Connect with us

Culture

കൊലക്കത്തി രാഷ്ടീയത്തിനെതിരെ വ്യാപക പ്രതിഷേധം; ഇടതുമുന്നണിയുടെ സംരക്ഷണജാഥ പ്രതിരോധത്തില്‍

Published

on

കോഴിക്കോട്: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കൊലക്കത്തിക്ക് ഇരയാക്കിയ സംഭവം സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തില്‍ കാനം രാജേന്ദ്രന്‍ നയിക്കുന്ന ഇടതുമുന്നണി സംരക്ഷണജാഥ കടുത്ത പ്രതിരോധത്തിലേക്ക്. ജാഥ നാളെ കോഴിക്കോട് ജില്ലയില്‍ ജാഥ പ്രവേശിക്കും. എന്നാല്‍ ഇടതുമുന്നണി നേതാക്കളും പ്രവര്‍ത്തകരും നിസംഗരായി മാറിയിരിക്കുകയാണ്. കാസര്‍കോട് ഇരട്ടക്കൊലപാതകം പൊതുസമൂഹത്തില്‍ സൃഷ്ടിച്ച മരവിപ്പും ആശങ്കയും മറികടക്കാന്‍ മുന്നണി നേതാക്കള്‍ക്കും സി.പി.എമ്മിനും സാധിക്കുന്നില്ല. മുഖ്യ ഘടക കക്ഷിയായ സി.പി.ഐ അക്രമത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. സി.പി.എമ്മിനെ ഭയന്ന സി.പി.ഐ നേതാക്കള്‍ മൗനം പാലിക്കുകയാണെങ്കിലും കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള നിലപാട് പരസ്യമായി പറയാന്‍ അണികള്‍ തയാറാണ്. ഈ സാഹചര്യത്തില്‍ വടക്കന്‍മേഖലയിലെയും തെക്കന്‍മേഖലയിലെയും രാഷ്ട്രീയ പ്രചാരണജാഥ ഒട്ടും ആവേശമുണ്ടാക്കാതെയാണ് കടന്നുപോവുക.

ഐ.എന്‍.എല്‍, കേരള കോണ്‍ഗ്രസ് (സ്‌കറിയ വിഭാഗം) ലോക് താന്ത്രിക് ജനതാദള്‍, കേരള കോണ്‍ഗ്രസ്-ബി തുടങ്ങി പുതുതായി മുന്നണിയുടെ ഭാഗമായ ഘടകകക്ഷികള്‍ ആകെ അങ്കലാപ്പിലാണ്. സി.പി.എമ്മിന്റെ കൂടെ കൂടിയ ഉടന്‍ തന്നെയാണ് ഇരട്ടക്കൊലപാതകത്തിന്റെ കഥ പുറത്തുവന്നത്. അതോടെ സി.പി.എമ്മിനെ ന്യായീകരിക്കാനും എതിര്‍ക്കാനും സാധിക്കാത്ത നിലയിലാണവര്‍. അക്രമ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരായി മാറിയ സി.പി.എമ്മിനെ ചുമക്കേണ്ട ഗതികേടില്‍ അവര്‍ സ്വയം പഴിക്കുകയാണ്.

ഇല്ലാത്ത കേസിനെചൊല്ലി എം.കെ രാഘവന്‍ എം.പിയെ ടാര്‍ജറ്റ് ചെയാനാണ് ഇടതുമുന്നണിയുടെ പുതിയ തീരുമാനം. രാഘവന്‍ നാട്ടില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ഇടതുമുന്നണിക്ക് ആവുന്നില്ല. അതിനാല്‍ അഴിമതിയുടെ ഇല്ലാക്കഥ മെനയുകയാണ് നേതാക്കന്മാര്‍. സി.പി.എം ബാലുശ്ശേരി ഏരിയാ കമ്മിറ്റി സെക്രട്ടറിയെ മാറ്റിയതും പാര്‍ട്ടിക്ക് ക്ഷീണമാണ്. വാട്‌സ് ആപ് വഴി അശ്ലീല ചിത്രമയച്ചതാണ് ഏരിയാ സെക്രട്ടറി ഇസ്മായില്‍ കുറുമ്പൊയിലിനെ കുടുക്കിയത്. പാര്‍ട്ടി പരമാവധി രക്ഷാവലയം ഒരുക്കിയെങ്കിലും നടപടിക്ക് നിര്‍ബന്ധിതമാവുകയായിരുന്നു. ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയെങ്കിലും കമ്മിറ്റി അംഗമായി ഇസ്മായില്‍ തുടരുന്നുണ്ട്. തെറ്റ് ചെയ്തതായി കണ്ടെത്തിയാല്‍ നടപടിയുണ്ടാവുമെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ ഇതിനെതിരെ പ്രതികരിച്ചത്. ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇസ്മായിലിനെ മാറ്റിയത് അറിഞ്ഞിട്ടില്ലെന്നും പി. മോഹനന്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇടതുമുന്നണി രാഷ്ട്രീയ വിശദീകരണ യാത്ര യഥാര്‍ത്ഥത്തില്‍ കാസര്‍കോട് സംഭവത്തിന്റെ വിശദീകരണമായി മാറുമെന്ന് ഉറപ്പാണ്. സി.പി.എം നേതാക്കള്‍ ഇക്കാര്യത്തില്‍ എന്തു പറയുന്നു എന്നറിയാനാണ് ജനം കാതോര്‍ക്കുന്നത്. അതുകൊണ്ടുതന്നെ നേതൃനിര അങ്കലാപ്പിലാണ്. ഇന്ന് മുതല്‍ 23 വരെയാണ് ജാഥ ജില്ലയില്‍ എത്തുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Film

അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

Published

on

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.

‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.

Continue Reading

Trending