Connect with us

Culture

കേരളം മുഴുവന്‍ ആവേശത്തിര തൂത്തുവാരാന്‍ യുഡിഎഫ്

Published

on


വാസുദേവന്‍ കുപ്പാട്ട്

കോഴിക്കോട്: വയനാട് മണ്ഡലത്തില്‍ എ.ഐ.സി. സി പ്രസിഡണ്ട് രാഹുല്‍ഗാന്ധി മത്സരിക്കാനെത്തുമ്പോള്‍ സംസ്ഥാനത്തുടനീളം ശക്തമായ യു.ഡി.എഫ് തരംഗം അലയടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ഭാവി പ്രധാനമന്ത്രിയായി യു.പി.എ ഉയര്‍ത്തിക്കാട്ടുന്ന രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം മലബാറിനെ വിശേഷിച്ചും കേരളത്തില്‍ പൊതുവിലും രാഷ്ട്രീയ മണ്ഡലത്തെ ഇളക്കിമറിക്കും എന്ന കാര്യത്തില്‍ സംശയമില്ല. അതിന് പുറമെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുടനീളം യു.പി.എ തരംഗത്തിന്റെ അലയൊലികള്‍ ശക്തമാകും. കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ എന്ന നിലയില്‍ രാഹുലിന്റെ മത്സരം ദേശീയ മാധ്യമങ്ങളും വിദേശമാധ്യമങ്ങളും ഉറ്റുനോക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അങ്ങനെ വയനാട് മണ്ഡലം ലോകശ്രദ്ധയിലേക്ക് വരുന്ന സാഹചര്യമാണ് ഉണ്ടാവാന്‍ പോകുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ദിരാഗാന്ധി ചിക്കമംഗളൂരില്‍ മത്സരിച്ചതൊഴിച്ചാല്‍ കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡണ്ടുമാരാരും ദക്ഷിണേന്ത്യയില്‍ ജനവിധി തേടിയിട്ടില്ല. അതിനാല്‍ തന്നെ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ദക്ഷിണേന്ത്യയില്‍ മൊത്തം യു.പി.എ അനുകൂല തരംഗം ഉണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. കോണ്‍ഗ്രസ് ഇത്തവണ കൂടുതല്‍ സീറ്റുകള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് പ്രതീക്ഷിക്കുന്നതും. കേരളം, കര്‍ണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ ഇത്തവണ മികച്ച പ്രകടനത്തിന് അവസരം നല്‍കുമെന്നാണ് സൂചന. രാഹുല്‍ഗാന്ധി വയനാട് മത്സരിക്കുന്നതോടെ ദക്ഷിണേന്ത്യന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊഴുപ്പുകൂടുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി എത്തുന്നതോടെ കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചിത്രം ആകെ മാറും. എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ് മുന്നേറ്റത്തിന്റെ കാഴ്ചയാകും കാണാനാവുക. മലബാറില്‍ വന്‍ മുന്നേറ്റം ഉണ്ടാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കോഴിക്കോട്, വടകര,കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ ഇടതു സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം പോലും അപ്രസക്തമാകുന്ന നിലയിലായിരിക്കും കാര്യങ്ങളുടെ പോക്ക്. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് അസംബ്ലി മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയും വയനാട് ജില്ലയിലെ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി അസംബ്ലി മണ്ഡലങ്ങളും ഉള്‍പ്പെട്ടതാണ് വയനാട് ലോക്‌സഭാ മണ്ഡലം.
രാഹുല്‍ഗാന്ധി മത്സരിക്കുന്നതോടെ ഇവിടെ മാത്രമല്ല, മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും യു.ഡി.എഫിന് അനുകൂലമായ തരംഗമായിരിക്കും ഉണ്ടാവുക. ഇതിന്റെ മുന്നില്‍ എല്‍.ഡി.എഫിനും ബി.ജെ.പിക്കും പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് വ്യക്തം. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ യു.ഡി.എഫ് ഘടകകക്ഷികള്‍ നിറഞ്ഞ മനസ്സോടെ ഇതിനകം സ്വാഗതം ചെയ്തു. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ രാഹുലിന്റൈ സ്ഥാനാര്‍ത്ഥിത്വം സ്വാഗതം ചെയ്തു. കേരള കോണ്‍ഗ്രസ് എം. നേതാവ് ജോസ് കെ. മാണിയും രാഹുലിന്റെ വരവിനെ സ്വാഗതം ചെയ്യുകയുണ്ടായി.
രാഹുല്‍തരംഗം ആഞ്ഞടിക്കുമ്പോള്‍ സി.പി.എമ്മും ഇടതുമുന്നണിയും കടുത്ത ഭീതിയിലാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പരിഭ്രാന്തി നിറഞ്ഞ പ്രതികരണങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു. ഏതാനും സീറ്റുകളില്‍ മേല്‍ക്കൈ നേടാമെന്ന ഇടതുമുന്നണിയുടെ പ്രതീക്ഷ ഇതോടെ തകരുകയാണ്. വയനാട്ടില്‍ മത്സരിക്കുന്ന സി.പി.ഐ സ്ഥാനാര്‍ത്ഥി വന്‍ പരാജയത്തിലേക്ക് കൂപ്പുകുത്തും. സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വാക്കുകളില്‍ തന്നെ പരാജയഭീതിയുടെ ആഴം വ്യക്തമാണ്.
ഇടതുമുന്നണിയുടെ എല്ലാ സങ്കേതങ്ങളെയും തകര്‍ത്തുകൊണ്ടായിരിക്കും രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം കടന്നുവരുന്നത്. കേവലം വയനാട്ടില്‍ മാത്രമല്ല മുഴുവന്‍ മണ്ഡലങ്ങളിലെയും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന് സാധിക്കും. ഏതായാലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുമ്പോള്‍ കേരളത്തില്‍ മുന്‍കാലങ്ങളിലൊന്നുമില്ലാത്ത യു.ഡി.എഫ് തരംഗമായിരിക്കും അലയടിക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending