Video Stories
ഇ. അഹമ്മദിന്റെ നയതന്ത്ര വൈദഗ്ധ്യത്തില്‍ വാചാലനായി ഖത്തര്‍ പാര്‍ലമെന്റംഗം

കണ്ണൂര്‍: അറബ് സമൂഹത്തിന്റെ മനസറിഞ്ഞ്, ഇന്ത്യയും വിദേശ രാജ്യങ്ങളുമായുള്ള ബന്ധം ദൃഡമാക്കിയ ഇ.അഹമ്മദിന്റെ നയതന്ത്ര വൈദഗ്ധ്യത്തില്‍ വാചാലനായി ഖത്തര്‍ പാര്‍ലമെന്റംഗം. ഖബറടക്ക ചടങ്ങിന് ശേഷം നടന്ന സര്‍വകക്ഷി അനുശോചന യോഗത്തില്‍ ഖത്തര്‍ പാര്‍ലമെന്റംഗമായ ഡോ.അഹ്മദ് മുഹമ്മദ് അല്‍ ഉമൈദാനാണ് അഹമ്മദുമായുള്ള ബന്ധത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ചത്. ഗള്‍ഫ്-ഇന്ത്യ ബന്ധത്തിന് വേണ്ടി അഹമ്മദ് സാഹിബ് ചെയ്ത സേവനങ്ങള്‍ മഹത്തരമാണ്.
അവ നന്ദിയോടെ മാത്രമേ ഓര്‍ക്കാനാകൂ. ഇന്ത്യയുടെ മതേതര സ്വഭാവം അറബ് ലോകമറിഞ്ഞത് അഹമ്മദിലൂടെയാണ്. അഹമ്മദ് സാഹിബുമായി പറഞ്ഞു തീരാത്തത്ര ബന്ധമാണുള്ളത്. ആ പെരുമാറ്റവും ലാളിത്യവും വല്ലാതെ ആകര്‍ഷിക്കുന്നതാണ്. ഗള്‍ഫ് രാജ്യങ്ങളെ കൂടി ബന്ധപ്പെടുത്തി വികസനമെത്തിക്കാന്‍ അഹമ്മദ് സാഹിബിന് സാധിച്ചു. അറബ് സുഹൃത്തുക്കളുമായും ഭരണാധികാരികളുമായും അദ്ദേഹത്തിന് അടുത്ത ബന്ധമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അറേബ്യന്‍ സമൂഹവും ദുഖിക്കുകയാണ്. ലോകത്തെ ന്യൂനപക്ഷ സമൂഹത്തിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തില്‍ അഹമ്മദ് സാഹിബിന്റെ വിയോഗം വലിയ നഷ്ടമാണെന്നും ഡോക്ടര്‍ പറഞ്ഞു.
വിവിധ മതങ്ങളുടെ ഈറ്റില്ലവും പോറ്റില്ലവുമായ ഇന്ത്യാ മഹാരാജ്യത്തിന്റെ മതേതര സ്വഭാവം അറബ് സമൂഹത്തിന് കാണിച്ച് കൊടുത്തത് അഹമ്മദ് സാഹിബായിരുന്നു. ഇന്ത്യയില്‍ മുസ്ലിം ന്യൂനപക്ഷത്തിന്റെ നഷ്ടങ്ങള്‍ അധികാരി വര്‍ഗത്തിന് മുന്നില്‍ അവതരിപ്പിക്കുക വഴി ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച നേതാവാണ് അദ്ദേഹം. അറബ് രാജ്യത്തെ അസ്വസ്ഥകളില്‍ പലപ്പോഴും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി തൊട്ട് ഇന്ത്യന്‍ ഭരണാധികാരികള്‍ അറബ് രാജ്യങ്ങളുമായി ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും അവ പൂര്‍ണ്ണതയിലെത്തിക്കുന്നതിനും അഹമ്മദ് സാഹിബിനെയാണ് ഉപയോഗപ്പെടുത്തിയത്.
അദ്ദേഹത്തിന്റെ ഓരോ ഗള്‍ഫ് യാത്രയിലും ഇന്ത്യയുടെ മഹത്തായ സന്ദേശമുണ്ടായിരുന്നു. അറബ് ജനതയ്ക്ക് അഹമ്മദ് സാഹിബുമായുള്ള മതിപ്പ് ചെറുതല്ല. ഫലസ്തീന് വിമോചന നായകന് യാസര്‍ അറാഫാത്ത് ഒരിക്കല്‍ അഹമ്മദ് സാഹിബിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ സ്മരണീയമാണ്. അഹമ്മദ് സാഹിബിലൂടെയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ കുറിച്ചുള്ള സാമീപ്യവും സഹായവും അറിഞ്ഞതെന്നാണ് യാസര്‍ അറാഫത്ത് ഒരിക്കല്‍ പറഞ്ഞത്.
കോഴിക്കോടും കണ്ണൂരും കണ്ട പുരുഷാരം അഹമ്മദ് സാഹിബിന് അര്‍ഹതപ്പെട്ടത് തന്നെയാണെന്നും ഡോ.അഹ്മദ് മുഹമ്മദ് അല്‍ ഉമൈദാന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച് ജനങ്ങള്‍ക്ക് വേണ്ടി തന്നെ പാര്‍ലിമെന്റില്‍ ജീവിതം അവസാനിപ്പിച്ച നേതാവായിരുന്നു അഹമ്മദ് സാഹിബെന്നും അദ്ദേഹം പറഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്നങ്ങള്‍ പ്രശ്നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
kerala
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്ലിന് ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി
രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന് ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.
ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന് ദാസിന് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന് അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന് അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന് മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ബെയിലിന് ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
-
kerala17 hours ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
kerala3 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
GULF3 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
More2 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്
-
kerala2 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
kerala2 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
kerala2 days ago
തെന്നല ബാലകൃഷ്ണപിളളയ്ക്ക് വിട നല്കി കേരളം; സംസ്കാര ചടങ്ങ് തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു
-
kerala3 days ago
മെസി വരുമെന്ന് മന്ത്രി അബ്ദുറഹിമാൻ; ഇലക്ഷൻ കൊണ്ടാണോ എന്ന് സോഷ്യൽ മീഡിയ