Connect with us

Video Stories

ഇ. അഹമ്മദിന്റെ നയതന്ത്ര വൈദഗ്ധ്യത്തില്‍ വാചാലനായി ഖത്തര്‍ പാര്‍ലമെന്റംഗം

Published

on

കണ്ണൂര്‍: അറബ് സമൂഹത്തിന്റെ മനസറിഞ്ഞ്, ഇന്ത്യയും വിദേശ രാജ്യങ്ങളുമായുള്ള ബന്ധം ദൃഡമാക്കിയ ഇ.അഹമ്മദിന്റെ നയതന്ത്ര വൈദഗ്ധ്യത്തില്‍ വാചാലനായി ഖത്തര്‍ പാര്‍ലമെന്റംഗം. ഖബറടക്ക ചടങ്ങിന് ശേഷം നടന്ന സര്‍വകക്ഷി അനുശോചന യോഗത്തില്‍ ഖത്തര്‍ പാര്‍ലമെന്റംഗമായ ഡോ.അഹ്മദ് മുഹമ്മദ് അല്‍ ഉമൈദാനാണ് അഹമ്മദുമായുള്ള ബന്ധത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ചത്. ഗള്‍ഫ്-ഇന്ത്യ ബന്ധത്തിന് വേണ്ടി അഹമ്മദ് സാഹിബ് ചെയ്ത സേവനങ്ങള്‍ മഹത്തരമാണ്.

അവ നന്ദിയോടെ മാത്രമേ ഓര്‍ക്കാനാകൂ. ഇന്ത്യയുടെ മതേതര സ്വഭാവം അറബ് ലോകമറിഞ്ഞത് അഹമ്മദിലൂടെയാണ്. അഹമ്മദ് സാഹിബുമായി പറഞ്ഞു തീരാത്തത്ര ബന്ധമാണുള്ളത്. ആ പെരുമാറ്റവും ലാളിത്യവും വല്ലാതെ ആകര്‍ഷിക്കുന്നതാണ്. ഗള്‍ഫ് രാജ്യങ്ങളെ കൂടി ബന്ധപ്പെടുത്തി വികസനമെത്തിക്കാന്‍ അഹമ്മദ് സാഹിബിന് സാധിച്ചു. അറബ് സുഹൃത്തുക്കളുമായും ഭരണാധികാരികളുമായും അദ്ദേഹത്തിന് അടുത്ത ബന്ധമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അറേബ്യന്‍ സമൂഹവും ദുഖിക്കുകയാണ്. ലോകത്തെ ന്യൂനപക്ഷ സമൂഹത്തിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തില്‍ അഹമ്മദ് സാഹിബിന്റെ വിയോഗം വലിയ നഷ്ടമാണെന്നും ഡോക്ടര്‍ പറഞ്ഞു.

വിവിധ മതങ്ങളുടെ ഈറ്റില്ലവും പോറ്റില്ലവുമായ ഇന്ത്യാ മഹാരാജ്യത്തിന്റെ മതേതര സ്വഭാവം അറബ് സമൂഹത്തിന് കാണിച്ച് കൊടുത്തത് അഹമ്മദ് സാഹിബായിരുന്നു. ഇന്ത്യയില്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ നഷ്ടങ്ങള്‍ അധികാരി വര്‍ഗത്തിന് മുന്നില്‍ അവതരിപ്പിക്കുക വഴി ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച നേതാവാണ് അദ്ദേഹം. അറബ് രാജ്യത്തെ അസ്വസ്ഥകളില്‍ പലപ്പോഴും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി തൊട്ട് ഇന്ത്യന്‍ ഭരണാധികാരികള്‍ അറബ് രാജ്യങ്ങളുമായി ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും അവ പൂര്‍ണ്ണതയിലെത്തിക്കുന്നതിനും അഹമ്മദ് സാഹിബിനെയാണ് ഉപയോഗപ്പെടുത്തിയത്.

അദ്ദേഹത്തിന്റെ ഓരോ ഗള്‍ഫ് യാത്രയിലും ഇന്ത്യയുടെ മഹത്തായ സന്ദേശമുണ്ടായിരുന്നു. അറബ് ജനതയ്ക്ക് അഹമ്മദ് സാഹിബുമായുള്ള മതിപ്പ് ചെറുതല്ല. ഫലസ്തീന്‍ വിമോചന നായകന്‍ യാസര്‍ അറാഫാത്ത് ഒരിക്കല്‍ അഹമ്മദ് സാഹിബിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ സ്മരണീയമാണ്. അഹമ്മദ് സാഹിബിലൂടെയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ കുറിച്ചുള്ള സാമീപ്യവും സഹായവും അറിഞ്ഞതെന്നാണ് യാസര്‍ അറാഫത്ത് ഒരിക്കല്‍ പറഞ്ഞത്.

കോഴിക്കോടും കണ്ണൂരും കണ്ട പുരുഷാരം അഹമ്മദ് സാഹിബിന് അര്‍ഹതപ്പെട്ടത് തന്നെയാണെന്നും ഡോ.അഹ്മദ് മുഹമ്മദ് അല്‍ ഉമൈദാന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച് ജനങ്ങള്‍ക്ക് വേണ്ടി തന്നെ പാര്‍ലിമെന്റില്‍ ജീവിതം അവസാനിപ്പിച്ച നേതാവായിരുന്നു അഹമ്മദ് സാഹിബെന്നും അദ്ദേഹം പറഞ്ഞു.

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending