Connect with us

Football

ഏഷ്യന്‍ ഗെയിംസ്: ഫുട്‌ബോളില്‍ സൗദിയോട് തോറ്റു; ഇന്ത്യ പുറത്തായി

മുഹമ്മദ് ഖലീല്‍ മറാന്‍ നേടിയ ഇരട്ട ഗോളുകളാണ് സൗദിയെ വിജയത്തിലെത്തിച്ചത്

Published

on

ഏഷ്യന്‍ ഗെയിംസ് ഫുട്ബാളില്‍ ഇന്ത്യ പുറത്ത്. പ്രീക്വര്‍ട്ടര്‍ മത്സരത്തില്‍ സൗദി അറേബ്യയുമായി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. മുഹമ്മദ് ഖലീല്‍ മറാന്‍ നേടിയ ഇരട്ട ഗോളുകളാണ് സൗദിയെ വിജയത്തിലെത്തിച്ചത്.

ആറാം മിനിറ്റില്‍തന്നെ സൗദിക്ക് ആദ്യ അവസരം ലഭിച്ചു. ഹൈതം അസ്‌രിയുടെ ഷോട്ട് ധീരജ് കൈയിലൊതുക്കിയപ്പോഴേക്കും ഓഫ്‌സൈഡ് ഫ്‌ലാഗ് ഉയര്‍ന്നിരുന്നു. 14ാം മിനിറ്റിലാണ് ഇന്ത്യക്ക് ആദ്യ അവസരം ലഭിച്ചത്. എന്നാല്‍, ബോക്‌സിന് പുറത്തുനിന്ന് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തൊടുത്ത ഷോട്ട് സൗദി ഗോള്‍കീപ്പര്‍ അഹ്മദ് അല്‍ ജുബയ നിഷ്പ്രയാസം പിടിച്ചെടുത്തു.

രണ്ടാം പകുതി തുടങ്ങി ആറ് മിനിറ്റായപ്പോഴേക്കും സൗദി ആദ്യ ഗോള്‍ നേടി. രണ്ടാം പകുതി തുടങ്ങി ആറ് മിനിറ്റായപ്പോഴേക്കും സൗദി ആദ്യ ഗോള്‍ നേടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

കൊച്ചിയില്‍ ആവേശ സമനില

ഇരുടീമുകളും 3 ഗോളുകള്‍ വീതം നേടി സമനില പാലിച്ചു

Published

on

ഐ.എസ്.എല്ലില്‍ ആവേശം നിറച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയിന്‍ എഫ്.സി മത്സരം. ഇരുടീമുകളും 3 ഗോളുകള്‍ വീതം നേടി സമനില പാലിച്ചു. ആദ്യ മിനിറ്റില്‍ തന്നെ വലചലിപ്പിച്ച് ചെന്നൈയിന്‍ എഫ് സിയാണ് ആവേശപോരിന് തുടക്കം കുറിച്ചത്. ചെന്നൈന് അനുകൂലമായി വിധിക്കപ്പെട്ട ഫ്രീ ക്വീക്കില്‍ നാടകീയ രംഗങ്ങളാണ് കണ്ടത്.

റാഫേല്‍ ക്രിവെല്ലാരോ 35 വാരയോളം പിന്നില്‍ നിന്നെടുത്ത ഫ്രീ ക്വിക്ക് റഹീം അലിയെയും ജോര്‍ദാന്‍ മുറെയെയും മറികടന്ന് വലയിലേക്ക് . ഇരുവരും പന്തില്‍ ടച്ച് ചെയ്തില്ലെങ്കിലും ഗോള്‍ റഹീം അലിയുടെ പേരില്‍ വിധിച്ചു. ടെലിവിഷന്‍ റീപ്ലേകളില്‍ റഹീം അലി ഓഫ്‌സൈഡിലാണെന്ന സംശയവും ശക്തമായിരുന്നു.

10 മിനിറ്റിനുള്ളില്‍ ബ്ലാസ്റ്റേഴ്‌സ് മറുപടി നല്‍കി. ബ്ലാസ്റ്റേഴ്‌സ് താരം ക്വാമി പെപ്രയെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ദിമിത്രിയോസ് ഡയമന്റക്കോസ് വലയിലെത്തിച്ചു. പക്ഷേ ആഘോഷങ്ങള്‍ അവസാനിക്കും മുന്‍പേ 13-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ചെന്നൈന്റെ ജോര്‍ദാന്‍ മുറെ വലയിലെത്തിച്ചു.

19-ാം മിനിറ്റിലെ ചെന്നൈന്‍ വലചലിപ്പിച്ചെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല. ബ്ലാസ്റ്റേഴ്‌സ് കീപ്പര്‍ സച്ചിനെ ഫൗള്‍ ചെയ്തതാണ് ചെന്നൈക്ക് തിരിച്ചടിയായത്. പക്ഷേ 24-ാം മിനിറ്റില്‍ ചെന്നൈയിന്‍ വീണ്ടും മുന്നിലെത്തി. വീണ്ടും ജോര്‍ദാന്‍ മുറെയാണ് ഗോള്‍ നേടിയത്. ഇതോടെ ഒന്നിനെതിരെ 3 ഗോളിന് ചെന്നൈന്‍ മുന്നിലെത്തി.

37-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ചു. ക്വാമി പെപ്ര സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഗോള്‍ കുറിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ചെന്നൈയിന്‍ 3-2ന് മുന്നിലായിരുന്നു. രണ്ടാം പകുതി ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ ആക്രമണങ്ങള്‍ക്കായിരുന്നു സാക്ഷ്യം വഹിച്ചത്. 58-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് സമനില നേടി. കിടിലന്‍ ഷോട്ടിലൂടെ വീണ്ടും ദിമിത്രിയോസ് ഡയമന്റക്കോസ് ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായി.

തുടര്‍ച്ചയായുള്ള ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങള്‍ ചെന്നൈയിന്‍ പ്രതിരോധം കഷ്ടപ്പെട്ട് തടഞ്ഞിട്ടു. 75 മിനിറ്റിന് ശേഷം ചെന്നൈയിന്‍ താളം വീണ്ടെടുത്തു. എങ്കിലും അവസാന മിനിറ്റുകളില്‍ ഗോള്‍ പിറക്കാതെ വന്നതോടെ മത്സരം സമനിലയില്‍ അവസാനിച്ചു

 

Continue Reading

Football

കെട്ടിവെക്കാനുള്ള പണമില്ല ഡിപ്പാര്‍ട്ട്‌മെന്റ് ലീഗില്‍ ‘കേരള’മില്ല സര്‍ക്കാറിന്റെ കനിവുംകാത്ത് താരങ്ങള്‍

10 ലക്ഷമാണ് ടീമുകള്‍ എ.ഐ.എഫ്.എഫില്‍ കെട്ടിവേക്കേണ്ടത്.

Published

on

-ഷഹബാസ് വെള്ളില-

മലപ്പുറം: ആള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) പുതുതായി ആരംഭിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ലീഗില്‍ കേരളത്തില്‍ നിന്നും ടീമുകളില്ല.
ദേശീയ ടൂര്‍ണമെന്റുകളിലടക്കം മത്സരിച്ച് നിരവധി ട്രോഫികള്‍ കേരത്തിലെത്തിച്ച കേരള പോലീസ്, കെ.എസ്.ഇ.ബി ടീമുകളാണ് കെട്ടി വെക്കാനുള്ള പണം ഇല്ലാത്തതിന്റെ പേരില്‍ ലീഗില്‍ നിന്നും പിന്മാറുന്നത്. 10 ലക്ഷമാണ് ടീമുകള്‍ എ.ഐ.എഫ്.എഫില്‍ കെട്ടിവേക്കേണ്ടത്.

ഈ പണം തിരിച്ചു ലഭിക്കുകയും ചെയ്യും. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകള്‍ക്ക് അവിടത്തെ സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കുമ്പോള്‍ കേരള സര്‍ക്കാര്‍ ഇത് അറിഞ്ഞമട്ടില്ല. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്, കേരള പോലീസ് ടീമുകള്‍ ലീഗില്‍ പങ്കെടുക്കാന്‍ താല്പര്യം അറിയിച്ച് ഫുട്‌ബോള്‍ ഫെഡറേഷനെ സമീപിച്ചിരുന്നു. എന്നാല്‍ ലീഗില്‍ പങ്കെടുക്കുന്ന ടീമുകള്‍ 10 ലക്ഷം രൂപ കെട്ടിവെക്കണം എന്ന നിയമം രണ്ട് വകുപ്പുകളുടെയും മേധാവികള്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. കേരള ഫുട്‌ബോള്‍ അസോസിയേഷനും ഇക്കാര്യത്തില്‍ കൈമലര്‍ത്തുകയാണ്.

രാജ്യത്തിന് തന്നെ ഒരുപാട് നല്ല കളിക്കാരെ സംഭാവന ചെയ്ത മികച്ച പാരമ്പര്യമുള്ള ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ഇന്നും ഫുട്‌ബോളിന് ഏറെ സംഭാവന നല്‍കാനുണ്ടെന്ന തിരിച്ചറിവിലാണ് ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫേഡറേഷന്‍ പുതിയ ലീഗിന് രൂപം നല്‍കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകള്‍ക്ക് മത്സരിക്കാന്‍ കൂടുതല്‍ വേദികള്‍ ഒരുക്കുക എന്നത്കൂടിയാണ് എ.ഐ.എഫ്.എഫ് ലക്ഷ്യമിടുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ലീഗിന് അപേക്ഷ ക്ഷണിച്ചതോടെ ഫെഡറേഷന്‍ പോലും പ്രതീക്ഷിക്കാത്ത അപേക്ഷകളാണ് വന്നത്. അന്‍പതോളം എന്‍്ട്രികളാണ് ഇതുവരെ ഫെഡറേഷന് ലഭിച്ചിട്ടുള്ളത്.

ടീമുകളുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് ഓരോ ടീമുകളും 10 ലക്ഷം രൂപ വീതം കെട്ടിവെക്കണെന്ന നിര്‍ദേശം ഫെഡറേഷന്‍ മുന്നോട്ടുവെക്കുന്നത്. ഇതോടെയാണ് കേരളത്തിലെ രണ്ട് ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകളും പിന്മാറിയത്. വകുപ്പ് മേധാവികള്‍ ചുവപ്പ് കൊടി ഉയര്‍ത്തിയതോടെ ടീമുകളുടെ എന്‍ട്രി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇപ്പോഴും സംസ്ഥാനത്ത് ഫുട്‌ബോള്‍ താരങ്ങള്‍ക്ക് നിയമനം ലഭിക്കുന്ന രണ്ടു വകുപ്പുകളാണ് കേരള പോലീസും കേരള ഇലക്ട്രിസിറ്റി ബോര്‍ഡും.

ഈ താരങ്ങള്‍ക്ക് ദേശീയാടിസ്ഥാനത്തില്‍ മത്സരിക്കാനുള്ള അവസരമാണ് ഇതോടെ നഷ്ടമാകുന്നത്. ഐ.എസ്.എല്‍, ഐ-ലീഗ് ക്ലബ്ബുകളില്‍ കളിക്കാനും ഡിപ്പാര്‍ട്ട്‌മെന്റ് താരങ്ങള്‍ക്ക് അനുമതിയില്ല. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ലീഗില്‍ കളിക്കാനുള്ള അവസരം ഉണ്ടാകുമെന്ന് തന്നെയാണ് താരങ്ങളുടെയെല്ലാം പ്രതീക്ഷ. അതേ സമയം സ്‌പോട്‌സ് ക്വാട്ട വഴി വിവിധ വകുപ്പുകളില്‍ നിയമനം ലഭിക്കുന്ന താരങ്ങള്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഉന്നതരില്‍ നിന്നോ സര്‍ക്കാറില്‍ നിന്നോ വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയും കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്.

Continue Reading

Football

അര്‍ജന്റീന ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞേക്കും; സൂചന നല്‍കി സ്‌കലോനി

36 വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറില്‍ മെസ്സിക്കും സംഘത്തിനും ലോകകിരീടം സമ്മാനിച്ച പരിശീലകനാണ് സ്‌കലോനി.

Published

on

അര്‍ജന്റീനയുടെ പരിശീലക സ്ഥാനം ഒഴിയാന്‍ ആഗ്രഹിക്കുന്നുവെന്ന സൂചന നല്‍കി ലിയോണല്‍ സ്‌കലോനി. ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷമായിരുന്നു സ്‌കലോനിയുടെ പ്രസ്താവന.

36 വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറില്‍ മെസ്സിക്കും സംഘത്തിനും ലോകകിരീടം സമ്മാനിച്ച പരിശീലകനാണ് സ്‌കലോനി. അതിനുമുമ്പ് കോപ്പ അമേരിക്ക കിരീടവും ഫൈനലിസിമയും സ്‌കലോനിയുടെ കീഴില്‍ അര്‍ജന്റീന സ്വന്തമാക്കിയിരുന്നു.

ഭാവിയില്‍ താന്‍ എന്തുചെയ്യാന്‍ പോകുന്നു എന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്ന് സ്‌കലോണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പരിശീലകനെന്ന നിലയില്‍ അര്‍ജന്റീനന്‍ താരങ്ങള്‍ മികച്ച പിന്തുണ നല്‍കി. ശക്തനായ ഒരു പരിശീലകനെ ഇനിയും അര്‍ജന്റീനന്‍ ടീമിന് ആവശ്യമാണ്. അര്‍ജന്റീനന്‍ ഫുട്‌ബോള്‍ പ്രസിഡന്റുമായും കളിക്കാരുമായും പിന്നീട് സംസാരിക്കുമെന്നും സ്‌കലോനി വ്യക്തമാക്കി.

ഇതൊരു വിടപറച്ചിലായി കാണേണ്ടതില്ലെന്നും സ്‌കലോണി അറിയിച്ചു. എങ്കിലും പരിശീലക സ്ഥാനത്ത് തുടരുന്നതില്‍ തനിക്ക് ചിന്തിക്കേണ്ടതുണ്ട്. ടീമിന്റെ കളി നിലവാരം എപ്പോഴും ഉയര്‍ന്നു തന്നെ നില്‍ക്കണമെന്നും ലിയോണല്‍ സ്‌കലോനി വ്യക്തമാക്കി.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ കളിച്ച ആറില്‍ 5 മത്സരങ്ങളും അര്‍ജന്റീന വിജയിച്ചു. ഒന്നില്‍ മാത്രമാണ് പരാജയമറിഞ്ഞത്. പോയിന്റ് പട്ടികയിലും അര്‍ജന്റീനയ്ക്കാണ് ഒന്നാം സ്ഥാനം. ആറ് മത്സരങ്ങളില്‍ 13 പോയിന്റുള്ള ഉറുഗ്വെ രണ്ടാമതുണ്ട്. തുടര്‍ച്ചയായ മൂന്നാം മത്സരവും തോറ്റ ബ്രസീല്‍ ആറാം സ്ഥാനത്താണ്.

ഫിഫയുടെ ഏറ്റവും മികച്ച പരിശീലകനുള്ള അവാര്‍ഡും ഈ ചുരുങ്ങിയ കാലയളവില്‍ അദ്ദേഹം നേടി.

Continue Reading

Trending