Connect with us

News

നവീകരണത്തിന്റെ സാമ്പത്തിക ശാസ്ത്രത്തിന് നൊബേല്‍; ജോയല്‍ മോകിര്‍, ഫിലിപ്പ് അഗിയോണ്‍, പീറ്റര്‍ ഹോവിറ്റ് എന്നിവര്‍ക്ക് ബഹുമതി

നവീകരണത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വളര്‍ച്ചയെ വിശദീകരിച്ച സംഭാവനയ്ക്കാണ് ഈ വര്‍ഷത്തെ ബഹുമതി.

Published

on

സ്റ്റോക്ഹോം: 2025 ലെ സാമ്പത്തികശാസ്ത്ര നൊബേല്‍ പുരസ്‌കാരം ജോയല്‍ മോകിര്‍, ഫിലിപ്പ് അഗിയോണ്‍, പീറ്റര്‍ ഹോവിറ്റ് എന്നിവര്‍ക്ക് ലഭിച്ചു. നവീകരണത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വളര്‍ച്ചയെ വിശദീകരിച്ച സംഭാവനയ്ക്കാണ് ഈ വര്‍ഷത്തെ ബഹുമതി.

അമേരിക്കയിലെ ഇവാന്‍സ്റ്റണിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറായ ജോയല്‍ മോകിര്‍, ഫ്രാന്‍സിലെ കോളജ് ഡി ഫ്രാന്‍സിലും ബ്രിട്ടനിലെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സിലും പ്രവര്‍ത്തിക്കുന്ന ഫിലിപ്പ് അഗിയോണ്‍, അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ പീറ്റര്‍ ഹോവിറ്റ് എന്നിവരാണ് പുരസ്‌കാരജേതാക്കള്‍.

സാങ്കേതിക കണ്ടുപിടുത്തങ്ങളും ചരിത്രപരമായ സാമ്പത്തിക മാറ്റങ്ങളും തമ്മിലുള്ള ബന്ധം തെളിയിച്ച ഗവേഷണങ്ങളിലൂടെ സുസ്ഥിര വളര്‍ച്ചയ്ക്കാവശ്യമായ ഘടകങ്ങളെ തിരിച്ചറിഞ്ഞതാണ് മോകിറിന്റെ പ്രധാന നേട്ടം.

അതേസമയം, ‘സൃഷ്ടിപരമായ നാശം’ എന്ന ആശയം അടിസ്ഥാനമാക്കി സാമ്പത്തിക വളര്‍ച്ചയുടെ ഗണിതശാസ്ത്ര മാതൃക രൂപപ്പെടുത്തിയതാണ് അഗിയോണ്‍ഹോവിറ്റ് കൂട്ടുകെട്ടിന് നൊബേല്‍ സമ്മാനിച്ചത്.

ഈ മാതൃക പ്രകാരം പഴയ സംവിധാനങ്ങളെ പുതുമയുള്ള ഉല്‍പ്പന്നങ്ങളും ആശയങ്ങളും മാറ്റിസ്ഥാപിക്കുന്നതാണ് വികസനത്തിന്റെ അടിസ്ഥാനം.

വൈദ്യശാസ്ത്രം, രസതന്ത്രം, സമാധാനം, സാഹിത്യം എന്നീ വിഭാഗങ്ങളിലെ നൊബേല്‍ അവാര്‍ഡുകള്‍ ഇതിനോടകം പ്രഖ്യാപിച്ചിരുന്നു.

 

kerala

തിരുവല്ലയില്‍ നാല് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്

Published

on

തിരുവല്ല: തിരുവല്ലമല്ലപ്പള്ളി റോഡിലെ കുറ്റപ്പുഴ മാടന്‍മുക്കില്‍ ഇന്ന് രാവിലെ ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.

രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്. കുറ്റപ്പുഴ പുതുപ്പറമ്പില്‍ റ്റിജു പി. എബ്രഹാം (40), തൃക്കൊടിത്താനം കോട്ടമുറി വിഷ്ണു ഭവനില്‍ വിഷ്ണു (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റ്റിജുവിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മൂന്ന് ബൈക്കുകളും ഒരു സ്‌കൂട്ടറുമാണ് അപകടത്തില്‍ പെട്ടത്. മല്ലപ്പള്ളി ഭാഗത്ത് നിന്ന് തിരുവല്ലയിലേക്കു വരികയായിരുന്ന സ്‌കൂട്ടര്‍ ബസ്സിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ മുന്‍പിലായിരുന്ന ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍, എതിര്‍ദിശയില്‍ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതില്‍ രണ്ട് ബൈക്കുകള്‍ തമ്മിലും കൂട്ടിയിടിച്ചു.

അപകട വിവരം അറിഞ്ഞെത്തിയ തിരുവല്ല പൊലീസ് സ്ഥലത്തെത്തി.

Continue Reading

entertainment

കമല്‍ ഹാസന്‍ നായകനാകുന്ന പുതിയ ചിത്രത്തിന് സംഗീതം ജേക്സ് ബിജോയ്

മലയാളത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയ ലോകയും തുടരുവും എന്ന ചിത്രങ്ങള്‍ക്ക് ശേഷം കമല്‍ ഹാസന്‍ ജേക്സിന്റെ സംഗീത മികവിനെ പ്രശംസിച്ചിരുന്നു.

Published

on

മലയാള സിനിമയിലെ മ്യൂസിക് മാജിഷ്യന്‍ ജേക്സ് ബിജോയ് തന്റെ എഴുപത്തിയഞ്ചാമത് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഇന്ത്യന്‍ സിനിമാ മഹാതാരമായ കമല്‍ ഹാസന്‍ നായകനാകുന്ന ചിത്രത്തിനായാണ്.

മലയാളത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയ ലോകയും തുടരുവും എന്ന ചിത്രങ്ങള്‍ക്ക് ശേഷം കമല്‍ ഹാസന്‍ ജേക്സിന്റെ സംഗീത മികവിനെ പ്രശംസിച്ചിരുന്നു. അതിന് പിന്നാലെയാണ് പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരായ അന്‍ബ് അറിവ് സഹോദരങ്ങള്‍ സംവിധാനം ചെയ്യുന്ന കമല്‍ ഹാസന്‍ ചിത്രത്തില്‍ ജേക്സ് ബിജോയ് ചേര്‍ന്നത്.

”കമല്‍ ഹാസന്‍ പോലെയുള്ള ഒരു ലെജന്‍ഡിന്റെ ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് എന്റെ ജീവിതത്തിലെ വലിയ അഭിമാനമാണ്,” എന്ന് ജേക്സ് ബിജോയ് പറഞ്ഞു. തമിഴ്‌നാട്ടില്‍ ഏറെക്കാലം ചെലവഴിച്ചിട്ടുള്ള ജേക്സ്, യേര്‍ക്കാട് സ്‌കൂള്‍ ദിനങ്ങളില്‍ നിന്നും ചെന്നൈയിലെ സംഗീതജീവിതത്തിലേക്കുള്ള യാത്രയെ തന്റെ കരിയറിന്റെ അടിത്തറയെന്ന് വിശേഷിപ്പിച്ചു.

മലയാള സിനിമയിലെ ഹിറ്റ് ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ ജേക്സ് ബിജോയ്, ഈ പുതിയ തമിഴ് പ്രോജക്ടിലും അതേ മികവ് ആവര്‍ത്തിക്കുമെന്നതാണ് ആരാധകരുടെ പ്രതീക്ഷ.

കമല്‍ ഹാസനും അന്‍ബ് അറിവ് സഹോദരന്മാരും ചേര്‍ന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്, അണിയറപ്രവര്‍ത്തകരുടെ വിവരങ്ങള്‍ എന്നിവ അടുത്തിടെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Continue Reading

News

ഗസ്സ വംശഹത്യ; നെതന്യാഹുവിനെതിരെ തുര്‍ക്കിയില്‍ അറസ്റ്റ് വാറണ്ട്

നെതന്യാഹുവിനൊപ്പം പ്രതിരോധമന്ത്രി യോവ് ഗലന്റ്, സുരക്ഷാമന്ത്രി ഇറ്റാമര്‍ ബെന്‍ഗിവിര്‍, ആര്‍മി ലഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സാമിര്‍ തുടങ്ങിയവരും ഉള്‍പ്പെടെ 37 പേര്‍ക്ക് എതിരെയാണ് വാറണ്ട്.

Published

on

ഇസ്താംബൂള്‍: ഗസ്സയിലെ വംശഹത്യക്ക് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെയും മറ്റു മന്ത്രിമാരെയുംതിരെ തുര്‍ക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. നെതന്യാഹുവിനൊപ്പം പ്രതിരോധമന്ത്രി യോവ് ഗലന്റ്, സുരക്ഷാമന്ത്രി ഇറ്റാമര്‍ ബെന്‍ഗിവിര്‍, ആര്‍മി ലഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സാമിര്‍ തുടങ്ങിയവരും ഉള്‍പ്പെടെ 37 പേര്‍ക്ക് എതിരെയാണ് വാറണ്ട്.

തുര്‍ക്കിയുടെ നിയമവ്യവസ്ഥയാണ് ഈ നടപടി കൈക്കൊണ്ടത്. എങ്കിലും 37 പേരുടേയും പൂര്‍ണ്ണ പട്ടിക ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ഗസ്സയിലെ മനുഷ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, 2023 ഒക്ടോബര്‍ മുതല്‍ ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ മനുഷ്യത്വത്തിന് എതിരായ കുറ്റകൃത്യമാണെന്ന് തുര്‍ക്കി ആരോപിച്ചു. 2023 ഒക്ടോബര്‍ 17-ന് അല്‍-അഹ്‌ലി ആശുപത്രിയില്‍ നടന്ന ഇസ്രാഈല്‍ ബോംബാക്രമണത്തില്‍ 500 പേര്‍ കൊല്ലപ്പെട്ടത് ഉള്‍പ്പെടെ അനവധി ആശുപത്രികളും മെഡിക്കല്‍ സംവിധാനങ്ങളും തകര്‍ത്തുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ഗസ്സയിലെ ഉപരോധം മൂലം വലിയ മാനവിക പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെന്നും, തുര്‍ക്കി നിര്‍മ്മിച്ച തുര്‍ക്കിഷ്-ഫലസ്തീനിയന്‍ ഫ്രണ്ട്ഷിപ്പ് ആശുപത്രിയും ഇസ്രായേല്‍ സൈന്യം മാര്‍ച്ചില്‍ നശിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

തുര്‍ക്കിയുടെ നടപടിയെ ”പി.ആര്‍ പരിപാടി മാത്രമാണ്” എന്ന് പറഞ്ഞ് ഇസ്രാഈല്‍ വിദേശകാര്യമന്ത്രി പ്രതികരിച്ചു. യഥാര്‍ത്ഥ അന്വേഷണപരമായ അടിത്തറയില്ലാത്ത രാഷ്ട്രീയ നീക്കമാണിതെന്ന് ഇസ്രാഈല്‍ ആരോപിച്ചു.

തുര്‍ക്കിയുടെ നീക്കത്തെ ഹമാസ് സ്വാഗതം ചെയ്തു. ”ഇത് നീതി, മാനവികത, സഹോദരത്വം എന്നിവയുടെ പ്രതീകമാണ്,” എന്നാണ് ഹമാസിന്റെ പ്രതികരണം.

അന്താരാഷ്ട്ര നീതിന്യായ കോടതിയും നേരത്തെ നെതന്യാഹുവിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഗസ്സയിലെ ഇസ്രാഈല്‍ ആക്രമണത്തിനെതിരെ ദക്ഷിണാഫ്രിക്ക നല്‍കിയ കേസില്‍ തുര്‍ക്കിയും കക്ഷിയായി ചേര്‍ന്നിരുന്നു.

Continue Reading

Trending