Video Stories
വഴിയിൽ കെട്ടിയ ചെണ്ടയാണോ ശരീഅത്ത്..!?

ബശീർ ഫൈസി ദേശമംഗലം
പല കാരണങ്ങളാൽ ഇനി ഒരിക്കലും യോജിച്ചു പോകില്ലന്നു ഉറപ്പായാൽ ദമ്പതികൾ എന്ത് ചെയ്യണം? ജീവിതാന്ത്യം വരെ പരസ്പരം വെറുത്തു ദുരിതം സഹിച്ചു ഒന്നിച്ചു ജീവിക്കണോ?
അതോ മതം അനുവദിക്കുന്ന വിവാഹ മോചനത്തിലൂടെ സ്വാതന്ത്രമാകണോ..?
യഥാർത്ഥത്തിൽ തോന്നുമ്പോൾ വലിച്ചെറിയാനുള്ള ഒരു വസ്ത്രമല്ല ത്വലാഖ്.
അന്ധൻ ആനയെ കണ്ട പോലെ ശരീഅത്തു നിയമങ്ങളെ വ്യാഖ്യാനിച്ചവർക്കാണ് പിഴച്ചത്.
യോജിച്ചു പോകാനാവില്ലന്നു കണ്ടാലും പെട്ടന്ന് ത്വലാഖ് ചൊല്ലാൻ മതം പറയുന്നില്ല. ഭാര്യയുടെ ഭാഗത്താണ് തെറ്റെങ്കിൽ അവളെ ആദ്യം ഉപദേശിക്കണം. അത് കൊണ്ടു ശരിയായില്ലെങ്കിൽ അവളൊത്തുള്ള സഹ ശയനം വെടിയണം. അത് തന്നെ ഒരേ റൂമിൽ കഴിഞ്ഞിട്ടാകണം അല്ലാതെ കിടപ്പറ വെടിയണം എന്നല്ല. സ്വാഭാവികമായും ഭാര്യയിൽ അത് വീണ്ടു വിചാരം ഉണ്ടാക്കും. അവിടെ സെക്സ് മാത്രമല്ല ഉദ്ദേശം. ബഹിഷ്കരണം ഒരു മാനസിക നീക്കമാണ്. ഒറ്റപ്പെടൽ തീർച്ചയായും മനുഷ്യനെ വേദനിപ്പിക്കും.
ആ പരീക്ഷണത്തിലും അവൾ നേരെയാകുന്നില്ലങ്കിൽ അവളെ വേദനിക്കാത്ത രൂപത്തിൽ പ്രഹരിക്കണം. അടി കൊണ്ടു ഉദ്ദേശിക്കുന്നത് മര്‍ദ്ദനമല്ല;അങ്ങിനെയായിരുന്നുവെങ്കിൽ വേദനിപ്പിക്കാത്ത രൂപത്തിൽ എന്ന് നിബന്ധന വെക്കുമായിരുന്നുല്ല. തന്റെ ഭർത്താവ് തന്നെ പ്രതീകാത്മകമാണെങ്കിലും തല്ലി എന്നത് ഒരു സ്നേഹമുള്ള ഭാര്യക്ക് സഹിക്കാനാവില്ല. അവൾ നേരെയാകാൻ അത് മതിയാകും.
എന്നിട്ടും അവൾ ശരിയാകുന്നില്ലെങ്കില്‍ പോലും വിവാഹ മോചനം ചെയ്യണമെന്നല്ല പറയുന്നത്.
രണ്ടു ഭാഗത്തു നിന്നും നീതിമാൻമാരായ രണ്ടു മധ്യസ്ഥരെ കൊണ്ടു വരണം. അവർ പക്ഷം പറയേണ്ടവരല്ല നീതിയുക്തം വിധിക്കേണ്ടവരാണ്. അവർ അല്ലാഹുവിനോട് പ്രാർത്ഥിക്കണം: “അല്ലാഹുവെ ഈ വിഷയത്തിൽ നീ രഞ്ജിപ്പു ഉണ്ടാക്കേണമേ” അവർ ഇറങ്ങുമ്പോൾ തന്നെ ‘ത്വലാഖ് ചൊല്ലിയാൽ സ്വത്തു കാര്യത്തിൽ പക്ഷം നിൽക്കണം’എന്ന ഉദ്ദേശത്തോടെയല്ല വരേണ്ടത്. ‘ഈ ദമ്പതികൾ ഒന്നിച്ചു പോകാൻ അള്ളാഹു സഹായിക്കണം’എന്ന സദ്‌വിചാരത്തോടെയാണ്.
ചർച്ചകൾ നടന്നു, ഒന്നിച്ചു പോകാൻ ഒരിക്കലും സാധ്യമല്ലെന്നു വ്യക്തമായി. എന്നാലും മുത്വലാഖ്
ചൊല്ലാനല്ല മതം പറയുന്നത്. മൂന്നും കൂടി ഒറ്റയടിക്ക് പറയുന്നതാണ് മുത്വലാഖ്. അവർ ഒരു ത്വലാഖ് മാത്രമേ ചൊല്ലാവൂ. അവിടെയും അവർ ഒന്നിച്ചു പോകാനുള്ള സാധ്യതകളെ തുറന്നിടുകയാണ് മതം. സ്ത്രീയുടെ പക്ഷത്തു കനിവോടെ നിലകൊള്ളുകയാണ് ശരീഅത്ത്.
ഒന്നും രണ്ടും ചൊല്ലിയാൽ അവർക്കിടയിൽ രഞ്ജിപ്പു ഉണ്ടാവുകയാണേൽ പെണ്ണിന്റെ ദീക്ഷ കാലത്തു തന്നെ അവനു അവളെ തിരിച്ചെടുക്കാൻ കഴിയും. രണ്ടു മൊഴി ചൊല്ലിയാൽ ദീക്ഷാ കാലത്തിനു ശേഷമാണെങ്കിൽ അവർക്കു യോജിച്ചു പോകാൻ തോന്നുകയാണേൽ നിക്കാഹ് ചെയ്തു ഭാര്യയെ തിരിച്ചെടുക്കാം. മൂന്നും ചൊല്ലിയാൽ പിന്നെ വളരെ ശക്തമായ ഒരു ശരീഅത്ത് നിയമ സംവിധാനം നടപ്പിലാക്കിയേ തിരിച്ചെടുക്കാനാവൂ. അവളെ മറ്റൊരാൾ വിവാഹം ചെയ്ത് അയാൾ വിവാഹം മോചനം ചെയ്താൽ മാത്രമേ ആദ്യ ഭർത്താവിന് തിരിച്ചെടുക്കാൻ കഴിയൂ. തത്വത്തിൽ മുത്തലാഖിനെ മതം നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്.
മുത്തലാഖ് ചൊല്ലിയവന് ഇനി ഭാര്യയെ തിരിച്ചെടുക്കാൻ കടുത്ത മാനസിക
വ്യഥ അനുഭവിക്കേണ്ടിവരും. ഇവിടെ സ്ത്രീയുടെ സംരക്ഷണമാണ് ശരീഅത്ത് കാണുന്നത്.
അനുവദനീയമായതിൽ അല്ലാഹുവിനു ഏറ്റവും കോപമുള്ളതു ത്വലാഖ് ആണ്. ഒരു പെണ്ണിനെ മൊഴി ചൊല്ലുമ്പോൾ അർശ് പോലും വിറ കൊള്ളും. ഈ വചനങ്ങൾ ദ്യോതിപ്പിക്കുന്നതു ത്വലാഖ് ഭയപ്പെടേണ്ടതാണ് എന്നാണ്.
പുരുഷന് മാത്രമല്ല ന്യായമായ കാര്യങ്ങൾ ഉണ്ടെങ്കിൽ സ്ത്രീക്ക് ഭർത്താവിൽ നിന്ന് ത്വലാഖ് ആവശ്യപ്പെടാം അല്ലങ്കിൽ സ്ത്രീക്ക് ഭർത്താവുമായി പിരിയാൻ ശരീഅത്ത് കാരണങ്ങൾ ഉണ്ടായാൽ അവൾക്കു നിയമ പ്രകാരം ഫസ്ഖ് ചൊല്ലി പിരിയാൻ അനുവാദമുണ്ട്.
മുത്തലാഖ് ചൊല്ലി വിവാഹം പേർപിരിച്ചയാൾക് 3 വർഷം തടവ് ശിക്ഷയാണ് പുതിയ ഓർഡിനൻസിൽ വ്യവസ്ഥ ചെയ്തിട്ടുളത്. അതെ സമയം ജീവനാംശം കൊടുക്കണമെന്ന് പറയുന്നുമുണ്ട്. ജയിലിൽ കിടക്കുന്നയാൾ എങ്ങിനെ അത് കൊടുക്കുമെന്ന ചോദ്യത്തിന് ബില്ല് കൊണ്ടുവന്നവർക്ക് മറുപടിയില്ല. മാത്രമല്ല കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ടു പെൺകുട്ടി വർഷങ്ങൾ അലയേണ്ടിയും വരും. ഒരു പുനർ വിവാഹം പോലും പെട്ടന്ന് സാധ്യമല്ലാത്ത വിധം ഇത് സ്ത്രീകളെ ദ്രോഹിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങൾ കൊണ്ട് ചെന്നെത്തിക്കുക.
തീർച്ചയായും എല്ലാ സമൂഹത്തിലുമെന്ന പോലെ മുസ്ലിം സമൂഹത്തിലും ഒട്ടും അവധാനതയില്ലാതെ വിവാഹ മോചനം നടക്കുന്നുണ്ട്. അതി ശക്തമായ ബോധവത്കരണം മഹല്ല് തലങ്ങളിൽ സംഭവിക്കേണ്ടതുണ്ട്. ശത്രുക്കൾക്കു നാം വടി കൊടുക്കുന്നുണ്ട് എന്നർത്ഥം.
ഇവ്വിധമാണ് മത നിയമങ്ങൾ എന്നറിയാതെ മുത്തലക്കുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകളും വിധികളും അന്ധൻ ആനയെ കണ്ടപോലെയാണ്. വഴിയിൽ കെട്ടിയ ചെണ്ടയാണോ ഇസ്ലാമിക ശരീഅത്ത്..!?
Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
kerala3 days ago
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു
-
india3 days ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
-
News3 days ago
ഗസ്സയില്‍ കഴിഞ്ഞ ദിവസം പട്ടിണിമൂലം 15 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago
അമീനയുടെ മരണം; അമാന ആശുപത്രി മുന്‍ ജനറല്‍ മാനേജര്‍ അറസ്റ്റില്‍
-
india3 days ago
‘മേജര്‍ വിന്’: ജാതി വിവേചനത്തിനെതിരെ നടപടിയെടുക്കാനുള്ള കാലിഫോര്‍ണിയ സര്‍ക്കാരിന്റെ അധികാരത്തെ യുഎസ് ഫെഡറല്‍ കോടതി ശരിവച്ചു
-
kerala2 days ago
മാസപ്പടി കേസ്: സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്
-
india2 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
india3 days ago
അഞ്ച് വര്‍ഷത്തിനു ശേഷം ചൈനീസ് പൗരന്മാര്ക്ക് ടൂറിസ്റ്റ് വിസ പുനരാരംഭിച്ച് ഇന്ത്യ