Connect with us

entertainment

കുഞ്ചാക്കോ ബോബന്റെ ചില സീനുകള്‍ ചെയ്തത് താനെന്ന് സുനില്‍ രാജ്; ‘ജൂനിയര്‍ കുഞ്ചാക്കോ’യുടെ അനുഭവങ്ങള്‍ വീണ്ടും ചര്‍ച്ചയിലേക്ക്

‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ചില സീനുകള്‍ താനാണ് ചെയ്തതെന്ന് സുനില്‍ വ്യക്തമാക്കുന്നു.

Published

on

കുഞ്ചാക്കോ ബോബനെ അനുകരിക്കുന്ന കലാകാരന്‍ എടപ്പാളിലെ സുനില്‍ രാജ്, പുതിയൊരു വെളിപ്പെടുത്തലുമായി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ചില സീനുകള്‍ താനാണ് ചെയ്തതെന്ന് സുനില്‍ വ്യക്തമാക്കുന്നു. സുനില്‍ രാജിന്റെ വാക്കുകളില്‍ പുറത്തുവിടാന്‍ പാടില്ലായിരുന്നൊരു കാര്യം തന്നെയാണ്, പക്ഷേ ആളുകള്‍ ചോദിച്ചുപോവുന്നു ‘നീ അയാളെ അവതരിപ്പിച്ച് എന്ത് നേടി’ എന്ന ചോദ്യം തന്നെയാണ് സത്യം പറയാന്‍ പ്രേരിപ്പിച്ചത്. ആ സിനിമയില്‍ ചാക്കോച്ചന്റെ തിരക്കുമൂലം കുറച്ച് സീനുകള്‍ ചെയ്യാന്‍ അവസരം ലഭിച്ചു. അതും അദ്ദേഹത്തിന്റെ തന്നെയുള്ള സജഷനിലൂടെയാണ് .കുഞ്ചാക്കോ ബോബന്റെ ശബ്ദത്തിലും ഭാവത്തിലും അത്ഭുതകരമായ സാമ്യം പുലര്‍ത്തുന്ന സുനില്‍ രാജ്, ബാല്യകാലം മുതല്‍ മിമിക്രിയില്‍ സജീവനാണ്. സ്‌റ്റേജ് ഷോകളില്‍ ‘ജൂനിയര്‍ കുഞ്ചാക്കോ ബോബന്‍’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. റതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ സ്പിന്‍ഓഫ് ആയാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ രൂപപ്പെട്ടത്. രാജേഷ് മാധവന്‍ അവതരിപ്പിച്ച സുരേശന്‍ കാവുംതഴെ എന്ന കഥാപാത്രത്തിന്റെ തുടര്‍ച്ചയാണ് ഈ ചിത്രത്തിലെ നായകന്‍. അതേ ചിത്രത്തില്‍ നിന്നുള്ള സുമലതയും നായികയായി എത്തുന്നു. ചിത്രത്തില്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന കുഞ്ചാക്കോ ബോബന്റെ സൗകര്യക്കുറവ് മൂലം പല ഷൂട്ടിങ് സമയങ്ങളിലും അദ്ദേഹത്തെ പകരം സുനിലിനെ ഉപയോഗിച്ചതായാണ് സൂചന. തനിക്ക് ലഭിച്ച ഈ അവസരം കലാരംഗം നല്‍കിയ അംഗീകാരമായി തന്നെയാണ് കാണുന്നതെന്ന് സുനില്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

entertainment

വിശ്വ സുന്ദരി മെക്സിക്കോയുടെ ഫാത്തിമ ബോഷ്

അവസാന 12ല്‍ എത്താതെ ഇന്ത്യ

Published

on

ബാങ്കോക്ക്: 2025ലെ വിശ്വ സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട് മിസ് മെക്സിക്കോ ഫാത്തിമ ബോഷ്. 74ാമത് വിശ്വസുന്ദരിയായാണ് ഫാത്തിമ ബോഷ് തെരഞ്ഞെടുക്കപ്പെട്ടത്. മിസ് തായ്ലാന്റും മിസ് വെനസ്വേലയുമാണ് രണ്ടു മൂന്നും സ്ഥാനക്കാര്‍. തായ്-ഇന്ത്യന്‍ താരം പ്രവീണര്‍ സിങ്ങിനെ ഫസ്റ്റ് റണ്ണറപ്പായി പ്രഖ്യാപിച്ചു. മത്സരത്തില്‍ ഇന്ത്യയുടെ പ്രതിനിധിയായ മണിക വിശ്വകര്‍മ ടോപ്പ് 12 റൗണ്ടില്‍ നിന്ന് പുറത്തായി. ഇത്തവണത്തെ ജഡ്ജിങ് പാനലില്‍ ഇന്ത്യന്‍ ബാറ്റ്മിന്റണ്‍ താരം സൈന നെഹ്വാളും ഉള്‍പ്പെട്ടിട്ടുണ്ട്.

2020ല്‍ ആന്‍ഡ്രിയ മെസാ വിശ്വസുന്ദരിപ്പട്ടം കരസ്ഥമാക്കിയതിന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മെക്സിക്കോയ്ക്ക് വീണ്ടും ഈ നേട്ടം. മെക്സിക്കോയിലെ ടബാസ്‌കോയാണ് ഫാത്തിമ ബോഷിന്റെ പ്രദേശം. ഫാത്തിമ ബോഷ് ഫെര്‍ണാണ്ടസ് എന്നാണ് മുഴുവന്‍ പേര്.

ഫാഷന്‍ ആന്റ് അപ്പാരല്‍ ഡിസൈന്‍സില്‍ ബിരുദം കരസ്ഥമാക്കിയ ഫാത്തിമ ബോഷ് ഇറ്റലിയില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയിട്ടുണ്ട്. ചെറിയ പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിന് എന്ത് ചെയ്യുമെന്നായിരുന്നു ഫാത്തിമ ബോഷിനോട് അവസാന റൗണ്ടില്‍ ചോദിച്ച ചോദ്യം. ‘ഒരു വിശ്വസുന്ദരിയെന്ന നിലയില്‍ നിങ്ങളുടെ ശക്തിയില്‍ വിശ്വസിക്കാന്‍ ഞാന്‍ പറയും. നിങ്ങള്‍ നിങ്ങളില്‍ വിശ്വസിക്കണം, നിങ്ങളുടെ സ്വപ്നവും മനസും പ്രധാനമാണ്. നിങ്ങളുടെ മൂല്യത്തെക്കുറിച്ച് സംശയിക്കാന്‍ ആരെയും അനുവദിക്കരുത്, എല്ലാത്തിനേക്കാളും മൂല്യമുള്ളത് നിങ്ങള്‍ക്ക് നിങ്ങള്‍ തന്നെയാണ്’, എന്നായിരുന്നു ഫാത്തിമ ബോഷിന്റെ ഉത്തരം.

തായ്ലന്‍ഡില്‍ വെച്ച് മിസ് മെക്സിക്കോയെ ശകാരിച്ചു

ഈ മാസമാദ്യം മിസ് യൂണിവേഴ്‌സ് 2025 മത്സരത്തില്‍ അതിന്റെ തായ്ലന്‍ഡ് ഡയറക്ടര്‍ നവത് ഇറ്റ്സരഗ്രിസില്‍ മിസ് മെക്സിക്കോ ഫാത്തിമ ബോഷിനോട് ഒരു പ്രീ-പേജന്റ് പരിപാടിയില്‍ ആക്രോശിച്ചപ്പോള്‍ അത് പൊട്ടിത്തെറിച്ചു.

നവംബര്‍ 4 ന് മിസ് യൂണിവേഴ്‌സ് മത്സരാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ചയില്‍, ബാങ്കോക്കില്‍ നടന്ന 74-ാമത് മിസ്സ് യൂണിവേഴ്‌സ് മത്സരത്തിന്റെ അവതാരകയായി തിരഞ്ഞെടുക്കപ്പെട്ട ഇറ്റ്‌സരഗ്രിസില്‍, സൗന്ദര്യമത്സരത്തിന്റെ പ്രൊമോഷണല്‍ പരിപാടിയില്‍ പങ്കെടുത്തില്ലെന്ന് ആരോപിച്ച് ബോഷിനോട് പറഞ്ഞു.

മിസ്സ് യൂണിവേഴ്സ് തായ്ലന്‍ഡിന്റെ ഫേസ്ബുക്ക് ലൈവ് സ്ട്രീമില്‍ പകര്‍ത്തിയ ഏറ്റുമുട്ടലില്‍, ഇറ്റ്‌സരഗ്രിസില്‍ ബോഷുമായി വഴക്കിടുന്നതും മിസ് മെക്സിക്കോ ടീമിനെ വിമര്‍ശിക്കുന്നതും കണ്ടു.

ചൂടേറിയ കൈമാറ്റത്തിന്റെ വൈറലായ വീഡിയോകളില്‍, മിസ് മെക്‌സിക്കോയെ നീക്കം ചെയ്യാന്‍ ഇറ്റ്‌സരഗ്രിസില്‍ സുരക്ഷ ആവശ്യപ്പെട്ടതിന് ശേഷം ബോഷും മറ്റ് നിരവധി മത്സരാര്‍ത്ഥികളും ഇവന്റില്‍ നിന്ന് പുറത്തുപോകുന്നത് കാണാന്‍ കഴിഞ്ഞു.

ചിലര്‍ ഇറ്റ്‌സരഗ്രിസിലിനോട് ആക്രോശിക്കുന്നത് കേള്‍ക്കാം, സംവിധായകന്‍ അവരോട് പറഞ്ഞു, ‘ആര്‍ക്കെങ്കിലും മത്സരം തുടരാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഇരിക്കൂ.’

സൗന്ദര്യമത്സരം തുടര്‍ച്ചയായി തിരിച്ചടി നേരിട്ടപ്പോള്‍, മിസ് യൂണിവേഴ്സ് ഓര്‍ഗനൈസേഷന്‍ അതിന്റെ തായ്ലന്‍ഡ് ഡയറക്ടറുടെ പെരുമാറ്റം ‘ക്ഷുദ്രകരമായ’ പെരുമാറ്റത്തെ അപലപിച്ചു.

മത്സരത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാന്‍ അന്താരാഷ്ട്ര എക്‌സിക്യൂട്ടീവുകളുടെ ഒരു പ്രതിനിധി സംഘത്തെയും അയച്ചു.

വിവാദത്തെ അഭിസംബോധന ചെയ്തുകൊണ്ട്, മിസ് യൂണിവേഴ്‌സ് പ്രസിഡന്റ് റൗള്‍ റോച്ച, 74-ാമത് മിസ് യൂണിവേഴ്‌സ് മത്സരത്തിന്റെ ഭാവി പരിപാടികളില്‍ ഇറ്റ്‌സരഗ്രിസിലിന്റെ പങ്കാളിത്തം നിയന്ത്രിച്ചു, ‘സ്ത്രീകളുടെ ബഹുമാനത്തിന്റെയും അന്തസ്സിന്റെയും മൂല്യങ്ങള്‍ ലംഘിക്കാന്‍ താന്‍ അനുവദിക്കില്ലെന്ന്’ പറഞ്ഞു.

ഏറ്റുമുട്ടലിന് ഒരു ദിവസത്തിനുശേഷം, കണ്ണീരോടെയുള്ള പത്രസമ്മേളനത്തില്‍ ഇറ്റ്‌സരഗ്രിസില്‍ ക്ഷമാപണം നടത്തി.

‘ഈ പ്രശ്‌നം എന്നെ ഈ നിലയിലേക്ക് വലിച്ചിഴച്ചു. ഞാന്‍ മനസ്സിലാക്കുന്നു, ഞാന്‍ ക്ഷമ ചോദിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഞാന്‍ ഒരു മനുഷ്യനാണ്, അങ്ങനെയൊന്നും ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചില്ല.’

Continue Reading

entertainment

‘ഡിയര്‍ ജോയി ‘ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Published

on

ധ്യാന്‍ ശ്രീനിവാസന്‍, ഇന്ദ്രന്‍സ്,അപര്‍ണ്ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഡിയര്‍ ജോയി ‘ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ജോണി ആന്റണി, ബിജു സോപാനം, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ നവാസ്, മീരാ നായര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

എക്ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമര്‍ പ്രേം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോജോ തോമസ് നിര്‍വഹിക്കുന്നു. സന്ദൂപ് നാരായണന്‍, അരുണ്‍ രാജ്,ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍ വര്‍മ, സല്‍വിന്‍ വര്‍ഗീസ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് ധനുഷ് ഹരികുമാര്‍,വിമല്‍ജിത് വിജയന്‍ എന്നിവര്‍ സംഗീതം പകരുന്നു. സംഗീതത്തിന് വളരെ അധികം പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ കെ. എസ്. ചിത്ര, വിനീത് ശ്രീനിവാസന്‍,വൈക്കം വിജയലക്ഷ്മി എന്നിവരാണ് ഗായകര്‍.

അഡിഷണല്‍ സോങ്- ഡോക്ടര്‍ വിമല്‍ കുമാര്‍ കാളിപുറയത്ത്, എഡിറ്റര്‍- രാകേഷ് അശോക, കോ പ്രൊഡ്യൂസര്‍- സുഷില്‍ വാഴപ്പിള്ളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജി കെ ശര്‍മ,ക്രീയേറ്റീവ് പ്രൊഡ്യൂസര്‍-റയീസ് സുമയ്യ റഹ്‌മാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നിജില്‍ ദിവാകരന്‍,ആര്‍ട്ട്-മുരളി ബേപ്പൂര്‍, വസ്ത്രലങ്കാരം-സുകേഷ് താനൂര്‍,മേക്കപ്പ്-രാജീവ് അങ്കമാലി, സ്റ്റില്‍സ്-റിഷാദ് മുഹമ്മദ്,ഡിസൈന്‍- ഡാവിഞ്ചി സ്റ്റുഡിയോസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുനില്‍ പി സത്യനാഥ്, പി ആര്‍ ഒ-എ എസ് ദിനേശ്.

Continue Reading

entertainment

എ.ഐ സംഗീതം ചരിത്രമെഴുതി; മനുഷ്യന്‍ ഇല്ലാതെ സൃഷ്ടിച്ച ഗാനം ബില്‍ബോര്‍ഡ് ചാര്‍ട്ടില്‍ ഒന്നാമത്

ചരിത്രത്തില്‍ ആദ്യമായാണ് പൂര്‍ണ്ണമായും എ.ഐ ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു ഗാനം ബില്‍ബോര്‍ഡ് ഡിജിറ്റല്‍ സോങ്സ് സെയില്‍സ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.

Published

on

സംഗീത ലോകത്തും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് പൂര്‍ണ്ണമായും എ.ഐ ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു ഗാനം ബില്‍ബോര്‍ഡ് ഡിജിറ്റല്‍ സോങ്സ് സെയില്‍സ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. ‘വാക്ക് മൈ വാക്ക്’ എന്ന എ.ഐ ഗാനം മനുഷ്യര്‍ നിര്‍മ്മിച്ച എല്ലാ ഹിറ്റ് ഗാനങ്ങളെയും പിന്നിലാക്കി മുന്നേറിയിരിക്കുന്നു.

വൈറലായ ഈ ഗാനത്തിന്റെ വരികള്‍, സംഗീതം, ഗായനശബ്ദം ഒന്നും മനുഷ്യനില്‍ നിന്നല്ല; എല്ലാം എ.ഐ തന്നെ സൃഷ്ടിച്ചതാണ്. അതുകൊണ്ടാണ് ഈ നേട്ടം സംഗീത ചരിത്രത്തില്‍ തന്നെ ഒരു വഴിത്തിരിവായി വിലയിരുത്തപ്പെടുന്നത്.

ഒക്ടോബര്‍ പകുതിയോടെ ഇന്‍സ്റ്റാഗ്രാമിലൂടെ ഈ ഗാനം ട്രെന്‍ഡിങ് ആകുകയായിരുന്നു. ഗാനം പങ്കുവെച്ച എ.ഐ ആര്‍ട്ടിസ്റ്റിന്റെ പേജിന് ഇപ്പോള്‍ 40,000-ത്തിലധികം ഫോളോവേഴ്സും പ്രതിമാസം ഏകദേശം 20 ലക്ഷം സ്‌പോട്ടിഫൈ ശ്രോതാക്കളുമുണ്ട്.

ഈ വൈറല്‍ ഗാനത്തിന്റെ പിന്നില്‍ എ.ഐ വെഞ്ച്വര്‍ കമ്പനിയായ ഡെഫ്ബീറ്റ്‌സാണ്. ഗാനത്തിന്റെ വിജയം ആസ്വാദകരില്‍ അത്ഭുതം സൃഷ്ടിക്കുമ്പോള്‍ സംഗീതലോകത്ത് ആശങ്കയും ഉയരുന്നു ഇങ്ങനെ എ.ഐ മുന്നേറുമ്പോള്‍ മനുഷ്യ സംഗീതജ്ഞര്‍ക്കും ഗായകര്‍ക്കും ഭാവിയില്‍ സ്ഥാനം ലഭിക്കുമോ എന്നതാണ് ഇപ്പോള്‍ പലരും ചോദിക്കുന്നത്.

 

Continue Reading

Trending