Connect with us

More

റേഷന്‍ കാര്‍ഡ് ക്രമീകരണം പാളുന്നു; 48 ലക്ഷം കുടുംബങ്ങള്‍ റേഷന് പുറത്താകും

Published

on

പി.എം മൊയ്തീന്‍കോയ

കോഴിക്കോട്: ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച കരടുപട്ടിക പ്രകാരം 48 ലക്ഷം കുടുംബങ്ങള്‍ക്ക് റേഷന്‍ സമ്പ്രദായത്തില്‍ നിന്ന് പുറത്താകുമെന്ന് സൂചന. ബി.പി.എല്ലിനു വേണ്ടിയുള്ള പട്ടിക അംഗീകരിച്ചാല്‍ ഇത്രയും കുടുംബങ്ങള്‍ക്ക് റേഷന്‍ നിര്‍ത്തുകയോ അല്ലെങ്കില്‍ സബ്‌സിഡി ഇല്ലാതെ സാധനങ്ങള്‍ വാങ്ങുകയോ ചെയ്യേണ്ടി വരും. സപ്ലൈ ഓഫീസുകള്‍, വില്ലേജ് ഓഫീസുകള്‍, റേഷന്‍ കടകള്‍ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി ലിസ്റ്റ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 14,217 റേഷന്‍ കടകളിലായി 87 ലക്ഷം കുടുംബങ്ങള്‍ക്കാണ് നിലവില്‍ റേഷന്‍ കാര്‍ഡുകള്‍ ഉള്ളത്.
കരട് ലിസ്റ്റ് പ്രകാരം 34 ലക്ഷം കുടുംബങ്ങളാണ് ബി.പി.എല്ലില്‍ ഇടം തേടിയത്. ഇതില്‍ തന്നെ നല്ലൊരു ശതമാനം ആളുകളും സാമ്പത്തികശേഷി ഉള്ളവരും ബി.പി.എല്ലിന് അര്‍ഹതയില്ലാത്തവരുമാണ്.


Dont miss: റേഷന്‍കാര്‍ഡ് പുന:ക്രമീകരണം; നെയ്യാറ്റിന്‍കരയില്‍ സ്ത്രീകള്‍ കുഴഞ്ഞുവീണു

ഓരോ റേഷന്‍കട പരിധിയിലും മൂന്നില്‍ ഒന്ന് പേരാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. അതേസമയം അന്ത്യോദയ പദ്ധതി പ്രകാരം നേരത്തെയുള്ള 5 ലക്ഷം കുടുംബങ്ങളെയും അതേപടി ഉള്‍പ്പെടുത്തുകയും ചെയ്തതാണ് ആശ്ചര്യമായത്. ഈ പദ്ധതി പ്രകാരം പ്രതിമാസം 35 കിലോ വീതം 20 വര്‍ഷമായി അരി വാങ്ങിയവര്‍ക്കാണ് പുതിയ ലിസ്റ്റ് പ്രകാരം യാതൊരു മാറ്റവും ഇല്ലാതിരിക്കുന്നത്. ഇത്രയും കാലത്തിനിടക്ക് ഈ പദ്ധതിയില്‍ പെട്ട മുക്കാല്‍ഭാഗം പേരും മെച്ചപ്പെട്ട സാമ്പത്തിക ശേഷിയില്‍ ആയവരാണ്.rtnn

റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനുവേണ്ടി ഫോറത്തില്‍ ഇവര്‍ ഈ വിവരങ്ങള്‍ എഴുതിയിട്ടുണ്ടെങ്കിലും നേരത്തെയുള്ള അന്ത്യോദയക്കാര്‍ എന്ന നിലയില്‍ അവരെയൊക്കെ വീണ്ടും ഒരു മാറ്റവും വരുത്താതെ ഉള്‍പ്പെടുത്തിയിരിക്കയാണ്. കാര്‍ഡ് പുതുക്കുന്നതിന് വേണ്ടി കാര്‍ഡ് ഉടമകള്‍ പൂരിപ്പിച്ച് നല്‍കിയ ഫോറങ്ങള്‍ ഓഫീസിലിരുന്ന് മാര്‍ക്കിട്ട് മുന്‍ഗണനാ ലിസ്റ്റ് തയാറാക്കിയതില്‍ വ്യാപകമായ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

 

റേഷന്‍ കടകള്‍ ഇന്ന് അടച്ചിടും

ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിലെ അപാകതകള്‍ പരിഹരിക്കുവാനും റേഷന്‍ ഷാപ്പുടമകള്‍ക്കും ഭൂരിഭാഗം കാര്‍ഡ് ഉടമകള്‍ക്കും വിനയാകുന്ന നടപടികള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും സംസ്ഥാനത്തെ മുഴുവന്‍ റീട്ടെയില്‍ റേഷന്‍ കടകളും ഇന്ന് അടച്ചിടും. റേഷന്‍ വ്യാപാരി സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ നിയമസഭാ മാര്‍ച്ചും സംഘടിപ്പിക്കും. പ്രശ്‌നം പരിഹരിക്കുന്നില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും സംയുക്ത സമിതി കണ്‍വീനര്‍ ടി. മുഹമ്മദലി അറിയിച്ചു.

kerala

താനൂര്‍ കസ്റ്റഡിക്കൊലപാതകം: ഒന്നാംഘട്ട അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ

താനൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സിലും ആലുങ്ങലിലും സിബിഐ സംഘം പരിശോധന നടത്തി

Published

on

താനൂര്‍ കസ്റ്റഡി കൊലപാതക കേസില്‍ ഒന്നാം ഘട്ട അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ മടങ്ങി. പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രിയുടെ മൊഴിയെടുത്തു. താനൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സിലും ആലുങ്ങലിലും സിബിഐ സംഘം പരിശോധന നടത്തി.

താമിര്‍ ജിഫ്രിയുടെ ആലുങ്ങലിലെ വാടക മുറിയാണ് പരിശോധിച്ചത്. കെട്ടിട ഉടമയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. തെളിവുകളും, രേഖകളും എറണാകുളത്തേക്ക് മാറ്റാന്‍ സിബിഐ അപേക്ഷ നല്‍കിയിട്ടുണ്ട്. പരപ്പനങ്ങാടി കോടതിയില്‍ നിന്നും എറണാകുളം സിജെഎം കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം.

കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ സിബിഐയ്ക്ക് മൊഴി നല്‍കിയിരുന്നു. സിബിഐ സംഘവുമായി വിശദമായി സംസാരിച്ചുവെന്ന് മൊഴി നല്‍കിയ ശേഷം സഹോദരൻ. സിബിഐ അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ഉന്നതരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന ആവശ്യം സിബിഐയെ അറിയിച്ചുവെന്നും അന്വേഷണം ഉണ്ടാകുമെന്ന് സിബിഐ ഉറപ്പു നല്‍കിയെന്നും അദ്ദേഹം.

Continue Reading

kerala

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ ഇടപെടല്‍ ഫലം കണ്ടു; വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു

കഴിഞ്ഞ ദിനങ്ങളിൽ ഇതിനായി റെയിൽവേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും നേരിൽ കണ്ടിരുന്നു

Published

on

വലിയൊരു സന്തോഷ വാർത്ത പങ്കുവെക്കുകയാണ് . പുതിയ വന്ദേ ഭാരത് ട്രെയിനിന് മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ അറിയിച്ചു.

കഴിഞ്ഞ ദിനങ്ങളിൽ ഇതിനായി റെയിൽവേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും നേരിൽ കണ്ടിരുന്നു. ഇനി ആദ്യത്തെ വന്ദേ ഭാരതിന് കൂടി സ്റ്റോപ്പ് അനുവദിക്കണം , അതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്

 

Continue Reading

kerala

കരിപ്പൂരിൽ പകൽ സമയമുളള വിമാന സർവീസുകൾ പുനരാരംഭിച്ചു

റൺവേ റീ കാർപെറ്റിങ് പ്രവൃത്തികൾക്കായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്

Published

on

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ പകൽസമയം നിയന്ത്രണമേർപ്പെടുത്തിയിരുന്ന വിമാന സർവീസുകൾ പുനരാരംഭിച്ചു. എട്ടു മാസത്തിനു ശേഷമാണ് പകൽ നിയന്ത്രണം നീക്കിയത്. റൺവേ റീ കാർപെറ്റിങ് പ്രവൃത്തികൾക്കായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

ഒക്ടോബറിൽ തുടങ്ങുന്ന ശൈത്യകാല ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാകും പകൽ പൂർണതോതിൽ സർവീസുകൾ പുനരാരംഭിക്കുക. ജനുവരിയിലാണ് പകൽ 10 മുതൽ വൈകീട്ട് ആറുവരെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. അതേസമയം, റൺവേയിലെ നിയന്ത്രണം നീക്കിയതിനാൽ വൈകിയെത്തുന്നതും മറ്റു വിമാനത്താവളങ്ങളിൽ നിന്ന് തിരിച്ചുവിടുന്നതുമായ വിമാനങ്ങൾക്ക് പകൽ ഇറങ്ങാൻ തടസ്സമുണ്ടാകില്ല.

Continue Reading

Trending