Connect with us

Video Stories

മഹാനായ നേതാവ്

Published

on

പി.വി അബ്ദുല്‍ വഹാബ് എം.പി

മരണത്തിന്റെ തലേ ദിവസം എന്നോടൊപ്പം മണിക്കൂറുകളോളം ഒരുമിച്ചുണ്ടായിരുന്ന ഒരാള്‍ വേര്‍പിരിഞ്ഞുവെന്ന യാഥാര്‍ഥ്യത്തോട് ഇതുവരെ പൊരുത്തപ്പെടാനായിട്ടില്ല. മരണം വന്ന് തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹത്തെ മാടിവിളിക്കുമെന്ന് തിങ്കളാഴ്ച അഹമ്മദ് സാഹിബിനോടൊപ്പം യാത്ര ചെയ്തപ്പോള്‍ ഒരിക്കല്‍ പോലും പ്രതീക്ഷിച്ചതല്ല. കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ലോക്‌സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒരു ദിവസം നേരത്തെ തന്നെ പോകാന്‍ തീരുമാനിച്ചത് അദ്ദേഹവും ഒപ്പമുണ്ടല്ലോ എന്ന ആവേശത്തിലായിരുന്നു. തിങ്കളാഴ്ച രാവിലെ 11 മണിക്കായിരുന്നു കരിപ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനം.

മുംബൈ വഴി ഡല്‍ഹിയിലെത്തിച്ചേരാന്‍ എടുത്തത് ഏകദേശം ആറു മണിക്കൂറോളം. പ്രായത്തിന്റെയും, രോഗങ്ങളുടേയും ആധിക്യം അദ്ദേഹത്തിന്റെ സംസാരത്തില്‍ ഒട്ടും തന്നെ നിഴലിച്ചിരുന്നില്ല. തമാശയിലൂടെയും, കാര്യമായുമെല്ലാം അദ്ദേഹം വിവരിച്ചത് പതിറ്റാണ്ടുകള്‍ നീണ്ട തന്റെ പൊതുജീവിതത്തെക്കുറിച്ചായിരുന്നു. അതില്‍ അദ്ദേഹം പറഞ്ഞ ഒരുകാര്യം എന്നെ വളരെയേറെ സ്പര്‍ശിച്ചു. ഈ കാലയളവില്‍ ലഭിച്ച ഏറ്റവും വലിയ സമ്പാദ്യമായി അദ്ദേഹം കാണുന്നത് മറ്റെന്തിനേക്കാളും സൗഹൃദങ്ങളാണ്.

ആലോചിച്ചു നോക്കുമ്പോള്‍ വളരെ ശരിയായ കാര്യമാണ്. രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കോ, പാര്‍ലമെന്ററി രംഗത്തെ അത്യുന്നത സ്ഥാനങ്ങളിലേക്കോ ഇതുവരെ കടന്നു വരാത്ത ഒരു പ്രസ്ഥാനത്തിന്റെ ദേശീയ നേതാവെന്ന നിലയില്‍ അദ്ദേഹം സമ്പാദിച്ചു കൂട്ടിയ സൗഹൃദങ്ങളുടെ പട്ടിക നമ്മുടെ പല വിദേശകാര്യ മന്ത്രിമാരെയും നാണിപ്പിക്കും. ലോകത്തിന്റെ ഏത് കോണിലും അഹമ്മദ് സാഹിബിനെ സ്‌നേഹത്തോടെ സ്മരിക്കുന്ന ആരെങ്കിലുമൊക്കെ ഉണ്ടാകും. പ്രത്യേകിച്ചും ഗള്‍ഫ് രാജ്യങ്ങളില്‍ അദ്ദേഹത്തിനുള്ള സ്വീകാര്യത നേരിട്ടു തന്നെ അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് ഞാന്‍.

അഹമ്മദ് സാഹിബുമായുള്ള പരിചയം എന്റെ ബാപ്പയുടെ കാലത്തെ തുടങ്ങിയതാണ്. പിന്നീട് പലതവണ ഗള്‍ഫില്‍ വെച്ച് കണ്ട് പരിചയിച്ച് ആ പരിചയം സൗഹൃദത്തിന് വഴിമാറി. ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡിലേക്ക് എന്നെ തിരഞ്ഞെടുത്തതോടെ സൗഹൃദത്തിനപ്പുറമുള്ള അടുപ്പമായി അഹമ്മദ് സാഹിബുമായി. അഹമ്മദ് സാഹിബടക്കമുള്ള നേതാക്കളാണ് എന്നെ ലോക്‌സഭയിലേക്ക് പറഞ്ഞുവിടാന്‍ മുന്‍കൈയെടുത്തത്. പിന്നീട് മാര്‍ഗദര്‍ശിയായും അദ്ദേഹമുണ്ടായിരുന്നു. കഴിഞ്ഞ 4-5 വര്‍ഷത്തോളമായി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി വരികയായിരുന്നു. ഇതിനിടയില്‍ പലപ്പോഴായി പലതവണ അദ്ദേഹവുമായി അടുത്തിടപഴകാന്‍ അവസരമുണ്ടായി. ഞാനും അദ്ദേഹവുമായുള്ള വ്യക്തിബന്ധം ഈ വര്‍ഷങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഊഷ്മളമായി.

മുസ്‌ലിംലീഗ് പ്രസ്ഥാനത്തിലെ പല തലമുറകളോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ച നേതാവ് കൂടിയാണ് അദ്ദേഹം. ഇസ്മാഈല്‍ സാഹിബ് മുതല്‍ പുതുതലമുറയിലെ മുനവറലി തങ്ങള്‍ വരെയുള്ളവരുമായി അദ്ദേഹം പ്രവര്‍ത്തിച്ചു. മുസ്‌ലിംലീഗെന്ന തന്റെ പ്രസ്ഥാനത്തെ വളര്‍ത്തിയതിനൊപ്പം ഇ അഹമ്മദ് എന്ന നേതാവും അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് അതിനിടയില്‍ വളര്‍ന്നു. അവസാനമായി പലരും അദ്ദേഹത്തെ കണ്ടത് മുനവറലി തങ്ങളുടെ വീട് താമസത്തിനാകും. അതിന്റെ പിറ്റേ ദിവസമായിരുന്നു ഞങ്ങളൊന്നിച്ചുള്ള യാത്ര.

പതിവിലും കൂടുതല്‍ ആ യാത്രയില്‍ അദ്ദേഹം സംസാരിച്ചത് ഒരുപക്ഷേ ഇനിയൊരിക്കല്‍ കൂടി ഇങ്ങനെയൊരു യാത്ര ഉണ്ടാകില്ലെന്ന ഉള്‍വിളിയില്‍ നിന്നാണോ? അറിയില്ല. എന്തായാലും മുസ്‌ലിംലീഗിനും, ഈ രാജ്യത്തിനും അങ്ങ് നല്‍കിയ സേവനങ്ങള്‍ എന്നെന്നും സ്മരിക്കപ്പെടും.
സര്‍വശക്തനായ നാഥന്‍ അദ്ദേഹത്തിന്റെ പരലോക ജീവിതം ധന്യമാക്കട്ടെ

Video Stories

ഇരിട്ടി കണിച്ചാർ ഉരുൾപൊട്ടൽ പ്രത്യേക ദുരന്തമായി കണക്കാക്കും

തൊഴിൽ നഷ്ട ദുരിതാശ്വാസ സഹായം എന്ന നിലയിൽ ദുരന്തബാധിതർക്ക് തുക അനുവദിക്കുന്നതിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും മറ്റും അടിയന്തര ധനസഹായം നൽകുന്നതിനും കണ്ണൂർ ജില്ലാ കളക്ടർക്ക് 20 ലക്ഷം രൂപ അഡ്വാൻസ് ആയി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Published

on

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിൽ ഉണ്ടായ ഉരുൾപൊട്ടലിനെ പ്രത്യേക ദുരന്തമായി കണക്കാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2018- 19 പ്രളയത്തിൽ അനുവദിച്ചത് പോലെ വീടുകൾക്ക് നാശനഷ്ടം നൽകും. പൂർണ്ണമായും വീട് നഷ്ടപ്പെട്ടവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നടക്കം ആകെ 4 ലക്ഷം രൂപ നൽകും. ഭാഗികമായി നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടത്തോത് കണക്കാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകും. ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് പരമാവധി 4 ലക്ഷവും പെട്ടിമുടി ദുരന്തത്തിൽ പെട്ടവരുടെ ആശ്രിതർക്ക് അനുവദിച്ചതുപോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 1 ലക്ഷം രൂപയും അനുവദിക്കും.

ഉരുൾപൊട്ടലിനെ തുടർന്ന് വീടുകളിലേക്ക് മടങ്ങാൻ സാധിക്കാതിരുന്ന 59 കുടുംബങ്ങളിലെ 170 മുതിർന്ന വ്യക്തികൾക്ക് 100 രൂപ വീതവും 33 കുട്ടികൾക്ക് 60 രൂപ വീതവും ക്യാമ്പിന് പുറത്ത് താമസിച്ച ദിവസം കണക്കാക്കി ധനസഹായം നൽകും.റോഡുകൾ, കെട്ടിടങ്ങൾ, വീടുകൾ, പാലങ്ങൾ, കലുങ്കുകൾ, വൈദ്യുതി പോസ്റ്റുകൾ, കൃഷി, മൃ​ഗസംരക്ഷണം, കുടിവെള്ള സ്രോതസുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചതിന് നഷ്ടം ക്ലെയിം ചെയ്യുവാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകും.തൊഴിൽ നഷ്ട ദുരിതാശ്വാസ സഹായം എന്ന നിലയിൽ ദുരന്തബാധിതർക്ക് തുക അനുവദിക്കുന്നതിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും മറ്റും അടിയന്തര ധനസഹായം നൽകുന്നതിനും കണ്ണൂർ ജില്ലാ കളക്ടർക്ക് 20 ലക്ഷം രൂപ അഡ്വാൻസ് ആയി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Continue Reading

Video Stories

ആലപ്പുഴയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് അമ്മ മരിച്ചു; മകൾക്ക് പരിക്ക്

.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം

Published

on

ആലപ്പുഴ ശവക്കോട്ടപ്പാലത്തിനു സമീപം സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മ മരിച്ചു. പാണാവള്ളി പുരയിടം വീട്ടിൽ നജീബിന്റെ ഭാര്യ സഫിയത്ത് (41) ആണു മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മകൾ അൻസനയെ (20) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം. പെട്ടെന്ന് ബ്രേക് ചെയ്തപ്പോൾ സിമന്‍റ് കട്ടകളിൽ കയറി സ്കൂട്ടർ മറിയുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

Continue Reading

Video Stories

മുഖ്യമന്ത്രിക്കൊപ്പം ഡിന്നറിന് ആളില്ല; വിറ്റുപോകാതെ ലോകകേരള സഭ ഗോള്‍ഡ് സില്‍വര്‍ കാര്‍ഡുകള്‍

8 മുതൽ 11 വരെ അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭാ മേഖലസമ്മേളനത്തിലാണ് താരനിശാ മോഡലിലെ വിവാദപണപ്പിരിവ് നടക്കുന്നത്.

Published

on

യു എസിലെ ലോക കേരള സഭ സമ്മേളനത്തിൽ മുഖ്യമന്ത്രി അടക്കം ഉള്ള വിഐപികൾക്കൊപ്പമുള്ള അത്താഴ വിരുന്നിനായി സംഘാടകർ വാഗ്ദാനം ചെയ്ത ഗോൾഡ്, സിൽവർ കാർഡുകൾ ഇത് വരെ ആരും വാങ്ങിയിട്ടില്ലെന്ന് റിപ്പോർട്ട്. 2 ലക്ഷത്തി 80,000 ഡോളർ ആണ് പരിപാടിക്കായി ഇത് വരെ സ്പോൺസർഷിപ്പ് ഇനത്തിൽ കിട്ടിയിരിക്കുന്നത്.രണ്ടര ലക്ഷം ഡോളറിന്റെ ഡയമൻറ് കാർഡും പിന്നെ പതിനായിരം ഡോളറിന്റെ രണ്ടും 5000 ഡോളറിന്റെ രണ്ടും സ്പോൺസർമാർ മാത്രമാണ് ഇതിനോടകം വന്നിട്ടുള്ളത്. 8 മുതൽ 11 വരെ അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭാ മേഖലസമ്മേളനത്തിലാണ് താരനിശാ മോഡലിലെ വിവാദപണപ്പിരിവ് നടക്കുന്നത്. ഒരു ലക്ഷം ഡോളർ നൽകുന്നവർക്ക് ഗോൾഡ് പാസും 50000 ഡോളറിന് സിൽവർ പാസും ബ്രോൺസിന് 25000 ഡോളറുമായിരുന്നു പിരിവ്.

Continue Reading

Trending