Connect with us

Football

അര്‍ജന്റീന അണ്ടര്‍ 20: തോറ്റ് പുറത്തായതിന് പിന്നാലെ രാജിപ്രഖ്യാപിച്ച്‌ പരിശീലകന്‍ ഹാവിയര്‍ മഷറാനോ

സൗത്ത് അമേരിക്കന്‍ അണ്ടര്‍ 20 ടൂര്‍ണമെന്റില്‍ കൊളംബിയയോടും തോറ്റ് പുറത്തായതിന് പിന്നാലെയാണ് പ്രഖ്യാപനം

Published

on

അര്‍ജന്റീന അണ്ടര്‍ 20 ടീമിന്റെ പരിശീലക സ്ഥാനം ഒഴിയാന്‍ തയ്യറാണെന്ന് ഹാവിയര്‍ മഷറാനോ. സൗത്ത് അമേരിക്കന്‍ അണ്ടര്‍ 20 ടൂര്‍ണമെന്റില്‍ കൊളംബിയയോടും തോറ്റ് പുറത്തായതിന് പിന്നാലെയാണ് പ്രഖ്യാപനം.ഇതോടെ അടുത്ത അണ്ടര്‍ 20 ലോകകപ്പിനും പാന്‍ അമേരിക്കന്‍ ഗെയിംസിനും യോഗ്യത നേടാനും അര്‍ജന്റീനയ്ക്കായില്ല.

പരാജയപ്പെട്ടതായി അംഗീകരിക്കുന്നതായും, പ്രതിഭാധനരായ താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതില്‍ വീഴ്ച പറ്റിയെന്നും മാഷെറാനോ പറഞ്ഞു. മുന്‍ അര്‍ജന്റീന ക്യാപ്റ്റന്‍ കൂടിയായ മഷറാനോക്ക് കീഴില്‍ നാല് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രമാണ് നേടാനായത്. മത്സരത്തിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് പുറത്താകുകയും ചെയ്തു. 2021 ഡിസംബറിലാണ് അണ്ടര്‍ 20 ടീം പരിശീലകനായി മഷറാനോ നിയമിക്കപ്പെട്ടത്.അര്‍ജന്റീന ടീമിനെ പരിശീലിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നു പറഞ്ഞ മഷറാനോ ഇനി അര്‍ജന്റീനയിലേക്ക് തിരിച്ചു പോയി സമാധാനത്തോടെ തുടരാന്‍ ശ്രമിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

Football

‘എഴുതൂല, ഞാന്‍ ബ്രസീല്‍ ഫാന്‍ ആണ്, മെസ്സിയെ ഇഷ്ടമല്ല’; വൈറലായി ചോദ്യപേപ്പറും

Published

on

ഫുട്‌ബോള്‍ മലയാളികള്‍ക്ക് എന്നും ഒരു ആവേശമാണ്. അത് ഒന്നുകൂടി ശക്തമാണെന്ന് തെളിയിക്കുകയാണ് ഒരു നാലാം ക്ലാസുക്കാരന്‍. മലയാളം വാര്‍ഷിക പരീക്ഷയിലാണ് മെസിയുടെ ജീവചരിത്രം തയ്യാറാക്കാനുള്ള ചോദ്യം വന്നത്. എന്നാല്‍ ഇതിന് ഉത്തരമായി ഒരു വിദ്യാര്‍ഥി എഴുതിയ ഉത്തരമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

മലപ്പുറം സ്വദേശി റിസ ഫാത്തിമയുടെ മറുപടിയാണ് ഇപ്പോള്‍ എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്. കടുത്ത ബ്രസീല്‍ ആരാധികയായ റിസക്ക് അതൊട്ടും ഉള്‍ക്കൊള്ളാനായില്ല. ഒടുവിലാണ് വൈറലായ ഉത്തരം എഴുതുന്നത്. ‘ഞാന്‍ എഴുതൂല ഞാന്‍ ബ്രസീല്‍ ഫാന്‍ ആണ്. എനിക്ക് നെയ്മറിനെയാണ് ഇഷ്ടം. മെസിയെ ഇഷ്ടമല്ല’ – എന്നായിരുന്നു റിസ എഴുതിയത്. കുട്ടി ഇങ്ങനെയൊരു ഉത്തരം എഴുതിയത് ശ്രദ്ധയില്‍പ്പെടുകയും ഇത് മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്ന് സ്‌കൂള്‍ അധ്യാപകന്‍ റിഫ ഷെലീസ് വ്യക്തമാക്കി.

 

Continue Reading

Football

ബാഴ്‌സയുടെ ചെണ്ടയായി റയല്‍മാഡ്രിഡ്

തുടര്‍ച്ചയായ മൂന്നാം എല്‍ക്ലാസിക്കോ മത്സരത്തിലും റയല്‍മാഡ്രിഡിന് തോല്‍വി തുടര്‍ക്കഥയാവുന്നു

Published

on

തുടര്‍ച്ചയായ മൂന്നാം എല്‍ക്ലാസിക്കോ മത്സരത്തിലും റയല്‍മാഡ്രിഡിന് തോല്‍വി തുടര്‍ക്കഥയാവുന്നു. ഒന്നിനെതിരെ രണ്ട് ഗോളുക്കള്‍ക്കാണ് ലാലിഗയിലെ നിര്‍ണായക മത്സരത്തില്‍ ബാഴ്‌സലോണ വിജയം സ്വന്തമാക്കിയത്.

ക്യാമ്പ് നൗവില്‍ നടന്ന പോരാട്ടത്തില്‍ ആദ്യം മുന്നിലെത്തിയത് മാഡ്രിഡായിരുന്നു. കളിയുടെ തുടക്കത്തില്‍ എട്ടാം മിനുറ്റില്‍ തന്നെ അറോഹയുടെ സെല്‍ഫ് ഗോളില്‍ റയല്‍ മുന്നിലെത്തി. എന്നാല്‍ ഒന്നാം പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ സെര്‍ജിയോ റോബേര്‍ടോ ബാഴ്‌സക്കായി സമനില ഗോള്‍ നേടി.

81ആം മിനുറ്റില്‍ അസെന്‍സിയോയിലൂടെ റയല്‍ വല കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. മത്സരം സമനിലയില്‍ അവസാനിക്കുമെന്ന ഘട്ടത്തിലാണ് ഫ്രാങ്ക് കെസ്സി അവതരിക്കുന്നത്. ഇന്‍ജുറി സമയത്ത് ബാല്‍ഡേ നല്‍കിയ പന്ത് കെസ്സിക്ക് പോസ്റ്റിലേക്ക് തട്ടേണ്ട പണിയേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സ രണ്ടാമതുള്ള റയലിനേക്കാള്‍ 12 പോയിന്റ് വ്യത്യാസത്തില്‍ കിരീടത്തോട് അടുക്കുകയാണ്.

 

Continue Reading

Football

ഐഎസ്എൽ കിരീടം എ ടി കെ മോഹൻ ബഗാന്

Published

on

ഗോവയിൽ വച്ച് നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശകരമായ ഫൈനല്‍ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ബംഗളൂരു എഫ്സിയെ തകർത്ത് എ ടി കെ മോഹൻ ബഗാൻ ഐഎസ്എൽ കിരീടം നേടി .

നിശ്ചിത സമയത്ത് ബംഗളൂരു എഫ്.സിയും എ.ടി.കെ മോഹന്‍ ബഗാനും രണ്ടു ഗോളുകളുമായി സമനില പിടിച്ചതോടെയാണ് മത്സരം അധിക സമയത്തേക്ക് കടന്നത്.ആസ്ട്രേലിയന്‍ താരം ദിമിത്രി പെട്രാറ്റോസിന്‍റെ പെനാല്‍റ്റി ഗോളിലൂടെ എ.ടി.കെയാണ് മത്സരത്തില്‍ ആദ്യം ലീഡെടുത്തത്. മത്സരത്തിന്‍റെ 14ാം മിനിറ്റിലാണ് മോഹന്‍ ബഗാന് അനുകൂലമായി റഫറി പെനാല്‍റ്റി വധിച്ചത്.

കോര്‍ണര്‍ കിക്കില്‍ ദിമിത്രി പെട്രാറ്റോസ് ബോക്സിനുള്ളിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് റോയ് കൃഷ്ണയുടെ കൈയില്‍ തട്ടുകയായിരുന്നു. കിക്കെടുത്ത ടീമിന്റെ ഗോളടിയന്ത്രം പെട്രറ്റോസ് പന്ത് അനായാസം പോസ്റ്റിന്റെ ഇടതു മൂലയില്‍ എത്തിച്ചു. ലീഡുമായി എ.ടി.കെ ഇടവേളക്കു കയറുമെന്ന് ഉറപ്പിച്ചിരിക്കെയാണ്, ഇന്‍ജുറി ടൈമില്‍ ബംഗളൂരുവിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ഗോളാക്കി സുനില്‍ ഛേത്രി ടീമിന് സമനില സമ്മാനിക്കുന്നത്. സ്വന്തം ബോക്സിനുള്ളില്‍ പന്ത് അടിച്ചകറ്റാനുള്ള ശ്രമത്തില്‍ എ.ടി.കെ താരം സുഭാശിഷ് ബോസിന്റെ കിക്ക് കൊണ്ടത് ഓടിയെത്തിയ റോയ് കൃഷ്ണയുടെ കാലില്‍. റഫറി ബെംഗളൂരുവിന് അനുകൂലമായി പെനല്‍റ്റി വിധിച്ചു. കിക്കെടുത്ത ഛേത്രി പന്ത് അനായാസം ബോസ്കിന്‍റെ ഇടതുമൂലയില്‍ എത്തിച്ചു. 78ാം മിനിറ്റില്‍ റോയ് കൃഷ്ണയിലൂടെ ബംഗളൂരു ലീഡെടുത്തു.

കോര്‍ണര്‍ കിക്കിലൂടെ വന്ന പന്ത് മോഹന്‍ ബഗാന്‍ പ്രതിരോധതാരത്തിന്റെ തലയില്‍ തട്ടി നേരെ മാര്‍ക്ക് ചെയ്യാതെ നിന്ന റോയ് കൃഷ്ണയുടെ മുന്നിലേക്ക്. വായുവിലേക്ക് ചാടിയുയര്‍ന്ന റോയ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു. 85ാം മിനിറ്റില്‍ മറ്റൊരു പെനാല്‍റ്റി ഗോളാക്കി പെട്രാറ്റോസ് എ.ടി.കെയെ ഒപ്പമെത്തിച്ചു. നംഗ്യാല്‍ ഭൂട്ടിയയെ ബോക്‌സിനകത്തുവെച്ച്‌ പാബ്ലോ പെരസ് വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത പെട്രറ്റോസിന് ഇത്തവണയും പിഴച്ചില്ല.ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിനെ നിസ്സഹായനാക്കി പെട്രറ്റോസിന്‍റെ ഷോട്ട് പോസ്റ്റിന്‍റെ ഇടതുമൂലയില്‍.
മത്സരത്തിന്‍റെ നാലാം മിനിറ്റില്‍ തന്നെ സൂപ്പര്‍ താരം ശിവശക്തി നാരായണ്‍ പരിക്കേറ്റ് പുറത്തുപോയത് ബംഗളൂരുവിന് തിരിച്ചടിയായി. പകരക്കാരനായി സുനില്‍ ഛേത്രി കളത്തിലിറങ്ങി. ഇടതുവിങ്ങിലൂടെ മലയാളി താരം ആശിഖ് കുരുണിയന്‍ ആദ്യ പകുതിയില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തി. കണങ്കാലിന് പരിക്കേറ്റ ആശിഖ് രണ്ടാംപാദ സെമിയില്‍ ഹൈദരാബാദ് എഫ്.സിക്കെതിരെ കളിച്ചിരുന്നില്ല. കഴിഞ്ഞ ആറ് മത്സരങ്ങളില്‍ ഒരുതവണ മാത്രമാണ് ബംഗളൂരു ടീം ബഗാനെ കീഴടക്കിയത്. നാല് വട്ടം ബഗാന്‍ ജയിച്ചു.

 

Continue Reading

Trending