entertainment
‘ദി റൈഡ്’ തീയറ്ററുകളിലേക്ക്; റിലീസ് ഡിസംബര്‍ 5ന്
ബോളിവുഡ് നിര്‍മ്മാണ സ്ഥാപനമായ ഡയസ്പോര്‍ എന്റര്ടെയ്ന്മെന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദര്‍പണ്‍ ത്രിസാല്‍ നിര്‍മ്മിച്ച് റിതേഷ് മേനോന് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം ‘ദി റൈഡ്’ ഡിസംബര്‍ 5ന് തീയറ്ററുകളില്‍ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ട പുതിയ അപ്ഡേറ്റിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതോടെ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ പ്രതീക്ഷ സൃഷ്ടിച്ചിരിക്കുന്ന ചിത്രമാണ് ഇത്. സുധി കോപ്പ, ആന്‍ ശീതള്‍, മാലാ പാര്‍വതി, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ഗോപിക മഞ്ജുഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥ സുഹാസ് ഷെട്ടിയുടേതാണ്. റിതേഷ് മേനോനും സുഹാസ് ഷെട്ടിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ഇരുവരും സഹനിര്‍മ്മാതാക്കളുമാണ്.
ഒരു കാര്‍ യാത്രയ്ക്കിടെ തിരഞ്ഞെടുത്ത കുറുക്കുവഴി യാത്രക്കാരുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളെയാണ് ചിത്രത്തിന്റെ കഥ കൈകാര്യം ചെയ്യുന്നത്. ത്രില്ലര്‍ ജോണറിലുള്ള ചിത്രത്തില്‍ പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ ഒരു പ്രമുഖ താരത്തിന്റെ സര്‍പ്രൈസ് എന്‍ട്രിയും ഉണ്ടാകുമെന്ന് സംഘത്തിന്റെ സൂചന. വിജേന്ദര്‍ സിംഗ്, ഹരീഷ് ലഖാനി, ജിതേന്ദ്ര യാദവ്, വി.കെ ഫിലിംസ് ആന്റ് എന്റര്ടെയ്ന്മെന്റ് എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. റീന ഒബ്രോയ് ക്രിയേറ്റീവ് പ്രൊഡ്യൂസറായും ശശി ദുബൈ ഹെഡ് ഓഫ് പ്രൊഡക്ഷനായും പ്രവര്‍ത്തിക്കുന്നു. ഛായാഗ്രഹണം ബാബ തസാദുഖ് ഹുസൈന് നിര്‍വഹിക്കുന്നു. ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡില്‍ കിഷ്കിന്ദകാണ്ഡയ്ക്കുള്ള മികച്ച എഡിറ്റര്‍ പുരസ്കാരം നേടിയ സൂരജ് ഇ.എസ് ആണ് എഡിറ്റിംഗ്. നിതീഷ് രാംഭദ്രന്‍ സംഗീതം നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ കലാസംവിധാനം കിഷോര്‍ കുമാര്‍, കോസ്റ്റിയും മേബിള്‍ മൈക്കിള്‍, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ്മ, സൗണ്ട് മിക്സിംഗ് ഡാന്‍ ജോസ്, കളറിസ്റ്റ് ലിജു പ്രഭാകര്‍ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്. ആക്ഷന്‍ ജാവേദ് കരീം, മേക്കപ്പ് അര്‍ഷാദ് വര്‍ക്കല. സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍ അവൈസ് ഖാന്, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ എ.കെ ശിവന്, അഭിലാഷ് ശങ്കരനാരായണന്, പ്രൊഡക്ഷന്‍ കണ്ട്രോളര് ജാവേദ് ചെമ്പ്, മാനേജര്‍ റഫീഖ് ഖാന്. കാസ്റ്റിംഗ് നിതിന്‍ സി.കെ ചന്ദ്രന്. അസോസിയേറ്റ് ടീമില്‍ വിഷ്ണു രഘുനന്ദന്, ജിയോ സെബി മലമേല്‍, ശരത്കുമാര് കെ.ജി എന്നിവരുണ്ട്. അഡീഷണല്‍ ഡയലോഗ് ലോപസ് ജോര്‍ജ്. സ്റ്റില്‍സ് അജിത് മേനോന്, വിഎഫ്എക്സ് തിങ്ക് വിഎഫ്എക്സ്, പ്രമോ-മനീഷ് ജയ്സ്വാള്‍, പബ്ലിസിറ്റി ഡിസൈന്‍ ആര്‍ഡി സഗ്ഗു, ടൈറ്റില്‍ ഡിസൈന്‍ ഹസ്തക്യാര. മാര്‍ക്കറ്റിംഗ് ഏജന്‍സികള്‍ മെയിന്‍ലൈന്‍ മീഡിയയും ഫോര്‍വേഡ് സ്ലാഷ് മീഡിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ പ്രമോഷന് കൈകാര്യം ചെയ്യുന്നത്. പിആര്‍ഒ സതീഷ് എരിയാളത്ത്. മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് വര്‍ഗീസ് ആന്റണി. ചിത്രത്തിന്റെ വിതരണ ചുമതല ഫിയോക്ക്.
entertainment
കുഞ്ചാക്കോ ബോബന്റെ ചില സീനുകള്‍ ചെയ്തത് താനെന്ന് സുനില്‍ രാജ്; ‘ജൂനിയര്‍ കുഞ്ചാക്കോ’യുടെ അനുഭവങ്ങള്‍ വീണ്ടും ചര്‍ച്ചയിലേക്ക്
‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ചില സീനുകള്‍ താനാണ് ചെയ്തതെന്ന് സുനില്‍ വ്യക്തമാക്കുന്നു.
കുഞ്ചാക്കോ ബോബനെ അനുകരിക്കുന്ന കലാകാരന് എടപ്പാളിലെ സുനില്‍ രാജ്, പുതിയൊരു വെളിപ്പെടുത്തലുമായി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ചില സീനുകള്‍ താനാണ് ചെയ്തതെന്ന് സുനില്‍ വ്യക്തമാക്കുന്നു. സുനില്‍ രാജിന്റെ വാക്കുകളില്‍ പുറത്തുവിടാന്‍ പാടില്ലായിരുന്നൊരു കാര്യം തന്നെയാണ്, പക്ഷേ ആളുകള്‍ ചോദിച്ചുപോവുന്നു ‘നീ അയാളെ അവതരിപ്പിച്ച് എന്ത് നേടി’ എന്ന ചോദ്യം തന്നെയാണ് സത്യം പറയാന്‍ പ്രേരിപ്പിച്ചത്. ആ സിനിമയില്‍ ചാക്കോച്ചന്റെ തിരക്കുമൂലം കുറച്ച് സീനുകള്‍ ചെയ്യാന്‍ അവസരം ലഭിച്ചു. അതും അദ്ദേഹത്തിന്റെ തന്നെയുള്ള സജഷനിലൂടെയാണ് .കുഞ്ചാക്കോ ബോബന്റെ ശബ്ദത്തിലും ഭാവത്തിലും അത്ഭുതകരമായ സാമ്യം പുലര്‍ത്തുന്ന സുനില്‍ രാജ്, ബാല്യകാലം മുതല്‍ മിമിക്രിയില്‍ സജീവനാണ്. സ്റ്റേജ് ഷോകളില്‍ ‘ജൂനിയര്‍ കുഞ്ചാക്കോ ബോബന്’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. റതീഷ് ബാലകൃഷ്ണ പൊതുവാള് സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ സ്പിന്‍ഓഫ് ആയാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ രൂപപ്പെട്ടത്. രാജേഷ് മാധവന് അവതരിപ്പിച്ച സുരേശന് കാവുംതഴെ എന്ന കഥാപാത്രത്തിന്റെ തുടര്‍ച്ചയാണ് ഈ ചിത്രത്തിലെ നായകന്. അതേ ചിത്രത്തില്‍ നിന്നുള്ള സുമലതയും നായികയായി എത്തുന്നു. ചിത്രത്തില്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന കുഞ്ചാക്കോ ബോബന്റെ സൗകര്യക്കുറവ് മൂലം പല ഷൂട്ടിങ് സമയങ്ങളിലും അദ്ദേഹത്തെ പകരം സുനിലിനെ ഉപയോഗിച്ചതായാണ് സൂചന. തനിക്ക് ലഭിച്ച ഈ അവസരം കലാരംഗം നല്കിയ അംഗീകാരമായി തന്നെയാണ് കാണുന്നതെന്ന് സുനില്‍ പറയുന്നു.
ബാങ്കോക്ക്: 2025ലെ വിശ്വ സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട് മിസ് മെക്സിക്കോ ഫാത്തിമ ബോഷ്. 74ാമത് വിശ്വസുന്ദരിയായാണ് ഫാത്തിമ ബോഷ് തെരഞ്ഞെടുക്കപ്പെട്ടത്. മിസ് തായ്ലാന്റും മിസ് വെനസ്വേലയുമാണ് രണ്ടു മൂന്നും സ്ഥാനക്കാര്‍. തായ്-ഇന്ത്യന്‍ താരം പ്രവീണര്‍ സിങ്ങിനെ ഫസ്റ്റ് റണ്ണറപ്പായി പ്രഖ്യാപിച്ചു. മത്സരത്തില്‍ ഇന്ത്യയുടെ പ്രതിനിധിയായ മണിക വിശ്വകര്‍മ ടോപ്പ് 12 റൗണ്ടില്‍ നിന്ന് പുറത്തായി. ഇത്തവണത്തെ ജഡ്ജിങ് പാനലില്‍ ഇന്ത്യന്‍ ബാറ്റ്മിന്റണ്‍ താരം സൈന നെഹ്വാളും ഉള്‍പ്പെട്ടിട്ടുണ്ട്.
2020ല്‍ ആന്‍ഡ്രിയ മെസാ വിശ്വസുന്ദരിപ്പട്ടം കരസ്ഥമാക്കിയതിന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മെക്സിക്കോയ്ക്ക് വീണ്ടും ഈ നേട്ടം. മെക്സിക്കോയിലെ ടബാസ്കോയാണ് ഫാത്തിമ ബോഷിന്റെ പ്രദേശം. ഫാത്തിമ ബോഷ് ഫെര്‍ണാണ്ടസ് എന്നാണ് മുഴുവന്‍ പേര്.
ഫാഷന്‍ ആന്റ് അപ്പാരല്‍ ഡിസൈന്‍സില്‍ ബിരുദം കരസ്ഥമാക്കിയ ഫാത്തിമ ബോഷ് ഇറ്റലിയില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയിട്ടുണ്ട്. ചെറിയ പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിന് എന്ത് ചെയ്യുമെന്നായിരുന്നു ഫാത്തിമ ബോഷിനോട് അവസാന റൗണ്ടില്‍ ചോദിച്ച ചോദ്യം. ‘ഒരു വിശ്വസുന്ദരിയെന്ന നിലയില്‍ നിങ്ങളുടെ ശക്തിയില്‍ വിശ്വസിക്കാന്‍ ഞാന്‍ പറയും. നിങ്ങള്‍ നിങ്ങളില്‍ വിശ്വസിക്കണം, നിങ്ങളുടെ സ്വപ്നവും മനസും പ്രധാനമാണ്. നിങ്ങളുടെ മൂല്യത്തെക്കുറിച്ച് സംശയിക്കാന്‍ ആരെയും അനുവദിക്കരുത്, എല്ലാത്തിനേക്കാളും മൂല്യമുള്ളത് നിങ്ങള്‍ക്ക് നിങ്ങള്‍ തന്നെയാണ്’, എന്നായിരുന്നു ഫാത്തിമ ബോഷിന്റെ ഉത്തരം.
തായ്ലന്ഡില് വെച്ച് മിസ് മെക്സിക്കോയെ ശകാരിച്ചു
ഈ മാസമാദ്യം മിസ് യൂണിവേഴ്സ് 2025 മത്സരത്തില്‍ അതിന്റെ തായ്ലന്ഡ് ഡയറക്ടര്‍ നവത് ഇറ്റ്സരഗ്രിസില് മിസ് മെക്സിക്കോ ഫാത്തിമ ബോഷിനോട് ഒരു പ്രീ-പേജന്റ് പരിപാടിയില്‍ ആക്രോശിച്ചപ്പോള്‍ അത് പൊട്ടിത്തെറിച്ചു.
നവംബര്‍ 4 ന് മിസ് യൂണിവേഴ്സ് മത്സരാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ചയില്‍, ബാങ്കോക്കില്‍ നടന്ന 74-ാമത് മിസ്സ് യൂണിവേഴ്സ് മത്സരത്തിന്റെ അവതാരകയായി തിരഞ്ഞെടുക്കപ്പെട്ട ഇറ്റ്സരഗ്രിസില്, സൗന്ദര്യമത്സരത്തിന്റെ പ്രൊമോഷണല്‍ പരിപാടിയില്‍ പങ്കെടുത്തില്ലെന്ന് ആരോപിച്ച് ബോഷിനോട് പറഞ്ഞു.
മിസ്സ് യൂണിവേഴ്സ് തായ്ലന്‍ഡിന്റെ ഫേസ്ബുക്ക് ലൈവ് സ്ട്രീമില്‍ പകര്‍ത്തിയ ഏറ്റുമുട്ടലില്‍, ഇറ്റ്സരഗ്രിസില് ബോഷുമായി വഴക്കിടുന്നതും മിസ് മെക്സിക്കോ ടീമിനെ വിമര്‍ശിക്കുന്നതും കണ്ടു.
ചൂടേറിയ കൈമാറ്റത്തിന്റെ വൈറലായ വീഡിയോകളില്‍, മിസ് മെക്സിക്കോയെ നീക്കം ചെയ്യാന്‍ ഇറ്റ്സരഗ്രിസില് സുരക്ഷ ആവശ്യപ്പെട്ടതിന് ശേഷം ബോഷും മറ്റ് നിരവധി മത്സരാര്‍ത്ഥികളും ഇവന്റില്‍ നിന്ന് പുറത്തുപോകുന്നത് കാണാന്‍ കഴിഞ്ഞു.
ചിലര്‍ ഇറ്റ്സരഗ്രിസിലിനോട് ആക്രോശിക്കുന്നത് കേള്‍ക്കാം, സംവിധായകന് അവരോട് പറഞ്ഞു, ‘ആര്‍ക്കെങ്കിലും മത്സരം തുടരാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഇരിക്കൂ.’
സൗന്ദര്യമത്സരം തുടര്‍ച്ചയായി തിരിച്ചടി നേരിട്ടപ്പോള്‍, മിസ് യൂണിവേഴ്സ് ഓര്ഗനൈസേഷന് അതിന്റെ തായ്ലന്ഡ് ഡയറക്ടറുടെ പെരുമാറ്റം ‘ക്ഷുദ്രകരമായ’ പെരുമാറ്റത്തെ അപലപിച്ചു.
മത്സരത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാന്‍ അന്താരാഷ്ട്ര എക്സിക്യൂട്ടീവുകളുടെ ഒരു പ്രതിനിധി സംഘത്തെയും അയച്ചു.
വിവാദത്തെ അഭിസംബോധന ചെയ്തുകൊണ്ട്, മിസ് യൂണിവേഴ്സ് പ്രസിഡന്റ് റൗള്‍ റോച്ച, 74-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിന്റെ ഭാവി പരിപാടികളില്‍ ഇറ്റ്സരഗ്രിസിലിന്റെ പങ്കാളിത്തം നിയന്ത്രിച്ചു, ‘സ്ത്രീകളുടെ ബഹുമാനത്തിന്റെയും അന്തസ്സിന്റെയും മൂല്യങ്ങള്‍ ലംഘിക്കാന്‍ താന്‍ അനുവദിക്കില്ലെന്ന്’ പറഞ്ഞു.
ഏറ്റുമുട്ടലിന് ഒരു ദിവസത്തിനുശേഷം, കണ്ണീരോടെയുള്ള പത്രസമ്മേളനത്തില്‍ ഇറ്റ്സരഗ്രിസില് ക്ഷമാപണം നടത്തി.
‘ഈ പ്രശ്നം എന്നെ ഈ നിലയിലേക്ക് വലിച്ചിഴച്ചു. ഞാന്‍ മനസ്സിലാക്കുന്നു, ഞാന്‍ ക്ഷമ ചോദിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഞാന്‍ ഒരു മനുഷ്യനാണ്, അങ്ങനെയൊന്നും ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചില്ല.’
entertainment
‘ഡിയര്‍ ജോയി ‘ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ധ്യാന്‍ ശ്രീനിവാസന്, ഇന്ദ്രന്‍സ്,അപര്‍ണ്ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഡിയര്‍ ജോയി ‘ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ജോണി ആന്റണി, ബിജു സോപാനം, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ നവാസ്, മീരാ നായര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
എക്ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമര്‍ പ്രേം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോജോ തോമസ് നിര്‍വഹിക്കുന്നു. സന്ദൂപ് നാരായണന്, അരുണ്‍ രാജ്,ഡോക്ടര്‍ ഉണ്ണികൃഷ്ണന് വര്‍മ, സല്‍വിന്‍ വര്‍ഗീസ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് ധനുഷ് ഹരികുമാര്‍,വിമല്‍ജിത് വിജയന് എന്നിവര്‍ സംഗീതം പകരുന്നു. സംഗീതത്തിന് വളരെ അധികം പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ കെ. എസ്. ചിത്ര, വിനീത് ശ്രീനിവാസന്,വൈക്കം വിജയലക്ഷ്മി എന്നിവരാണ് ഗായകര്‍.
അഡിഷണല്‍ സോങ്- ഡോക്ടര്‍ വിമല്‍ കുമാര്‍ കാളിപുറയത്ത്, എഡിറ്റര്‍- രാകേഷ് അശോക, കോ പ്രൊഡ്യൂസര്‍- സുഷില്‍ വാഴപ്പിള്ളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജി കെ ശര്‍മ,ക്രീയേറ്റീവ് പ്രൊഡ്യൂസര്‍-റയീസ് സുമയ്യ റഹ്മാന്, പ്രൊഡക്ഷന്‍ കണ്ട്രോളര്-നിജില്‍ ദിവാകരന്,ആര്‍ട്ട്-മുരളി ബേപ്പൂര്‍, വസ്ത്രലങ്കാരം-സുകേഷ് താനൂര്‍,മേക്കപ്പ്-രാജീവ് അങ്കമാലി, സ്റ്റില്‍സ്-റിഷാദ് മുഹമ്മദ്,ഡിസൈന്‍- ഡാവിഞ്ചി സ്റ്റുഡിയോസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുനില്‍ പി സത്യനാഥ്, പി ആര് ഒ-എ എസ് ദിനേശ്.
-
world18 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
india3 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF3 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala3 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
india3 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala20 hours ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala3 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു

