Connect with us

Video Stories

നാളെപി.എസ്.ജിയുമായുള്ള കരാറില്‍ നെയ്മര്‍ ഒപ്പുവെക്കുമോ?

Published

on

 

ബീജിങ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുമായി നാളെ കരാറില്‍ ഒപ്പുവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്നലെ ചൈനയില്‍ സന്ദര്‍ശനം നടത്തിയ 25-കാരന്‍ ഇന്ന് യൂറോപ്പിലേക്ക് മടങ്ങുന്നത് ഖത്തര്‍ വഴിയാണ്. യാത്രക്കിടെ ദോഹയില്‍ വെച്ച് പി.എസ്.ജിക്കു വേണ്ടി മെഡിക്കലിന് വിധേയനായ ശേഷം താരം നേരെ പാരീസിലേക്ക് തിരിക്കുമെന്നും, ഫ്രഞ്ച് തലസ്ഥാന നഗരത്തില്‍ വെച്ച് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കരാറില്‍ ഒപ്പുവെക്കുമെന്നും യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, നൗകാംപില്‍ തന്നെ നെയ്മര്‍ തുടരുമെന്നാണ് ബാര്‍സലോണ അവകാശപ്പെടുന്നത്.
മിയാമിയില്‍ റയല്‍ മാഡ്രിഡുമായുള്ള എല്‍ ക്ലാസിക്കോ വിജയിച്ച ശേഷം ബാര്‍സലോണ താരങ്ങള്‍ സ്‌പെയിനിലേക്ക് മടങ്ങിയപ്പോള്‍ നെയ്മര്‍ നേരെ ചൈനയിലേക്കാണ് തിരിച്ചത്. ബാര്‍സലോണയുമായി ബന്ധപ്പെട്ട ചില വാണിജ്യ ആവശ്യങ്ങള്‍ക്കു വേണ്ടിയായിരുന്നു ഈ യാത്ര. ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാനുള്ളതിനാല്‍ നേരത്തെ നിശ്ചയിച്ച ചൈനാ യാത്രയില്‍ നിന്ന് നെയ്മര്‍ പിന്മാറിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
പി.എസ്.ജിയുടെ ഉടമസ്ഥരായ ഒറിക്‌സ് ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് അധികൃതരുമായി നേരില്‍ കാണുന്നതിനു വേണ്ടിയാണ് നെയ്മര്‍ യൂറോപ്പിലേക്കുള്ള മടക്കയാത്ര ദോഹ വഴിയാക്കുന്നത് എന്നാണ് സൂചന. ഇതിനൊപ്പം താരം മെഡിക്കലിനും വിധേയമാവും. 2022 ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനം ഏറ്റെടുക്കുന്നതു സംബന്ധിച്ച് ഖത്തര്‍ അധികൃതരുമായും നെയ്മര്‍ ചര്‍ച്ച നടത്തിയേക്കും.
ഏകപക്ഷീയമായി കരാര്‍ റദ്ദാക്കുന്നതിന് റിലീസിങ് വ്യവസ്ഥയിലുള്ള 222 ദശലക്ഷം യൂറോ (1671 കോടി രൂപ) ബാര്‍സലോണക്ക് നല്‍കിയാണ് നെയ്മറിനെ സ്വന്തമാക്കാന്‍ പി.എസ്.ജി ഒരുങ്ങുന്നത്. ഇത്രയും വലിയ തുക നേരിട്ട് നല്‍കിയാല്‍ നേരിടേണ്ടി വന്നേക്കാവുന്ന യുവേഫയുടെ അച്ചടക്ക നടപടി മറികടക്കുന്നതിനായി ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് കുറുക്കുവഴികള്‍ തേടിയേക്കും. 2022 ലോകകപ്പിന്റെ ബ്രാന്‍ഡ്, പരസ്യ കരാറുകള്‍ ഒപ്പുവെക്കുന്നതിന് 300 കോടി യൂറോ നെയ്മറിന് നല്‍കും. റിലീസിങ് വ്യവസ്ഥയുടെ ഭാഗമായി നെയ്മര്‍ വ്യക്തിപരമായി ഈ തുകയില്‍ നിന്ന് ബാര്‍സലോണക്ക് നല്‍കും. ഇതുവഴി യുവേഫയുടെ ‘സാമ്പത്തിക അച്ചടക്കം’ പാലിക്കാന്‍ കഴിയുമെന്നാണ് പി.എസ്.ജി കരുതുന്നത്.
ദോഹയില്‍ നിന്ന് സ്‌പെയിനിലേക്ക് പോകുന്നതിനു പകരം നെയ്മര്‍ പാരിസിലേക്ക് വിമാനം കയറിയാല്‍ ട്രാന്‍സ്ഫര്‍ 99 ശതമാനം ഉറപ്പാണെന്നാണ് വിലയിരുത്തല്‍. അതേസമയം, മുന്നേറ്റ നിരയിലെ ‘എം.എസ്.എന്‍’ ത്രയത്തിലെ നിര്‍ണായക ഘടകമായ നെയ്മര്‍ ക്ലബ്ബ് വിടില്ലെന്ന വിശ്വാസത്തിലാണ് ബാര്‍സ. മിയാമിയിലെ മത്സരത്തിനു ശേഷം ബാര്‍സ കോച്ച് ഏണസ്‌റ്റോ വല്‍വെര്‍ദെ കഴിഞ്ഞ ദിവസം പറഞ്ഞത് നെയ്മര്‍ ബാര്‍സയില്‍ തുടരും എന്നാണ്. ക്ലബ്ബ് വിടാന്‍ ആലോചനയുണ്ടെങ്കില്‍ അത് മാറ്റണമെന്ന് ലൂയിസ് സുവാരസും ആന്ദ്രെ ഇനീസ്റ്റയും നെയ്മറിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ ഒരു വാക്കുപോലും നെയ്മര്‍ ഉരിയാടിയിട്ടില്ല.
മിയാമിയിലെ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് മത്സരത്തിനു ശേഷം നെയ്മര്‍ റയല്‍ മാഡ്രിഡിന്റെ ഡ്രസ്സിങ് റൂമില്‍ പോയതായും കളിക്കാരോട് വിടചോദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. തന്റെ കുപ്പായം റയല്‍ താരങ്ങള്‍ക്ക് നല്‍കിയ ശേഷം രണ്ട് റയല്‍ കളിക്കാരുടെ ജഴ്‌സികളുമായി നെയ്മര്‍ പുറത്തുവരുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മത്സരങ്ങള്‍ക്കു ശേഷം കളിക്കാര്‍ എതിര്‍ടീമിന്റെ ഡ്രസ്സിങ് റൂമുകളില്‍ പോകുന്നത് സ്വാഭാവികമല്ലാത്തതിനാല്‍ നെയ്മറിന്റെ ഈ പ്രവൃത്തി സ്പാനിഷ് ലീഗ് വിടുന്നതിന്റെ സൂചനയാണെന്ന വിശകലനങ്ങളുണ്ട്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending