Connect with us

Video Stories

വഴിയിൽ കെട്ടിയ ചെണ്ടയാണോ  ശരീഅത്ത്..!?

Published

on

ബശീർ ഫൈസി ദേശമംഗലം

പല കാരണങ്ങളാൽ ഇനി ഒരിക്കലും യോജിച്ചു  പോകില്ലന്നു ഉറപ്പായാൽ ദമ്പതികൾ എന്ത് ചെയ്യണം? ജീവിതാന്ത്യം വരെ പരസ്പരം വെറുത്തു ദുരിതം സഹിച്ചു ഒന്നിച്ചു ജീവിക്കണോ?
അതോ മതം അനുവദിക്കുന്ന വിവാഹ മോചനത്തിലൂടെ സ്വാതന്ത്രമാകണോ..?

യഥാർത്ഥത്തിൽ തോന്നുമ്പോൾ വലിച്ചെറിയാനുള്ള ഒരു വസ്ത്രമല്ല ത്വലാഖ്.
അന്ധൻ ആനയെ കണ്ട പോലെ ശരീഅത്തു നിയമങ്ങളെ വ്യാഖ്യാനിച്ചവർക്കാണ് പിഴച്ചത്.

യോജിച്ചു പോകാനാവില്ലന്നു കണ്ടാലും പെട്ടന്ന് ത്വലാഖ് ചൊല്ലാൻ മതം പറയുന്നില്ല. ഭാര്യയുടെ ഭാഗത്താണ് തെറ്റെങ്കിൽ അവളെ ആദ്യം ഉപദേശിക്കണം. അത് കൊണ്ടു ശരിയായില്ലെങ്കിൽ അവളൊത്തുള്ള സഹ ശയനം വെടിയണം. അത് തന്നെ ഒരേ റൂമിൽ കഴിഞ്ഞിട്ടാകണം അല്ലാതെ കിടപ്പറ വെടിയണം എന്നല്ല. സ്വാഭാവികമായും ഭാര്യയിൽ അത് വീണ്ടു വിചാരം ഉണ്ടാക്കും.  അവിടെ സെക്സ് മാത്രമല്ല ഉദ്ദേശം. ബഹിഷ്കരണം ഒരു മാനസിക നീക്കമാണ്. ഒറ്റപ്പെടൽ തീർച്ചയായും മനുഷ്യനെ വേദനിപ്പിക്കും.

ആ പരീക്ഷണത്തിലും അവൾ നേരെയാകുന്നില്ലങ്കിൽ അവളെ വേദനിക്കാത്ത രൂപത്തിൽ പ്രഹരിക്കണം. അടി കൊണ്ടു ഉദ്ദേശിക്കുന്നത് മര്‍ദ്ദനമല്ല;അങ്ങിനെയായിരുന്നുവെങ്കിൽ വേദനിപ്പിക്കാത്ത രൂപത്തിൽ എന്ന് നിബന്ധന വെക്കുമായിരുന്നുല്ല. തന്റെ ഭർത്താവ് തന്നെ പ്രതീകാത്മകമാണെങ്കിലും തല്ലി എന്നത് ഒരു സ്നേഹമുള്ള ഭാര്യക്ക് സഹിക്കാനാവില്ല. അവൾ നേരെയാകാൻ അത് മതിയാകും.

എന്നിട്ടും അവൾ ശരിയാകുന്നില്ലെങ്കില്‍ പോലും വിവാഹ മോചനം ചെയ്യണമെന്നല്ല പറയുന്നത്.
രണ്ടു ഭാഗത്തു നിന്നും നീതിമാൻമാരായ രണ്ടു മധ്യസ്ഥരെ കൊണ്ടു വരണം. അവർ പക്ഷം പറയേണ്ടവരല്ല നീതിയുക്തം വിധിക്കേണ്ടവരാണ്. അവർ അല്ലാഹുവിനോട് പ്രാർത്ഥിക്കണം: “അല്ലാഹുവെ ഈ വിഷയത്തിൽ നീ രഞ്ജിപ്പു ഉണ്ടാക്കേണമേ” അവർ ഇറങ്ങുമ്പോൾ തന്നെ ‘ത്വലാഖ് ചൊല്ലിയാൽ സ്വത്തു കാര്യത്തിൽ പക്ഷം നിൽക്കണം’എന്ന ഉദ്ദേശത്തോടെയല്ല വരേണ്ടത്. ‘ഈ ദമ്പതികൾ ഒന്നിച്ചു പോകാൻ അള്ളാഹു സഹായിക്കണം’എന്ന സദ്‌വിചാരത്തോടെയാണ്.

ചർച്ചകൾ നടന്നു, ഒന്നിച്ചു പോകാൻ ഒരിക്കലും സാധ്യമല്ലെന്നു വ്യക്തമായി. എന്നാലും മുത്വലാഖ്‌
ചൊല്ലാനല്ല മതം പറയുന്നത്. മൂന്നും കൂടി ഒറ്റയടിക്ക് പറയുന്നതാണ് മുത്വലാഖ്‌. അവർ ഒരു ത്വലാഖ് മാത്രമേ ചൊല്ലാവൂ. അവിടെയും അവർ ഒന്നിച്ചു പോകാനുള്ള സാധ്യതകളെ തുറന്നിടുകയാണ് മതം. സ്ത്രീയുടെ പക്ഷത്തു കനിവോടെ നിലകൊള്ളുകയാണ് ശരീഅത്ത്.

ഒന്നും രണ്ടും ചൊല്ലിയാൽ അവർക്കിടയിൽ രഞ്ജിപ്പു ഉണ്ടാവുകയാണേൽ പെണ്ണിന്റെ ദീക്ഷ കാലത്തു തന്നെ അവനു അവളെ തിരിച്ചെടുക്കാൻ കഴിയും. രണ്ടു മൊഴി ചൊല്ലിയാൽ ദീക്ഷാ കാലത്തിനു ശേഷമാണെങ്കിൽ അവർക്കു യോജിച്ചു പോകാൻ തോന്നുകയാണേൽ നിക്കാഹ് ചെയ്തു ഭാര്യയെ തിരിച്ചെടുക്കാം. മൂന്നും ചൊല്ലിയാൽ പിന്നെ വളരെ ശക്തമായ ഒരു ശരീഅത്ത് നിയമ സംവിധാനം നടപ്പിലാക്കിയേ തിരിച്ചെടുക്കാനാവൂ. അവളെ മറ്റൊരാൾ വിവാഹം ചെയ്ത് അയാൾ വിവാഹം മോചനം ചെയ്താൽ മാത്രമേ ആദ്യ ഭർത്താവിന് തിരിച്ചെടുക്കാൻ കഴിയൂ. തത്വത്തിൽ മുത്തലാഖിനെ മതം നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്.
മുത്തലാഖ് ചൊല്ലിയവന് ഇനി ഭാര്യയെ തിരിച്ചെടുക്കാൻ കടുത്ത മാനസിക
വ്യഥ അനുഭവിക്കേണ്ടിവരും. ഇവിടെ സ്ത്രീയുടെ സംരക്ഷണമാണ് ശരീഅത്ത് കാണുന്നത്.

അനുവദനീയമായതിൽ അല്ലാഹുവിനു ഏറ്റവും കോപമുള്ളതു ത്വലാഖ് ആണ്. ഒരു പെണ്ണിനെ മൊഴി ചൊല്ലുമ്പോൾ അർശ് പോലും വിറ കൊള്ളും. ഈ വചനങ്ങൾ ദ്യോതിപ്പിക്കുന്നതു ത്വലാഖ് ഭയപ്പെടേണ്ടതാണ് എന്നാണ്.

പുരുഷന് മാത്രമല്ല ന്യായമായ കാര്യങ്ങൾ ഉണ്ടെങ്കിൽ സ്ത്രീക്ക്‌ ഭർത്താവിൽ നിന്ന് ത്വലാഖ് ആവശ്യപ്പെടാം അല്ലങ്കിൽ സ്ത്രീക്ക് ഭർത്താവുമായി പിരിയാൻ ശരീഅത്ത് കാരണങ്ങൾ ഉണ്ടായാൽ അവൾക്കു നിയമ പ്രകാരം ഫസ്ഖ് ചൊല്ലി പിരിയാൻ അനുവാദമുണ്ട്.

മുത്തലാഖ് ചൊല്ലി വിവാഹം പേർപിരിച്ചയാൾക് 3 വർഷം തടവ് ശിക്ഷയാണ് പുതിയ ഓർഡിനൻസിൽ വ്യവസ്ഥ ചെയ്തിട്ടുളത്. അതെ സമയം ജീവനാംശം കൊടുക്കണമെന്ന് പറയുന്നുമുണ്ട്. ജയിലിൽ കിടക്കുന്നയാൾ എങ്ങിനെ അത് കൊടുക്കുമെന്ന ചോദ്യത്തിന് ബില്ല് കൊണ്ടുവന്നവർക്ക് മറുപടിയില്ല. മാത്രമല്ല കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ടു പെൺകുട്ടി വർഷങ്ങൾ അലയേണ്ടിയും വരും. ഒരു പുനർ വിവാഹം പോലും പെട്ടന്ന് സാധ്യമല്ലാത്ത വിധം ഇത് സ്ത്രീകളെ ദ്രോഹിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങൾ കൊണ്ട് ചെന്നെത്തിക്കുക.

തീർച്ചയായും എല്ലാ സമൂഹത്തിലുമെന്ന പോലെ മുസ്ലിം സമൂഹത്തിലും ഒട്ടും അവധാനതയില്ലാതെ വിവാഹ മോചനം നടക്കുന്നുണ്ട്. അതി ശക്തമായ ബോധവത്കരണം മഹല്ല് തലങ്ങളിൽ സംഭവിക്കേണ്ടതുണ്ട്. ശത്രുക്കൾക്കു നാം വടി കൊടുക്കുന്നുണ്ട് എന്നർത്ഥം.

ഇവ്വിധമാണ് മത നിയമങ്ങൾ എന്നറിയാതെ മുത്തലക്കുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകളും വിധികളും അന്ധൻ ആനയെ കണ്ടപോലെയാണ്. വഴിയിൽ കെട്ടിയ ചെണ്ടയാണോ ഇസ്ലാമിക ശരീഅത്ത്..!?

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending