More
റോബോട്ടുകളുടെ അത്ഭുത ലോകം തുറന്ന് ലോക റോബോട്ട് കോണ്‍ഫറന്‍സ്

ചൈനയിലെ ബീജിങില്‍ നടക്കുന്ന ലോക ‘2016 ലോക റോബോട്ട് കോണ്‍ഫറന്‍സില്‍’ വിവിധ രാജ്യങ്ങളില്‍ നിന്നായി 200-ലധികം ഗവേഷണ സ്ഥാപനങ്ങളാണ് തങ്ങളുടെ റോബോട്ടുകളെ പരിചയപ്പെടുത്തുന്നത്. മെഡിക്കല്‍ രംഗത്ത് ഉപയോഗിക്കാവുന്ന കുഞ്ഞന്‍ റോബോട്ടുകള്‍ മുതല്‍, വ്യാവസായിക ഉപയോഗങ്ങള്‍ക്കുള്ള വലിപ്പമേറി റോബോട്ടുകള്‍ വരെ മേളയില്‍ സുലഭം. ഇലക്ട്രോണിക് രംഗത്ത് ഏറെ മുന്നേറിയ ചൈനയില്‍ നിര്‍മിച്ച ചില റോബോട്ടുകള്‍, ആകൃതിയിലും പ്രവര്‍ത്തനത്തിലും മനുഷ്യന്മാരെ പോലെ പെരുമാറുന്നു എന്നത് കൗതുകമാണ്.
റോബോട്ട് ദേവത
പരമ്പരാഗത ചൈനീസ് വസ്ത്രമണിഞ്ഞു നില്‍ക്കുന്ന ഈ ‘പെണ്‍കുട്ടി’ ഒരു റോബോട്ടാണ്. പേര് ജിയാ ജിയ. ആളുകളുമായി ആശയവിനിമയം നടത്താന്‍ കഴിവുള്ള ജിയാ ജിയ ‘റോബോട്ട് ദേവത’ എന്ന പേര് ഇതിനകം നേടിക്കഴിഞ്ഞു.
സംസാരിക്കുമ്പോള്‍ മുഖത്ത് ഭാവവ്യത്യാസങ്ങള്‍ വരുത്താനും കണ്ണ് ഇളക്കാനും മറ്റുള്ളവരുടെ മുഖത്തെ ഭാവഭേദങ്ങള്‍ മനസ്സിലാക്കാനും ജിയാ ജിയക്ക് കഴിയും. ഇംഗ്ലീഷ്, ചൈനീസ് ഭാഷകളിലുള്ള ചോദ്യങ്ങള്‍ക്ക് റോബോട്ട് ദേവത മറുപടി പറയും.
ചിന്തകന്റെ പുനര്‍ജന്മം
മനുഷ്യാകൃതിയിലുള്ള മറ്റൊരു റോബോട്ട് 16-ാം നൂറ്റാണ്ടില്‍ ജീവിച്ച ചൈനീസ് തത്വചിന്തകന്‍ വാങ് യുങ്മിങിന്റെ ‘അപരനാ’ണ്. ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ യഥാര്‍ത്ഥ ജീവിതത്തിലെ കലാകാരന്മരെപ്പോലെ ചൈനീസ് കാലിഗ്രഫി വരക്കുകയാണ് റോബോട്ട് യുങ്മിങിന്റെ ജോലി.
അക്വേറിയത്തിലെ വെള്ളത്തില്‍ നീന്തിത്തുടിക്കുന്ന ഈ മീന്‍ റോബോട്ടുകള്‍ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്നു. വെള്ളത്തിനടിയിലുള്ള കാര്യങ്ങള്‍ ക്യാമറ വഴി ചിത്രീകരിക്കുകയും മറ്റുമാണ് ഇവയുടെ ദൗത്യം.
വെള്ളത്തില്‍ നീന്തുക മാത്രമല്ല, പൂമ്പാറ്റയെയും പക്ഷിയെയും പോലെ പറക്കുകയും ചെയ്യും റോബോട്ടുകള്‍. ഒറ്റനോട്ടത്തില്‍ ഒറിജിനലാണോ എന്നുവരെ തോന്നിപ്പോവും.
ബാഡ്മിന്റണ്‍ കളിക്കാന്‍ കഴിയുന്ന റോബോട്ടും മേളയിലുണ്ട്. കോര്‍ട്ടിന്റെ മറുവശത്ത് റോബോട്ടിനെ നിര്‍ത്തി ഇനി ബാഡ്മിന്റണ്‍ കളിക്കാം.
കുട്ടികള്‍ക്കൊപ്പം അവരിലൊരാളെന്ന പോലെ ആടിപ്പാടാനും കളിക്കാനും കഴിവുള്ള റോബോട്ടുകളും മേളയിലുണ്ട്.
വീട്ടിനകത്ത് ഒരു കുടുംബാംഗത്തെപ്പോലെ പെരുമാറുന്ന വിവിധ തരം ‘കംപാനിയന്‍’ റോബോട്ടുകളുണ്ട്. വീട്ടുജോലികള്‍ ചെയ്യാനും എല്ലാവരെയും തിരിച്ചറിയാനും കഴിവുള്ള ഇവക്ക്, വീട്ടുടമ സ്ഥലത്തില്ലാത്തപ്പോള്‍ വീട്ടിലെ കാര്യങ്ങളെല്ലാം നോക്കാനുള്ള കഴിവുണ്ട്.
വ്യാവസായിക ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന റോബോട്ടുകളുടെ വലിയ ശ്രേണി തന്നെയുണ്ട് ബീജിങ് റോബോട്ട് കോണ്‍ഫറന്‍സില്‍. ആവശ്യക്കാര്‍ക്ക് റോബോട്ടുകള്‍ വാങ്ങാനും ബുക്ക് ചെയ്യാനുമുള്ള സൗകര്യമുണ്ട്.
കഴിഞ്ഞ വര്‍ഷം മാത്രം വ്യാവസായികാടിസ്ഥാനത്തില്‍ ഉപയോഗിക്കാവുന്ന 68,000 റോബോട്ടുകളാണ് ചൈനയില്‍ വിറ്റഴിഞ്ഞത്. മുന്‍വര്‍ഷത്തേക്കാള്‍ 20 വര്‍ഷം കൂടുതലാണിത്. നിര്‍മാണ യൂണിറ്റുകളിലും മറ്റും റോബോട്ടുകള്‍ മനുഷ്യരെ പിന്തള്ളിത്തുടങ്ങിയെന്നര്‍ത്ഥം.
kerala
‘സര്‍ക്കാരിന് ഉത്തരവാദിത്തമില്ല, കരാര്‍ ഒപ്പിട്ടത് സ്‌പോണ്‍സര്‍’: മന്ത്രി അബ്ദുറഹ്‌മാന്‍

മെസി വിവാദത്തില്‍ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. സംസ്ഥാന സര്‍ക്കാര്‍ ആരുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രിയുടെ ഇപ്പോഴത്തെ വാദം. കരാര്‍ ഒപ്പിട്ടത് സ്പോണ്‍സര്‍മാരാണെന്ന് മന്ത്രി പറഞ്ഞു. അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായാണ് കരാര്‍ ഒപ്പുവെച്ചിട്ടുള്ളത്. അവര്‍ തമ്മിലാണ് കരാറെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, കരാർ ലംഘനം ഉണ്ടായിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നാണെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കരാർ ലംഘനം നടത്തിയത് കേരള സർക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആരോപിക്കുന്നത്. സർക്കാർ കരാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ല. കരാർ ലംഘിച്ചത് കേരള സർക്കാർ എന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ചീഫ് മാർക്കറ്റിംഗ് ആൻഡ് കൊമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ ആരോപിച്ചു.
india
ഡല്‍ഹിയില്‍ കനത്ത മഴ: മതില്‍ ഇടിഞ്ഞ്, രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

ഡല്‍ഹി ജയ്ത്പുരയില്‍ കനത്ത മഴയെ തുടര്‍ന്ന് മതില്‍ ഇടിഞ്ഞുവീണു ഏഴ് പേര്‍മരിച്ചു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജയ്ത്പൂര്‍ പ്രദേശത്തുള്ള ഹരി നഗരിലാണ് സംഭവം നടന്നത്. ഷാബിബുല്‍ (30), റാബിബുല്‍ (30), അലി (45), റുബിന (25),ഡോളി (25), റുക്‌സാന (6), ഹസീന (7) എന്നിവരാണ് മരിച്ചത്. പഴയ ക്ഷേത്രത്തോട് ചേര്‍ന്നുള്ള മതില്‍ പെട്ടെന്ന് തകര്‍ന്നതിനെ തുടര്‍ന്ന് ജുഗ്ഗികളില്‍ താമസിക്കുന്ന എട്ട് പേര്‍ മണ്ണിനടിയില്‍ കുടുങ്ങുകയായിരുന്നു. പരിക്കേറ്റവരെ സഫ്ദര്‍ജംഗ് ആശുപത്രിയിലും എയിംസിലും പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ഏഴ് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജഗ്ഗികളെ ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഡല്‍ഹിയിലെ സിവില്‍ ലൈനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീയും മകനും മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പത്ത് ദിവസം ഈ ശേഷമാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി മുതല്‍ ഡല്‍ഹിയില്‍ പെയ്ത കനത്ത മഴയാണ് മതില്‍ ഇടിഞ്ഞുവീഴാന്‍ കാരണമായത്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇന്ന് ഡല്‍ഹിക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്.
24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ നാളെയോടെ മഴയുടെ ശക്തി കുറയും. നാളെ മുതല്‍ നാല് ദിവസത്തേക്ക് ഒരു ജില്ലയിലും പ്രത്യേകിച്ച് മഴ മുന്നറിയിപ്പൊന്നുമില്ല.
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
-
kerala3 days ago
കോഴിക്കോട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു
-
kerala3 days ago
കൊല്ലത്ത് മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം; പൊലീസ് കസ്റ്റഡിയിലെടുത്തു
-
kerala3 days ago
‘ഓഫീസ് മുറിയില്‍ കണ്ടെത്തിയത് റിപ്പയര്‍ ചെയ്യാന്‍ അയച്ച നെഫ്രോസ്കോപ്പുകള്‍’; ആരോപണത്തില്‍ പ്രതികരിച്ച് ഡോ. ഹാരിസ്
-
india3 days ago
മയക്കുമരുന്നിനുവേണ്ടി ശരീരം വിറ്റു; 17 വയസുകാരിയിലൂടെ എയ്ഡ്സ് ബാധ പകര്‍ന്നത് 19 പേര്‍ക്ക്
-
india3 days ago
ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണം: ലോക്സഭയിൽ സമദാനി
-
kerala3 days ago
‘ഡോ. ഹാരിസിനെ വേട്ടയാടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തി’; രമേശ് ചെന്നിത്തല
-
kerala3 days ago
‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല’: സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്