india
ജനനായകന്റെ നിത്യഹരിതസ്മരണയില്‍; ഇന്ന് ഇ.അഹമ്മദിന്റെ ആറാം വിയോഗദിനവാര്‍ഷികം
ഹൃദയം തൊടുന്ന ആത്മബന്ധത്തിന്റെ പേരായിരുന്നു ഇ. അഹമ്മദ് സാഹിബ്. കഠിനാധ്വാനിയും സ്ഥിരോത്സാഹിയുമായ നേതാവ്. രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ കാലംതൊട്ടേ ഞങ്ങള്‍ക്കെല്ലാം വിസ്മയമായിരുന്നു അദ്ദേഹം. തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭാശാലി.

ബജറ്റിന് മുമ്പ് ഇ.അഹമ്മദ് സാഹിബിനെ ഓര്‍ത്ത് ഇ.ടി മുഹമ്മദ് ബഷീര്‍
കേന്ദ്രമന്ത്രിയും മുസ്്‌ലിംലീഗ് നേതാവും പാര്‍ലമെന്റേറിയനും അന്താരാഷ്ട്രരംഗങ്ങളില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ വ്യക്തിത്വവുമായ ഇ.അഹമ്മദിന്റെ ആറാം ചരമവാര്‍ഷികദിനമാണിന്ന്. ഇന്ന് പാര്‍ലിമെന്റില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനിടയില്‍ ഇതുപോലുള്ള ഒരു ദിനത്തില്‍ അഹമ്മദ് സാഹിബ് പാര്‍ലമെന്റിന്റെ അകത്ത് നിന്ന് ലോകത്തോട് വിടവാങ്ങിയ രംഗം ഞാന്‍ ഓര്‍ക്കുകയായിരുന്നു.അഹമ്മദ് സാഹിബ് നന്നേ ചെറിയ കുട്ടിയായിരുന്ന കാലം തൊട്ട് അവസാന ശ്വാസം വരെ മുസ്ലിം ലീഗിന് വേണ്ടി ത്യാഗം ചെയ്തു. അസുഖങ്ങള്‍ വന്നതിന് ശേഷം പാര്‍ലമെന്റിലേക്ക് വരുമ്പോഴും പോകുമ്പോഴും അഹമ്മദ് സാഹിബിനെ പലപ്പോഴും ഞാന്‍ അനുഗമിക്കാറുണ്ടായിരുന്നു. എന്നാല്‍ കൈ പിടിച്ചു കൊണ്ട് പോകുന്നതൊന്നും അദ്ദേഹത്തിന് ഇഷ്ടമുണ്ടായിരുന്നില്ല. കേരളം ലോകത്തിന് സമര്‍പ്പിച്ച വിശ്വ പൗരന്മാരുടെ പട്ടികയില്‍ അഹമ്മദ് സാഹിബ് മരണപ്പെട്ടുപോയെങ്കിലും ഇപ്പോഴും ജീവിക്കുന്നു. അഹമ്മദ് സാഹിബിന്റെ ഓര്‍മ്മകള്‍ക്ക് മരണമില്ല ; പ്രാര്‍ത്ഥനകള്‍ .” ഇ.ടി ഫെയ്‌സ് ബുക്കില്‍ കുറിച്ചു. പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനിടെയായിരുന്നു 2017 ഫെബ്രുവരി ഒന്നിന് ഇ.അഹമ്മദിന്റെ അന്ത്യം.
കെ.പി.എ മജീദ്
ഹൃദയം തൊടുന്ന ആത്മബന്ധത്തിന്റെ പേരായിരുന്നു ഇ. അഹമ്മദ് സാഹിബ്. കഠിനാധ്വാനിയും സ്ഥിരോത്സാഹിയുമായ നേതാവ്. രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ കാലംതൊട്ടേ ഞങ്ങള്‍ക്കെല്ലാം വിസ്മയമായിരുന്നു അദ്ദേഹം. തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭാശാലി. പാര്‍ലമെന്റിലെ സിംഹ ഗര്‍ജ്ജനം. ലോകം കാതോര്‍ത്ത രാജ്യത്തിന്റെ ശബ്ദം. മുസ്ലിംലീഗുകാരുടെ അഭിമാനം. കാലമെത്ര കഴിഞ്ഞാലും ആ ഓര്‍മകള്‍ നമുക്ക് മുന്നോട്ടു നടക്കാനുള്ള ഊര്‍ജ്ജമാണ്. ഇന്ത്യയിലെ മതന്യൂനപക്ഷപിന്നാക്ക ജനവിഭാഗങ്ങളുടെയും മതേതരജനാധിപത്യപ്രസ്ഥാനങ്ങളുടെയും മുന്നണിപ്പോരാളിയും മുസ്‌ലിംലീഗിന്റെ അഖിലേന്ത്യാഅധ്യക്ഷനുമായ ഇ.അഹമ്മദ്‌സാഹിബിന്റെ ജീവിതത്തിലെ അതുല്യമായ സംഭാവനകകളെക്കുറിച്ചുമുള്ള സ്മരണകള്‍ അത്യന്തം പ്രസക്തമാകുന്ന കാലഘട്ടമാണിത്. നീണ്ട ആറുപതിറ്റാണ്ടിലധികം കാലം ജനിച്ചനാടിനും സമൂഹത്തിനും സമുദായത്തിനും വേണ്ടി അഹോരാത്രം സേവിച്ച ജനനേതാവെന്ന നിലക്ക് അഹമ്മദ്‌സാഹിബ് എന്ന വിശ്വപൗരന്റെ വിയോഗം നമ്മെയെല്ലാം സംബന്ധിച്ച് തീരാനഷ്ടം തന്നെയാണ്. പൊതുസേവനരംഗത്തും പാര്‍ലമെന്ററിരംഗത്തും രാഷ്ട്രത്തിനും ജനങ്ങള്‍ക്കുംവേണ്ടി അഹമ്മദ്‌സാഹിബ് അര്‍പ്പിച്ച സേവനപരത ഏത് മുഴക്കോല്‍കൊണ്ടും അളക്കാനാവാത്തത്ര വിപുലവും അഗാധവുമാണ്. ദീര്‍ഘകാലം കേരളത്തിലും ദേശീയതലത്തിലും മനസ്സും ശരീരവും അര്‍പ്പിച്ചുകൊണ്ട് നീതിയും സമ്പത്തും അധികാരവും നിഷേധിക്കപ്പെട്ട സമൂഹത്തിലെ അരികുവല്‍കരിക്കപ്പെട്ടവര്‍ക്കുവേണ്ടി വിയര്‍പ്പൊഴുക്കിയ അദ്ദേഹത്തിന് മറ്റെന്തിനേക്കാളും മുഖ്യമായത് പാവപ്പെട്ടവന്റെ ക്ഷേമമായിരുന്നു. എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, സംഘാടകന്‍, പാര്‍ലമെന്റേറിയന്‍, ഭരണാധികാരി തുടങ്ങിയ നിലകളില്‍ അരനൂറ്റാണ്ടുകാലം തിളങ്ങിനിന്ന അഹമ്മദ്‌സാഹിബ് തന്റെ ലക്ഷ്യം രാജ്യത്തിന്റെയും പിന്നാക്കന്യൂനപക്ഷദലിത് സമൂഹത്തിന്റെയും ഉന്നമനം മാത്രമാണെന്ന് തിരിച്ചറിഞ്ഞ് അഹോരാത്രം അതിനുവേണ്ടി പ്രവര്‍ത്തിച്ച നേതാവായിരുന്നു. സമ്പത്തിനേക്കാള്‍ കറകളഞ്ഞ മനുഷ്യസ്‌നേഹമായിരുന്നു ആ ജനനായകന്റെ കൈമുതല്‍. ജനങ്ങളുടെ ക്ഷേമത്തിനുള്ള ഡസന്‍കണക്കിന് നിയമനിര്‍മാണങ്ങളില്‍ അഹമ്മദ്‌സാഹിബിന്റെ നീതി- നിയമബോധം മുതല്‍കൂട്ടായി. രാജ്യത്തിന്റെ മഹത്തരമായ ഭരണഘടനയും വിശുദ്ധഖുര്‍ആനും മാത്രംമതി ഇന്ത്യന്‍ മുസ്‌ലിംകളുടെ അസ്തിത്വസംരക്ഷണത്തിനെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹത്തിന്റെ മുദ്രാവാക്യം രാജ്യത്തിന്റെ ബഹുസ്വരതയുടെ സംരക്ഷണമായിരുന്നു .
ഇന്ത്യാരാജ്യം ഇന്ന് കേവലം സാമുഹികവിരുദ്ധരുടെയും കള്ളപ്പണക്കാരുടെയും തട്ടിപ്പുവീരന്മാരുടെയും വര്‍ഗീയക്കോമരങ്ങളുടെയും കൈകളിലമരുമ്പോള്‍ പാര്‍ട്ടിയുടെ പൂര്‍വസൂരികളുടെ പാതയില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ രാജ്യത്തിന്റെ സകലവിഭാഗം ജനങ്ങള്‍ക്കുംവേണ്ടി വാദിക്കുകയും, ഗുജറാത്തിലും മുംബൈയിലും കോയമ്പത്തൂരുമടക്കമുള്ള വര്‍ഗീയകലാപങ്ങളുടെ അഗ്നിച്ചൂളകളിലേക്ക് അഹമ്മദ് സാഹിബ് സമാശ്വാസദൂതുമായി എത്തിയതും മലയാളിക്കുമാത്രമല്ല, ഒരു ജനാധിപത്യവിശ്വാസിക്കും മറക്കാനാവുന്നതല്ല. ഐക്യരാഷ്ട്രസഭയില്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ഇന്ത്യന്‍ മതേതരജനാധിപത്യത്തിന്റെ തേജസ്സുറ്റ ശബ്ദം ശരാശരി ഇന്ത്യന്‍ പൗരന്റെ മനസ്സാക്ഷിക്കനുസൃതമായിരുന്നു. ശത്രുക്കള്‍ക്കുപോലും മനസ്സാ അംഗീകരിക്കേണ്ടിവന്ന പ്രവര്‍ത്തന-വാക്ചാതുരിയായിരുന്നു ആപാദചൂഢം ജനകീയനായ ആ നേതാവിന്റേത്. വിദേശത്ത് കഷ്ടത അനുഭവിക്കുന്നവര്‍ക്കുവേണ്ടി അദ്ദേഹം സ്വകുടുംബാംഗങ്ങളോടെന്നപോലെ പ്രവര്‍ത്തിച്ചു. നാടിന്റെ പൊതുക്ഷേമത്തോടൊപ്പം ജനതയുടെ വിദ്യാഭ്യാസപുരോഗതിക്കും പിന്നാക്കക്ഷേമത്തിനും വിദേശരാജ്യങ്ങളുമായുള്ള രാജ്യത്തിന്റെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ലക്ഷ്യബോധം ഒരിക്കലും വിലമതിക്കാനാവാത്തതാണ്.
india
കീം റാങ്ക് ലിസ്റ്റ്: കേരള സിലബസുകാരുടെ ഹർജി നാളെ സുപ്രീംകോടതിയിൽ, തടസ്സ ഹർജിയുമായി സിബിഎസ്ഇ
റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്

ഡൽഹി: കീം പരീക്ഷ കേസിൽ സുപ്രീംകോടതിയിൽ തടസഹർജി നൽകി സിബിഎസ്ഇ വിദ്യാർഥികൾ. തങ്ങളുടെ ഭാഗം കൂടി കേട്ട് വിധി പറയണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. പരീക്ഷഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ കേരള സിലബസ് വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ലഭിച്ച റാങ്കിൽ വലിയ ഇടിവ് സംഭവിച്ചതിനെ തുടർന്നായിരുന്നു നീക്കം. കോടതിയെ സമീപിക്കുമ്പോൾ സംസ്ഥാന സർക്കാർ പിന്തുണയ്ക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. അതേ സമയം കീമിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.
ജൂലൈ 10നാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതുക്കിയ കീം എൻട്രൻസ് പരീക്ഷ റാങ്ക് ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചത്. പക്ഷേ ഈ ലിസ്റ്റ് കേരള സിലബസ് വിദ്യാർഥികൾക്ക് തിരിച്ചടിയായി. പതിനായിര കണക്കിന് വിദ്യാർഥികളുടെ റാങ്ക് കുത്തനെ ഇടിഞ്ഞു. ഈ സംഭവത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.
ഈ മാസം ഒന്നിനാണ് സംസ്ഥാന സർക്കാർ ആദ്യ റാങ്ക് പട്ടിക പുറത്തുവിട്ടത്. ഈ ലിസ്റ്റിൽ ഒന്നാം റാങ്ക് ലഭിച്ചത് കേരള സിലബസ് വിദ്യാർത്ഥിയായ എറണാകുളം സ്വദേശി ജോൺ ഷിനോജിനായിരുന്നു. പക്ഷേ പുതുക്കിയ റാങ്ക് ലിസ്റ്റിൽ ജോൺ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പഴയ റാങ്ക് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന സിബിഎസ്ഇ വിദ്യാർത്ഥി ജോഷ്വാ ജേക്കബ് ഒന്നാം സ്ഥാനത്തേക്കും എത്തി. ഇത്തരത്തിൽ വ്യാപകമായ രീതിയിലാണ് റാങ്ക് വ്യതിയാനം ഉണ്ടായത്.
Film
സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്
സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്

പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജുവിന്റെ മരണത്തില്‍ സംവിധായകന്‍ പാ രഞ്ജത്തിനെതിരെ കേസെടുത്ത് പൊലീസ്. സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള ‘വേട്ടുവം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായത്.
സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു അപകടത്തില്‍ മരിച്ചത്. അതിവേഗത്തില്‍ വന്ന കാര്‍ റാമ്പിലൂടെ ഓടിച്ചുകയറ്റി ഉയര്‍ന്ന് പറക്കുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം മലക്കം മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.
നാഗപട്ടിണത്തുവെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. കാര്‍ മറിഞ്ഞതിന് തൊട്ടു പിന്നാലെ ക്രൂ അംഗങ്ങള്‍ വാഹനത്തിനടുത്തേയ്ക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. തകര്‍ന്ന കാറില്‍ നിന്ന് രാജുവിനെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തമിഴ്‌നാട് സിനിമാ മേഖലയിലെ പ്രശസ്തനായി സ്റ്റണ്ട് മാസ്റ്ററാണ് എസ്.എം. രാജു. നടന്മാരായ വിശാല്‍, പൃഥ്വിരാജ് എന്നിവര്‍ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്നും കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും വിശാല്‍ എക്‌സില്‍ കുറിച്ചു.
india
ജയലളിതയുടെയും എംജിആറിന്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി കോടതിയിൽ
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിലാണ് ജയലളിത കൊല്ലപ്പെട്ടതാണെന്നും അന്വേഷണം വേണമെന്നും സുനിത ആവശ്യമുന്നയിച്ചിരിക്കുന്നത്

-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala3 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala3 days ago
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം
-
kerala3 days ago
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
-
kerala3 days ago
‘രണ്ടാം പിണറായി സര്‍ക്കാരിന് പ്രവര്‍ത്തന മികവില്ല’; സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം
-
kerala3 days ago
മുസ്ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി: 105 വീടുകളുടെ നിര്‍മ്മാണത്തിന് നിലമൊരുങ്ങുന്നു
-
india2 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍