Connect with us

Video Stories

നാളെപി.എസ്.ജിയുമായുള്ള കരാറില്‍ നെയ്മര്‍ ഒപ്പുവെക്കുമോ?

Published

on

 

ബീജിങ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുമായി നാളെ കരാറില്‍ ഒപ്പുവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്നലെ ചൈനയില്‍ സന്ദര്‍ശനം നടത്തിയ 25-കാരന്‍ ഇന്ന് യൂറോപ്പിലേക്ക് മടങ്ങുന്നത് ഖത്തര്‍ വഴിയാണ്. യാത്രക്കിടെ ദോഹയില്‍ വെച്ച് പി.എസ്.ജിക്കു വേണ്ടി മെഡിക്കലിന് വിധേയനായ ശേഷം താരം നേരെ പാരീസിലേക്ക് തിരിക്കുമെന്നും, ഫ്രഞ്ച് തലസ്ഥാന നഗരത്തില്‍ വെച്ച് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കരാറില്‍ ഒപ്പുവെക്കുമെന്നും യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, നൗകാംപില്‍ തന്നെ നെയ്മര്‍ തുടരുമെന്നാണ് ബാര്‍സലോണ അവകാശപ്പെടുന്നത്.
മിയാമിയില്‍ റയല്‍ മാഡ്രിഡുമായുള്ള എല്‍ ക്ലാസിക്കോ വിജയിച്ച ശേഷം ബാര്‍സലോണ താരങ്ങള്‍ സ്‌പെയിനിലേക്ക് മടങ്ങിയപ്പോള്‍ നെയ്മര്‍ നേരെ ചൈനയിലേക്കാണ് തിരിച്ചത്. ബാര്‍സലോണയുമായി ബന്ധപ്പെട്ട ചില വാണിജ്യ ആവശ്യങ്ങള്‍ക്കു വേണ്ടിയായിരുന്നു ഈ യാത്ര. ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാനുള്ളതിനാല്‍ നേരത്തെ നിശ്ചയിച്ച ചൈനാ യാത്രയില്‍ നിന്ന് നെയ്മര്‍ പിന്മാറിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
പി.എസ്.ജിയുടെ ഉടമസ്ഥരായ ഒറിക്‌സ് ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് അധികൃതരുമായി നേരില്‍ കാണുന്നതിനു വേണ്ടിയാണ് നെയ്മര്‍ യൂറോപ്പിലേക്കുള്ള മടക്കയാത്ര ദോഹ വഴിയാക്കുന്നത് എന്നാണ് സൂചന. ഇതിനൊപ്പം താരം മെഡിക്കലിനും വിധേയമാവും. 2022 ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനം ഏറ്റെടുക്കുന്നതു സംബന്ധിച്ച് ഖത്തര്‍ അധികൃതരുമായും നെയ്മര്‍ ചര്‍ച്ച നടത്തിയേക്കും.
ഏകപക്ഷീയമായി കരാര്‍ റദ്ദാക്കുന്നതിന് റിലീസിങ് വ്യവസ്ഥയിലുള്ള 222 ദശലക്ഷം യൂറോ (1671 കോടി രൂപ) ബാര്‍സലോണക്ക് നല്‍കിയാണ് നെയ്മറിനെ സ്വന്തമാക്കാന്‍ പി.എസ്.ജി ഒരുങ്ങുന്നത്. ഇത്രയും വലിയ തുക നേരിട്ട് നല്‍കിയാല്‍ നേരിടേണ്ടി വന്നേക്കാവുന്ന യുവേഫയുടെ അച്ചടക്ക നടപടി മറികടക്കുന്നതിനായി ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് കുറുക്കുവഴികള്‍ തേടിയേക്കും. 2022 ലോകകപ്പിന്റെ ബ്രാന്‍ഡ്, പരസ്യ കരാറുകള്‍ ഒപ്പുവെക്കുന്നതിന് 300 കോടി യൂറോ നെയ്മറിന് നല്‍കും. റിലീസിങ് വ്യവസ്ഥയുടെ ഭാഗമായി നെയ്മര്‍ വ്യക്തിപരമായി ഈ തുകയില്‍ നിന്ന് ബാര്‍സലോണക്ക് നല്‍കും. ഇതുവഴി യുവേഫയുടെ ‘സാമ്പത്തിക അച്ചടക്കം’ പാലിക്കാന്‍ കഴിയുമെന്നാണ് പി.എസ്.ജി കരുതുന്നത്.
ദോഹയില്‍ നിന്ന് സ്‌പെയിനിലേക്ക് പോകുന്നതിനു പകരം നെയ്മര്‍ പാരിസിലേക്ക് വിമാനം കയറിയാല്‍ ട്രാന്‍സ്ഫര്‍ 99 ശതമാനം ഉറപ്പാണെന്നാണ് വിലയിരുത്തല്‍. അതേസമയം, മുന്നേറ്റ നിരയിലെ ‘എം.എസ്.എന്‍’ ത്രയത്തിലെ നിര്‍ണായക ഘടകമായ നെയ്മര്‍ ക്ലബ്ബ് വിടില്ലെന്ന വിശ്വാസത്തിലാണ് ബാര്‍സ. മിയാമിയിലെ മത്സരത്തിനു ശേഷം ബാര്‍സ കോച്ച് ഏണസ്‌റ്റോ വല്‍വെര്‍ദെ കഴിഞ്ഞ ദിവസം പറഞ്ഞത് നെയ്മര്‍ ബാര്‍സയില്‍ തുടരും എന്നാണ്. ക്ലബ്ബ് വിടാന്‍ ആലോചനയുണ്ടെങ്കില്‍ അത് മാറ്റണമെന്ന് ലൂയിസ് സുവാരസും ആന്ദ്രെ ഇനീസ്റ്റയും നെയ്മറിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ ഒരു വാക്കുപോലും നെയ്മര്‍ ഉരിയാടിയിട്ടില്ല.
മിയാമിയിലെ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് മത്സരത്തിനു ശേഷം നെയ്മര്‍ റയല്‍ മാഡ്രിഡിന്റെ ഡ്രസ്സിങ് റൂമില്‍ പോയതായും കളിക്കാരോട് വിടചോദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. തന്റെ കുപ്പായം റയല്‍ താരങ്ങള്‍ക്ക് നല്‍കിയ ശേഷം രണ്ട് റയല്‍ കളിക്കാരുടെ ജഴ്‌സികളുമായി നെയ്മര്‍ പുറത്തുവരുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മത്സരങ്ങള്‍ക്കു ശേഷം കളിക്കാര്‍ എതിര്‍ടീമിന്റെ ഡ്രസ്സിങ് റൂമുകളില്‍ പോകുന്നത് സ്വാഭാവികമല്ലാത്തതിനാല്‍ നെയ്മറിന്റെ ഈ പ്രവൃത്തി സ്പാനിഷ് ലീഗ് വിടുന്നതിന്റെ സൂചനയാണെന്ന വിശകലനങ്ങളുണ്ട്.

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

Published

on

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

Trending