Connect with us

Video Stories

കണ്ണൂര്‍ ജില്ലാ കലക്ടറുടെ ഉത്തരവ് ഏശിയില്ല സമരത്തിന് രക്ഷിതാക്കളും

Published

on

 

നഴ്‌സുമാര്‍ സമരം നടത്തുന്ന സ്വകാര്യ ആസ്പത്രിയിലേക്ക് നഴ്‌സിങ് വിദ്യാര്‍ത്ഥികളെ സേവനത്തിനു നിയോഗിച്ച കണ്ണൂര്‍ ജില്ലാ കലക്ടറുടെ നടപടിക്കെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. കലക്ടറുടെ ഉത്തരവ് തള്ളി പരിയാരം മെഡിക്കല്‍ കോളജിലെ നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ ജോലിക്ക് ഹാജരായില്ല. ഇതിനിടെ വേതന വര്‍ധന ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തില്‍ പങ്കാളികളാകുമെന്ന് ഇവരുടെ രക്ഷിതാക്കളും അറിയിച്ചു. സമരം ഒത്തുതീര്‍പ്പക്കണമെന്നാവശ്യപ്പെട്ട് 29ന് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരമിരിക്കുമെന്ന് രക്ഷിതാക്കള്‍ വ്യക്തമാക്കി. ഇതോടെ സമരം സര്‍ക്കാറിന് കൂടുതല്‍ തലവേദനയായി മാറും.
ഇന്നലെ രാവിലെ പരിയാരം നഴ്‌സിങ് കോളജിനു മുന്നില്‍ 300ഓളം വിദ്യാര്‍ത്ഥികള്‍ നഴ്‌സുമാരുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു പ്രകടനം നടത്തി. വിദ്യാര്‍ത്ഥികളെ ജോലിക്ക് നിയോഗിച്ചുകൊണ്ടുള്ള കലക്ടറുടെ ഉത്തരവ് നിയമവിരുദ്ധമാണെന്നും നഴ്‌സിങ് കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ ജോലി ചെയ്യാന്‍ കഴിയില്ലെന്നും വിദ്യാത്ഥികള്‍ പറഞ്ഞു.
പത്തു വീതം വിദ്യാര്‍ത്ഥികളെ
പയ്യന്നൂര്‍ സബ, തളിപ്പറമ്പ ലൂര്‍ദ് എന്നീ ആസ്പത്രികളിലേക്കാണ് നിയോഗിച്ചിരുന്നത്. കുട്ടികളെ കൂട്ടാന്‍ ആസ്പത്രി വാഹനം എത്തിയപ്പോഴാണ് പോകാന്‍ വിസമ്മതിച്ചത്. അവധിയായതിനാല്‍ വിദ്യാര്‍ത്ഥികള്‍ കോളജിനുമുന്നില്‍ സംഘടിച്ചു പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ സമരം നേരിടാനുള്ള സര്‍ക്കാര്‍ തീരുമാനം തുടക്കത്തിലേ പാളി. എന്നാല്‍ മറ്റു സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ജോലിക്ക് ഹാജരായി.
നഴ്‌സുമാരുടെ സമരം നടക്കുന്ന ജില്ലയിലെ ഒന്‍പത് ആസ്പത്രികളിലും പൊലീസ് സ്ഥിതിഗതികള്‍ വിലയിരുത്തി. കലക്ടറുടെ തീരുമാനത്തെ നിയമപരമായി നേരിടുമെന്ന് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. സമരത്തെ നേരിടാന്‍ കലക്ടര്‍ കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥികളെ ജോലിക്ക് നിയോഗിച്ച് ഉത്തരവിറക്കിയത്. ജില്ലയിലെ ഏഴു നഴ്‌സിങ് കോളജില്‍ നിന്നായി 200ഓളം വിദ്യാര്‍ത്ഥികളെയാണ് ജോലിക്കായി തെരഞ്ഞെടുത്തത്. എന്നാല്‍ ആദ്യ ദിവസം തന്നെ വിദ്യാര്‍ത്ഥികള്‍ കലക്ടറുടെ ഉത്തരവ് തള്ളുകയായിരുന്നു. ഇന്ന് മറ്റു സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ജോലിക്ക് ഹാജരാകില്ലെന്നാണ് വിവരം.
കണ്ണൂരിലെ ധനലക്ഷ്മി, ആശിര്‍വാദ്, കൊയിലി, അശോക, കിംസ്റ്റ്, താണ സ്‌പെഷ്യാലിറ്റി, തളിപ്പറമ്പ് ലൂര്‍ദ്ദ്, പയ്യന്നൂരിലെ സബ, അനാമിക എന്നീ ആസ്പത്രികളിലാണ് സമരം തുടരുന്നത്. ഇതിനിടെ സമരം പൊളിക്കുന്നതിന് പുതിയ തന്ത്രമെന്ന നിലയില്‍ വിരമിച്ച നഴ്‌സുമാരുടെ സേവനം തേടാനുള്ള നീക്കം സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്.
സമരം എത്രയും വേഗം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഇടതുമുന്നണിയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എന്നാല്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരമുള്ള അടിസ്ഥാന ശമ്പളം കിട്ടാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും (യു.എന്‍.എ) ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷനും (ഐ.എന്‍.എ) നിലപാട് കടുപ്പിച്ചു. സമരക്കാരുടെയും മാനേജ്മന്റിന്റേയും നിലപാട് സങ്കീര്‍ണമായതോടെ നഴ്‌സിങ് സമരം കൂടുതല്‍ കലുഷമാകുമെന്ന് ഉറപ്പായി.
ഇതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടര്‍ന്ന് പണിമുടക്ക് തിങ്കളാഴ്ചയില്‍ നിന്ന് ബുധനാഴ്ചയിലേക്ക് മാറ്റിയ യു.എന്‍.എ, ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ പണിമുടക്ക് ആരംഭിക്കുമെന്ന് അറിയിച്ചു. സമരം കൂടുതല്‍ ശക്തമായതോടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച നാലുമണിക്ക് നഴ്‌സുമാരുടെ യൂണിയനുകളുമായി ചര്‍ച്ചക്ക് സമയം നല്‍കിയിട്ടുണ്ട്. അന്നുതന്നെ രാവിലെ മിനിമം വേജസ് കമ്മിറ്റിയും വ്യവസായ ബന്ധസമിതിയും (ഐ.ആര്‍.സി) യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പിക്കും. അതുകൂടി വെച്ചാകും മുഖ്യമന്ത്രി ചര്‍ച്ചയില്‍ നഴ്‌സിങ് യൂണിയനുകളെ കാണുന്നത്.
ഇതിനിടെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ജില്ലാ ഭരണകൂടം സ്വീകരിച്ച അസാധാരണ നടപടിക്കെതിരെ തലസ്ഥാനത്ത് നഴ്‌സിങ് കൗണ്‍സില്‍ ആസ്ഥാനത്തേക്ക് യു.എന്‍.എയുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ മാര്‍ച്ച് നടത്തി. ജില്ലാ കലക്ടര്‍മാരുടെ തീരുമാനം ആലോചനയില്ലാത്തതാണെന്നും നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കാരണവശാലും രോഗികളെ ശുശ്രൂഷിക്കാന്‍ കഴിയില്ലെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

Health

നിപ: 250 പേരെ കൂടി സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി

പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Published

on

കോഴിക്കോട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽനിന്ന് ഞായറാഴ്ച 250 പേരെ ഒഴിവാക്കി. ഇനി സമ്പർക്ക പട്ടികയിൽ ഉള്ളത് 267 പേർ. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുവരെ 1021 പേരെ സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി.

Continue Reading

Home

സിമന്റിന് വില കൂടുന്നു

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം

Published

on

സംസ്ഥാനത്ത് സിമന്റ് വില ഒക്ടോബര്‍ മുതല്‍ ചാക്കിന് 50 രൂപയോളം ഉയര്‍ത്തും. നിലവില്‍ കയറ്റുകൂലിയും ഇറക്കുകൂലിയും ഉള്‍പ്പെടെ ബ്രാന്‍ഡഡ് സിമന്റുകള്‍ 400-410 രൂപയ്ക്കും മറ്റുള്ളവ 360-370 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

സിമന്റിന്റെ ലഭ്യത അനുസരിച്ച് ചില സ്ഥലങ്ങളില്‍ വിലവ്യത്യാസം വരും. സിമന്റ് വില ഉയരുന്നതോടെ സംസ്ഥാനത്തെ നിര്‍മാണ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും.

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം. ബിസിനസ് കുറഞ്ഞുനില്‍ക്കുന്നതുമൂലമുള്ള പ്രതിസന്ധിക്കിടയില്‍ സിമന്റ് വില കൂടി ഉയര്‍ത്തിയാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കെട്ടിട നിര്‍മാതാക്കള്‍ പറയുന്നത്. വില ഉയരുന്നതോടെ കരാര്‍ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തി ചെയ്യുന്നവര്‍ക്കടക്കം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുക.

അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സിമന്റ് വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഉത്പാദനച്ചെലവ് ഉയര്‍ന്നതും തൊഴിലാളികളുടെ വേതനവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ വില കൂട്ടാതെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

നിര്‍മാണച്ചെലവ് ഉയരും

സിമന്റ് വില വര്‍ധിക്കുന്നതോടെ നിര്‍മാണച്ചെലവ് ഗണ്യമായി വര്‍ധിക്കും. കേരളത്തില്‍ നിലവില്‍ നിര്‍മാണ മേഖല മന്ദഗതിയിലാണ്. മഴസീസണ്‍ കഴിയുന്നതോടെ നിര്‍മാണ മേഖല ഉണരും.

എന്നാല്‍, സീസണിനു മുന്‍പ് ഇത്തരത്തില്‍ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെയടക്കം കാര്യമായി ബാധിക്കും. അതേസമയം, വിലവര്‍ധന ഇന്ത്യ മുഴുവനായുണ്ടോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് ബില്‍ഡര്‍മാരുടെ സംഘടനയായ ക്രെഡായ് അറിയിച്ചു.

Continue Reading

Video Stories

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ തെരുവത്ത് രാമന്‍ അവാര്‍ഡ് ചന്ദ്രിക സബ് എഡിറ്റര്‍ കെ. പി. ഹാരിസിന്

ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി.

Published

on

കോഴിക്കോട്: ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി. 2022 ഡിസംബര്‍ 19ലെ ചന്ദ്രിക ദിനപത്രത്തിന്റെ ‘മെസിമുത്തം’ എന്ന തലക്കെട്ടിലുള്ള ഒന്നാം പേജ് രൂപകല്പന ചെയ്തതിനാണ് പുരസ്‌കാരം. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എ. സജീവന്‍, വി. ഇ. ബാലകൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് ഇ.എന്‍ ജയറാം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിര്‍ണയിച്ചതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി. എസ്. രാകേഷും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

കോഴിക്കോട് ജില്ലയിലെ മടവൂര്‍ സ്വദേശിയാണ് ഹാരിസ്. പരേതനായ അബ്ബാസ് മുസ്ലിയാരുടേയും ആസ്യയുടെയും മകന്‍. ബി.എ, ബി.എഡ് ബിരുദങ്ങള്‍ക്ക് ശേഷം കാലിക്കറ്റ് പ്രസ് ക്‌ളബില്‍ നിന്ന് ജേര്‍ണലിസം ഡിപ്ലോമ കരസ്ഥമാക്കി. 2009 ല്‍ ചന്ദ്രികയില്‍ ജോലിയില്‍ പ്രവേശിച്ചു. നിലവില്‍ കോഴിക്കോട് ഹെഡ് ഓഫീസില്‍ സബ് എഡിറ്ററാണ്. മലബാര്‍ മാപ്പിള കലാ സാഹിത്യ വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. സിന്‍സിയയാണ് ഭാര്യ. മക്കള്‍: ആയിശ നബ്ഹ, അസില്‍ അബ്ബാസ്.

Continue Reading

Trending