More
രാജിയല്ലാതെ ചാണ്ടിക്ക് വഴിയില്ല; കലക്ടറുടെ അന്തിമ റിപ്പോര്‍ട്ടും പുറത്ത്

ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട കയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും അക്കമിട്ട് നിരത്തുന്ന ജില്ലാ കലക്ടറുടെ അന്തിമ റിപ്പോര്‍ട്ട് പുറത്തായി. ആലപ്പുഴ ജില്ലാ കലക്ടര്‍ ടി. വി അനുപമ റവന്യുവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ചിരിക്കുന്ന 20 പേജുള്ള അന്തിമ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. റിസോര്‍ട്ടുമായി ബന്ധപ്പെട്ട റോഡ് നിര്‍മാണം, പാര്‍ക്കിങ് സ്ഥലനിര്‍മാണം, കല്‍ക്കെട്ട് നിര്‍മാണം എന്നിവയെ കുറിച്ച് പ്രത്യേക തലക്കെട്ടുകളോടെ സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ട് കൂടി പുറത്തായതോടെ തോമസ് ചാണ്ടി സംരക്ഷണമൊരുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലാകും.
എം.പിമാരുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച വലിയകുളം മുതല്‍ സീറോ ജെട്ടി റോഡിന് പിന്നില്‍ ഗുരുതര നിയമലംഘനമുണ്ടെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ലേക് പാലസ് റിസോര്‍ട്ടിന് മുന്നില്‍ ടാറിംഗ് അവസാനിക്കുന്ന ഈ റോഡ് നിര്‍മ്മിച്ച ഘട്ടത്തില്‍ സംസ്ഥാനതല നീരീക്ഷണ സമിതിയുടെ അനുമതി തേടിയിരുന്നില്ല. റോഡ് നിര്‍മിക്കാന്‍ അനുമതി ലഭിച്ചതായി പിന്നീട് എഴുതിച്ചേര്‍ത്തു. ഇതില്‍ സംശയം നിലനില്‍ക്കുന്നു. 2.8 മീറ്റര്‍ വീതിയുണ്ടായിരുന്ന ബണ്ടിലൂടെ റോഡ് നിര്‍മ്മിക്കാനായിരുന്നു ഭരണാനുമതി ലഭിച്ചിരുന്നത്. എന്നാല്‍ നിര്‍വഹണ സമിതി സമര്‍പ്പിച്ച ബില്ലുകളില്‍ റോഡിന്റെ വീതി 3.5മുതല്‍ നാല് മീറ്റര്‍ വരെയായി കാണപ്പെട്ടു.
ആദ്യ 250 മീറ്ററില്‍ റോഡിന്റെ പ്രയോജനം മന്ത്രിയുടെ റിസോര്‍ട്ടിനു മാത്രമാണെന്നും കളക്ടര്‍ കണ്ടെത്തിയിട്ടുണ്ട്. .നിര്‍വഹണോദ്യോഗസ്ഥനായ ആര്യാട് ബ്ലോക്ക് ഡവലപ്മന്റ് ഓഫീസര്‍ വസ്തുതകള്‍ തീര്‍ത്തും പരിശോധിച്ചിട്ടില്ല. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചതിനാലും സംസ്ഥാന സമിതി അംഗീകാരം വാങ്ങാത്തതിനാലും ഈ അധിക നികത്തിന് സാധൂകരണം നല്‍കണോയെന്ന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനിക്കേണ്ടതാണ്. പാടശേഖരസമിതി കൃഷി ഭൂമിയുടെ ഉത്തമ താല്പര്യം സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നതായും കലക്ടര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.ലേക്ക് പാലസിന് മുന്നില്‍ പാര്‍ക്കിംഗിനായും അപ്രോച്ച് റോഡിനായും നിലം നികത്തിയത് വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി തന്നെയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ഭുമി കമ്പനിയുടേതല്ലെന്ന വാദമായിരുന്ന ഹിയറിംഗ് സമയത്ത് ഉയര്‍ത്തിയിരുന്നത്. എന്നാല്‍ തോമസ് ചാണ്ടിയുടെ കമ്പനി തന്നെയാണ് ഇവിടെ നിലം നികത്തിയതെന്ന് ജില്ലാ കലക്ടര്‍ സ്ഥിരീകരിക്കുന്നു.
ഈ ഭൂമി തോമസ് ചാണ്ടിയുടെ സഹോദരി ലീലാമ്മ ഈശോയുടെ പേരിലാണെങ്കിലും ഇത് കൈകാര്യം ചെയ്യുന്നതും ഇവിടെ നിര്‍മ്മാണം നടത്തിയതും കമ്പനിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2014ല്‍ ഇവിടെ നിലം നികത്തലിന് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയത് വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ക്കായിരുന്നു. ഇത് തങ്ങളുടെ സ്ഥലമല്ലെന്ന് അതുമായി ബന്ധപ്പെട്ട നടപടി ഘട്ടങ്ങളില്‍ വില്ലേജ് ഓഫീസര്‍, കലക്ടര്‍, ഹൈക്കോടതി എന്നിവിടങ്ങളില്‍ ഒരിടത്തും കമ്പനി പറഞ്ഞിട്ടില്ല. സ്ഥലം ഉടമയായ ലീലാമ്മ ഈശോക്ക് കമ്പനിയുമായി നേരിട്ട് ബന്ധമുണ്ടെന്നും കണ്ടെത്തി. 323 മീറ്റര്‍ നീളത്തിലും 4.6 മുതല്‍ 12.5 മീറ്റര്‍ വരെ വീതിയിലും സ്ഥലം നിരപ്പാക്കി പാര്‍ക്കിംഗ് ഏരിയക്കായി മാറ്റി. ഇവിടെ ഗേറ്റ് വച്ച് കാവല്‍ക്കാരനെ നിയോഗിച്ച് സ്വകാര്യ സ്ഥലമായി റിസോര്‍ട്ടിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ ഉപയോഗിക്കുകയാണ്.
ഉപഗ്രഹ ചിത്രങ്ങള്‍ കിട്ടിയ ശേഷം കളക്ടറുടെ അധികാരം ഉപയോഗിച്ച് അനധികൃതമായി നികത്തിയെടുത്ത പാര്‍ക്കിംഗ് സ്ഥലവും അപ്രോച്ച് റോഡും പൂര്‍വ്വ സ്ഥിതിയിലാക്കും. റിസോര്‍ട്ടിലെ നിയമ ലംഘനങ്ങള്‍ക്ക് എതിരെ നടപടിയെടുത്താല്‍ കോടതയലക്ഷ്യമാകുമെന്ന കമ്പനിയുടെ വാദവും റിപ്പോര്‍ട്ടില്‍ കളക്ടര്‍ വ്യക്തമാക്കുന്നു.
kerala
ഇ ഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കോഴക്കേസ്: പരാതിക്കാരന് നല്‍കിയ അഡ്രസ് പൂട്ടിയ കമ്പനിയുടേത്: മുംബൈയിലും പരിശോധന
ഒരാഴ്ച മുന്‍പാണ് മുംബൈയിലെ സ്ഥാപനത്തിലേക്ക് വിജിലന്‍സ് പരിശോധനയ്‌ക്കെത്തിയത്

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ പ്രതിയായ കോഴക്കേസില്‍ പണം കൈമാറാന്‍ പരാതിക്കാരന്‍ അനീഷ് ബാബുവിന് പ്രതികള്‍ നല്‍കിയ മേല്‍വിലാസത്തിലുള്ള സ്ഥാപനം പൂട്ടിയ നിലയില്‍. വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ഈ കമ്പനി വ്യാജമാണെന്ന് കണ്ടെത്തിയത്. കമ്പനിയുടെ ഉടമകളെന്ന് പ്രതികള്‍ പരിചയപ്പെടുത്തിയ ഒരാളെ വിജിലന്‍സ് ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ക്ക് കമ്പനിയെക്കുറിച്ച് യാതൊന്നും പറയാന്‍ സാധിച്ചില്ല.
ഒരാഴ്ച മുന്‍പാണ് മുംബൈയിലെ സ്ഥാപനത്തിലേക്ക് വിജിലന്‍സ് പരിശോധനയ്‌ക്കെത്തിയത്. പൂട്ടിയ നിലയിലുള്ള ഈ കമ്പനി തട്ടിപ്പ് കമ്പനിയാണ് വളരെ വേഗം തന്നെ വിജിലന്‍സിന് മനസിലായി. കമ്പനി ഉടമയെന്ന് പറഞ്ഞയാള്‍ക്ക് കമ്പനിയെക്കുറിച്ച് യാതൊന്നുമറിയില്ലെന്നും ചോദ്യം ചെയ്യലിലൂടെ മനസിലായി. ഈ അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപയുടെ ഇടപാട് നടന്നതായി വിജിലന്‍സ് സംഘം കണ്ടെത്തി. പരമാവധി ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച് പ്രതികളെ പൂട്ടാനാണ് വിജിലന്‍സ് നീക്കം നടത്തുന്നത്.
അതേസമയം കോഴക്കേസില്‍ അന്വേഷണത്തിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നടപടി തുടങ്ങി. വിജിലന്‍സ് കേസിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസിലെ പരാതിക്കാരന്‍ അനീഷ് ബാബുവിന് ഡല്‍ഹിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കി. നിലവില്‍ ഈ കേസില്‍ അനീഷ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസില്‍ ഡല്‍ഹി സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിനാണ് അന്വേഷണ ചുമതല. വിജിലന്‍സ് കേസിന് കാരണമായ ആരോപണങ്ങള്‍ ഇഡി അന്വേഷിക്കും. അതേസമയം, ഇഡി നടപടിക്കെതിരെ അനീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഇഡി അന്വേഷണവുമായി സഹകരിക്കാന്‍ അനീഷ് ബാബുവിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
india
‘കന്നഡയെ താഴ്ത്തിക്കെട്ടാൻ ഉദ്ദേശിച്ചിട്ടില്ല, പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടു’; ഫിലിം ചേംബറിന് കമൽഹാസന്‍റെ കത്ത്

ബെംഗളൂരു: കന്നഡ ഭാഷ തമിഴിൽ നിന്നുണ്ടായതാണെന്ന നടന്‍ കമല്‍ഹാസന്റെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി. ആര്‍ക്കും വികാരങ്ങളെ വ്രണപ്പെടുത്താനുള്ള അവകാശമില്ലെന്നു പറഞ്ഞ കോടതി നിങ്ങള്‍ ചരിത്രകാരനോ ഭാഷാപണ്ഡിതനോ ആണോയെന്നും ചോദിച്ചു. ഖേദം പ്രകടിപ്പിച്ചിരുന്നെങ്കില്‍ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാമായിരുന്നു. എന്തടിസ്ഥാനത്തിലായിരുന്നു പ്രസ്താവനയെന്നും കമൽഹാസനോട് കോടതി ചോദിച്ചു.
‘‘നിങ്ങൾ കമൽഹാസനോ മറ്റാരെങ്കിലുമോ ആകാം, നിങ്ങൾക്ക് ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താനാവില്ല. ഈ രാജ്യത്തെ വിഭജിക്കുന്നത് ഭാഷാടിസ്ഥാനത്തിലാണ്. ഒരു പൊതുപ്രവർത്തകന് അത്തരമൊരു പ്രസ്താവന നടത്താൻ കഴിയില്ല. അതുകൊണ്ട് എന്താണ് സംഭവിച്ചത്? അസ്വസ്ഥത, പൊരുത്തക്കേട്. കർണാടകയിലെ ജനങ്ങൾ ക്ഷമാപണം മാത്രമാണ് ആവശ്യപ്പെട്ടത്. ഇപ്പോൾ നിങ്ങൾ സംരക്ഷണം തേടിയാണ് ഇവിടെ വന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ പ്രസ്താവന നടത്തിയത്?’’ – കോടതി ചോദിച്ചു.
kerala
നിയന്ത്രണം ലംഘിച്ച് സിപ്പ് ലൈന്‍ പ്രവര്‍ത്തനം; എം.എം മണിയുടെ സഹോദരന്റെ വിനോദസഞ്ചാര കേന്ദ്രത്തിനെതിരെ നടപടിയെടുത്ത് കളക്ടര്‍
ദേശീയപാതയോരത്ത് സിപ് ലൈന്‍ നിര്‍മ്മിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമി കയ്യേറി ആണോ എന്നതും പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവിലകല്‍പ്പിച്ച് പ്രവര്‍ത്തിച്ച അടിമാലി ഇരുട്ടുകാനത്തെ സിപ് ലൈനെതിരെ നടപടി. സിപിഎം നേതാവ് എം എം മണിയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ഹൈറേഞ്ച് സിപ്പ് ലൈന്‍ ആണ് ഉത്തരവ് ലംഘിച്ചു പ്രവര്‍ത്തിച്ചത്. ക്രിമിനല്‍ കേസ് എടുക്കാന്‍ പോലീസിന് ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വരി നിര്‍ദേശം നല്‍കി.
കനത്ത മഴയെ തുടർന്ന് ജില്ലയിൽ സാഹസിക വിനോദസഞ്ചാരം നിയന്ത്രിച്ചിരുന്നു. സ്ഥാപനത്തിന്‍റെ നടത്തിപ്പുകാർക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മണ്ണിടിച്ചില്‍ സാധ്യതയുള്ള ദേശീയ പതയോരത്താണ് ഏറെ അപകട സാധ്യതയുള്ള സിപ് ലൈന്റെ പ്രവര്‍ത്തനം.
പൊലീസ് പരിശോധനയ്ക്ക് ശേഷം പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകും. ദേശീയപാതയോരത്ത് സിപ് ലൈന്‍ നിര്‍മ്മിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമി കയ്യേറി ആണോ എന്നതും പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
-
kerala1 day ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india1 day ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india22 hours ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
News3 days ago
ഗസ്സയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രാഈല്‍; മരണസംഘ്യ ഉയരുന്നു
-
Article2 days ago
ലക്ഷദ്വീപിനെ വീണ്ടും ലക്ഷ്യംവെക്കുമ്പോള്‍
-
india2 days ago
ഒരു മുസ്ലിമിനെയും ജിമ്മില്‍ പ്രവേശിപ്പിക്കരുത്: വിദ്വേഷ പരാമര്‍ശവുമായി ഭോപ്പാല്‍ സബ് ഇന്‍സ്പെക്ടര്‍
-
india2 days ago
അണ്ണാ സര്‍വകലാശാല ലൈംഗികാതിക്രമക്കേസ്: പ്രതിയ്ക്ക് ജീവപര്യന്തം
-
india2 days ago
പ്രതിഷേധം ഫലം: അടിമാലി സര്‍ക്കാര്‍ സ്കൂളിലെ ഇംഗ്ലീഷ് മീഡിയം തുടരാന്‍ തീരുമാനം