Connect with us

Video Stories

നിര്‍ഭാഗ്യം ഇന്ത്യ പൊരുതി വീണു

Published

on

 

ന്യൂഡല്‍ഹി: പൊരുതി അവസാന ശ്വാസം വരെ….. ഉയര്‍ന്ന ശിരസ്സും വിടര്‍ന്ന നെഞ്ചും കാലുകളില്‍ വേഗം ആവാഹിച്ചുള്ള കുതിപ്പും പക്ഷേ നിര്‍ഭാഗ്യമെന്ന സ്ഥിരം അതിഥിക്ക് മുന്നില്‍ വിലങ്ങായി. സുന്ദരമായ ഫുട്‌ബോളിന്റെ കരുത്ത് നെഹ്‌റു സ്‌റ്റേഡിയത്തില്‍ 95 മിനുട്ട് പ്രകടിപ്പിച്ച ഇന്ത്യ 1-2 ന് കൊളംബിയക്ക് മുന്നില്‍ പൊരുതി തല താഴ്ത്തി. ഗ്രൂപ്പ് എയിലെ രണ്ടാം തോല്‍വിയോടെ ഇന്ത്യയുടെ സാധ്യതകള്‍ അവസാനിച്ചുവെങ്കിലും 82-ാം മിനുട്ടില്‍ ജാക്‌സണ്‍ തോന്‍ഡഗുജാം നേടിയ ഹെഡ്ഡര്‍ ഗോള്‍ ഇന്ത്യയുടെ ലോകകപ്പ് വിലാസമായി. ഒന്നാം പകുതിയില്‍ ഇന്ത്യക്ക് രണ്ട് സുവര്‍ണാവസരങ്ങള്‍ നഷ്ടമായപ്പോള്‍ ഗോള്‍ക്കീപ്പര്‍ ധീരജ് അസാമാന്യ ഫോമിലായിരുന്നു. ഗോളെന്നുറിച്ച മൂന്ന് ഷോട്ടുകള്‍ യുവതാരം ആദ്യ പകുതിയില്‍ രക്ഷപ്പെടുത്തിയപ്പോള്‍ അഭിജിത് സര്‍ക്കാരിന് തുറന്ന അവസരം ഉപയോഗപ്പെടുത്താനായില്ല. രാഹുലിന്റെ തകര്‍പ്പന്‍ ഷോട്ടിന് ക്രോസ് ബാര്‍ വിലങ്ങായി. ആദ്യ 45 മിനുട്ട് ഒപ്പത്തിനൊപ്പം നിന്ന ഇന്ത്യ രണ്ടാം പകുതിയിലാണ് ആദ്യ ഗോള്‍ വഴങ്ങിയത്. പെന്‍ലോസയുടെ സൂപ്പര്‍ ഷോട്ട് വലയില്‍ കയറിയിട്ടും ഇന്ത്യന്‍ താരങ്ങള്‍ തളര്‍ന്നില്ല. പകരക്കാരനായി വന്ന ജാക്‌സണ്‍ എണ്‍പത്തിരണ്ടാം മിനുട്ടില്‍ കോര്‍ണറില്‍ നിന്നും പായിച്ച ഹെഡ്ഡര്‍ ഉജ്ജ്വലമായിരുന്നു.ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും മികച്ച ഗോള്‍. മല്‍സരം 1-1 ലെത്തിയ നിമിഷം നെഹ്‌റു സ്‌റ്റേഡിയവും പൊട്ടിത്തെറിച്ചു. ഇന്ത്യന്‍ ആഘോഷത്തിന് മൂന്ന് മിനുട്ട് മാത്രം പ്രായമായപ്പോള്‍ പെന്‍ലോസയുടെ കുതിപ്പില്‍ രണ്ടാം ഗോളുമെത്തി.
മധ്യനിരയിലെ സൂപ്പര്‍ താരം കോമള്‍ തട്ടാലിനെ ബെഞ്ചിലിരുത്തിയാണ് കോച്ച് ലൂയിസ് നോര്‍ത്തേണ്‍ അന്തിമ ഇലവനെ പ്രഖ്യാപിച്ചത്. 4-4-1-1 ശൈലിയില്‍ മുന്‍നിരയില്‍ റഹീം മാത്രം. കാലിലെ പരുക്കിലും മലയാളി താരം കെ.പി രാഹുല്‍ സ്ഥാനം നിലനിര്‍ത്തി. കൊളംബിയന്‍ സംഘത്തില്‍ കാര്യമായ മാറ്റമുണ്ടായിരുന്നില്ല. ഗോള്‍ പിറക്കാതിരുന്ന ആദ്യ 45 മിനുട്ടില്‍ മധ്യനിക്കാരായ അഭിജിത്തും കെ.പി രാഹുലും ഗോള്‍ക്കീപ്പര്‍ ധീരജുമായിരുന്നു ഇന്ത്യന്‍ നിരയിലെ ഹീറോകള്‍. കൊളംബിയന്‍ സംഘത്തില്‍ അവരുടെ കാംപസും പെന്‍ലോസയും. ആദ്യ മല്‍സരത്തിലെ പോരായ്മകള്‍ മനസ്സിലാക്കി പ്രതിയോഗികള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കാതെയാണ് ഇന്ത്യ കളിച്ചത്. കൊളംബിയന്‍ താരങ്ങള്‍ക്ക് പന്ത് ലഭിക്കുമ്പോഴേക്കും ഒന്നിലധികം പേര്‍ ചേര്‍ന്ന് ചെറുത്ത് നില്‍പ്പ് നടത്തി. വേഗതയിലും ആസുത്രണത്തിലും ഇന്ത്യയെക്കാള്‍ മുന്നില്‍ കയറിയ ലാറ്റിനമേരിക്കക്കാരെ പതിനഞ്ചാം മിനുട്ടില്‍ ഇന്ത്യ വിറപ്പിച്ചു. അഭിജിത്തിന്റെ പെനാല്‍ട്ടി ബോക്‌സ് ഷോട്ട് ഗോളെന്നുറിപ്പിച്ചിരുന്നു ഗ്യാലറി. പക്ഷേ കൊളംബിയന്‍ ഗോള്‍ക്കീപ്പറുടെ ദേഹത്ത് തട്ടി പന്ത് പുറത്ത് പോയി. മൂന്ന് മിനുട്ടിന് ശേഷമായിരുന്നു കൊളംബിയക്കാരുടെ മിന്നല്‍ ആക്രമണം. ഫ്രീകിക്കില്‍ നിന്നും കാംപസ് തൊടുത്ത ഷോട്ട് അത്യുഗ്രന്‍ പഞ്ചിലൂടെ ധീരജ് കുത്തിയകറ്റി. കൊളംബിയക്കാര്‍ ആക്രമണം ശക്തമാക്കവെ പിന്‍നിരയില്‍ അന്‍വര്‍ അലിയുടെ ശക്തമായ ഇടപെടലുകള്‍ വന്നു. സുന്ദരമായ ടാക്‌ളിംഗിലൂടെ അന്‍വര്‍ നാളെയുടെ വാഗ്ദാനമാണെന്ന് തെളിയിച്ചപ്പോള്‍ മുപ്പത്തിയാറാം മിനുട്ടില്‍ കാംപസിന്റെ മറ്റൊരു ഷോട്ട് ധീരജിന്റെ മികവിലൂടെ പുറത്തായി. മല്‍സരത്തിന് 41 മിനുട്ട് പ്രായമായപ്പോള്‍ മെനസിസിന്റെ ഷോട്ടും ധീരജിന്റെ കരുത്തില്‍ തടയപ്പെട്ടപ്പോള്‍ തൃശൂരുകാരന്‍ രാഹുല്‍ ഒന്നാം പകുതിയുടെ അന്ത്യത്തില്‍ ഇന്ത്യയെ മുന്നിലെത്തിച്ചുവെന്ന് തോന്നി. റഹീമിന്റെ ഷോട്ട് കൊളംബിയന്‍ പ്രതിരോധത്തില്‍ തട്ടി തെറിച്ചപ്പോള്‍ രാഹുലിന്റെ കാലുകളിലേക്കാണ് പന്തെത്തിയത്. അത്യുഗ്രന്‍ ഉടം കാലന്‍ വോളിക്ക് പക്ഷേ ക്രോസ് ബാര്‍ തടസ്സമായി. ഇറ്റലിക്കെതിരായ സന്നാഹ മല്‍സരത്തില്‍ ഗോള്‍ നേടി കോച്ചിന്റെ പ്രിയ താരമായി മാറിയ രാഹുല്‍ മാത്രമല്ല രാജ്യം ഒന്നടങ്കം അവിശ്വസനീയതയില്‍ തലയില്‍ കൈവെച്ചു പോയി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൊളംബിയ ലീഡ് നേടി. ജുവാന്‍ പെന്‍ലോസയുടെ ലോംഗ് റേഞ്ചര്‍ അല്‍പ്പം മുന്നോട്ട് കയറിയ ധീരജിന് രക്ഷിക്കാനായില്ല.
പിറകെ രാഹുലിന്റെ ഹെഡ്ഡര്‍ പാളി. മുന്‍നിരയിലെ ഏക താരമായ റഹീം അതിനിടെ പന്ത് കൊളംബിയന്‍ വലയില്‍ എത്തിച്ചെങ്കിലും ലൈന്‍ റഫറിയുടെ ഓഫ് സൈഡ് കൊടി ഉയര്‍ന്നു. മല്‍സരത്തിന്റെ അവസാനത്തിലായിരുന്നു ഇന്ത്യയുടെ കിടിലന്‍ സമനില ഗോള്‍ വന്നത്. കോര്‍ണര്‍ കിക്കില്‍ നിന്നുമുയര്‍ന്ന പന്തിനായി അന്‍വറും ജാക്‌സണുമാണ് ഉയര്‍ന്നത്. ജാക്‌സണിന്റെ തലയില്‍ നിന്നും തീയുണ്ട പോലെയാണ് പന്ത് വലയിലെത്തിയത്. ഇന്ത്യ ആഘോഷമാക്കവെ പെന്‍ലോസ വില്ലനായി. പ്രത്യാക്രമണത്തിലെ കുതിപ്പില്‍ പായിച്ച വേഗതയില്ലാത്ത ഷോട്ട് വലയില്‍ കയറി. സമനിലക്കായി ഇന്ത്യ കിണഞ്ഞ് ശ്രമിച്ചെങ്കിലും ലാറ്റിനമേരിക്കക്കാര്‍ വഴങ്ങിയില്ല.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending