Connect with us

Sports

ബെറ്റിസില്‍ റയല്‍ വിയര്‍ത്തു നേടി

Published

on

 

സെവിയ്യ: സ്പാനിഷ് ലാലിഗ ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡ് എവേ പരീക്ഷണത്തില്‍ ജയിച്ചു. റയല്‍ ബെറ്റിസിനെ അവരുടെ തട്ടകത്തില്‍ നേരിട്ട സൈനദിന്‍ സിദാന്റെ സംഘം മൂന്നിനെതിരെ അഞ്ചു ഗോളിനാണ് ജയം കണ്ടത്. ഒരു ഘട്ടത്തില്‍ 1-2 ന് പിന്നില്‍ നിന്ന ശേഷമായിരുന്നു റയലിന്റെ ശക്തമായ തിരിച്ചുവരവ്. ലാലിഗയില്‍ 6000 ഗോളുകള്‍ നേടുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ഈ മത്സരത്തോടെ റയല്‍ സ്വന്തമാക്കി.ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജിയെ തകര്‍ത്തു വിട്ടതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ റയല്‍ 11-ാം മിനുട്ടില്‍ മാര്‍ക്കോ അസന്‍സിയോയുടെ ഗോളില്‍ മുന്നിലെത്തിയിരുന്നു. 33-ാം മിനുട്ടില്‍ ജോക്വിന്‍ റോഡ്രിഗസ്സിന്റെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഹെഡ്ഡറുതിര്‍ത്ത് എയ്സ്സ മെന്‍ഡി ബെറ്റിസിനെ ഒപ്പമെത്തിച്ചു. നാലു മിനുട്ടുകള്‍ക്കുള്ളില്‍ ബെറ്റിസ് ആക്രമണം തടയാനുള്ള ശ്രമത്തില്‍ നാച്ചോ ഫെര്‍ണാണ്ടസ് സ്വന്തം വലയില്‍ പന്തെത്തിച്ചതോടെ റയല്‍ പിന്നിലായി.രണ്ടാം പകുതി തുടങ്ങിയ അഞ്ചു മിനുട്ടിനുള്ളില്‍ ക്യാപ്ടന്‍ സെര്‍ജിയോ റാമോസ് സന്ദര്‍ശകരെ ഒപ്പമെത്തിച്ചു. ലൂക്കാസ് വാസ്‌ക്വെസിന്റെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഹെഡ്ഡറുതിര്‍ത്താണ് റാമോസ് ലക്ഷ്യം കണ്ടത്. 59-ാം മിനുട്ടില്‍ അസന്‍സിയോയും 65-ാം മിനുട്ടില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലക്ഷ്യം കണ്ടപ്പോള്‍ റയല്‍ നില സുരക്ഷിതമാക്കിയെന്ന് തോന്നിച്ചെങ്കിലും 85-ാം മിനുട്ടില്‍ സെര്‍ജിയോ ലിയോണിന്റെ ഗോള്‍ സന്ദര്‍ശകരുടെ ആശങ്ക വര്‍ധിപ്പിച്ചു. എന്നാല്‍, ക്രിസ്റ്റ്യാനോക്ക് പകരമിറങ്ങിയ ബെന്‍സേമയുടെ ഗോള്‍ റയലിന് വിലപ്പെട്ട മൂന്നു പോയിന്റ് സമ്മാനിച്ചു.24 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 62 പോയിന്റോടെ ബാര്‍സലോണയാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. 55 പോയിന്റുമായി അത്‌ലറ്റികോ മാഡ്രിഡ് രണ്ടാം സ്ഥാനത്തുണ്ട്. വാശിയേറിയ പോരാട്ടത്തില്‍ അത്‌ലറ്റിക് ക്ലബ്ബിനെ കെവിന്‍ ഗമീറോ, ഡീഗോ കോസ്റ്റ എന്നിവരുടെ ഗോളില്‍ തോല്‍പ്പിച്ച് അത്‌ലറ്റികോ മാഡ്രിഡ് തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കിയിരുന്നു. 46 പോയിന്റുമായി വലന്‍സിയ മൂന്നാം സ്ഥാനത്തു നില്‍ക്കുമ്പോള്‍ ഒരു കളി കുറവ് കളിച്ച റയല്‍ 45 പോയിന്റോടെ നാലാം സ്ഥാനത്താണ്.്20 ഗോളോടെ ലയണല്‍ മെസ്സിയാണ് ലീഗിലെ ടോപ് സ്‌കോറര്‍. രണ്ടാം സ്ഥാനത്ത് ലൂയിസ് സുവാരസ് (17).

Football

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നാലാം പ്രീസീസൺ മത്സരത്തിന് ഇറങ്ങും

ഇന്ന് തായ്ലൻഡ് ക്ലബായ മറലീന എഫ് സിയെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക.

Published

on

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് തായ്ലാന്റിലെ തങ്ങളുടെ അവസാന പ്രീസീസൺ മത്സരത്തിന് ഇറങ്ങും. ഇന്ന് തായ്ലൻഡ് ക്ലബായ മറലീന എഫ് സിയെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. അവസാന രണ്ട് പ്രീസീസൺ മത്സരങ്ങളും വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് ഇന്നും വിജയം തുടരാനാകും ശ്രമിക്കുക. കേരള ബ്ലാസ്റ്റേഴ്സ് ഈ മത്സരത്തിനു ശേഷം ഡ്യൂറണ്ട് കപ്പിനായി കൊൽക്കത്തയിലേക്ക് യാത്ര തിരിക്കും.

അറീന ഹുവാ ഹിൻ ആകും മത്സരത്തിന് വേദിയാവുക. ഇതുവരെ പ്രീസീസണിൽ മൂന്ന് മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സ് 2 എണ്ണത്തിൽ വിജയിക്കുകയും ഒന്ന് പരാജയപ്പെടുകയും ആയിരുന്നു.

Continue Reading

india

ഇന്ത്യ നാളെ മുതൽ ഇറങ്ങുന്നു

Published

on

വർധിത ആത്മവിശ്വാസത്തിലാണ് പാരീസ് ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘമെത്തിയിരിക്കുന്നതെന്ന് ഇന്ത്യൻ സംഘത്തലവൻ ഗഗൻ നരാംഗ്. ഇതിനകം രണ്ട് ബാച്ചുകളിലായി ഇന്ത്യൻ സംഘത്തിലെ ഭൂരിപക്ഷം പേരും ഇവിടെ എത്തിയിരിക്കുന്നു. ഷുട്ടിംഗ്, ബാഡ്മിൻറൺ,ഹോക്കി സംഘങ്ങൾ എത്തിയിട്ടുണ്ട്. എല്ലാവരും കഠിനമായ പരീശിലനത്തിലാണ്. ഗെയിംസ് വില്ലേജ് മനോഹരമാണ്. ആഗോളതലത്തിലെ മുഴുവൻ കായിക താരങ്ങളുമുണ്ട്. ഇന്ന് നടക്കുന്ന ഉദ്ഘാടന മാർച്ച് പാസ്റ്റിൽ കൂടുതൽ താരങ്ങൾ അണിനിരക്കും. വലിയ അനുഭവമായിരിക്കും സെൻ നദിക്കരയിലെ ഉദ്ഘാടനം.

21 പേർ ഉൾപ്പെടുന്ന ഇന്ത്യൻ ഷൂട്ടിംഗ് സംഘത്തെക്കുറിച്ച് പ്രതിപാദിക്കവെ മുൻ ഷൂട്ടർ കൂടിയായ ഗഗൻ സന്തോഷത്തോടെയാണ് പ്രതികരിച്ചത്. ലണ്ടൻ ഒളിംപിക്സിൽ ഞങ്ങളെല്ലാം അതിമനോഹരമായാണ് ഫെർഫോം ചെയ്തത്. 2008 ൽ അഭിനവ് സ്വന്തമാക്കിയ സ്വർണം വലിയ അംഗീകാരമായിരുന്നു. ഇത്തവണ ധാരാളം മികച്ച ഷൂട്ടർമാരുണ്ട്.അവരിൽ നിന്ന് കൂടുതൽ മെഡലുകളാണ് പ്രതീക്ഷിക്കുന്നത്.
സമാപനചടങ്ങിലെ മാർച്ച് പാസ്റ്റിൽ ആരായിരിക്കും പതാക വഹിക്കുക എന്ന് തീരുമാനിച്ചിട്ടില്ല. ഗെയിംസിൽ മെച്ചപ്പെട്ട പ്രകടനം നടത്തുന്ന താരമായിരിക്കും പതാകവാഹകൻ. ജാവലിൻ ത്രോ താരം നീരജ് ചോപ്രയിൽ നിന്നും ഇത്തവണയും സ്വർണം തന്നെ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Continue Reading

india

സെൻ നദിയൊഴുകും, ലോക മനസുകളിലൂടെ

Published

on

ലോകം ഇത് വരെ കാണാത്ത കാഴ്ച്ചകൾക്കാവും പാരിസ് മഹാനഗരത്തിലൂടെ ഒഴുകുന്ന സെൻ നദിക്കര ഇന്ന് രാത്രി സാക്ഷ്യം വഹിക്കുക. മുപ്പത്തിമൂന്നാമത് ഒളിംപിക്സ് മഹാമാമാങ്കത്തിന് ഇന്ന് തുടക്കമാവുന്നത് കരയിലല്ല, സ്റ്റേഡിയത്തിലുമല്ല-നദിയിലാണ്….!! ഇന്ത്യൻ സമയം രാത്രി 11.30 മുതൽ മൂന്നര മണിക്കൂർ ദീർഘിക്കും അൽഭുത പാരീസ്. പാരീസ് നഗരമെന്നാൽ അത് സെൻ നദിയാണ്. കളകളാരവം മുഴക്കി ഒഴുകുന്ന സെൻ നദിക്ക് ചുറ്റുമാണ് നഗരം.

എട്ട് വർഷം മുമ്പ് ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ പാരീസ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതൽ സംഘാടകരും പാരീസ് നഗരസഭയും തീരുമാനിച്ചതാണ് കര വിട്ട് വെള്ളത്തിലൊരു ഉദ്ഘാടനചടങ്ങ്. സാഹസികമായിരുന്നു അത്തരത്തിലൊരു തീരുമാനം. മാലിന്യമുക്തമല്ലാത്ത സെന്നിൽ ലോക കായിക താരങ്ങളെ അണിനിരത്തുമ്പോൾ അത് വിമർശിക്കപ്പെട്ടേക്കാം എന്ന സത്യം മുൻനിർത്തി നദി മാലിന്യമുക്തമാക്കി-പാരീസ് മേയർ തന്നെ നീന്താനിറങ്ങി. ഇന്ന് 206 രാജ്യങ്ങളിലെ കായിക താരങ്ങൾ അത്രയും ബോട്ടുകളിലായാണ് മാർച്ച് പാസ്റ്റിൽ അണിനിരക്കുക. സാധാരണ ഗതിയിൽ അക്ഷരമാലാക്രമത്തിൽ സ്റ്റേഡിയത്തിലേക്ക് ദേശിയ പതാകകളുമായാണ് താരങ്ങൾ വരാറെങ്കിൽ ഇന്ന് ബോട്ടുകളിലാണ് താരങ്ങളുടെ വരവ്.

ഓസ്ട്രിലസ് പാലത്തിന് അരികിൽ നിന്ന് ഈഫൽ ടവർ കടന്നാവും താരങ്ങൾ അണിനിരക്കുക. ആറ് കിലോമീറ്റർ നീളത്തിൽ ട്രോസാഡിറോ വരെ ദീർഘിക്കും ചടങ്ങുകൾ. ഫ്രഞ്ചുകാർക്ക് ഏറെ പ്രിയപ്പെട്ട ഗായകരായ സെലിന്നാ ദിയോൺ,ലേഡി ഗാഗ,അയ നകമുറ എന്നിവരുടെ ഗാനവിരുന്നാണ് ഉദ്ഘാടനചടങ്ങിലെ പ്രധാന ആകർഷണം. ദീപശിഖയുമായി വരുക സ്നുപ് ഡോഗ, സൽമ ഹയാക് എന്നിവരായിരിക്കും.ഉദ്ഘാടന ചടങ്ങുകളുടെ ടിക്കറ്റിന് വൻഡിമാൻഡാണ്. 90 യൂറോയിൽ തുടങ്ങി ഇപ്പോൾ 2,700 യൂറോ വരെയായിരിക്കുന്നു ടിക്കറ്റ് വില. മൂന്ന് ദിവസം മുമ്പ് വരെ 4000 ത്തോളം ടിക്കറ്റുകൾ വിൽപ്പനക്കുണ്ടായിരുന്നു. ഇപ്പോൾ ഒന്ന് പോലും ബാക്കിയില്ല.

Continue Reading

Trending