Connect with us

kerala

ഇ അഹമദ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഇന്നും നാളെയും

ചരിത്ര ശേഷിപ്പുകളെയറിഞ്ഞ് പൈതൃക നടത്തം

Published

on

കണ്ണൂര്‍: മുന്‍ കേന്ദ്ര മന്ത്രിയും മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റുമായിരുന്ന ഇ അഹമദിെന്റ ചിന്തകള്‍ക്ക് നിറവേകി ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന് ഇന്ന് കണ്ണൂരില്‍ തുടക്കം. ചരിത്രത്തിനൊപ്പം കണ്ണൂര്‍ സിറ്റിയുടെ പാരമ്പര്യത്തെയും അടുത്തറിഞ്ഞ് മുന്നൊരുക്കത്തിന്‍ പൈതൃക നടത്തം.

‘ഇ അഹമദ്; കാലം, ചിന്ത’ ശീര്‍ഷകത്തില്‍ രണ്ട് ദിനങ്ങളിലായി നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായാണ് കണ്ണൂര്‍ സിറ്റിയില്‍ പൈതൃക നടത്തം സംഘടിപ്പിച്ചത്. വിശ്വപൗരന്‍ ഇ അഹമദിന്റെ തട്ടകമായ സിറ്റിയില്‍ അദ്ദേഹത്തിന്റെ സ്മരണകളു റങ്ങുന്ന ദേശത്തിന്റെ ചരിത്രവും പൈതൃകവും അടുത്തറി യുന്നതായിരുന്നു പ്രഭാത സവാരി. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുല്‍കരീം ചേലേരിക്ക് പതാക കൈമാറി മേയര്‍ മുസലിഹ് മഠത്തില്‍ പൈതൃക യാത്ര ഉദ്ഘാടനം ചെയ്തു. പ്രമുഖ പൈതൃക ഗവേഷകനും കണ്ണൂര്‍ സിറ്റി ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഡയറക് ടറുമായ മുഹമ്മദ് ശിഹാദ് നേതൃത്വം നല്‍കി.

ഇ അഹമദ് ഫൗണ്ടേഷന്‍ സം ഘടിപ്പിക്കുന്ന പ്രഥമ എഡി ഷനിലെ സമ്മേളനം നാളെ വൈകുന്നേരം നാലിന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ദേശീയ പൊളിറ്റിക്കല്‍ അഡ്വൈസറി കമ്മിറ്റി ചെയര്‍ മാനുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തിന്റെ ഭാഗമായി ചിത്രപ്രദര്‍ശനം, ബുക് പ്ലസ് പുസ്തകോത്സവ ഉദ്ഘാടനം ശിഹാബുദ്ദീന്‍ പൊയ് ത്തുംകടവ്, ഡോ.അസീസ് തരുവണ എന്നിവര്‍ നിര്‍വഹിച്ചു. ഇന്നും നാളെയുമായി വി വിധ സെഷനുകളില്‍ മുസ് ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.ഖാദര്‍ മൊയ്തീന്‍, ജ നറല്‍ സെക്രട്ടറി പി.കെ കു ഞ്ഞാലിക്കുട്ടി, കെ സുധാകരന്‍ എംപി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, എംപിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, ഡോ.എം.പി അബ്ദുസമദ് സമദാനി, അഡ്വ.ഹാരിസ് ബീരാന്‍, ഷാഫി പറമ്പില്‍, അക്കാദമിക് വിദഗ്ധരും ചരിത്രകാരന്മാരുമായ ഡോ. രാം പുനിയാനി, ശബ്‌നം ഹാഷ്മി, ടി.പി. സീതാറാം, ഡോ. ഇര്‍ഫാനുല്ല ഫാറൂഖി, ഡോ.യാസര്‍ അറഫാത്ത്, ഡോ. കെ.എസ് മാധവന്‍, ഡോ.പി.ജെ വിന്‍സെന്റ്, ഡോ. മാളവിക ബിന്നി, അഡ്വ. നജ്മ തബ്ഷീറ, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മാധ്യമ മേഖലകളിലെ പ്രമുഖരായ അഡ്വ.പി.എം.എ സലാം, ഡോ.എം.കെ. മുനീര്‍ എംഎല്‍എ, കെ മുരളീധരന്‍, കെ.എം. ഷാജി, എന്‍ ശംസുദ്ദീന്‍ എംഎല്‍എ, പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍, കെ എന്‍.എ ഖാദര്‍, പി.കെ ഫിറോസ്, വി.ടി ബല്‍റാം, സി.പി. ജോണ്‍, ജ്യോതികുമാര്‍ ചാമക്കാല, കെ.ഇ.എന്‍ കുഞ്ഞ മ്മദ്, എന്‍.പി. ചെക്കൂട്ടി, വെ ങ്കിടേഷ് രാമകൃഷ്ണന്‍, പ്രമോദ് രാമന്‍, കമാല്‍ വരദൂര്‍ പങ്കെടുക്കും. നാല് പുസ്തകങ്ങളുടെ പ്രകാശനവും പ്രമുഖ വ്യക്തികളെ ഇ അഹമദ് മെമ്മോറിയല്‍ എക്‌സലന്‍സ് അവാര്‍ഡുകളും നല്‍കി ആദരിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സപ്ലൈകോയിലേക്ക് തേയില വാങ്ങിയതിലെ ക്രമക്കേട്; ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചു

8.91 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്

Published

on

സപ്ലൈകോയിലേക്ക് തേയില വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ക്രമക്കേടിലൂടെ സപ്ലൈകോക്ക് ഏകദേശം 8.91 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. സപ്ലൈകോ തേയില വിഭാഗം മുന്‍ ഡപ്യൂട്ടി മാനേജര്‍ ഷെല്‍ജി ജോര്‍ജ്, ടീ ടേസ്റ്റര്‍ അശോക് ഭണ്ഡാരി, ഹെലിബറിയ ടീ എസ്റ്റേറ്റ് അധികൃതര്‍ അടക്കമുള്ളവര്‍ പ്രതികളായ കേസിലാണ് ഇ.ഡി കുറ്റപത്രം. കൊച്ചി കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഡമ്മി കമ്പനികളെ ഉപയോഗിച്ചാണ് ഇ-ടെന്‍ഡറില്‍ ക്രമക്കേട് നടത്തിയത് എന്ന് കുറ്റപത്രത്തില്‍ പറയുന്നു. സ്വന്തം തോട്ടങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന തേയില മാത്രമേ നല്‍കാന്‍ പാടുള്ളുവെന്ന വ്യവസ്ഥയിരിക്കെ ഡപ്യൂട്ടി മാനേജരും എസ്റ്റേറ്റ് ഉടമകളും ചേര്‍ന്ന് മറ്റിടങ്ങളില്‍ ഉല്‍പാദിപ്പിച്ച ഗുണനിലവാരം കുറഞ്ഞ തേയില സപ്ലൈകോയ്ക്ക് വിതരണത്തിനായി എത്തിച്ചു. വിപണി വിലയേക്കാള്‍ പത്തുമുതല്‍ പതിനഞ്ച് രൂപവരെ കൂട്ടിയാണ് സപ്ലൈകോ ഈ തേയില വാങ്ങിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള ഷെല്‍ജി ജോര്‍ജടക്കമുള്ളവരുടെ എറണാകുളം, ഇടുക്കി ജില്ലകളിലായുള്ള 7.94 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്. അതേസമയം ക്രമക്കേടില്‍ ആദ്യം അന്വേഷണം ആരംഭിച്ച വിജിലന്‍സ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

Continue Reading

kerala

പത്തനാപുരത്ത് കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിന് ലഹരി പാര്‍ട്ടി; നാല് പേര്‍ പിടിയില്‍

. 460 mg എംഡിഎംഎ, 22gm കഞ്ചാവ്, 10സിറിഞ്ചുകള്‍ എന്നിവ സംഭവസ്ഥലത്തുനിന്നും പിടിച്ചെടുത്തു.

Published

on

പത്തനാപുരത്ത് കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിന് ലഹരി പാര്‍ട്ടി നടത്തിയ നാല് പേര്‍ പിടിയില്‍. തിരുവനന്തപുരം കൊച്ചു കൊടുങ്ങല്ലൂര്‍ സ്വദേശി വിപിന്‍ (26), കുളത്തൂര്‍ പുതുവല്‍ മണക്കാട് സ്വദേശി വിവേക് (27), കാട്ടാക്കട പേയാട് സ്വദേശി കിരണ്‍ ( 35 ), വഞ്ചിയൂര്‍ സ്വദേശി ടെര്‍ബിന്‍ ( 21 ) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.

കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ലഹരി പാര്‍ട്ടിയ്ക്കിടെയാണ് പ്രതികള്‍ പിടിയിലായത്. പത്തനാപുരം എസ്എം അപ്പാര്‍ട്ട്‌മെന്റ് &ലോഡ്ജിലായിരുന്നു പ്രതികള്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. 460 mg എംഡിഎംഎ, 22gm കഞ്ചാവ്, 10സിറിഞ്ചുകള്‍ എന്നിവ സംഭവസ്ഥലത്തുനിന്നും പിടിച്ചെടുത്തു.

എംഡിഎംഎ ഇന്‍ജെക്ട് ചെയ്യുന്നതിനുള്ള 10 സിറിഞ്ചുകള്‍, 23 സിപ് ലോക്ക് കവറുകള്‍, എംഡിഎംഎ തൂക്കുന്നതിനുള്ള ഡിജിറ്റല്‍ ത്രാസ് എന്നിവയും കണ്ടെത്തി.

 

Continue Reading

kerala

പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയുടെ ഉത്തരപേപ്പര്‍ തടഞ്ഞ സംഭവം; പരീക്ഷ എഴുതാന്‍ അനുമതി

വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെത്തി മലപ്പുറം ആര്‍ഡിഡി തീരുമാനം നേരിട്ടറിയിച്ചു.

Published

on

പ്ലസ് ടൂ പരീക്ഷക്കിടെ വിദ്യാര്‍ത്ഥിനിയുടെ ഉത്തരപേപ്പര്‍ തടഞ്ഞു വെച്ച സംഭവത്തില്‍ വീണ്ടും പരീക്ഷ എഴുതാന്‍ അനുമതി. വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെത്തി മലപ്പുറം ആര്‍ഡിഡി തീരുമാനം നേരിട്ടറിയിച്ചു. റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പിഎം അനിലും സംഘവുമാണ് വീട്ടിലെത്തി കാര്യം അറിയിച്ചത്.

വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം നേരിട്ടെത്തി അറിയിച്ചത്. സേ പരീക്ഷക്ക് ഒപ്പമായിരിക്കും വിദ്യാര്‍ത്ഥിനിക്ക് പരീക്ഷാ എഴുതാന്‍ അവസരം ലഭിക്കുക. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടെ പരീക്ഷ പൊതു പരീക്ഷയായി പരിഗണിക്കും. പ്രത്യേക സര്‍ട്ടിഫിക്കറ്റും നല്‍കും.

പ്ലസ് ടൂ പരീക്ഷയ്ക്കിടെ മറ്റൊരു വിദ്യാര്‍ത്ഥി സംസാരിച്ചതിന്റെ പേരില്‍ പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയുടെ ഉത്തരപേപ്പര്‍ തടഞ്ഞു വെച്ച സംഭവത്തില്‍ ഇന്‍വിജിലേറ്ററായിരുന്ന അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഹബീബ് റഹ്മാനെതിരെയാണ് നടപടിയെടുത്തത്. മലപ്പുറം ഡിഡിഇ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഇറക്കിയത്.

ഇന്‍വിജിലേറ്ററുടേത് കടുത്ത അച്ചടക്ക ലംഘനമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കണ്ടെത്തിയിരുന്നു. വിദ്യാര്‍ത്ഥിനിയുടെ പരീക്ഷ എഴുതാനുള്ള സമയം നിഷേധിച്ചത് ഗുരുതര വീഴ്ചയാണെന്നും ഇന്‍വിജിലേറ്റര്‍ പരീക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും കുട്ടിയുടെ ഭാവിയെ തന്നെ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചുവെന്നുമാണ് ഉത്തരവില്‍ പറയുന്നത്.

മലപ്പുറം കെഎംഎച്ച്എസ്എസ് കുറ്റൂര്‍ സ്‌കൂളിലെ ഹുമാനിറ്റീസ് വിദ്യാര്‍ത്ഥിനിക്കാണ് ഇക്‌ണോമിക്‌സ് പരീക്ഷക്കിടെ ദുരനുഭവം ഉണ്ടായത്.

 

Continue Reading

Trending