Connect with us

Video Stories

നിങ്ങള്‍ പരിഹസിക്കുന്ന രാഹുല്‍ ഗാന്ധിയുടെ യഥാര്‍ത്ഥ മുഖം ഇങ്ങനെയൊക്കെയാണ്‌

Published

on

ആര്യന്‍ മിത്രന്‍

രാഹുൽ എങ്ങനെയാണ് സംഘപരിവാറിനും നിഷ്കളങ്ക സഖാക്കൾക്കുമൊക്കെ “പപ്പു”വായത്..? ഏതൊരു സംവാദത്തിലും തർക്കത്തിലും രക്ഷയില്ലെന്നു കണ്ടാൽ വരം പോലെ കോൺഗ്രസ് വിരുദ്ധർ എടുത്തെറിയുന്ന ആദ്യത്തെ വെറുപ്പിന്റെ ശരമാണ് രാഹുൽ പപ്പുവാണെന്നത്. മൈറ്റി മസ്കുലാർ ആണുങ്ങളുടെ രാഷ്ട്രീയം മാത്രം കൂടുതലായി കണ്ടും കേട്ടും പരിചയിച്ച, ശീലിച്ച ഇന്ത്യൻ വോട്ടർക്ക് രാഹുൽ എപ്പോഴും വ്യത്യസ്തനായിരുന്നു. ആണുങ്ങളെ നിഴൽ പോലുമാകാൻ സമ്മതിക്കാതെ വളർന്നു പന്തലിച്ച തമിഴ്‌മണ്ണിലെ ‘അമ്മ ജയലളിതയും കമ്മ്യൂണിസ്റ്റ് പാർട്ടിയെ നോക്കുകുത്തിയാക്കി ബംഗാൾ പിടിച്ചടക്കിയ ദീദി മായും യുപി വൻശക്തി മായവതിയുമടക്കമുള്ള വനിതാ നേതാക്കളേക്കാൾ എത്രയോ ഉയരത്തിൽ യുപിഎ മുന്നണിയുണ്ടാക്കി പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്ന് വെച്ച് മൻമോഹൻ സിംഗിനെ പി എം ആയി നിർദ്ദേശിച്ച സോണിയാ ഗാന്ധിയുടെ കഴിവും ധൈര്യവുമൊന്നും എവിടെയും പ്രശംസിക്കുന്നതും കണ്ടിട്ടില്ല. അമ്മയുടെ നിഴലായി മാറി നടന്നാണ് രാഹുൽ രാഷ്ട്രീയത്തിലിറങ്ങിയത്. പ്രിയങ്കയാണ് തനിക്കെന്നും ധൈര്യം തന്നിട്ടുള്ളതെന്ന് രാഹുൽ പലപ്പോഴും തുറന്നു സമ്മതിച്ചിട്ടുണ്ട്. മുത്തശ്ശിയുടെയും അച്ഛന്റെയും കൊലപാതകങ്ങളോടെ തന്നെ സാമാന്യം എരിഞ്ഞു തീരേണ്ട ശരാശരി ബാല്യകാലം രാഹുൽ എങ്ങനെയാവും കടന്നു വന്നിട്ടുണ്ടാവുക എന്ന് പലപ്പോഴും ചിന്തിച്ചിട്ടുള്ള കാര്യമാണ്. സോണിയ ഗാന്ധിയും പ്രിയങ്കയും നൽകിയ കരുതലും ചേർത്തു നിർത്തലും ശീലിച്ചു തന്നെയാണ് രാഹുലിലെ വ്യക്തിത്വം രൂപീകൃതമായിട്ടുണ്ടാവുക. അതീവ സുരക്ഷയുള്ള ബാല്യം, കൗമാരം, പുറം രാജ്യത്തെ പഠിത്തം, എസ് പി ജിയുടെ മനം മടുപ്പിക്കുന്ന സുരക്ഷാവലയം, സ്വന്തം സ്വത്വം തന്നെ മറച്ചു വെച്ചുള്ള യൗവ്വന ജീവിതം ഒക്കെ രാഹുലിനെ വാർത്തെടുത്ത ഘടങ്ങളിൽ സുപ്രധാന സ്വാധീനം ചെലുത്തിയിട്ടുണ്ടാവും. ഇന്ത്യൻ രാഷ്ട്രീയത്തിൽ ആണുങ്ങളുടെ ഗർജ്ജന സ്വരങ്ങളോട് ഒട്ടും ചേർന്നു നിൽക്കാത്ത വളരെ പതിഞ്ഞ താളത്തിലെ ശബ്ദം, ഓമനത്തം തുളുമ്പുന്ന മുഖം, വൈദേശീയത ഓർമ്മിപ്പിക്കുന്ന സ്കിൻ കളർ ഇതൊക്കെ തന്നെ രാഹുലിനെ അപമാനിക്കാൻ കാരണം തേടിയവർക്ക് കാര്യങ്ങൾ എളുപ്പമാക്കി നൽകി. ഹിന്ദുവിനെ രക്ഷിക്കാൻ ഉദയം ചെയ്തവനെന്ന മാസ്സ് ഹിസ്റ്റീരിയ ഇന്ത്യൻ ഹിന്ദുക്കളിൽ നിറച്ചു കൊടുത്ത 56 ഇഞ്ചിന്റെ കരുത്തനെന്നു വിളിച്ചു കൂവിയ നരേന്ദ്ര മോഡിക്കും, ബ്രണ്ണൻ കോളേജിലെ ഇടനാഴികളിൽ ആർ എസ് എസ് ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നൂണ്ടു പോയ പിണറായി വിജയനും സൃഷ്ടിച്ചു വെച്ച ആണുങ്ങളുടെ മസിൽ പവർ പൊളിറ്റിക്സിൽ രാഹുലിന്റെ സ്ഥാനം എന്തായിരിക്കും എന്നൊരു തോന്നൽ സമൂഹത്തിൽ നിർമ്മിച്ചെടുക്കുക എന്നതാണ് ഇരുകൂട്ടരുടെയും ബ്രയിൻ ഡെഡ് ഫാനരക്കൂട്ടങ്ങൾ ഇതുവരെ ചെയ്തു വന്നത്. മുൻ പറഞ്ഞതു പോലെ തന്നെ രാഹുൽ എപ്പോഴും വ്യത്യസ്തനായിരുന്നു. കോൺഗ്രസ് സ്ഥിരം ഭരിച്ചിരുന്ന കാലത്തൊക്കെ രാഹുൽ അന്തർമുഖനായിരുന്നു. അമേത്തിയിൽ നിന്നും ആദ്യം എംപിയായി ജയിച്ചു കയറുമ്പോൾ രാഹുലിന് കുഞ്ഞുങ്ങളുടെ മനസായിരുന്നിരിക്കണം. പതിവായി രാഷ്ട്രീയ വനവാസം ശീലമാക്കിയ രാഹുൽ. എങ്ങോട്ടെന്നില്ലാതെ ഒളിച്ചോടിയിരുന്ന രാഹുൽ. വ്യക്തി ജീവിതത്തിൽ ഒരു ശതമാനം കളങ്കം പോലും ഉണ്ടാക്കിയിട്ടില്ലാത്ത രാഹുൽ. ദു:സ്വഭാവങ്ങളോ സ്ത്രീകളുമായി ഏതെങ്കിലും തരത്തിലെ അടുപ്പങ്ങളോ ആഡംബര ജീവിതമോ യാതൊരു സ്വാധീനവും ഉണ്ടാക്കിയിട്ടില്ലാത്ത, അങ്ങനെയൊന്നും എതിരാളികൾക്ക് പോലും ആരോപിക്കാൻ കഴിയാത്ത ക്രിസ്റ്റൽ ക്ലിയർ ജീവിതമുള്ള രാഹുൽ മറ്റുള്ളവരിൽ നിന്നൊക്കെ പാടെ വ്യത്യസ്തമായ രീതികളുടെ ഉടമയായിരുന്നു. രാഹുൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ യാതൊരു മടിയും കാണിച്ചിട്ടില്ല. ക്രിമിനൽ കേസ് ഉള്ളവർക്കും പാർലമെന്റിലേക്ക് മത്സരിക്കാമെന്ന നിയമം ഓർഡിനൻസ് ആയി
യു പി എ കൊണ്ടുവന്നപ്പോൾ ആ അസംബന്ധ ഓർഡിനൻസ് കീറിയെറിയണമെന്ന് രോഷം കൊണ്ട രാഹുൽ. ഏതൊരു പ്രസംഗത്തിലും “വെൽക്കം മൈ ഡിയർ ഫ്രണ്ട്സ് ഫ്രം ദി പ്രസ്” എന്നൊരു സന്തോഷ വാചകത്തോടെ മുന്നിലെ ക്യാമറകളെ നോക്കി പുഞ്ചിരിക്കുന്ന രാഹുൽ. തന്റെ നേരെ നീട്ടിയ ഏതൊരു കയ്യിനെയും ചേർത്തു പിടിച്ച രാഹുൽ. തീരെ ലളിതമായ വസ്ത്രങ്ങൾ മാത്രം ശീലമാക്കിയ രാഹുൽ. ഉത്തരേന്ത്യൻ വെയിലുപൊള്ളുന്ന ഗ്രാമങ്ങളിൽ സ്ഥിരം സന്ദർശനം നടത്തുന്ന രാഹുൽ. എതിരാളികൾ എന്നെ അധിക്ഷേപിച്ചോട്ടെ, പകരം ഒറ്റ അക്ഷരം അവർക്കെതിരെ പറയാൻ ഞാൻ തയ്യാറല്ല എന്നു വിനയത്തോടെ പറയുന്ന രാഷ്ട്രീയ മാന്യത. ഊർജ്ജസ്വലതയോടെ ചോദ്യങ്ങളെ നേരിട്ട രാഹുൽ. രാജ്യത്തെ കൊള്ളയടിച്ചു കടന്നു കളഞ്ഞ കോർപ്പറേറ്റ് ഭീകരരെ ഏതിടത്തു വെച്ചും പേര് എടുത്തു പറഞ്ഞു തന്നെ അടയാളപ്പെടുത്തിയ രാഹുൽ. രാജ്യത്തിന്റെ പ്രധാനമന്ത്രി കള്ളനാണെന്ന് സധൈര്യം പ്രഖ്യാപിച്ച രാഹുൽ. ഇന്ത്യയെന്ന പലനിറങ്ങളെ എന്നും ചേർത്തു പിടിക്കുക തന്നെ ചെയ്യുമെന്ന് ദുബായിൽ ഇന്ത്യക്കാരെ അഭിവാദ്യം ചെയ്തു പറഞ്ഞ രാഹുൽ. ഗാന്ധിയെ കൊന്നത് ആർ എസ് എസ് ആണെന്ന് പറഞ്ഞതിന് കോടതി കയറേണ്ടി വന്ന രാഹുൽ. പ്രധാനമന്ത്രി രാജ്യത്തിന്റെ തെക്കൻ ഭാഗത്തെ ഒഴിവാക്കുന്നതും അകറ്റി നിർത്തുന്നതും തന്നെ വേദനിപ്പിച്ചുവെന്നും തെക്കേ ഇന്ത്യയും രാജ്യത്തിന്റെ ഭാഗമെന്ന് പ്രഖ്യാപിക്കാനാണ് താൻ വയനാട്ടിൽ മത്സരിക്കുന്നതെന്നും തുറന്ന മനസ്സോടെ പറഞ്ഞ രാഹുൽ. 2014 ലെ കോണ്ഗ്രസ്സിന്റെ വൻപരാജയമാണ് തന്നെ വീണ്ടു വിചാരത്തിനു പ്രേരിപ്പിച്ചതെന്ന് മടിയില്ലാതെ സമ്മതിച്ച രാഹുൽ. ബിജെപി ഇല്ലാത്ത ഇന്ത്യ സൃഷ്ടിക്കാനല്ല, ബിജെപിയുടെ പ്രത്യയശാസ്ത്രത്തെ എതിരിട്ടു പരാജയപ്പെടുത്തി ജയിക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ രാഹുൽ. അധികാരത്തിൽ കയറി പത്തു മണിക്കൂറിനുള്ളിൽ കാർഷിക കടം എഴുതി തള്ളുമെന്നു പറഞ്ഞത് തന്നെ നടപ്പിൽ വരുത്തിയ രാഹുൽ. വയനാട് തന്റെ അച്ഛനുറങ്ങുന്ന മണ്ണാണ്, ഞാൻ ഉപേക്ഷിച്ചു പോവില്ലെന്നു ഹൃദയത്തിൽ നിന്നും വിളിച്ചു പറഞ്ഞ രാഹുൽ. രാഹുൽ എന്നും എപ്പോഴും വ്യത്യസ്തനായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ചും രാഷ്ട്രീയക്കാരെക്കുറിച്ചും സമൂഹം ധരിച്ചു വച്ചിരുന്ന പരമ്പരാഗത വാർപ്പു മാതൃകകളും പൊതുബോധ നിർമിതികളും രാഹുൽ പൊളിച്ചടുക്കി. അപ്പോൾ പിന്നെ എതിരാളികൾ പണിപ്പെട്ട് ഒരു തോന്നലുണ്ടാക്കിയെടുത്തു. ഇതെന്തൊരു മനുഷ്യനാണ്. ഇങ്ങനെയൊക്കെ ഒരാൾക്ക് രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ കഴിയുമോ. ഇവനൊരു പപ്പുവാണ്. ഇവനൊരു ആണാണോ. ഇങ്ങനെയും ആണുങ്ങളുണ്ടോ എന്നൊക്കെ ചോദ്യങ്ങൾ സൃഷ്ടിച്ചപ്പോൾ രാഹുൽ നിവർന്നു നിന്നു തന്നെ പറഞ്ഞു, എന്നെ പപ്പുവെന്നു വിളിച്ചോളൂ. പകരം ഞാൻ മോദിയെ ആലിംഗനം ചെയ്ത് സ്നേഹം പ്രകടിപ്പിക്കും. രാഹുൽ നിങ്ങളുടെ കൈൻഡ് ഓഫ് പൊലിറ്റീഷ്യൻ അല്ലടോ. അയാളെ വിട്ടേക്ക്. അയാൾ സ്നേഹം വിതറുന്ന പുഞ്ചിരിയോടെ ഇവിടെ പോരാടട്ടെ. പോരാടി വിജയിക്കട്ടെ…

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി

രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

Published

on

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

Continue Reading

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Trending