Connect with us

kerala

അന്ന് ഇടിമിന്നല്‍ ഇപ്പോള്‍ തീപിടിത്തം

സ്വപ്നാ സുരേഷും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും തമ്മിലുള്ള അടുത്ത ബന്ധം വ്യക്തമായതിനു പിന്നാലെയാണ് ക്യാമറകള്‍ നശിച്ചുവെന്ന വിവരം പുറത്തുവന്നത്

Published

on

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷണം ആരംഭിച്ചതിന് ശേഷം രണ്ടാംതവണയാണ് രേഖകള്‍ നഷ്ടമാകുന്നത്. ആദ്യം ഇടിമിന്നലായിരുന്നു വില്ലന്‍. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ ക്യാമറകള്‍ മിന്നലില്‍ നശിച്ചെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. സ്വപ്നാ സുരേഷും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും തമ്മിലുള്ള അടുത്ത ബന്ധം വ്യക്തമായതിനു പിന്നാലെയാണ് ക്യാമറകള്‍ നശിച്ചുവെന്ന വിവരം പുറത്തുവന്നത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സെക്രട്ടേറിയറ്റില്‍ സ്ഥിരമായി എത്തിയിരുന്നുവെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് ക്യാമറകള്‍ കേടായതെന്നും സ്വിച്ച് നന്നാക്കിയെന്നും സര്‍ക്കാര്‍ അറിയിച്ചത്.

ഇതിന് തൊട്ടുപിന്നാലെ സെക്രട്ടേറിയറ്റിലെ ക്യാമറാ ദൃശ്യങ്ങള്‍ എന്‍.ഐ.എ. ആവശ്യപ്പെട്ടു. 2019 ജൂണ്‍ മുതല്‍ 2020 ജൂലായ് 10 വരെയുള്ള ദൃശ്യങ്ങളാണ് തേടിയത്. ഇവ പകര്‍ത്തിനല്‍കാന്‍ ശേഷിയുള്ള ഹാര്‍ഡ് ഡിസ്‌ക് ഇല്ലെന്നുപറഞ്ഞ് ദൃശ്യങ്ങള്‍ കൈമാറുന്നത് നിര്‍ത്തിവെച്ചിരുന്നു. സ്വപ്ന മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയെന്ന വിവരം ഇതിനിടെ പുറത്തുവന്നു. എന്നാല്‍, സര്‍ക്കാര്‍ അത് നിഷേധിച്ചു.

ഇതിനിടെ ദൃശ്യങ്ങള്‍ സൂക്ഷിക്കുന്ന പൊതുഭരണവകുപ്പിലെ ക്യാമറാ സെര്‍വര്‍ റൂമിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. സെര്‍വര്‍ റൂമിലും ക്യാമറ സ്ഥാപിച്ചു. ഇവിടേക്ക് മറ്റു ജീവനക്കാര്‍ പ്രവേശിക്കുന്നത് നിരോധിച്ചു. പ്രോട്ടോകോള്‍ വിഭാഗത്തിലടക്കം സുരക്ഷ ശക്തമാക്കി. ഇതിന് തൊട്ടുപിന്നാലെയാണ് തീപ്പിടിത്തത്തില്‍ നിര്‍ണായക ഫയലുകള്‍ നഷ്ടമാകുന്നത്.മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ വിദേശയാത്ര സംബന്ധിച്ച ഫയലുകള്‍ സൂക്ഷിച്ചിരുന്ന വിഭാഗത്തിനാണ് തീപടര്‍ന്നത്. അനധികൃതമായി യു.എ.ഇ. കോണ്‍സുലേറ്റിന്റെ വിദേശസഹായം സ്വീകരിച്ച മന്ത്രി കെ.ടി. ജലീലിന്റേതടക്കമുള്ള യാത്രകള്‍ പരിശോധിക്കാന്‍ ദേശീയ ഏജന്‍സികള്‍ തീരുമാനിച്ചിരുന്നു.

മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യാത്രകള്‍ സംബന്ധിച്ച് രേഖകള്‍ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷകളും ഈ വിഭാഗത്തില്‍ എത്തിയിരുന്നു. ഇവ ഇഫയലുകളല്ല. അതിനാല്‍ ഫയലിന് കേടുപാടുണ്ടായാല്‍ രേഖകള്‍ തിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്.

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങി മരിച്ചു

മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Published

on

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങിമരിച്ചു. വെട്ടുതോട് സ്വദേശിനികളായ അജ്മല(21), ബുഷ്റ (26) എന്നിവരാണ് മരിച്ചത്. വേങ്ങര കോട്ടുമലയില്‍ കടലുണ്ടി പുഴയിലാണ് അപകടം. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

crime

പച്ചമുളക് തീറ്റിച്ചു, ഫാനിൽ കെട്ടിത്തൂക്കി; ഏഴുവയസുകാരന് ക്രൂരമർദനം, രണ്ടാനച്ഛൻ പിടിയിൽ

അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Published

on

തിരുവനന്തപുരത്ത്‌ ഏഴ് വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരമർദനം. സംഭവത്തിൽ രണ്ടാനച്ഛനായ ആറ്റുകാൽ സ്വദേശി അനുവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആറ് മാസമായി രണ്ടാനച്ഛൻ കുട്ടിയെ ഉപദ്രവിക്കുണ്ട് എന്നാണ് വിവരം. നായയെ കെട്ടുന്ന ബെൽറ്റ് കൊണ്ട് അനു കുട്ടിയെ അടിക്കുമായിരുന്നു. പച്ചമുളക് തീറ്റിക്കുക, അടിവയറ്റിൽ ചട്ടുകം വെച്ച് പൊള്ളിക്കുക, ചിരിച്ചതിന് ചങ്ങല കൊണ്ട് അടിക്കുക, ഫാനിൽ കെട്ടിത്തൂക്കുക തുടങ്ങിയ ക്രൂരതകളും ഇയാൾ ചെയ്തിരുന്നതായി പൊലീസ് പറയുന്നു.

Continue Reading

Trending