേശ പരിശീലകന്‍മാര്‍ മാറിമാറിവന്നുവെന്നുമാത്രമല്ല, വരുന്നവരെല്ലാം ഇവിടുത്തെ സംവിധാനത്തെ ശപിച്ചുമടങ്ങിപ്പോയിക്കൊണ്ടിരിക്കുകയും ചെയ്തു. ഇന്ത്യന്‍ ഫുട്‌ബോളിനെ ദൈവം രക്ഷിക്കട്ടെ എന്നുവരെ അവര്‍ പ്രാര്‍ത്ഥിച്ചു. വര്‍ത്തമാനകാല ഫുട്‌ബോളില്‍ ഇന്ത്യക്ക് ഇടമില്ലെന്നും അടിസ്ഥാനപരമായ മാറ്റങ്ങളിലൂടെ പതിറ്റാണ്ടുകള്‍ക്കൊണ്ട് മാത്രം വല്ലമാറ്റവും പ്രതീക്ഷിച്ചാല്‍ മതിയെന്ന് അവര്‍ ആണയിട്ടു പറഞ്ഞു. തങ്ങള്‍ സമീപിക്കുന്നവരൊന്നും അനുകൂലമറുപടി നല്‍കാന്‍ തയാറാവാതിരുന്ന ഘട്ടത്തിലാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നോണം ഇന്ത്യന്‍ടീമിനെ പരിശീലിപ്പിക്കാന്‍ രു കോച്ചിനെ തേടി ഫുട്‌ബോള്‍ ഫെഡറേഷന് പത്രപരസ്യം നല്‍കേണ്ടിവന്നത്. സ്വദേശത്തുനിന്നും വിദേശത്തുനിന്നും വന്ന് നിരവധിയായ അപേക്ഷകളില്‍ നിന്ന് തിരഞ്ഞെടുത്ത മൂന്നുപേര്‍ക്കായുള്ള കൂലങ്കശമായി ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ത്യക്കാരനായ പരിശീലകന് അവസരം നല്‍കാനുള്ള തീരുമാനം ഫെഡറേഷന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. അങ്ങിനെയാണ് മുന്‍ ഇന്ത്യന്‍ താരംകൂടിയായ ഖാലിദ് ജമീലിന് അവസരം ലഭിക്കുന്നത്. ഐ.എസ്.എല്ലിലും ദേശീയ ലീഗിലുമെല്ലാം പരിശീലന രംഗത്ത് മികച്ച റെക്കോര്‍ഡുള്ള ഖാലിദിന് കഴിവു തെളിയിക്കാനുള്ള ആദ്യ അവസരമായിരുന്നു കാഫാ നാഷന്‍സ് കപ്പ്. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ പ്രതിസന്ധികളുടെ പൂമാലകളായിരുന്നു അദ്ദേഹത്തിന് കഴുത്തിലണിയേണ്ടിവന്നത്. രാജ്യത്തിന്റെ മുന്‍ നിര താരങ്ങളെയൊന്നും തങ്ങള്‍ വിട്ടുനല്‍കില്ലെന്ന് അവരവരുടെ ക്ലബുകള്‍ തീരുമാനങ്ങളെടുത്തതോടെ ഫുട്‌ബോള്‍ പ്രേമികള്‍ എല്ലാ പ്രതീക്ഷികള്‍ക്കും അവധി നല്‍കിയ അവസ്ഥയായിരുന്നു. സ്വതസിദ്ധമായ പോരാട്ടവീര്യം കൈമുതലായുള്ള ഈ യുവ പരിശീലകന്‍ എന്നാല്‍ അല്‍ഭുതങ്ങളുടെ കലവറയുമായിട്ടായിരുന്നു ടീമിനെ ഒരുക്കിയത്. പ്രമുഖരുടെ അഭാവത്തില്‍പോലും സൂപ്പര്‍ താരം സുനില്‍ ഛേത്രിയെ മാറ്റിനിര്‍ത്താന്‍ കാണിച്ച ധൈര്യത്തിലൂടെ രണ്ടുംകല്‍പ്പിച്ചാണ് താനെന്ന് അദ്ദേഹം തെളിയിക്കുകയായിരുന്നു. പുതമുഖങ്ങള്‍ക്ക് കൂടുതല്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കിയും പരിചയസമ്പന്നരെ പരിഗണിച്ചുമുള്ള തന്റെ പരീക്ഷണങ്ങള്‍ വിജയെകണ്ടതിലൂടെ ഈ പരിശീലകന്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രത്യാശയുടെ പ്രതീകമായി തീര്‍ന്നിരിക്കുകയാണ്. പ്രതിസന്ധികളെ അവസരങ്ങ ളാക്കിമാറ്റാനുള്ള ഇഛാശക്തിയാണ് ഇവിടെ വിജയംകണ്ടിരിക്കുന്നത്.

ഏഷ്യാ കപ്പ് ഫൈനല്‍ റൗണ്ട് ബെര്‍ത്ത് ഉറപ്പിക്കാനായില്ലെങ്കിലും ഇന്ത്യയുടെ അണ്ടര്‍ 23 ടീം നടത്തിയ പ്രകടന വും മികവിന്റെ മറ്റൊരുദാഹരണമായിരുന്നു. ബഹ്‌റൈനെ തോല്‍പ്പിച്ച് തുടങ്ങി, ഖത്തറിനോട് പൊരുതി തോറ്റ് ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബ്രൂണെയെ ആറ് ഗോളിന് തകര്‍ത്ത് ഗ്രൂപ്പില്‍ ആറ് പോയിന്റുമായി രണ്ടാമതെത്തിയ ടീമിന്റെ പ്രകടനം വിസ്മയാവഹമായിരുന്നു. ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ ഞാണിന്മേല്‍ കളിക്കൊടുവില്‍ ബഹ്റൈനെ തോല്‍പ്പിച്ച് ഖത്തര്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായതാണ് യുവ ഇന്ത്യക്ക് വിനയായത്. മലയാളിയായ നൗഷാദ് മൂസ പരിശീലിപ്പിക്കുന്ന സംഘത്തില്‍ മുഹമ്മദ് സുഹൈല്‍, മുഹമ്മദ് ഐമന്‍, വിപിന്‍ മോഹന്‍ തുടങ്ങിയ മലയാളി താരങ്ങളുടെ സാനിധ്യവും ഇരട്ടിമധുരം സമ്മാനിക്കുന്നു. വിപിന്‍മോഹന്റെ ഹാട്രിക് നേട്ടത്തോടൊപ്പം മുഹമ്മദ് സുഹൈലും മിന്നുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്. പ്രതാപങ്ങളിലേക്കുള്ള മടങ്ങിപ്പോക്കിന് നീണ്ട കാത്തിരിപ്പ് തന്നെ അനിവാര്യമാണെങ്കിലും പ്രത്യാശയുടെ കിരണങ്ങളാണ് കാഫാ കപ്പിലും ഏഷ്യാകപ്പ് ഫൈനല്‍ റൗണ്ടിനുള്ള പോരാട്ടത്തിലും ഇന്ത്യയുടെ സീനിയര്‍, അണ്ടര്‍ 23 ടീമുകള്‍ നടത്തിയിട്ടുള്ളത്. ഇന്ത്യക്കാരായ രണ്ടു പരിശീലകരുടെ നേതൃത്വത്തില്‍ യുവത്വത്തിന്റെയും പരിചയ സമ്പത്തിന്റെയും കരുത്തില്‍ നേടിയിട്ടുള്ള മുന്നേറ്റങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോളിന് പ്രതീക്ഷയുടെ പുതിയ പ്രതാഭങ്ങളാണ് സമ്മാനിക്കുന്നത്.

Football

സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സിന് സെല്‍ഫ് ഗോള്‍ തോല്‍വി; മുംബൈ സെമിയില്‍

സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്തേക്ക്.

Published

on

2025 നവംബര്‍ 6, വ്യാഴാഴ്ച ഗോവയിലെ ഫട്ടോര്‍ഡയിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മുംബൈ സിറ്റി എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള AIFF സൂപ്പര്‍ കപ്പ് 2025 ഗ്രൂപ്പ് ഡി മത്സരത്തിന്റെ 3-ാം ദിവസത്തില്‍ കേരള ബ്ലാസ്റ്ററിനെ 1-0 ന് തകര്‍ത്ത് മുംബൈ സിറ്റി എഫ്സി. 88-ാം മിനിറ്റില്‍ ഫ്രെഡി ലല്ലവാവ്മയുടെ സെല്‍ഫ് ഗോള്‍ മുംബൈ സിറ്റി എഫ്സിയെ വിജയത്തിലേക്ക് തുണയ്ക്കുകയായിരുന്നു. ഇതോടെ ദ്വീപുകാര്‍ ടസ്‌കേഴ്സിനെ മറികടന്ന് സെമി ഫൈനലിലേക്ക് മുന്നേറി. എന്നാല്‍ സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്തേക്ക്.
അടുത്ത റൗണ്ടില്‍ എഫ്സി ഗോവയെ നേരിടും.

ഫ്രെഡ്ഡിയുടെ ശരീരത്തില്‍ തട്ടിയ പന്ത് ഗോളിയെയും മറികടന്ന് നേരെ വലയിലേക്ക് തെറിക്കുകയായിരുന്നു. നേരത്തെ 48ാം മിനിറ്റില്‍ രണ്ടാം മഞ്ഞകാര്‍ഡും വാങ്ങി സന്ദീപ് സിങ് പുറത്തുപോയതോടെ മത്സരത്തിന്റെ പകുതിയും പത്തുപേരുമായാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. ഗ്രൂപ്പില്‍ ബ്ലാസ്റ്റേഴ്‌സിനും മുംബൈക്കും ആറു പോയന്റാണെങ്കിലും നേര്‍ക്കുനേര്‍ ഫലം നോക്കിയാണ് മുംബൈ സെമി ബെര്‍ത്ത് ഉറപ്പിച്ചത്.

ടൂര്‍ണമെന്റില്‍ ആദ്യമായി ആറ് വിദേശ താരങ്ങളെയും ഉള്‍പ്പെടുത്തിയാണ് മുഖ്യ പരിശീലകന്‍ ഡേവിഡ് കാറ്റല ടീമിനെ ഇറക്കിയത്. നമത്സരം സമനിലയില്‍ പിരിയുമെന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയം തകര്‍ത്ത് സ്വന്തം വലയില്‍ സെല്‍ഫ് ഗോള്‍ വീഴുന്നത്.

സൂപ്പര്‍ കപ്പ് ഫുട്ബാളിന്റെ ചരിത്രത്തിലാദ്യമായി സെമി ഫൈനലില്‍ കടക്കാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ യഥാക്രമം രാജസ്ഥാന്‍ യുനൈറ്റഡിനെയും സ്‌പോര്‍ട്ടിങ് ഡല്‍ഹിയെയും ബ്ലാസ്റ്റേഴ്‌സ് തോല്‍പിച്ചിരുന്നു.

Continue Reading

Football

സൂപ്പര്‍ ലീഗ് കേരള; തൃശൂര്‍ മാജിക് എഫ്‌സിക്ക് തുടര്‍ച്ചയായ മൂന്നാം ജയം

ലീഗില്‍ കൊച്ചിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.

Published

on

സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക് എഫ്‌സിക്ക് തുടര്‍ച്ചയായ മൂന്നാം ജയം. മഹാരാജാസ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ഫോഴ്സ കൊച്ചി എഫ്‌സിക്കെതിരെ ഒരു ഗോള്‍ നേടി തൃശൂര്‍ മാജിക് എഫ്‌സി അങ്കം വിജയിക്കുകയായിരുന്നു. പകരക്കാരനായി എത്തിയ അഫ്‌സലാണ് ഗോള്‍ നേടിയത്. ലീഗില്‍ കൊച്ചിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. അതേസമയം നാല് റൗണ്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ തൃശൂര്‍ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്തും കൊച്ചി അവസാനസ്ഥാനത്തുമാണ്.

തൃശൂരിന്റെ ലെനി റോഡ്രിഗസിന്റെ പത്താം മിനിറ്റിലെ ഷോട്ട് കൊച്ചിയുടെ അണ്ടര്‍ 23 ഗോള്‍ കീപ്പര്‍ മുഹമ്മദ് മുര്‍ഷിദ് കോര്‍ണര്‍ വഴങ്ങി രക്ഷിച്ചു. പതിനഞ്ചാം മിനിറ്റ് തികയും മുന്‍പ് കൊച്ചിയുടെ സ്പാനിഷ് താരം റാമോണ്‍ ഗാര്‍ഷ്യ പരിക്കേറ്റ് പുറത്തിറങ്ങി. പകരക്കാരനായി മലയാളി താരം ഗിഫ്റ്റി ഗ്രേഷ്യസ് എത്തിയതോടെ താരത്തിന്റെ 25ാം മിനിറ്റില്‍ താഴ്ന്നുവന്ന ഷോട്ട് തൃശൂര്‍ ഗോളി കമാലുദ്ധീന്‍ തടുത്തു. 32ാം മിനിറ്റില്‍ ഫ്രീകിക്കിന് പിന്നാലെ ലഭിച്ച പന്ത് ലെനി റോഡ്രിഗസ് പോസ്റ്റിലേക്ക് തൊടുത്തു വിട്ടെങ്കിലും കൊച്ചി കീപ്പര്‍ മുര്‍ഷിദ് ക്രോസ് ബാറിന് മുകളിലൂടെ തട്ടി. മാര്‍ക്കസ് ജോസഫിന്റെ ക്ലോസ് റെയിഞ്ച് ഹെഡ്ഡറും മുര്‍ഷിദ് തടുത്തു.

എന്നാല്‍ ഇവാന്‍ മാര്‍ക്കോവിച്ചിനെ പിന്‍വലിച്ച തൃശൂര്‍ ഉമാശങ്കറിനെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൊണ്ടുവന്നു. 51ാം മിനിറ്റില്‍ എസ് കെ ഫയാസ് വലതുവിങില്‍ നിന്ന് നല്‍കിയ ക്രോസിന് മാര്‍ക്കസ് ജോസഫ് തലവെച്ചെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. സജീഷിനെ പിന്‍വലിച്ച കൊച്ചി നിജോ ഗില്‍ബര്‍ട്ടിനും എസ്‌കെ ഫായാസിന് പകരം തൃശൂര്‍ ഫൈസല്‍ അലിക്കും അവസരം നല്‍കി. 80ാം മിനിറ്റില്‍ കൊച്ചിയുടെ മുഷറഫിനെ ഫൗള്‍ ചെയ്ത ബിബിന്‍ അജയന് മഞ്ഞക്കാര്‍ഡ് ലഭിച്ചു.

എന്നാല്‍ 90ാം മിനിറ്റില്‍ തൃശൂര്‍ വിജയഗോള്‍ നേടുകയായിരുന്നു. 1-0 ന് തൃശൂര്‍ മാജിക് എഫ്‌സിക്ക് മിന്നും വിജയം നേടാനായി.

Continue Reading

Football

പ്രീമിയര്‍ ലീഗ് 2025-26: 2-1ന് ചെല്‍സിയെ തകര്‍ത്ത് സണ്ടര്‍ലാന്‍ഡ്

ശനിയാഴ്ച പ്രീമിയര്‍ ലീഗില്‍ ചെംസ്ഡിന്‍ തല്‍ബിയുടെ സ്റ്റോപ്പേജ് ടൈം വിജയിയുടെ മികവില്‍ പുതുതായി പ്രമോട്ടുചെയ്ത സണ്ടര്‍ലാന്‍ഡ് ചെല്‍സിയെ 2-1ന് തോല്‍പിച്ചു.

Published

on

ലോക ചാമ്പ്യന്മാരായ ചെല്‍സിയെ ഇഞ്ചുറി ടൈം ഗോളില്‍ വീഴ്ത്തി സണ്ടര്‍ലന്‍ഡ്. ശനിയാഴ്ച പ്രീമിയര്‍ ലീഗില്‍ ചെംസ്ഡിന്‍ തല്‍ബിയുടെ സ്റ്റോപ്പേജ് ടൈം വിജയിയുടെ മികവില്‍ പുതുതായി പ്രമോട്ടുചെയ്ത സണ്ടര്‍ലാന്‍ഡ് ചെല്‍സിയെ 2-1ന് തോല്‍പിച്ചു.

ഒമ്പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ബ്ലാക്ക് ക്യാറ്റ്സ് ലീഗില്‍ ബ്ലൂസിനെ തോല്‍പ്പിക്കുന്നത്. 2016 മെയ് 7നായിരുന്നു സണ്ടര്‍ലാന്‍ഡ് അവസാനമായി പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെ തോല്‍പ്പിച്ചത്.

സ്റ്റേഡിയം ഓഫ് ലൈറ്റില്‍ നടന്ന ആ മത്സരം 3-2ന് സണ്ടര്‍ലാന്‍ഡിന് അനുകൂലമായി അവസാനിച്ചു. ഡീഗോ കോസ്റ്റയും നെമാഞ്ച മാറ്റിച്ചുമാണ് സന്ദര്‍ശകര്‍ക്കായി ഗോള്‍ നേടിയത്.

ഈ വിജയത്തോടെ ചെല്‍സിസിന്റെ ഹോം ഗ്രൗണ്ടില്‍ സണ്ടര്‍ലാന്‍ഡിന്റെ 14 വര്‍ഷത്തെ വിജയിക്കാത്ത പരമ്പരയും അവസാനിക്കുന്നു. 2014 ഏപ്രില്‍ 19 നാണ് ബ്ലാക്ക് ക്യാറ്റ്സ് അവസാനമായി സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ വിജയിച്ചത്. കോണര്‍ വിക്കാമിന്റെയും ബോറിനിയുടെയും ഗോളുകള്‍ക്ക് സണ്ടര്‍ലാന്‍ഡ് 2-1 ന് ആ മത്സരം ജയിച്ചു. സാമുവല്‍ എറ്റൂയാണ് ചെല്‍സിക്കായി ഗോള്‍ നേടിയത്.

ഈ വിജയത്തോടെ സണ്ടര്‍ലാന്‍ഡ് പ്രീമിയര്‍ ലീഗ് സ്റ്റാന്‍ഡിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു, ലീഡര്‍ ആഴ്‌സണലിന് രണ്ട് പോയിന്റ് മാത്രം.

Continue Reading

Trending