Connect with us

Football

ഗോളിന്റെ മേളം; ബാഴ്‌സയെ എട്ടു നിലയില്‍ പൊട്ടിച്ച് ബയേണ്‍

Published

on


ലിസ്ബന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ ബാഴ്‌സലോണയെ ഗോളില്‍ മുക്കിക്കൊന്ന് ബയേണ്‍ മ്യൂനിച്ച്. എട്ടു ഗോളിന്റെ നാണം കെട്ട തോല്‍വിയാണ് ബാഴ്‌സക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ചരിത്രത്തില്‍ തന്നെ ബാഴ്‌സലോണ നേരിട്ട ഏറ്റവും വലിയ അപമാനങ്ങളിലൊന്ന്.

ബാഴ്‌സ വധത്തിന്റെ തുടക്കം മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ആരംഭിച്ചു. മുള്ളറാണ് ബയേണിനു വേണ്ടി ആദ്യം വല കുലുക്കിയത്. ലെവന്‍ഡോവ്‌സ്‌കിയുടെ പാസ് സ്വീകരിച്ച് ഇടംകാല്‍ കൊണ്ട് ഷൂട്ട് ചെയ്്ത് മുള്ളര്‍ ഒന്നാമത്തെ ഗോള്‍ വലയിലെത്തിച്ചു. പിന്നീട് ഏഴാം മിനിറ്റില്‍ അലാബയുടെ വക ഒരു സെല്‍ഫ് ഗോള്‍, ബാഴ്‌സക്ക് ആശ്വാസം (1-1).

പിന്നെ ഗ്രൗണ്ടില്‍ കണ്ടത് ബയേണ്‍ താരങ്ങളുടെ ഗോള്‍ മേളമായിരുന്നു. 21ാം മിനിറ്റില്‍ ഗ്നാബ്ബറിയുടെ പാസില്‍ പെരിസിചിന്റെ ഇടംകാല്‍ ഷോട്ട്, 27ാം മിനിറ്റില്‍ ഗ്നാബറിയുടെ വക ഒന്ന്, നാലു മിനിറ്റ് കഴിഞ്ഞ് മുള്ളറിന്റെ തന്നെ രണ്ടാമത്തേത്. അതോടെ ഒന്നാം പകുതി അവസാനിച്ചു. സ്‌കോര്‍ (4-1).

രണ്ടാം പകുതിയില്‍ ഗ്രീസ്മാനെ ഇറക്കി ബാഴ്‌സ അറ്റാക്കിങ്ങിന്റെ ആക്കം കൂട്ടാന്‍ നോക്കി. 57ാം മിനിറ്റില്‍ സുവാരസിലൂടെ ബാഴ്‌സ രണ്ടാം ഗോള്‍ നേടി. മനോഹരമായിരുന്നാ ഡിഫന്‍സിനെ വെട്ടിച്ചുള്ള ഗോള്‍. (4-2).

പക്ഷേ ബയേണ്‍ ഒട്ടും പതറിയില്ല. അഞ്ചാം ഗോള്‍ കിമ്മിച്ച് നേടി. ഇടതുവിങ്ങില്‍ നിന്ന് സെമഡോയെ കാഴ്ചക്കാരനാക്കി ഡേവിസ് നടത്തിയ അതിമനോഹരമായ ഡ്രിബ്ലിങ് വഴിയാണ് ആ ഗോള്‍ പിറന്നത്. ഡേവിസിന്റെ പാസിന് വലയിലേക്ക് വഴി കാണിക്കേണ്ട പണിയേ കിമ്മിചിനുണ്ടായിരുന്നുള്ളൂ. കൗട്ടിനോയുടെ ക്രോസില്‍ നിന്ന് ലെവന്‍ഡോവ്‌സ്‌കി ഹെഡ് ചെയ്ത് ആറാം ഗോള്‍ നേടി. പിന്നാലെ ഏഴാം ഗോളും എട്ടാം ഗോളും കൗട്ടീനോ നേടി. ഇതോടെ കളി ഏതാണ്ട് അവസാന മിനിറ്റുകളിലെത്തി. അതോടെ ബയേണ്‍ വേട്ട അവസാനിപ്പിച്ചു. (8-2)

ബാഴ്‌സയില്‍ മെസിയുടെ നിഴല്‍ പോലും കാണാനില്ലായിരുന്നു ഇന്ന്. സുവാരസിന് പതിവു വേഗതയില്ല. അയഞ്ഞ പ്രതിരോധത്തിനു പുറമെ ബാക് പാസുകള്‍ കൂടി നല്‍കി ബാഴ്‌സ കളിയെ വിരസമാക്കി. എട്ടു ഗോളുകള്‍ വാങ്ങിയെങ്കില്‍ കൂടി ടെര്‍സ്റ്റഗന്‍ പല ഗോളുകളും തടുത്തു രക്ഷിച്ചു. സെമിയില്‍ ഇനി മാഞ്ചസ്റ്റര്‍ സിറ്റിയും ലിയോണും തമ്മിലുള്ള മത്സരത്തിലെ വിജയികളുമായി ബയേണ്‍ ഏറ്റുമുട്ടും.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending