Connect with us

Video Stories

വേദനയോടെ മസ്‌ക്കരാനസ് പറഞ്ഞു, ബൈ ബൈ ബാര്‍സ

Published

on

 

ബാര്‍സിലോണ: എട്ട് വര്‍ഷം മുമ്പായിരുന്നു അത്. നുവോ കാംമ്പ് എന്ന കാല്‍പ്പന്ത് തട്ടകത്തേക്ക് ഒരു അര്‍ജന്റീനക്കാരന്‍ വരുന്നു. ലിയോ മെസി എന്ന ഇതിഹാസത്തിനൊപ്പം ദേശീയ ടീമില്‍ അരങ്ങ് തകര്‍ത്ത ഹാവിയര്‍ മസ്‌ക്കരാനസ്. ആ വരവ് ചരിത്രമായിരുന്നു. ബാര്‍സ ആരാധകര്‍ രാജോചിതം അദ്ദേഹത്തെ സ്വീകരിച്ചു. ഇന്നലെ-എട്ട് വര്‍ഷത്തിന് ശേഷം മസ്‌ക്കരാനാസ് അതേ നുവോ കാംപിനോട് വിടപറയാന്‍ എത്തിയപ്പോള്‍ പല കണ്ണുകളും നനഞ്ഞു. ഔദ്യോഗിക വിടപറയല്‍ ചടങ്ങിനിടെ മസ്‌ക്കരാനസും വാക്കുകള്‍ക്കായി തപ്പിതടഞ്ഞു. മെസിയെയും ഇനിയസ്റ്റയെയും പിക്വയെയുമെല്ലാം സാക്ഷി നിര്‍ത്തി മസ്‌ക്കരാനസ് വിട ചൊല്ലി. ഇനി ഒരു മല്‍സരം അദ്ദേഹം അവസാനമായി കളിക്കുന്നുണ്ട്-എസ്പാനിയോളിനെതിരായ ലാലീഗ പോരാട്ടം. അതിന് ശേഷം ചൈനീസ് ലീഗിലേക്ക് പോവും. ചൈനീസ് ക്ലബായ ഹൈബൈ ഫോര്‍ച്ച്യൂണുമായി മസ്‌ക്കരാനസ് കരാര്‍ ഒപ്പിട്ടു കഴിഞ്ഞു.ശക്തനായ ഡിഫന്‍ഡറായിരുന്നു മസ്‌ക്കരാനസ്. 18 വലിയ കിരീടങ്ങള്‍ അദ്ദേഹത്തിന്റെ സമയത്ത് ബാര്‍സ സ്വന്തമാക്കിയിരുന്നു. മെസിക്കൊപ്പം പരസ്പര ധാരണയില്‍ സുന്ദരമായി കളിച്ചിരുന്നു അദ്ദേഹം. പക്ഷേ ഏര്‍ണസ്റ്റോ വെല്‍വാര്‍ഡേ ബാര്‍സ പരിശീലകനായതിന് ശേഷം മസ്‌ക്കരാനസിന് ആദ്യ ഇലവനിലെ സ്ഥാനം നഷ്ടമായി. സെന്റര്‍ ബാക്ക് സ്ഥാനത്തേക്ക് പുതിയ കോച്ച് പരീക്ഷിച്ചത് സാമുവല്‍ ഉമിറ്റിയെയായിരുന്നു. ഉമിറ്റി പരുക്കില്‍ തളര്‍ന്നപ്പോഴും മസ്‌ക്കാരനിസിന് അവസരം നല്‍കാതെ യെറി മിന്ന എന്ന കൊളംബിയന്‍ ഡിഫന്‍ഡറെ ബാര്‍സ വിളിച്ചതും മസ്‌ക്കരാനസിന് തിരിച്ചടിയായി. ഒടുവില്‍ കഴിഞ്ഞയാഴ്ച്ച ബാര്‍സ ഔദ്യോഗികമായി മസ്‌ക്കരാനസിന് വിടുതല്‍ നല്‍കിയിരുന്നു.334 മല്‍സരങ്ങളാണ് അദ്ദേഹം ബാര്‍സക്കായി കളിച്ചത്. ഒരു ഗോളും സ്‌ക്കോര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ ഒസാസുനക്കെതിരായ മല്‍സരത്തില്‍ പെനാല്‍ട്ടി കിക്കില്‍ നിന്നും. അദ്ദേഹം വിടപറയുന്നതും ഒസാസുനക്കെതിരെ ഇന്ന് രാത്രി കളിച്ചിട്ടാണ്. ഈ വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പോടെ രാജ്യാന്തര രംഗത്ത് നിന്നും 33-കാരന്‍ വിടവാങ്ങും. സ്വന്തം നാട്ടില്‍ പ്രമുഖ ക്ലബായ റിവര്‍പ്ലേറ്റ്, ബ്രസീലിന്‍ ടീമായ കൊറീന്ത്യന്‍സ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാം, ലിവര്‍പൂള്‍ എന്നിവര്‍ക്കായി കളിച്ചിരുന്നു. ലിവര്‍പൂളില്‍ നിന്നാണ് അദ്ദേഹം ബാര്‍സയിലെത്തിയത്. 2003 ലാണ് അദ്ദേഹം ആദ്യമായി അര്‍ജന്റീനയുടെ ദേശീയ കുപ്പായമണിഞ്ഞത്. 141 മല്‍സരങ്ങളില്‍ നിന്നായി മൂന്ന് ഗോളും സ്‌ക്കോര്‍ ചെയ്തിട്ടുണ്ട്.

kerala

നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്‍കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്‌ലിം ലീഗാണെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നന്ദി അറിയിക്കാന്‍ പാണക്കാടെത്തി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഷൗക്കത്തിനിനെ മധുരം നല്‍കി സ്വീകരിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്‌ലിം ലീഗാണെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൂട്ടായ, ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് നിലമ്പൂരിലുണ്ടായതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ഈ വിജയം ആത്മവിശ്വാസം നല്‍കുന്നതാണെന്നും കേരളത്തെ വീണ്ടെടുക്കുന്നതിലേക്കുള്ള പ്രയാണമാണ് നടത്താനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ഒരുമയോടെ കെട്ടിപ്പടുത്ത വിജയമാണ് നിലമ്പൂരിലേതെന്നും കൃത്യമായ, ജനപക്ഷ രാഷ്ട്രീയം മുന്നില്‍വെച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ജനാംഗീകാരം ലഭിച്ചെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. നിയമസഭയില്‍ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ യു.ഡി.എഫിന് പുതിയൊരംഗത്തിന്റെ അധിക കരുത്ത് കൂടി. നിലമ്പൂരിലെ വിഷയങ്ങള്‍ സഭയില്‍ ശക്തമായി ഉന്നയിക്കാനും ആ ജനതക്ക് സുരക്ഷിതത്വം ഉറപ്പ് നല്‍കാനും അവരുടെ ആകുലതകള്‍ പരിഹരിക്കാനും ഷൗക്കത്തിന് സാധിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.

Continue Reading

kerala

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

Published

on

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.

മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.

Continue Reading

GULF

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

Published

on

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.

ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,

ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.

Continue Reading

Trending