Connect with us

More

റേഷന്‍ കാര്‍ഡ് ക്രമീകരണം പാളുന്നു; 48 ലക്ഷം കുടുംബങ്ങള്‍ റേഷന് പുറത്താകും

Published

on

പി.എം മൊയ്തീന്‍കോയ

കോഴിക്കോട്: ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച കരടുപട്ടിക പ്രകാരം 48 ലക്ഷം കുടുംബങ്ങള്‍ക്ക് റേഷന്‍ സമ്പ്രദായത്തില്‍ നിന്ന് പുറത്താകുമെന്ന് സൂചന. ബി.പി.എല്ലിനു വേണ്ടിയുള്ള പട്ടിക അംഗീകരിച്ചാല്‍ ഇത്രയും കുടുംബങ്ങള്‍ക്ക് റേഷന്‍ നിര്‍ത്തുകയോ അല്ലെങ്കില്‍ സബ്‌സിഡി ഇല്ലാതെ സാധനങ്ങള്‍ വാങ്ങുകയോ ചെയ്യേണ്ടി വരും. സപ്ലൈ ഓഫീസുകള്‍, വില്ലേജ് ഓഫീസുകള്‍, റേഷന്‍ കടകള്‍ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി ലിസ്റ്റ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 14,217 റേഷന്‍ കടകളിലായി 87 ലക്ഷം കുടുംബങ്ങള്‍ക്കാണ് നിലവില്‍ റേഷന്‍ കാര്‍ഡുകള്‍ ഉള്ളത്.
കരട് ലിസ്റ്റ് പ്രകാരം 34 ലക്ഷം കുടുംബങ്ങളാണ് ബി.പി.എല്ലില്‍ ഇടം തേടിയത്. ഇതില്‍ തന്നെ നല്ലൊരു ശതമാനം ആളുകളും സാമ്പത്തികശേഷി ഉള്ളവരും ബി.പി.എല്ലിന് അര്‍ഹതയില്ലാത്തവരുമാണ്.


Dont miss: റേഷന്‍കാര്‍ഡ് പുന:ക്രമീകരണം; നെയ്യാറ്റിന്‍കരയില്‍ സ്ത്രീകള്‍ കുഴഞ്ഞുവീണു

ഓരോ റേഷന്‍കട പരിധിയിലും മൂന്നില്‍ ഒന്ന് പേരാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. അതേസമയം അന്ത്യോദയ പദ്ധതി പ്രകാരം നേരത്തെയുള്ള 5 ലക്ഷം കുടുംബങ്ങളെയും അതേപടി ഉള്‍പ്പെടുത്തുകയും ചെയ്തതാണ് ആശ്ചര്യമായത്. ഈ പദ്ധതി പ്രകാരം പ്രതിമാസം 35 കിലോ വീതം 20 വര്‍ഷമായി അരി വാങ്ങിയവര്‍ക്കാണ് പുതിയ ലിസ്റ്റ് പ്രകാരം യാതൊരു മാറ്റവും ഇല്ലാതിരിക്കുന്നത്. ഇത്രയും കാലത്തിനിടക്ക് ഈ പദ്ധതിയില്‍ പെട്ട മുക്കാല്‍ഭാഗം പേരും മെച്ചപ്പെട്ട സാമ്പത്തിക ശേഷിയില്‍ ആയവരാണ്.rtnn

റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനുവേണ്ടി ഫോറത്തില്‍ ഇവര്‍ ഈ വിവരങ്ങള്‍ എഴുതിയിട്ടുണ്ടെങ്കിലും നേരത്തെയുള്ള അന്ത്യോദയക്കാര്‍ എന്ന നിലയില്‍ അവരെയൊക്കെ വീണ്ടും ഒരു മാറ്റവും വരുത്താതെ ഉള്‍പ്പെടുത്തിയിരിക്കയാണ്. കാര്‍ഡ് പുതുക്കുന്നതിന് വേണ്ടി കാര്‍ഡ് ഉടമകള്‍ പൂരിപ്പിച്ച് നല്‍കിയ ഫോറങ്ങള്‍ ഓഫീസിലിരുന്ന് മാര്‍ക്കിട്ട് മുന്‍ഗണനാ ലിസ്റ്റ് തയാറാക്കിയതില്‍ വ്യാപകമായ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

 

റേഷന്‍ കടകള്‍ ഇന്ന് അടച്ചിടും

ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിലെ അപാകതകള്‍ പരിഹരിക്കുവാനും റേഷന്‍ ഷാപ്പുടമകള്‍ക്കും ഭൂരിഭാഗം കാര്‍ഡ് ഉടമകള്‍ക്കും വിനയാകുന്ന നടപടികള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും സംസ്ഥാനത്തെ മുഴുവന്‍ റീട്ടെയില്‍ റേഷന്‍ കടകളും ഇന്ന് അടച്ചിടും. റേഷന്‍ വ്യാപാരി സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ നിയമസഭാ മാര്‍ച്ചും സംഘടിപ്പിക്കും. പ്രശ്‌നം പരിഹരിക്കുന്നില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും സംയുക്ത സമിതി കണ്‍വീനര്‍ ടി. മുഹമ്മദലി അറിയിച്ചു.

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending