Connect with us

Video Stories

മോദി യുഗത്തിലെ സാമ്പത്തിക നൊബേല്‍

Published

on

സതീഷ്ബാബു കൊല്ലമ്പലത്ത്

നരേന്ദ്രമോദിയുടെ നോട്ട് നിരോധനത്തിന് മറ്റൊരു നാമമുണ്ട്, പൈശാചികവത്കരണം. പറഞ്ഞത് മറ്റാരുമല്ല. ധനതത്വശാസ്ത്രത്തിന് നൊബേല്‍ സമ്മാനം നേടിയ അഭിജിത് ബാനര്‍ജിയാണ് ഇങ്ങിനെയൊരു വിശേഷണം നന്‍കിയത്. ജാതി മത വിശ്വാസങ്ങളെയും ആചാരങ്ങളെയും കൂട്ടുപിടിച്ചുകൊണ്ടുള്ള സാമ്പത്തികനയം ബി.ജെ.പി നടപ്പാക്കുമ്പോള്‍ ജനങ്ങള്‍ക്ക് പ്രതികരിക്കാന്‍ പോലും ഭയമായി എന്നു അഭിജിത്ത് തുടന്നടിച്ചു. കല്‍ക്കത്തയില്‍ ജനിച്ച് ഇപ്പോള്‍ അമേരിക്കന്‍ പൗരനായ അഭിജിത്ത് നോട്ട് നിരോധനം ഇന്ത്യയില്‍ ഉണ്ടാക്കാന്‍ പോകുന്ന ദുരന്തം മുന്നില്‍ കണ്ട പ്രതിഭാശാലിയാണ്. അഭിജിത് ബാനര്‍ജിയും ഭാര്യ എസ്തര്‍ ദു#ോയും ഒരുമിച്ചു നടത്തിയ ഗവേഷണങ്ങള്‍ക്ക് രണ്ടുകൂട്ടര്‍ക്കും ഒരേ വിഷയത്തില്‍ ഒരേവര്‍ഷം നൊബേല്‍ സമ്മാനം കിട്ടുന്നത് ചരിത്രത്തിലാദ്യം. വികസന സാമ്പത്തികശാസ്ത്രവും ദാരിദ്ര്യലഘൂകരണ വിഭാഗമായ അബ്ദുല്‍ ലത്തീഫ് ജമീല്‍ പോവര്‍ട്ടി ആക്ഷന്‍ ലാബ് നടത്തിയ ഗവേഷണവും ഈ ദമ്പതികളുടെ കീഴിലായിരുന്നു. മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസറായ എസ്തര്‍ ദു#ോ സമ്പദ്‌വ്യവസ്ഥയെ വലിയ പരീക്ഷണ ലാബായാണ് കണ്ടത്. ദമ്പതിമാര്‍ക്കെപ്പം നൊബേല്‍ സമ്മാനം ലഭിച്ച, മൈക്കല്‍ ക്രെമെര്‍ ആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പരീക്ഷണാത്മക സമീപനത്തിന് സ്വതന്ത്ര പരീക്ഷണത്തിലൂടെ ലാബ് ധനതത്വശാസ്ത്രത്തെ ശക്തിപ്പടുത്തുകയാണ് ചെയ്തത്. പരീക്ഷണശാലയില്‍ ഗവേഷണം നടത്തുന്നതുപോലെ പരീക്ഷണ ലാബായി കണ്ട് ജനങ്ങളുടെ പ്രതികരണം വിശകലനം ചെയ്ത് മുംബൈയിലും ബംഗളൂരിലും കൊല്‍ക്കത്തയിലും വന്ന് തെളിവെടുപ്പ് നടത്തിയാണ് ഇന്ത്യയെപ്പറ്റി നിഗമനത്തിലെത്തിയത്. എം.ഐ. ടിയിലെ ദാരിദ്ര്യ നിര്‍മാര്‍ജ്ജന ലാബില്‍ (Povtery Action Lab in MIT) നിന്ന് കിട്ടുന്ന വിവരമനുസരിച്ച് ആഗോള നയങ്ങള്‍ രൂപീകരിക്കയാണ് വേണ്ടത്.

നിലവിലെ ഇന്ത്യന്‍ സാമ്പത്തിക സമ്മര്‍ദ്ദത്തിന് പൈശാചികവത്കരണത്തിന്റെ വേരുകളുണ്ടെന്ന് പല ലേഖനങ്ങളും പറയുന്നുണ്ട്. ഒന്നാമതായി, നോട്ടു നിരോധനത്തിന്‌ശേഷം ഉണ്ടായ അപര്യാപ്തമായ പണമിടപാട് സാമ്പത്തിക ഇടപാടുകളുടെ എണ്ണം കുറച്ചു. ഇത് വരുമാനവും കുറച്ചു. വിനിമയം കുറയുമ്പോഴുള്ള ജി.എസ്.ടി വര്‍ധിപ്പിക്കുമ്പോഴുള്ള ദുരന്തത്തിന്റെ ചിലവ് ഇന്ത്യന്‍ തൊഴിലാളികളില്‍ 85 ശതമാനം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ജോലി ചെയ്യുന്ന അനൗപചാരിക മേഖലയാണ് ഭാരം വഹിക്കുന്നത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയും ലാബും സംയുക്തമായി ഗവേഷണം ലോകമെമ്പാടും നടത്തി പൊതുനിഗമനത്തിലെത്തുകാണ് ചെയ്തതെന്ന് ഒരു പ്രബന്ധത്തില്‍ ബാനര്‍ജി തന്നെ പറയുന്നുണ്ട്. എണ്ണവില ഉയരുകയും അതിന്റെ ഫലമായി പണപ്പെരുപ്പം കൂടുകയും ചെയ്താല്‍ കയറ്റുമതി നിരോധിച്ച് കാര്‍ഷിക വില കുറച്ച് എലിയെ കൊല്ലാന്‍ തറവാട് തീയിടുന്ന പോലെ വിലക്കയറ്റം തടയുക എന്ന തലതിരിഞ്ഞ നയമാണ് ഗവണ്‍മെന്റ് സ്വീകരിച്ചതെന്ന് ബാനര്‍ജി ഒരു ലേഖനത്തില്‍ പറയുന്നുണ്ട്. ഡീസലിന്റെ വില ഉയര്‍ത്തി ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ലാഭം ഉണ്ടാക്കുമ്പോള്‍, ഇതിന്റെ ഫലമായി ഉണ്ടായ വിലക്കയറ്റം കുറയ്ക്കുന്നത് കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വില കുറച്ചാണ്. എല്ലാ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും വില കുറക്കുന്ന ഭ്രാന്തന്‍ നയം വ്യാപകമാക്കിയതോടുകൂടി വില കിട്ടാതെ ഉത്പന്നങ്ങള്‍ കഴിച്ചുമൂടി (ഉള്ളിയും മറ്റും കര്‍ഷകര്‍ റോഡില്‍ വിതറി പ്രതിഷേധിച്ചത്) പ്രതിഷേധിച്ച സാഹചര്യം അടക്കം പഠനവിധേയമാക്കിയിരുന്നു.

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വികല കാര്‍ഷിക വ്യവസായനയം രൂപീകരിച്ചപ്പോള്‍ കൂടുതല്‍ വില കൊടുക്കേണ്ടിവന്നത് ഇന്ത്യയിലെ ഭൂരിപക്ഷം കര്‍ഷകരാണ്. അതിനാല്‍ അതിനെക്കുറിച്ച് ചിന്തിക്കാനുള്ള ശരിയായ മാര്‍ഗം നഷ്ടപരിഹാരമാണ്. കര്‍ഷകര്‍ സമ്പദ്‌വ്യവസ്ഥയുടെ മറ്റ് ഭാഗങ്ങളെപോലെ തെറ്റായ നയത്തിന്റെ ഇരകളായി മാറിയപ്പോള്‍ അവര്‍ നഷ്ടപരിഹാരം അര്‍ഹിക്കുന്നു എന്നതാണ് അഭിജിത്തിന്റെ കണ്ടെത്തല്‍. ഇതുതന്നെയാണ് ഏറ്റവും ചുരുങ്ങിയ പരിഹാര മാര്‍ഗവും. സ്ഥിരമായ പണപ്പെരുപ്പം നാല് ശതമാനമായി നിലനിര്‍ത്താന്‍ കഴിയാത്തപക്ഷം കൃഷിക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള സംവിധാനം വേണം- ബാനര്‍ജി പറഞ്ഞു. ഈ വലിയ സാമ്പത്തിക സ്ഥാനമാറ്റത്തിനെതിരെ വ്യാപാരികളുടെ പ്രഖ്യാപിത പ്രതികരണങ്ങള്‍ എന്തായിരുന്നു. അവരുടെ യഥാര്‍ത്ഥ വില്‍പ്പന നഷ്ടത്തിന്റെ വലുപ്പത്തില്‍നിന്ന് തികച്ചും വ്യത്യസ്തമായി, സാമ്പിളിന്റെ 73 ശതമാനം ഇത് രാജ്യത്തിനും സമ്പദ്‌വ്യവസ്ഥക്കും ഒരു നല്ല കാര്യമാണെന്ന് ജനങ്ങള്‍ പറഞ്ഞത് തികച്ചും വിചിത്രമാണന്ന് ബാനര്‍ജി എഴുതി. അതേസമയം ആറ് ശതമാനം പേര്‍ മാത്രമാണ് ഇത് രാജ്യത്തിന് ദോഷകരമാണെന്ന് പറഞ്ഞത്.

സ്വന്തം വരുമാനത്തെ വല്ലാതെ പ്രതികൂലമായി ബാധിക്കുന്നതായി തോന്നുന്ന കാര്യങ്ങളെക്കുറിച്ച് വ്യാപാരികള്‍ക്ക് ഇത്ര നല്ല അഭിപ്രായം ഉണ്ടാകാതിരിക്കുന്നത് എന്തുകൊണ്ട്? ഒരു സാധ്യത, അവര്‍ അത് മോദിയുടെ ഉദ്ദേശ്യശുദ്ധിയായി ഈ ഉദ്യമത്തെ തെറ്റിദ്ധരിക്കുകയും അതുവഴി രാജ്യത്തിന്റെ ഭാവിക്കുവേണ്ടി സ്വയം നഷ്ടം ഏറ്റെടുക്കാനും തയ്യാറായി എന്നതാണ് ഏറ്റവും വിചിത്രം. തൊഴിലില്ലായ്മ വര്‍ധിച്ചു, ദാരിദ്ര്യം കൂടി. ഇതെല്ലാം സാമ്പത്തിക പ്രതിഭാസത്തിന്റെ ഭാഗമാണെന്നും സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമുള്ള വിശ്വാസമാണ് 76 ശതമാനം ആളുകള്‍ക്കും ഉണ്ടായിരുന്നത്. വില കുറയുമ്പോള്‍ കഷ്ടപ്പെടുന്നത് അഴിമതിക്കാരായ ആളുകളാണെന്ന തോന്നല്‍ പ്രതികാരബുദ്ധിയോടുകൂടി ജനങ്ങളില്‍ വളര്‍ന്ന്‌വരികയും അഴിമതിക്കെതിരെയാണ് മോദിയുടെ നയമെന്ന് വിശ്വസിച്ച് നിശബ്ദരാവുകയും ചെയ്തു. വലിയ അളവിലുള്ള പണമുള്ള ആളുകള്‍ക്ക് (അഴിമതിക്കാരായ സമ്പന്നര്‍) നഷ്ടം സംഭവിക്കുന്നതിന് എന്തു ത്യാഗവും ചെയ്യാന്‍ തയ്യാറായപ്പോള്‍ ഇരിക്കുന്ന മരം വെട്ടിമുറിക്കുന്നതുപോലെയുള്ളതാണെന്ന് അഭിജിത് വിലയിരുത്തി.

മതവിശ്വാസവും ജാതിയും വര്‍ഗീയതയും കൂട്ടിപ്പിടിച്ചുകൊണ്ട് വികസനത്തെ പൈശാചികവത്കരിക്കപ്പെടുകയാണ് മോദി ചെയ്തത്. വോട്ടര്‍മാര്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെ പ്രതികരിച്ചുവെന്ന് കാണാന്‍, ഇവര്‍ യു.പി തെരഞ്ഞെടുപ്പില്‍ മത-ജാതിവത്കരണം ഉപയോഗിച്ചപ്പോള്‍ സാമ്പത്തിക പൈശാചികത്വം ചിത്രത്തില്‍ വരാതെയായി. യു.പിയില്‍ പൈശാചികവത്കരണത്തിന്റെ നെഗറ്റീവ് സാമ്പത്തിക ആഘാതം ആദ്യം വിശകലനം ചെയ്തു. യുപിയിലെ ‘മാന്‍ഡിസി’ (മൊത്തക്കച്ചവട മാര്‍ക്കറ്റുകള്‍) ന്റെ സഹായം ഉപയോഗപ്പെടുത്തിയാണ് ജാതിമത ബ്രാക്കറ്റുകളുടെ സാമ്പത്തിക സ്വാധീനം ഇവര്‍ പഠിച്ചത്. യു.പിയില്‍ അത്തരം 131 മാന്‍ഡിമാരുണ്ട്. പൈശാചികവതേകരണത്തിന് മുമ്പും ശേഷവും ഉണ്ടായ വില്‍പനയും അതേപ്പറ്റിയുള്ള ജനങ്ങളുടെ പ്രതിരെണവും വിശകലനം ചെയ്തു. ബി.ജെ.പിക്കായി ആ നിയോജക മണ്ഡലത്തിലെ വോട്ട് വിഹിതത്തില്‍ പൈശായികവത്കരണത്തിന്‌ശേഷം വലിയ മാറ്റംവന്നതാണ് ഈ ഗവേഷകരെ അത്ഭുതപ്പെടുത്തിയത്.

നിയോജകമണ്ഡലത്തിന് ഏറ്റവും അടുത്തുള്ള മാണ്ഡിയില്‍ നേരിട്ട വലിയതോതിലുള്ള വില്‍പ്പന കുറവിനെയും വോട്ടിങ് പാറ്റേണിനെയും വിലയിരുത്തുകയാണ് ഇവര്‍ ചെയ്തത്. വില്‍പ്പനയുടെ കുറവ് നേരിട്ടോ അല്ലാതെയോ ആയ പൈശാചികവത്കരണത്തിന്റെ ഫലമാണെന്നും വോട്ടര്‍മാര്‍ക്ക് അറിയാം. ഈ മണ്ഡലത്തിലെല്ലാം ബി.ജെ.പിക്ക് വോട്ടിങ് കൂടിയത് സാമ്പത്തിക നയത്തോടുള്ള ജനങ്ങളുടെ നിസ്സംഗതയും അതേ അവസരത്തില്‍ മതം ജാതി തുടങ്ങിയവക്ക് പ്രാധാന്യം കൊടുക്കുന്ന ഗവണ്‍മെന്റിനോടുള്ള അനുഭാവവുമായിരുന്നു, ബി.ജെ.പിക്ക് ഉന്നതവിജയം സമ്മാനിച്ചത്. ബി.ജെ.പി അധികാരത്തിലേറുമ്പോള്‍ പ്രതീക്ഷിച്ചിരുന്ന നേട്ടവും യഥാര്‍ത്ഥത്തില്‍ ലഭ്യമായിട്ടുള്ള നേട്ടവും തമ്മിലുള്ള വ്യത്യാസം സാധാരണക്കാര്‍ക്ക് അനുകൂലമല്ല. 77 ശതമാനത്തോളം 2017 ഡിസംബര്‍ മുതല്‍ 2018 മാര്‍ച്ച് വരെയുള്ള കാലത്ത് 77 ശതമാനത്തോളം വില്‍പ്പനയില്‍ കുറവ് വന്നപ്പോള്‍ മാണ്ഡിയിലെ വോട്ടര്‍മാര്‍ ഒരു ശതമാനം ബി.ജെ.പിക്കെതിരെ തിരിഞ്ഞു. പക്ഷേ ഈ ഒരു ശതമാനത്തിലെ കുറവ് വോട്ടെടുപ്പിന് 10 ദിവസം മുമ്പെയാണ് കണ്ടത്. എന്നാല്‍ വോട്ടിങ് പാറ്റേണ്‍ പിന്നീട് വലിയ തോതില്‍ മാറി 17 ശതമാനത്തോളം കൂടുതല്‍ വോട്ട് കിട്ടി. മതവും രാഷ്ട്രീയവും ബിസിനസ്സും കൂട്ടിക്കുഴച്ചപ്പോള്‍ ആചാരപരവും മതപരവുമായ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ജനതയാണ് ഇന്ത്യയിലുള്ളതെന്നും അതുകൊണ്ട് സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും ദാരിദ്ര്യവും വര്‍ഗീയതയുടെയും ജാതി പ്രീണനത്തിന്റെയും മുന്നില്‍ നിഷ്പ്രഭമാകുന്നുവെന്ന വിലയിരുത്തലാണ് അഭിജിത്തിനും കൂട്ടര്‍ക്കും ഉണ്ടായത്.

ആഗോള ദാരിദ്ര്യത്തിനുള്ള മാര്‍ക്കറ്റ് അധിഷ്ഠിത പരിഹാര മാര്‍ഗമാണ് ഇവര്‍ നിര്‍ദ്ദേശിച്ചത്. ‘മഹത്തായ വികസന പദ്ധതികള്‍’ എന്ന പേരില്‍ ഇവര്‍ മുന്നോട്ട്‌വെച്ച ആശയം ആസൂത്രണത്തിന് കുറഞ്ഞ പ്രാധാന്യം മാത്രമേ നല്‍കിയിട്ടുള്ളു. വിശാലമായ സാമാന്യവത്കരണവും സൂത്രവാക്യ ചിന്തയും ഇത് നിരസിക്കുന്നു. പകരം, വിദ്യാഭ്യാസം, ആരോഗ്യം, സമ്പാദ്യം, സംരംഭകത്വം, തുടങ്ങി മറ്റ് പല വിഷയങ്ങള്‍ക്ക് പ്രാധാനം നല്‍കി. ദരിദ്രര്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെ ചിന്തിക്കുന്നുവെന്ന് ഇവര്‍ വിലയിരുത്തുന്നു. അഞ്ച് ഭൂഖണ്ഡങ്ങളിലും കര്‍ശനമായ അതേ അവസരത്തില്‍ ക്രമരഹിതമായ നിയന്ത്രിത പരിശോധനയാണ് അവര്‍ നടത്തിയത്. ഏറ്റവും പ്രധാനമായി ദരിദ്രര്‍ക്ക് പറയാനുള്ളതാണ് അവര്‍ ശ്രദ്ധിച്ചത്. ഈ അനുഭവപരമായ സമീപനത്തില്‍നിന്നാണ്, ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള ഏറ്റവും മികച്ച തന്ത്രങ്ങള്‍ ഉയര്‍ന്നുവരികയെന്ന് രചയിതാക്കള്‍ വിശ്വസിക്കുന്നു. എന്നിരുന്നാലും, വിശാലമായ നിഗമനങ്ങളില്‍ ഏര്‍പ്പെടുന്നതിനെ അവര്‍ എതിര്‍ക്കുന്നു. പകരം അവ ലളിതവും ശക്തവുമായ ചില പാഠങ്ങള്‍ വരയ്ക്കുന്നു, ചെറിയ മാറ്റങ്ങള്‍ വലിയ ഫലങ്ങള്‍ ഉളവാക്കുമെന്ന് വിശ്വസിക്കുന്നു. സാമ്പത്തിക പ്രവര്‍ത്തനത്തെ മതപരമായ ചങ്ങലക്കുള്ളില്‍ തളച്ചിടുന്ന കാലത്തോളം തൊഴിലില്ലായ്മയും ദാരിദ്ര്യവും രാജ്യത്തെ കീഴടക്കുമെന്ന് വിശ്വസിക്കുന്നു.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending