Connect with us

Video Stories

മുസ്‌ലിം ലീഗിന്റെ മതേതര മുഖം രാജ്യത്തിന് കാണിച്ചു കൊടുത്ത നേതാവ്

Published

on

കെ മുഹമ്മദ്കുട്ടി

ത്തരേന്ത്യന്‍ സമൂഹത്തിന് മുസ്‌ലിം ലീഗെന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ജനകീയത കാണിച്ചുകൊടുക്കാന്‍ ഇ അഹമ്മദ് സാഹിബെന്ന ജന നേതാവ് ചെയ്ത സേവനങ്ങള്‍ വിലമതിക്കാനാവില്ല. ദേശീയ മാധ്യമങ്ങളുടെ തെറ്റായ കണ്ടെത്തലുകള്‍ വഴി കേരളത്തിന് പുറത്ത് മുസ്‌ലിം ലീഗിനെ വര്‍ഗീയ കണ്ണുകള്‍ കൊണ്ട് നോക്കികണ്ടിരുന്ന കാലത്തായിരുന്നു സാഹിബിന്റെ ഡല്‍ഹിയിലേക്കുള്ള വരവ്. എം.പി ആയതോടെ ദേശീയ രാഷ്ട്രീയത്തില്‍ സാഹിബിന്റെ ലക്ഷ്യം ലീഗിന്റെ മതേതര മുഖം രാജ്യത്തെ കാണിച്ചു കൊടുക്കുക എന്നതായിരുന്നു. പാര്‍ട്ടിയോടുള്ള തെറ്റായ കാഴ്ചപാടുകള്‍ മാറ്റിയെടുക്കുക എന്ന കാലഘട്ടത്തിന്റെ ആവശ്യം അദ്ദേഹം ഭംഗിയായി നിറവേറ്റി.

പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല പ്രസംഗങ്ങളിലും എഴുത്തുകളിലും പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ ഉന്നമനത്തിനായി സധൈര്യം പോരാടാനായിരുന്നു അന്ത്യനാള്‍ വരെ ശ്രമിച്ചത്. ഡല്‍ഹിയിലെ ജീവിതത്തിനിടയില്‍ വിവിധ മത-രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകളിലൂടെയും തന്റെ ആശയങ്ങള്‍ ലോകത്തെ അറിയിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു.മതേതര നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് രാജ്യ നന്‍മക്കായി പ്രവര്‍ത്തിച്ച അദ്ദേഹം മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കിയ അവകാശങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തി.

ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വ ബോധം നല്‍കന്‍ കഴിഞ്ഞുവെന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ലീഗിന് ഒരു എം.പി മാത്രമുള്ളപ്പോഴും തന്റേടത്തോടെ അവകാശങ്ങള്‍ക്കായി ശബ്ദിച്ചു. എം.പി യായിരുന്നപ്പോഴും മന്ത്രിയായിരുന്നപ്പോഴും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമായ മറുപടിയുമായാണ് അദ്ദേഹം എത്തിയിരുന്നത്. ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനമധ്യത്തില്‍ നിരത്തി മാധ്യമങ്ങള്‍ക്കിടയിലുണ്ടായിരുന്ന തെറ്റായ ധാരണയെ മാറ്റി മറിക്കാനും ഈ രാഷ്ട്രീയ നേതാവിന് കഴിഞ്ഞു.ന്യൂനപക്ഷങ്ങള്‍ നേരിട്ട യാതനകള്‍ മനസിലാക്കി പ്രവര്‍ത്തിച്ച നേതാവായിരുന്നു അദ്ദേഹം. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും മുസ്്‌ലിം ജനവിഭാഗങ്ങള്‍ക്കുണ്ടായ വിഷമത്തില്‍ പങ്കുചേരുന്നതിനൊപ്പം അധികാര കേന്ദ്രങ്ങളിലേക്ക് ആ വികാരം കൈമാറാനും സാഹിബിന് കഴിഞ്ഞു.

പ്രസിദ്ധി നേടാന്‍ ആഗ്രഹിക്കാത്ത നേതാവിനെയാണ് ഈ സാഹചര്യത്തില്‍ കാണാന്‍ കഴിഞ്ഞത്. മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തെ ലഘൂകരിച്ചു കാണാന്‍ ഉദ്യോഗസ്ഥ തലത്തില്‍ ശ്രമുണ്ടായപ്പോള്‍ അത് ഉന്നത അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും ഇത് തിരുത്തിപ്പിക്കുകയും ചെയ്തു. സംഘ്പരിവാര്‍ ശക്തികള്‍ ബാബരി മസ്ജിദ് തകര്‍ത്തത്തിന് ശേഷം അയോധ്യയില്‍ ആദ്യമായി സന്ദര്‍ശനം നടത്തിയത് അഹമ്മദ് സാഹിബായിരുന്നു. അവിടുത്തെ മുസ്്‌ലിം നേതാക്കളുമായി സംസാരിക്കുകയും സമാധാന അന്തരീക്ഷമുണ്ടാക്കാനും അഹമ്മദിന് കഴിഞ്ഞു. ഗുജറാത്ത് കലാപമുണ്ടായപ്പോഴും അവിടെയും ഇരകളുടെ കണ്ണീരൊപ്പാന്‍ ആദ്യം ഓടിയെത്തിയതും സാഹിബ് തന്നെ.

ഗുജറാത്ത് സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലുകളിലൂടെ സന്ദര്‍ശനം ഇല്ലാതാക്കാനുള്ള ശ്രമം നടന്നപ്പോഴും പ്രതിബന്ധങ്ങള്‍ തട്ടിയകറ്റി മേഖല സന്ദര്‍ശിക്കുകയും ഇരയായവര്‍ക്ക് ആശ്വാസമാവുകയും ചെയ്തു. എം.പി യായിരുന്നിട്ടും സുരക്ഷാ സംവിധാനം നല്‍കാന്‍ തയ്യാറാകാതിരുന്ന ഗുജറാത്ത് സര്‍ക്കാരിന്റെ നെറികേടുകള്‍ ചോദ്യം ചെയ്തായിരുന്നു അഭയാര്‍ത്ഥി ക്യാമ്പുകളില്‍ എത്തിയത്. പതിനായിരങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പുകളിലെത്തി അവിടുത്തെ ദയനീയാവസ്ഥ നേരിട്ടു കണ്ട അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയോട് ഗൗരവത്തോടെ കാര്യങ്ങള്‍ ധരിപ്പിച്ചു. കാലപത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ കൂട്ടിയിട്ട ദയനീയ കാഴ്ചയും അദ്ദേഹമാണ് പുറം ലോകത്തെ അറിയിച്ചത്. കോയമ്പത്തൂര്‍ കലാപം നടന്നപ്പോഴും അദ്ദേഹം അവിടെ ഓടിയെത്തി.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആകുന്നതിന് മുമ്പേ ലോക രാജ്യങ്ങളുമായും രാഷ്ട്രത്തലവന്‍മാരുമായും സാഹിബിന് ബന്ധമുണ്ടായിരുന്നു. കുവൈത്തിനെ ഇറാഖ് അക്രമിച്ചതിന് ശേഷം കുവൈത്ത് സ്പീക്കറുടെ ക്ഷണ പ്രകാരം കുവൈത്ത് പാര്‍ലമെന്റ് സന്ദര്‍ശിച്ച പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു ഇ അഹമ്മദ്. അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ജോര്‍ജ്ജ് ബുഷായിരുന്നു ആദ്യം കൂവൈത്ത് പാര്‍ലമെന്റ് സന്ദര്‍ശിച്ചതെങ്കില്‍ രണ്ടാമതായി സാഹിബ് അവിടെ എത്തി. കുവൈത്ത് അമീര്‍ ജാബിര്‍ അഹമ്മദ് അല്‍ സബാഹിന്റെ കൊട്ടാരത്തില്‍ ഒരുക്കിയ സ്വീകരണത്തില്‍ പങ്കെടുത്തപ്പോള്‍ അഹമ്മദ് സാഹിബിനെ കുറിച്ച് പറഞ്ഞത് ഏറെ ശ്രദ്ധേയമായിരുന്നു.

ഞങ്ങളുടെ രാഷ്ട്രം നഷ്ടപ്പെടുകയും ഞങ്ങള്‍ക്ക് ആരുമില്ലാതിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ ഞങ്ങള്‍ക്കൊപ്പം നിന്ന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്ത അങ്ങയെ ഞങ്ങള്‍ ഒരിക്കലും മറക്കില്ലെന്ന് വികാരാധീതനായിട്ടായിരുന്നു അമീര്‍ പറഞ്ഞത്. ഇതിന് വലിയ പ്രാധാന്യം ലോക മീഡിയകള്‍ നല്‍കി. വിദേശ രാഷ്ട്രങ്ങളില്‍ ജയിലുകളിലും മറ്റുമായി കുടുങ്ങിക്കിടന്നവരെ മോചിപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് പ്രശംസ പിടിച്ചു പറ്റിയതാണ്. ഇറാഖ് പിടിയിലകപ്പെട്ട് വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടി വന്നവരെ മോചിപ്പിക്കാന്‍ സാഹിബ് നടത്തിയ ശ്രമം ശ്രദ്ധേയമായിരുന്നു. നിരവധി ഇടപെടലുകള്‍ നടത്തിയെങ്കിലും മോചനം അസാധ്യമായ ഒരു സംഭവമായിരുന്നു അത്.

എങ്കിലും ഒരു അവസരം ഉണ്ടാകുമെന്നുറപ്പുണ്ടായിരുന്ന അദ്ദേഹം വിഷയം മനസില്‍ കുറിച്ചിടുന്ന പതിവുണ്ടായിരുന്നു. ഇതും അതുപോലെ തന്നെ മാറ്റിവച്ചിരിക്കുകയായിരുന്നു.
ഇതിനിടയിലാണ് സ്പീക്കറായിരുന്ന ബാലയോഗി ഇറാഖ് സന്ദര്‍ശിക്കുന്നുവെന്ന് മനസിലാക്കിയ അദ്ദേഹം മോചന നടപടികള്‍ക്കായി ശ്രമം തുടര്‍ന്നു. പ്രസിഡണ്ടായിരുന്ന സദ്ദാം ഹുസൈന്റെ ക്ഷണ പ്രകാരമായിരുന്നു ബാലയോഗിയുടെ ഇറാഖ് സന്ദര്‍ശനം.

വിഷയം ബാലയോഗി നേരിട്ട് സദ്ദാം ഹുസൈനെ അറിയിക്കുകയും തടവുകാരെ മോചിപ്പിച്ച് ഒപ്പം തന്നെ ഇന്ത്യയിലെത്തിക്കുകയുമായിരുന്നു. വിമാനത്താവളത്തില്‍ നിന്നും തനിക്കൊപ്പം മോചിക്കപ്പെട്ടവരെ കൂട്ടുകയും സാഹിബിന്റെ ഫിറോസ് ഷാ റോഡിലെ വസതിയിലെത്തി നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്തു. സഊദിയില്‍ കേസില്‍ അകപ്പെട്ട് കണ്ണ് ചൂഴ്‌ന്നെടുക്കാന്‍ വിധിക്കപ്പെട്ട ആലപ്പുഴ സ്വദേശി നൗഷാദിന്റെ മോചനത്തിനായി സാഹിബ് നടത്തിയ ഇടപെടലും ശദ്ധേയമായിരുന്നു. ഒന്നാം യു.പി.എ മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രിയായ ഉടനെയാണ് ഇറാഖില്‍ സുഖലേവ് സിങ്, അന്തര്‍യാമി, തിലക് രാജ് എന്നീ മൂന്ന് ഇന്ത്യക്കാര്‍ ബന്ദികളാക്കപ്പെടുന്നത്. ഇത് വലിയ വാര്‍ത്തയായതോടെ സാഹിബിന് നേരെ മാധ്യമങ്ങളും തിരിഞ്ഞു. ഇറാഖിലെ അന്നത്തെ സാഹചര്യം ഏറെ കലുഷിതമായിരുന്നു.

എന്നാല്‍ ഇന്ത്യയില്‍ അതൊരു കമ്യൂണല്‍ ഇഷ്യൂ ആകരുതെന്ന സാഹിബിന്റെ മുന്‍കരുതലില്‍ മോചന ശ്രമം തുടര്‍ന്നു. അറബി ഭാഷയില്‍ സാഹിബ് നടത്തിയ അഭ്യര്‍ത്ഥന ലോക ശ്രദ്ധനേടുകയും അത് ഇറാഖ് ഭരണാധികാരികളുടെ മുന്നിലെത്തുകയും ചെയ്തു. ഇതോടെ മോചനം യാഥാര്‍ത്ഥ്യമായി. ഇതുപോലെ വിദേശ രാഷ്ട്രങ്ങളില്‍ വര്‍ഷങ്ങളോളം ജയിലുകളിലും മറ്റുമായി യാതനകള്‍ അനുഭവിച്ച നിരവധിയാളുകളെയാണ് സാഹിബ് സ്വന്തം രാജ്യത്തേക്ക് തിരികെ കൊണ്ടു വന്നത്.

ഡല്‍ഹിയിലെ ഔദ്യോഗിക ജീവിതത്തിലും സൗഹൃദം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. ഇഫ്താര്‍ സംഗമങ്ങളില്‍ രാജ്യത്തിന്റെ ഭരണാധികാരികളെയും രാഷ്ട്രീയ നേതാക്കന്‍മാരെയും സല്‍ക്കരിക്കാനും അദ്ദേഹം താല്‍പര്യം കാണിച്ചു. സര്‍ക്കാരിന്റെ ഔദ്യോഗിക ഇഫ്താര്‍ സംഗമങ്ങള്‍ക്ക് മാതൃക കാണിക്കാനും സാഹിബിന് കഴിഞ്ഞു.

എല്ലാ പാര്‍ട്ടികള്‍ക്കും സ്വീകര്യനായിരുന്ന സാഹിബ് ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകരുടെയും അടുത്ത സുഹൃത്തുകൂടിയായിരുന്നു. പാര്‍ലമെന്റില്‍ സാഹിബിന്റെ പ്രഭാഷണം ഏറെ ആകാംക്ഷയോടെയായിരുന്നു അംഗങ്ങള്‍ ശ്രവിച്ചിരുന്നത്. പക്വതയാര്‍ന്ന പ്രസംഗത്തില്‍ നിരവധി അറിവുകള്‍ ഉള്‍പ്പെടുത്തുക പതിവായിരുന്നു. വിദഗ്ധരുമായി സംസാരിച്ച് വിഷയം കൂടുതല്‍ പഠിച്ച ശേഷം മാത്രമായിരുന്നു പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അദ്ദേഹം എത്താറുള്ളത്. ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി നിരവധി സ്വകാര്യ ബില്ലുകള്‍ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് സുവര്‍ണ രേഖയാണ്.

(ദീര്‍ഘകാലം ചന്ദ്രിക ഡല്‍ഹി റിപ്പോര്‍ട്ടറായിരുന്നു ലേഖകന്‍)

Video Stories

ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തെക്കന്‍ കേരളത്തില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം

ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക

Published

on

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

വെള്ളിയാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

പ്രത്യേക ജാഗ്രതാ നിര്‍ദേശം

തെക്കന്‍ കേരളത്തില്‍ യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിയ്ക്കുന്നതെങ്കിലും മഴ ശക്തി പ്രാപിയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണ്.

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

കേരള തീരത്ത് വെള്ളിയാഴ്ട രാത്രി 11.30 വരെ 1.5 മുതല്‍ 1.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

Continue Reading

Indepth

കരുവന്നൂര്‍ ബാങ്ക്തട്ടിപ്പ്: സതീഷ് കുമാറും അരവിന്ദാക്ഷനും ഹോട്ടല്‍ നടത്തിപ്പില്‍ പങ്കാളികള്‍; ഓഡിയോ പുറത്ത്

വടക്കഞ്ചേരി നഗരസഭ കൗണ്‍സിലറും സി.പി.എം നേതാവുമാണ് പി ആര്‍ അരവിന്ദാക്ഷന്‍.

Published

on

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഇഡി അറസ്റ്റ് ചെയ്ത പി സതീഷ് കുമാറും പി ആര്‍ അരവിന്ദാക്ഷനും ഹോട്ടല്‍ നടത്തിപ്പില്‍ പങ്കാളികളായിരുന്നത് തെളിയിക്കുന്ന നിര്‍ണ്ണായക ഓഡിയോ പുറത്ത്. ഹോട്ടലിലെ മുന്‍ജീവനക്കാരന്റെ ഓഡിയോയാണ്‌
പുറത്ത് വന്നിരിക്കുന്നത്. പി സതീഷ് കുമാര്‍, പി ആര്‍ അരവിന്ദാക്ഷന്‍, എന്നിവര്‍ അടക്കം 5  പേര്‍ ചേര്‍ന്ന് ലീസിനെടുത്ത് ഹോട്ടല്‍ നടത്തിയിരുന്നുവെന്നാണ് ശബ്ദരേഖയില്‍ മുന്‍ ജീവനക്കാരന്‍ പറയുന്നത്.

ഹോട്ടല്‍ നഷ്ടം മൂലം പൂട്ടിപ്പോയതായും ഓഡിയോയില്‍ പറയുന്നുണ്ട്. പി സതീഷ് കുമാറും പി ആര്‍ അരവിന്ദാക്ഷനും  തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ശബ്ദരേഖ.

നേരത്തെ കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പി ആര്‍ അരവിന്ദാക്ഷനെ ഇഡി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ ഇഡി മര്‍ദ്ദിച്ചെന്ന് അരവിന്ദാക്ഷന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കി. സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം എറണാകുളം സെന്‍ട്രല്‍ സിഐ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇഡി ഓഫീസിലെത്തിയാണ് പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയത്.

എന്നാല്‍ ഈ പരാതിയില്‍ ഇഡിക്കെതിരെ കേസെടുക്കുന്നത് വൈകും. ഇഡിക്കെതിരെ വ്യക്തമായ തെളിവില്ലാതെ കേസെടുക്കുന്നത് തിരിച്ചടിയാകുമെന്നാണ് നിയമോപദേശം. പൊലീസ് നേരത്തെ നിയമോപദേശം തേടിയിരുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താന്‍ തിരിച്ചടിയാകുമോ എന്നതിലായിരുന്നു നിയമോപദേശം തേടിയത്.

വടക്കഞ്ചേരി നഗരസഭ കൗണ്‍സിലറും സി.പി.എം നേതാവുമാണ് പി ആര്‍ അരവിന്ദാക്ഷന്‍. ഇതിനിടയിലാണ് പിആര്‍ അരവിന്ദാക്ഷനും കേസില്‍ അറസ്റ്റിലായ പി സതീഷ് കുമാറും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ശബ്ദരേഖ പുറത്ത് വന്നിരിക്കുന്നത്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ പൊലീസിനെതിരെ നേരത്തെ ഇഡി രംഗത്തുവന്നിരുന്നു. അന്വേഷണ വിവരങ്ങള്‍ പൊലീസ് ചോര്‍ത്തുന്നുവെന്നായിരുന്നു പരാതി. ഇഡി ഓഫീസിന് മുന്നില്‍ രഹസ്യ പൊലീസ് ക്യാമ്പ് ചെയ്യുന്നുവെന്നും ഓഫീസിലെത്തുന്നവരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നും ഇഡി ആരോപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ പിന്തുടരുന്നുവെന്നും കൊച്ചിയിലെ റെയ്ഡ് നടന്ന സ്ഥലത്ത് ക്യാമ്പ് ചെയ്തത് മഫ്തി പൊലീസ് സംഘമെന്നും ഇഡി പറഞ്ഞിരുന്നു.

Continue Reading

Celebrity

നവതി ആഘോഷിക്കുന്ന നടൻ മധുവിന് ആശംസ നേർന്ന്, ഓർമകൾ പങ്കിട്ട് നടി ഭാഗ്യശ്രീ

Published

on

എന്റെ ആദ്യത്തെ മലയാള സിനിമ ഭരതൻ സംവിധാനം ചെയ്ത ” ഇത്തിരി പൂവേ ചുവന്ന പൂവേ ” എന്ന ചിത്രമാണ് , കേവലം 14 വയസ്സുമാത്രം പ്രായമുള്ളപ്പോഴാണ് റഹ്മാന്റെ നായികയായി ആ ചിത്രത്തിൽ ഞാൻ അഭിനയിക്കുന്നത് .മമ്മൂക്ക , ശോഭന ചേച്ചി , കെ. ആർ വിജയ ആന്റി, നെടുമുടി ചേട്ടൻ അങ്ങനെ വലിയ ഒരു താരനിരയുള്ള ചിത്രം . മധു സാർ ആയിരുന്നു റഹ്മാന്റെ അച്ഛനായി അഭിനയിച്ചത്. റഹ്മാന്റെ കൂടെ എന്നെ കണ്ടപ്പോൾ മധുസാറിന്റെ കഥാപാത്രം എന്നെ വിശദമായി ചോദ്യം ചെയ്യും .ഞാൻ ഉടനെ തേങ്ങിക്കരയും.

അതോടെ മധുസർ ആകെ വെപ്രാളത്തിലായി .ഇന്നും ആ രംഗം ടിവിയിൽ കാണുമ്പോൾ പഴയകാല ഓർമ്മകൾ എന്നിലേക്കോടിയെത്തും .അച്ഛന്റെ കയ്യിൽ തൂങ്ങി കോഴിക്കോടുള്ള ലൊക്കേഷനിൽ എത്തുമ്പോൾ അവിടെ മധുസാർ ഉൾപ്പടെ എല്ലാവരുമുണ്ടായിരുന്നു.മധുസാറിനെ കാണിച്ച്‌ എന്റെ അച്ഛൻ പറഞ്ഞു ” പാപ്പാ ഇവർ വന്ത് സൗത്ത് ഇൻഡ്യവിലെ പെരിയ നടികർ. കാൽതൊട്ട് ആശിർവാദം വാങ്കണം ” ഞാൻ അച്ഛൻ പറഞ്ഞപോലെ മധു സാറിന്റെ കാലിൽ തൊട്ടു. മധുസാർ എന്റെ മൂർദ്ധാവിൽ ചുംബിച്ച ശേഷം “മോൾ എല്ലാവരും ഇഷ്ടപെടുന്ന നല്ല അഭിനേത്രിയാവട്ടെ’ എന്നനുഗ്രഹിച്ചു.

അഭിനയിക്കുമ്പോൾ തുടക്കക്കാരി എന്ന നിലയിൽ മധുസാർ വളരെ ക്ഷമയോടെ എല്ലാം പറഞ്ഞുതന്നു.അതിനാൽ മധുസാറുമൊത്തുള്ള കോമ്പിനേഷൻ സീൻ വളരെ മനോഹരമാവുകയും ചെയ്തു . പിന്നീട് കുറെ സിനിമകളിൽ മധുസാറിനോടൊത്ത് അഭിനയിക്കാൻ കഴിഞ്ഞു .

അദ്ദേഹത്തിന്റെ പുത്രീതുല്യമായ വാത്സല്യം ഏറെ അനുഭവിക്കാൻ എനിക്ക് കഴിഞ്ഞത് മഹാഭാഗ്യമായി ഞാൻ ഇന്നും കരുതുന്നു . 1999ൽ സിനിമാഭിനയം നിർത്തി ഞാൻ ദാമ്പത്യ ജീവിതത്തിൽ പ്രവേശിച്ചതോടെ മധുസാറുമായുള്ള കൂടിക്കാഴ്ചകളും ഇല്ലാതായി . സാർ മദിരാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് തന്നെ സ്ഥിരതാമസമാക്കിയതിനാൽ പിന്നെ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല .

കഴിഞ്ഞ കുറച്ചു വർഷങ്ങളായി മധു സാർ അധികം വീടുവിട്ടുപോകാറില്ല എന്നറിഞ്ഞിരുന്നു . ഇന്ന് അദ്ദേഹത്തിന്റെ നവതിയാണ് ,ഒരു ഗിഫ്റ്റുമായി നേരിൽ കാണേണ്ടതാണ് , ഞാനിപ്പോൾ ചെന്നൈയിൽ ഷൂട്ടിംഗ് ലൊക്കേഷനിലാണ് .അതിനാൽ സാറിനെ നേരിട്ട് പോയി ആശംസകൾ അറിയിക്കാനുള്ള സാഹചര്യമല്ല .2018 മുതൽ അഭിനയരംഗത്തേക്ക് ഞാൻ തിരിച്ചു വന്നിരിക്കുന്നു .

ഇനി തിരുവനന്തപുരത്തുപോകുമ്പോൾ തീർച്ചയായും കണ്ണമ്മൂലയിൽ ഉള്ള സാറിന്റെ വീട്ടിൽ പോകണം. സാറിന്റെ അനുഗ്രഹങ്ങൾ വാങ്ങി വിശേഷങ്ങൾ പങ്കിടണം എന്ന് വളരെയേറെ ആഗ്രഹിക്കുന്നു . പ്രപഞ്ചനാഥൻ മധുസാറിന് നല്ല ആരോഗ്യം പ്രദാനം ചെയ്യാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു , ഇതേ ആരോഗ്യത്തോടെ സാറിന്റെ നൂറാം പിറന്നാൾ ആഘോഷിക്കാൻ സർ നമ്മോടൊപ്പമുണ്ടാകണം എന്നാണാഗ്രഹം . ഭാഗ്യശ്രീ പറഞ്ഞു നിർത്തി . തെന്നിന്ധ്യയിലെ പഴയകാല നായിക ഭാഗ്യശ്രീ എന്ന ഭാഗ്യലക്ഷ്മി ഇന്ന് നവതിയാഘോഷിക്കുന്ന മലയാള സിനിമയിലെ താര രാജാവായ മധുവിന് ചന്ദ്രിക ഓൺലൈനിലൂടെ ആശംസകൾ നേർന്നു .

Continue Reading

Trending