Connect with us

More

ഇന്ത്യന്‍ സൈന്യത്തിന്റെ അധികമാര്‍ക്കുമറിയാത്ത പ്രത്യേകതകള്‍

Published

on

1. ലോകത്തിലെ ഏറ്റവും വലിയ വളണ്ടിയര്‍ ഫോഴ്‌സ് ഇന്ത്യയുടേതാണ് – സ്വന്തം താല്‍പര്യപ്രകാരം സൈനിക ജീവിതം തെരഞ്ഞെടുത്തവര്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ സൈന്യത്തിലാണെന്നര്‍ത്ഥം. സൈനികരുടെ എണ്ണത്തില്‍ മുന്‍നിരയിലുള്ള പല രാജ്യങ്ങളിലും നിര്‍ബന്ധിത സൈനിക സേവനം ഉണ്ട്.

2. ലോകമെമ്പാടും ഐക്യരാഷ്ട്ര സഭ നടത്തുന്ന സമാധാന ഉദ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പങ്കുചേരുന്ന സൈന്യം ഇന്ത്യയുടേതാണ്.

3. ലോകത്ത് വെറും മൂന്ന് കാവല്‍റി റെജിമെന്റുകള്‍ (കുതിരപ്പട) മാത്രമേ ഇന്ന് ശേഷിക്കുന്നുള്ളൂ. അതിലൊന്ന് ഇന്ത്യയുടേതാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ 61-ാം കാവല്‍റി ലോകത്തെ ഏറ്റവും വലിയ കാവല്‍റി യൂണിറ്റാണ്.

4. ഭരണകൂടത്തെ അട്ടിമറിക്കുന്ന ഉദ്യമങ്ങളില്‍ ഇന്ത്യന്‍ സൈന്യം ഇതുവരെ പങ്കെടുത്തിട്ടില്ല. ഇന്ത്യന്‍ സൈന്യം ഒരു യുദ്ധവും തുടങ്ങിവെച്ചിട്ടില്ല.

5. ഉന്നത നിരപ്പിലുള്ള (ഹൈ ആള്‍ട്ടിറ്റിയൂഡ്) യുദ്ധമുഖങ്ങളില്‍ ഏറ്റവും മികച്ചത് ഇന്ത്യന്‍ സൈന്യമാണ്. മലനിരകളിലെ മികച്ച പ്രകടനവും ഇന്ത്യയുടേതു തന്നെ.

6. ഇന്ത്യയിലെ മിക്ക ഗവണ്‍മെന്റ് ജോലികളിലും ജാതി, മത അധിഷ്ഠിത സംവരണമുണ്ട്; എന്നാല്‍ സൈന്യത്തില്‍ അത് ഇല്ല. ശാരീരിക ക്ഷമതയടക്കമുള്ള കാര്യങ്ങളാണ് സൈന്യത്തിലെടുക്കാന്‍ പരിഗണിക്കുന്നത്.

7. 2013-ല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കത്തില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ‘ഓപറേഷന്‍ റാഹത്ത്’ ലോകത്തെ ഏറ്റവും വലിയ സിവിലിയന്‍ രക്ഷാപ്രവര്‍ത്തനങ്ങളിലൊന്നാണ്. 19,600 പേരെയാണ് വ്യോമ മാര്‍ഗം മാത്രം രക്ഷപ്പെടുത്തിയത്.

8. സമുദ്രനിരപ്പില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള യുദ്ധഭൂമി ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. സിയാച്ചിന്‍ മഞ്ഞു പ്രതലത്തിലുള്ള ഈ യുദ്ധമുഖം സമുദ്രനിരപ്പില്‍ നിന്ന് 5 കിലോമീറ്റര്‍ ഉയരെയാണ്.

9. ‘സ്വന്തത്തേക്കാള്‍ പ്രധാനം സേവനം’ എന്നതാണ് ഇന്ത്യന്‍ കാലാള്‍പ്പടയുടെ മുദ്രാവാക്യം. ‘സമുദ്രദേവന്‍ നമ്മെ അനുഗ്രഹിക്കട്ടെ’ എന്നത് നാവിക സേനയുടെയും ‘അഭിമാനത്തോടെ ആകാശം തൊടാം’ എന്നത് വ്യോമസേനയുടെയും മുദ്രാവാക്യമാണ്.

10. ഇന്ത്യന്‍ ആര്‍മിക്ക് 1,252,090 സജീവ അംഗങ്ങളും 1,155,000 റിസര്‍വ് അംഗങ്ങളും 136 വിമാനങ്ങളുമുണ്ട്.

Continue Reading
Advertisement
1 Comment

1 Comment

  1. Mohandas Ullattuthodiyil

    October 8, 2016 at 00:13

    I believe the war planes reported are incrrect . I think it is under 1800 planes and India ‘s army is the 4th powerful in the world. That is after USA,China and Russia. India must grow strong enough to stand side by side with China or higher to withstand any treats if China happened to take on India.

Leave a Reply

Your email address will not be published. Required fields are marked *

kerala

“ഞങ്ങൾ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ ഇനിയും പുറത്ത് നിന്നും ആളെ കൊണ്ടുവന്ന് വോട്ട് ചേർക്കും”; വിവാദപ്രസ്ഥാവനയുമായി ബി ഗോപാലകൃഷ്‌ണൻ

Published

on

കൊച്ചി: ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ പുറത്തു നിന്ന് ആളെ കൊണ്ടുവന്ന്‌ താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍ നിന്നും ആളുകളെ കൊണ്ട് വന്ന് ഒരു വര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. ഒരു സംശയവുമില്ല. അത് നാളെയും ചെയ്യിക്കും. ബി ​ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തില്‍ കള്ളവോട്ട് നടന്നെന്ന യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇവരുടെ വിലാസം വ്യാജമൊന്നുമല്ല. ഇവരെപ്പറ്റി വീട്ടുടമയ്ക്ക് പോലും അറിയില്ലെന്ന് പറഞ്ഞത് മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, അതൊക്കെ ഒന്നോ രണ്ടോ വല്ല തെറ്റിദ്ധാരണകളാണ്. ബാക്കി ഒന്നും അങ്ങനെ വന്നിട്ടില്ലല്ലോ. എന്നും ​ഗോപാലകൃഷ്ണൻ പറഞ്ഞു.

കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ വാനരൻ പരാമർശത്തെയും ​ഗോപാലകൃഷ്ണൻ ന്യായീകരിച്ചു. വാനരന്മാര്‍ എന്നത് നമ്മള്‍ എന്തു ചെയ്താലും അതേസമയം നോക്കി അതേപോലെ ചെയ്യുന്നവരാണ്. രാഹുല്‍ഗാന്ധി എന്താണ് ചെയ്തത്. അതേപോലെ ചെയ്യാന്‍ ശ്രമിക്കുന്നതു കൊണ്ടാണത്. രാഹുല്‍ഗാന്ധി ചെയ്യുന്നതിന് ഒരടിസ്ഥാനവുമില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

നിയമസഭയില്‍ ഇത്തരത്തില്‍ വോട്ട് ചെയ്യിപ്പിക്കാന്‍ ഇപ്പോള്‍ ഉദ്ദേശിച്ചിട്ടില്ല. ലോക്‌സഭയിലാണ് അത്തരത്തിലൊരു തീരുമാനമെടുത്തത്. നിയമസഭയില്‍ ആ സമയത്ത് ആലോചിക്കും. ഇത് കള്ളവോട്ടല്ല. മരിച്ച ആളുടെ പേരില്‍ വോട്ട് ചെയ്യുക, ഒരാള്‍ രണ്ട് വോട്ട് ചെയ്യുക എന്നതാണ് കള്ളവോട്ട് എന്ന് പറയുന്നത്. ഏത് വിലാസത്തിലും ആളുകളെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാം. ജയിക്കാന്‍ വേണ്ടി വ്യാപകമായി ഞങ്ങള്‍ വോട്ട് ചേര്‍ക്കുമെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും പലയിടങ്ങളിലും ഒന്നിക്കാറുണ്ട്. അതില്‍ ധാര്‍മിക പ്രശ്‌നങ്ങളില്ലെങ്കില്‍ ഇതിലും ധാര്‍മികതയുടെ പ്രശ്‌നമില്ല. തൃശൂരില്‍ സുരേഷ് ഗോപി 74,682 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു വിജയിച്ചത്. 2019ല്‍ 4.16 ലക്ഷം വോട്ടുണ്ടായിരുന്ന കോണ്‍ഗ്രസിനു 2024ല്‍ 3.27 ലക്ഷം ആയി കുറഞ്ഞു. ബാക്കി 90,000 വോട്ട് എവിടെ പോയി എന്നും ബി ​ഗോപാലകൃഷ്ണൻ ചോദിച്ചു.
Continue Reading

kerala

സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാകയ്ക്ക് പകരം കോൺഗ്രസ് പതാക ഉയർത്തി സി‌പിഎം

Published

on

കൊച്ചി: സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയ്ക്ക് പകരം സിപിഎം ബ്രാഞ്ച് ഉയർത്തിയത് കോൺഗ്രസ് പതാക. കളമശ്ശേരി ഏലൂർ പുത്തലത്ത് ബ്രാഞ്ചിലാണ് സംഭവം. അശോകചക്രം ആലേഖനം ചെയ്ത ദേശീയപതാകയ്ക്ക് പകരം മധ്യത്തിൽ ചർക്കയുള്ള കോൺഗ്രസിന്റെ മൂവർണക്കൊടിയാണ് ഇവർ ഉയർത്തിയത്. സിപിഎം പ്രവർത്തകരുടെ സാന്നിധ്യത്തിൽ പ്രദേശത്തെ മുതിർന്ന പൗരനെയാണ് പതാക ഉയർത്താൻ ക്ഷണിച്ചത്. 10 മിനിറ്റിനകം തന്നെ തെറ്റുതിരിച്ചറിഞ്ഞ് കൊടിമാറ്റിയെങ്കിലും പതാക ഉയർത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ നാടാകെ പ്രചരിച്ചതോടെ വിവാദവുമായി.

അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് നേതാക്കളുടെ വിശദീകരണം. ലോക്കൽ കമ്മിറ്റി അംഗവും പാർട്ടി അംഗങ്ങളുമടക്കം നിരവധിപേർ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ആരും പതാക മാറിയത് തിരിച്ചറിഞ്ഞില്ല. വിവാദമായതിനെത്തുടർന്ന് സിപിഎം നേതൃത്വം അന്വേഷണം നടത്തിയപ്പോൾ അബദ്ധം പറ്റിയതാണെന്നു ബന്ധപ്പെട്ടവർ വിശദീകരണം നൽകിയെന്നും കൂടുതൽ നടപടികൾ സ്വീകരിക്കുന്നില്ലെന്നും സിപിഎം ലോക്കൽ സെക്രട്ടറി കെ ബി സുലൈമാൻ മാധ്യമങ്ങളോട് പറഞ്ഞു. ദേശീയപതാക കൂടാതെ എല്ലാ പാർട്ടികളുടെയും കൊടി തന്റെ പക്കലുണ്ടെന്നും സ്വാതന്ത്യദിനത്തിൽ ഉയർത്താനുള്ള കൊടിയെടുത്തപ്പോൾ മാറി എടുത്തതാണെന്നും ലോക്കൽ കമ്മിറ്റി അംഗം അഷ്റഫ് പറഞ്ഞു.

Continue Reading

kerala

ഓട്ടോമാറ്റിക് ഗിയര്‍ കാര്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ലൈസന്‍സ് ടെസ്റ്റിന് ഉപയോഗിക്കാം

ഡ്രൈവിംഗ് ടെസ്റ്റിന് ഡ്രൈവിംഗ് സ്‌കൂളുകാര്‍ കൊണ്ടുവരുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വര്‍ഷത്തില്‍ കൂടാന്‍ പാടില്ല

Published

on

തിരുവനന്തപുരം: ഓട്ടോമാറ്റിക് ഗിയര്‍ ഉള്ള കാര്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ലെന്നതുള്‍പ്പെടെയുള്ള നിബന്ധനകള്‍ ഒഴിവാക്കി മോട്ടോര്‍ വാഹന വകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി.

ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഭേദഗതി വരുത്തിയത്. മോട്ടോര്‍സൈക്കിള്‍ വിത്ത് ഗിയര്‍ ലൈസന്‍സ് എടുക്കാന്‍ ഹാന്‍ഡിലില്‍ ഗിയറുള്ള വാഹനം പാടില്ലെന്ന നിബന്ധനയും ഒഴിവാക്കി.

ഡ്രൈവിംഗ് ടെസ്റ്റിന് ഡ്രൈവിംഗ് സ്‌കൂളുകാര്‍ കൊണ്ടുവരുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വര്‍ഷത്തില്‍ കൂടാന്‍ പാടില്ല., ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങളില്‍ ഡാഷ്‌ബോര്‍ഡ് ക്യാമറ സ്ഥാപിക്കണം എന്ന തീരുമാനങ്ങളും പുതിയ സര്‍ക്കുലറില്‍ ഒഴിവാക്കിയിട്ടുണ്ട്.

Continue Reading

Trending