Connect with us

kerala

അന്ന് ഇടിമിന്നല്‍ ഇപ്പോള്‍ തീപിടിത്തം

സ്വപ്നാ സുരേഷും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും തമ്മിലുള്ള അടുത്ത ബന്ധം വ്യക്തമായതിനു പിന്നാലെയാണ് ക്യാമറകള്‍ നശിച്ചുവെന്ന വിവരം പുറത്തുവന്നത്

Published

on

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷണം ആരംഭിച്ചതിന് ശേഷം രണ്ടാംതവണയാണ് രേഖകള്‍ നഷ്ടമാകുന്നത്. ആദ്യം ഇടിമിന്നലായിരുന്നു വില്ലന്‍. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ ക്യാമറകള്‍ മിന്നലില്‍ നശിച്ചെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. സ്വപ്നാ സുരേഷും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും തമ്മിലുള്ള അടുത്ത ബന്ധം വ്യക്തമായതിനു പിന്നാലെയാണ് ക്യാമറകള്‍ നശിച്ചുവെന്ന വിവരം പുറത്തുവന്നത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സെക്രട്ടേറിയറ്റില്‍ സ്ഥിരമായി എത്തിയിരുന്നുവെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് ക്യാമറകള്‍ കേടായതെന്നും സ്വിച്ച് നന്നാക്കിയെന്നും സര്‍ക്കാര്‍ അറിയിച്ചത്.

ഇതിന് തൊട്ടുപിന്നാലെ സെക്രട്ടേറിയറ്റിലെ ക്യാമറാ ദൃശ്യങ്ങള്‍ എന്‍.ഐ.എ. ആവശ്യപ്പെട്ടു. 2019 ജൂണ്‍ മുതല്‍ 2020 ജൂലായ് 10 വരെയുള്ള ദൃശ്യങ്ങളാണ് തേടിയത്. ഇവ പകര്‍ത്തിനല്‍കാന്‍ ശേഷിയുള്ള ഹാര്‍ഡ് ഡിസ്‌ക് ഇല്ലെന്നുപറഞ്ഞ് ദൃശ്യങ്ങള്‍ കൈമാറുന്നത് നിര്‍ത്തിവെച്ചിരുന്നു. സ്വപ്ന മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയെന്ന വിവരം ഇതിനിടെ പുറത്തുവന്നു. എന്നാല്‍, സര്‍ക്കാര്‍ അത് നിഷേധിച്ചു.

ഇതിനിടെ ദൃശ്യങ്ങള്‍ സൂക്ഷിക്കുന്ന പൊതുഭരണവകുപ്പിലെ ക്യാമറാ സെര്‍വര്‍ റൂമിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. സെര്‍വര്‍ റൂമിലും ക്യാമറ സ്ഥാപിച്ചു. ഇവിടേക്ക് മറ്റു ജീവനക്കാര്‍ പ്രവേശിക്കുന്നത് നിരോധിച്ചു. പ്രോട്ടോകോള്‍ വിഭാഗത്തിലടക്കം സുരക്ഷ ശക്തമാക്കി. ഇതിന് തൊട്ടുപിന്നാലെയാണ് തീപ്പിടിത്തത്തില്‍ നിര്‍ണായക ഫയലുകള്‍ നഷ്ടമാകുന്നത്.മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ വിദേശയാത്ര സംബന്ധിച്ച ഫയലുകള്‍ സൂക്ഷിച്ചിരുന്ന വിഭാഗത്തിനാണ് തീപടര്‍ന്നത്. അനധികൃതമായി യു.എ.ഇ. കോണ്‍സുലേറ്റിന്റെ വിദേശസഹായം സ്വീകരിച്ച മന്ത്രി കെ.ടി. ജലീലിന്റേതടക്കമുള്ള യാത്രകള്‍ പരിശോധിക്കാന്‍ ദേശീയ ഏജന്‍സികള്‍ തീരുമാനിച്ചിരുന്നു.

മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യാത്രകള്‍ സംബന്ധിച്ച് രേഖകള്‍ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷകളും ഈ വിഭാഗത്തില്‍ എത്തിയിരുന്നു. ഇവ ഇഫയലുകളല്ല. അതിനാല്‍ ഫയലിന് കേടുപാടുണ്ടായാല്‍ രേഖകള്‍ തിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്.

india

സി.എ.എ: മുസ്‌ലിം ലീഗിന്റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച സമയം; എപ്രില്‍ 9ന് ഹര്‍ജി വീണ്ടും പരിഗണിക്കും

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്

Published

on

സി.എ.എ വിജ്ഞാപനത്തിനെതിരെ മുസ്‌ലിംലീഗിന്റെ ഹർജിയിൽ മറുപടി നൽകാൻ സുപ്രിംകോടതി കേന്ദ്രത്തിന് മൂന്നാഴ്ച സമയം അനുവദിച്ചു. ഏപ്രിൽ ഒമ്പതിന് ഹർജി വീണ്ടും പരിഗണിക്കും.

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മുസ്‌ലിംലീഗിന്റെ ആവശ്യം കേന്ദ്രം എതിർത്തു.

ചട്ടങ്ങൾ നിലവിൽ വന്നതായും ഉപഹർജികളിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. നാല് വർഷത്തിനും നാല് മാസത്തിനും ശേഷം ചട്ടങ്ങൾ പ്രസിദ്ധീകരിച്ചത് നല്ല ഉദ്ദേശ്യത്തിലല്ലെന്ന് മുസ്‌ലിംലീഗ് സുപ്രിംകോടതിയിൽ വ്യക്തമാക്കി. മറുപടി നൽകാൻ നാലാഴ്ച സമയമാണ് കേന്ദ്രം ആവശ്യപ്പെട്ടത്.

Continue Reading

kerala

തെരഞ്ഞെടുപ്പ് പോസ്റ്ററിൽ ചാരിനിന്നതിന് 14കാരന് മര്‍ദനം; ബി.ജെ.പി നേതാവിനെതിരെ ബാലാവകാശ കമ്മിഷനിലും പരാതി നൽകി

സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നടപടി

Published

on

പോസ്റ്ററിൽ ചാരിനിന്നതിന് 14കാരനെ ബി.ജെ.പി നേതാവ് മർദിച്ചെന്ന് പരാതി. തിരുവനന്തപുരം കാലടിയിലാണ് സംഭവം. എന്‍.ഡി.എയുടെ ലോക്സഭാ സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖറിന്റെ പോസ്റ്ററിൽ ചാരിനിന്നതിനാണ് മർദനം.

ബി.ജെ.പി കാലടി ഏരിയ വൈസ് പ്രസിഡന്‍റ് സതീശനെതിരെയാണു പരാതിയുള്ളത്. സംഭവത്തില്‍ ഫോർട്ട്‌ പൊലീസ് സ്വമേധയാ കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നടപടി. സംഭവത്തില്‍ സമീപവാസികൾ ബാലാവകാശ കമ്മിഷനിലും പരാതി നൽകിയിട്ടുണ്ട്.

Continue Reading

kerala

കേരളത്തിൽ വെള്ളിയാഴ്ച വോട്ടെടുപ്പ് മാറ്റണമെന്ന് കോൺഗ്രസ്; കെപിസിസി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തണമെന്ന് കെപിസിസി. വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.

മുസ്ലിം വിഭാഗത്തിന് മതപരമായി പ്രത്യേകതയുള്ള ദിവസമാണ് വെള്ളി. ആ ദിവസം തെരഞ്ഞെടുപ്പ് നടത്തിയാൽ പാർട്ടി പ്രവർത്തകർക്കും വോട്ടർമാർക്കും ഒരു വിഭാഗം ഉദ്യോഗസ്ഥർക്കും പോളിങ് ഏജന്റുമാർക്കും ബുദ്ധിമുട്ടുണ്ടാകും. അതിനാൽ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച മെയിൽ സന്ദേശത്തിൽ ഇരുവരും ആവശ്യപ്പെട്ടു.

 

Continue Reading

Trending