Connect with us

Video Stories

ചാമ്പ്യന്‍സ് ലീഗില്‍ റയലിന് തോല്‍വി; നാപോളിയെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി

Published

on

ലണ്ടന്‍: സ്പാനിഷ് ഭീമന്മാരായ റയല്‍ മാഡ്രിഡിന്റെ ശനിശദ തുടരുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ ടോട്ടനം ഹോട്‌സ്പറിന്റെ തട്ടകത്തില്‍ ഒന്നിനെതിരെ മൂന്നു ഗോള്‍ വഴങ്ങി. ലാലിഗയില്‍ ജിറോണയോടേറ്റ അട്ടിമറി തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് കരകയറും മുമ്പാണ് പ്രസിദ്ധമായ വെംബ്ലി സ്റ്റേഡിയത്തില്‍ സിദാനും കൂട്ടരും തിരിച്ചടി നേരിട്ടത്. മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇറ്റാലിയന്‍ കരുത്തരായ നാപോളിയെ അവരുടെ തട്ടകത്തില്‍ ചെന്ന് രണ്ടിനെതിരെ നാലു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ ലിവര്‍പൂള്‍, സെവിയ്യ,എഫ്.സി പോര്‍ട്ടോ, ഷാഖ്തര്‍ ഡോണസ്‌ക് ടീമുകളും ജയം കണ്ടു.

ഇംഗ്ലീഷ് താരം ഡെലെ അല്ലിയുടെ ഇരട്ട ഗോളുകളാണ് ടോട്ടനത്തിന് സ്വപ്‌നതുല്യമായ ജയമൊരുക്കിയത്. 27, 56 മിനുട്ടുകളില്‍ അല്ലി ലക്ഷ്യം കണ്ടപ്പോള്‍ 65-ാം മിനുട്ടില്‍ ക്രിസ്റ്റിയന്‍ എറിക്‌സണ്‍ ടീമിന്റെ മൂന്നാം ഗോളും നേടി. 80-ാം മിനുട്ടില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലൂടെയാണ് റയല്‍ തോല്‍വിഭാരം കുറച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ ആറ്‌ ഗോള്‍ നേടിയ ക്രിസ്റ്റിയാനോ ആണ് ടോപ് സ്‌കോറര്‍.

ഇറ്റാലിയന്‍ ലീഗില്‍ മിന്നും ഫോമിലുള്ള നാപോളിയെ, ഇംഗ്ലണ്ടിലെ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി മറികടന്നത് ടീം വര്‍ക്കിന്റെ ബലത്തിലാണ്. 21-ാം മിനുട്ടില്‍ ലൂകാസ് ഇന്‍സിന്യെയിലൂടെ നാപോളി ലീഡ് നേടിയെങ്കിലും 34, 48 മിനുട്ടുകില്‍ നിക്ലാസ് ഒറ്റമെന്‍ഡിയും ജോണ്‍ സ്‌റ്റോണ്‍സും സന്ദര്‍ശകരെ മുന്നിലെത്തിച്ചു. 62-ാം മിനുട്ടില്‍ ജോര്‍ജിഞ്ഞോയുടെ പെനാല്‍ട്ടിയില്‍ നാപോളി ഒപ്പമെത്തി. എന്നാല്‍ 69-ാം മിനുട്ടില്‍ സെര്‍ജിയോ അഗ്വേറോയും 90-ാം മിനുട്ടില്‍ റഹീം സ്റ്റര്‍ലിങ്ങും വിജയം റാഞ്ചിയെടുത്തു.

117-ാം ഗോളോടെ മാഞ്ചസ്റ്റര്‍ സിറ്റിക്കു വേണ്ടി ഏറ്റവുമധികം ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് അഗ്വേറോ സ്വന്തം പേരിലാക്കി. 79 വര്‍ഷം പഴക്കമുള്ള എറിക് ബ്രൂക്കിന്റെ റെക്കോര്‍ഡാണ് അര്‍ജന്റീനക്കാരന്‍ പഴങ്കഥയാക്കിയത്.

സ്ലോവേനിയന്‍ ക്ലബ്ബ് മാരിബോറിനെതിരെ മുഹമ്മദ് സലാഹ്, എംറെ കാന്‍, ഡാനിയല്‍ സ്റ്ററിഡ്ജ് എന്നിവരുടെ ഗോളിലാണ് ലിവര്‍പൂള്‍ ജയം കണ്ടത്. ക്ലെമന്റ് ലെങ്‌ലെറ്റ്, എവര്‍ ബനേഗ എന്നിവരുടെ ഗോളില്‍ സെവിയ്യ സ്പാര്‍ട്ടക് മോസ്‌കോയെ വീഴ്ത്തിയപ്പോള്‍ മാര്‍ലോസ് റൊമേറോയുടെ ഇരട്ട ഗോളിന്റെ കരുത്തില്‍ ഷാഖ്തര്‍, ഡച്ച് ക്ലബ്ബ് ഫെയനൂര്‍ദിനെ വീഴ്ത്തി. സ്വന്തം തട്ടകത്തില്‍ എഫ്.സി പോര്‍ട്ടോ ഒന്നിനെതിരെ മൂന്നു ഗോളിനാണ് ജര്‍മന്‍ കരുത്തരായ ആര്‍.ബി ലീപ്‌സിഗിനെ കീഴടക്കിയത്.

അതേസമയം, റയല്‍ മാഡ്രിഡിന്റെ തോല്‍വി മുതലെടുക്കാന്‍ ജര്‍മന്‍ ക്ലബ്ബ് ബൊറുഷ്യ ഡോട്മുണ്ടിന് കഴിഞ്ഞില്ല. സ്വന്തം തട്ടകത്തില്‍ അപോലിനെതിരെ അവര്‍ 1-1 സമനില വഴങ്ങി.

നാല് മത്സരം പിന്നിട്ടപ്പോള്‍ ഗ്രൂപ്പ് ഇയില്‍ ലിവര്‍പൂള്‍ എട്ട് പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. സെവിയ്യ (7), സ്പാര്‍ട്ടക് മോസ്‌കോ (5) ടീമുകള്‍ പിന്നാലെയുള്ളതിനാല്‍ ഇനിയുള്ള മത്സരങ്ങള്‍ ഇംഗ്ലീഷ് ക്ലബ്ബിന് നിര്‍ണായകമാണ്.

എഫില്‍ നാലാം ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി നോക്കൗട്ട് യോഗ്യത ഉറപ്പിച്ചു. മൂന്ന് ജയം നേടിയ ഷാഖ്തറിന് ഒരു സമനില കൂടി നേടാനായാല്‍ മുന്നേറം. നാപോളിക്ക് ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ ജയിച്ചാല്‍ മാത്രം പോരാ, ഷാഖ്തര്‍ തോല്‍ക്കുകയും വേണം.

ഗ്രൂപ്പ് ജിയില്‍ പത്ത് പോയിന്റോടെ തുര്‍ക്കി ക്ലബ്ബ് ബേസിക്തസ് ആണ് ഒന്നാം സ്ഥാനത്ത്. ഒരു പോയിന്റ് കൂടി നേടാനായാല്‍ അവര്‍ക്ക് രണ്ടാം റൗണ്ട് ഉറപ്പാക്കാം. പോര്‍ട്ടോ (6) ആണ് രണ്ടാമത്.

ഗ്രൂപ്പ് എച്ചില്‍ ടോട്ടനം ഹോട്‌സ്പര്‍ (10) യോഗ്യത ഉറപ്പാക്കി. റയല്‍ (7) രണ്ടാം സ്ഥാനത്താണ്. റയല്‍ ഇനിയുള്ള രണ്ട് മത്സരങ്ങള്‍ തോല്‍ക്കുകയും തങ്ങളുടെ രണ്ട് മത്സരവും ജയിക്കുകയും ചെയ്താലേ ബൊറുഷ്യ ഡോട്മുണ്ടിന് മുന്നേറാന്‍ സാധ്യതയുള്ളൂ.

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending