Connect with us

Video Stories

സാമൂഹ്യമാധ്യമങ്ങളും അനിവാര്യ നിയന്ത്രണങ്ങളും

Published

on

റഹ്്മാന്‍ മധുരക്കുഴി

സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പെരുമാറ്റ ചട്ടങ്ങള്‍ക്ക് ജനുവരി 15നകം അന്തിമരൂപം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരിക്കുകയാണ്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, അപകീര്‍ത്തിപരമായ പോസ്റ്റുകള്‍, വിദ്വേഷ പ്രസംഗങ്ങള്‍, വ്യാജ വാര്‍ത്തകള്‍ എന്നിവ തടയാനാണ് ചട്ടങ്ങളുണ്ടാക്കുന്നതെന്നാണ് ജസ്റ്റിസുമാരുടെ ബെഞ്ച് മുമ്പാകെ സര്‍ക്കാര്‍ ബോധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഹിതകരമല്ലാത്ത സന്ദേശങ്ങളിറക്കുന്ന വ്യക്തികളെ പിന്തുടരാന്‍ കമ്പനികള്‍ക്കുമേല്‍ ഉത്തരവാദിത്തം കെട്ടിവെക്കുകയാണെന്ന വിമര്‍ശനം ചെവിക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂട്ടാക്കിയിട്ടില്ല. ഉള്ളടക്കങ്ങളുടെ ഉറവിടം സര്‍ക്കാറിനോട് വെളിപ്പെടുത്തുന്നതിന് ഫെയ്‌സ്ബുക്കും വാട്ട്‌സ്ആപ്പും അടക്കം സമൂഹമാധ്യമങ്ങളും ബാധ്യസ്ഥമാണെന്ന് തമിഴ്‌നാടിന്‌വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ. വേണുഗോപാല്‍ വാദിക്കുന്നു. എന്നാല്‍, ഉള്ളടക്കങ്ങളുടെ ഉറവിടങ്ങള്‍ സര്‍ക്കാറിനെ അറിയിക്കേണ്ട ബാധ്യത സമൂഹമാധ്യമങ്ങള്‍ക്കുണ്ടോ എന്നതില്‍ തീര്‍പ്പ്കല്‍പിക്കേണ്ടത് സുപ്രീംകോടതിയാണ്.
തീവ്രവാദി ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യത്ത് സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം കര്‍ശനമായി നിയന്ത്രിക്കാനൊരുങ്ങി ആസ്‌ത്രേലിയന്‍ സര്‍ക്കാരും രംഗത്ത് വന്നിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം പ്രവൃത്തികള്‍ നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷയായിരിക്കും പുതുതായി നിലവില്‍വരുന്ന നിയമം. പാര്‍ലമെന്റില്‍ പുതിയ നിയമത്തിന്റെ കരട് രൂപം ചര്‍ച്ചക്ക് വെക്കുമെന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പ്രസ്താവിക്കുകയുണ്ടായി. ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്്‌ലിം പള്ളികളില്‍ വെടിവെപ്പ് നടത്തിയ ആസ്‌ത്രേലിയന്‍ പൗരന്‍ ആക്രമണത്തിന്റെ ലൈവ് വീഡിയോ, സമൂഹമാധ്യമങ്ങളിലൂടെ പുറത്ത്‌വിട്ടിരുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് തടയിടാനാണ് പുതിയ നിയമനിര്‍മാണത്തിന് ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
സമൂഹമാധ്യമങ്ങള്‍ക്ക് ഒട്ടേറെ ഗുണപരമായ വശങ്ങള്‍ ഉള്ളപ്പോഴും അവയുടെ ദുരുപയോഗം ഗുരുതരമായ സാമൂഹ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയാണ്. ഇക്കാര്യത്തില്‍ നിയമനിര്‍മാണം നടത്തണമെന്ന അഭിപ്രായം കേരള സര്‍ക്കാറും പരിശോധിച്ചുവരികയാണത്രെ. എതിര്‍ ശബ്ദങ്ങളെ സംസ്‌കാര ശൂന്യമായി കടന്നാക്രമിക്കുകയും വ്യാജ ഐഡികള്‍ വഴി അപകീര്‍ത്തികരമായ പ്രചാരണം നടത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. സ്ത്രീകളെയും കുട്ടികളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും സിനിമാരംഗത്തുള്ള പ്രവര്‍ത്തകരെയും രാഷ്ട്രീയ-സാമൂഹ്യ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തുന്ന പ്രവണത ശക്തിപ്പെട്ടുവരികയാണ്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നിയമവ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന സൈബര്‍ കേസുകള്‍ എടുക്കുന്നതിനും തെളിയിക്കുന്നതിനും സേവനദാതാക്കളുടെ സഹകരണം കൂടിയേ തീരൂ.
സാമൂഹ്യമാധ്യമങ്ങളെ ഉത്തരവാദിത്തബോധത്തോടെ ഉപയോഗിക്കല്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കേരള ഹൈക്കോടതി ഈയിടെ നിരീക്ഷിക്കുകയുണ്ടായി. ആശയവിനിമയത്തില്‍ വിപ്ലവം കൊണ്ടുവന്ന സാമൂഹിക മാധ്യമങ്ങള്‍, സമൂഹത്തിന് വലിയ പ്രയോജനമുണ്ടാക്കിയെങ്കിലും വലിയ തോതില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള അവസരങ്ങളും രൂപപ്പെടുത്തിയിട്ടുണ്ടെന്ന് ഇന്റര്‍നെറ്റില്‍ മതവിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ കമന്റിട്ട മലപ്പുറം സ്വദേശി ബിജുമോന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി വ്യക്തമാക്കുകയുണ്ടായി. സമൂഹം നേരിടുന്ന പ്രധാന ഭീഷണിയായി സൈബര്‍ കുറ്റകൃത്യങ്ങള്‍ മാറിയിരിക്കുന്നു.
സോഷ്യല്‍മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തുന്ന വിചാരണകളും പരാമര്‍ശങ്ങളുംമൂലം എത്രയോ ആത്മഹത്യകളും നാട്ടില്‍ നില്‍ക്കാനാവാതെ ഒളിച്ചോടേണ്ട സ്ഥിതിവിശേഷവും ഉണ്ടായിട്ടുണ്ട്. ‘ദയവായി എന്നെ ജീവിക്കാന്‍ അനുവദിക്കൂ; എനിക്കാരുടെയും സഹായം വേണ്ട. പാത്രം കഴുകിയോ, മീന്‍ വിറ്റോ ഞാന്‍ ജീവിച്ചോളാ… ആരുടെ മുന്നിലും കൈനീട്ടി വന്നിട്ടില്ല’ നിറകണ്ണുകളോടെയും കണ്ഠമിടറിയും പ്രബുദ്ധ കേരളത്തിന് മുന്നില്‍ പാവം പെണ്‍കുട്ടിക്ക് വിളിച്ചുപറയേണ്ടിവന്നത് സോഷ്യല്‍ മീഡിയയുടെ ‘മഹത്തായ സേവനം’ മൂലമായിരുന്നില്ലേ?
ഇരുതല മൂര്‍ച്ഛയുള്ള വാളാണ് സാമൂഹ്യമാധ്യങ്ങള്‍, വാട്‌സ്ആപ്പില്‍ പ്രചരിച്ച ഹര്‍ത്താല്‍ ആഹ്വാനത്തിന് ജനജീവിതം സ്തംഭിപ്പിക്കാന്‍ കഴിഞ്ഞു. സമൂഹമാധ്യമങ്ങള്‍, ജനാധിപത്യ ശാക്തീകരണത്തിന്റെ ഉപകരണം എന്ന മഹിതലക്ഷ്യത്തില്‍നിന്ന് സാമൂഹിക ഭൂഷണത്തിനുള്ള ആയുധമായി മാറിയിരിക്കയാണ്. സമൂഹമാധ്യമങ്ങള്‍ വഴി വ്യാജവും, വിദ്വേഷവും പ്രകീര്‍ത്തനങ്ങളുമടക്കം പ്രചരിപ്പിക്കാന്‍ കോടിക്കണക്കിന് ഡോളര്‍ സമൂഹ മാധ്യമങ്ങളില്‍ ചെലവഴിക്കുന്നുണ്ടത്രെ.
നിരാലംബരും നിസ്സഹായരുമായ ഒട്ടുവളരെ പേര്‍ക്ക് താങ്ങും തണലുമായി വര്‍ത്തിക്കുന്ന സമൂഹമാധ്യമങ്ങളുടെ കൂട്ടായ്മ അഭിനന്ദനമര്‍ഹിക്കുന്നു. ഏറെ സാധ്യതകള്‍ തുറന്നിടുന്ന സമൂഹമാധ്യമങ്ങളെ മനുഷ്യനന്മക്കും പുരോഗതിക്കും ഉയര്‍ച്ചക്കും ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുള്ള സന്മനസ്സാണ് ഈ രംഗം കൈകാര്യം ചെയ്യുന്നവര്‍ക്കുണ്ടാവേണ്ടത്. എന്നാല്‍ സോഷ്യല്‍ മീഡിയകളുടെ അപഥസഞ്ചാരവും ദുരുപയോഗവും ഇന്നൊരു സാമൂഹ്യപ്രശ്‌നമായി മാറിയിരിക്കുകയാണ്. തൊടുപുഴ അല്‍അസ്്ഹര്‍ കോളജ് വിദ്യാര്‍ത്ഥിനി ഹനാനെ സാമൂഹ്യമാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതി, സംസ്‌കൃത ചിത്തരായ ആരെയും രോഷാകുലരാക്കാന്‍ പോന്നതായിരുന്നില്ലേ? പെണ്‍കുട്ടി പഠിക്കുന്ന കോളജിലെ അധ്യാപകരും കൂട്ടുകാരികളും അവളുടെ ദയനീയാവസ്ഥ ലോകത്തോട് ഉറക്കെ വിളിച്ചുപറഞ്ഞുവെങ്കിലും ദുഷ്പ്രചാരണ വാഹകര്‍ ഹനാനെതിരെ വ്യാപകമായി സാമൂഹ്യമാധ്യമങ്ങളിലൂടെ കള്ളപ്രചാരണം അഴിച്ചുവിടുക തന്നെ ചെയ്തു.
ഗ്രൂപ്പ് വിവരങ്ങള്‍ ചോര്‍ത്തുകയെന്ന ഉദ്ദേശത്തോടെ വ്യാജ മേല്‍വിലാസങ്ങളില്‍ നുഴഞ്ഞുകയറിയവരെ തിരിച്ചറിയാതെ, സാമുദായിക ധ്രുവീകരണമുണ്ടാക്കുന്ന ചര്‍ച്ചകള്‍ക്ക് തിരികൊളുത്തുന്നതിലും വര്‍ഗീയതയെയും സാമുദായിക വിദ്വേഷവും പടര്‍ത്തുന്നതിലും സമൂഹമാധ്യമങ്ങളുടെ പങ്ക് വളരെ വലുതായി മാറിയിരിക്കുന്നു. ഗുണവശങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്പകരം, അതിനെ ഞെരിച്ചുകൊല്ലാനാണ് പുതിയ മാധ്യമ സംസ്‌കാരം ശ്രമിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍, നടക്കുന്ന വ്യക്തഹത്യകളും പരസ്യ വിചാണകളും ആള്‍കൂട്ട കൊലപാതകങ്ങളേക്കാള്‍ ഭയാനകമാണെന്ന് പറയേണ്ടിയിരിക്കുന്നു. വ്യക്തി വൈരാഗ്യം തീര്‍ക്കാനും ജാതിരാഷ്ട്രീയം തുടങ്ങിയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും എതിരാളികളെ സമൂഹത്തില്‍ കൊള്ളരുതാത്തവരാക്കാനും ഒളിഞ്ഞിരുന്ന് ആക്രമിക്കാന്‍ പറ്റിയ ഇടമായി സാമൂഹ്യമാധ്യമങ്ങളെ ആസൂത്രിതമായി ഉപയോഗിക്കുന്നതും വര്‍ധിച്ചുവരികയാണെന്നതാണ് സമൂഹം നേരിടുന്ന വലിയ വെല്ലുവിളി.
സാമൂഹിക മാധ്യമങ്ങള്‍ വ്യാജ-വിദ്വേഷ പ്രചാരണങ്ങളിലൂടെ സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിടുന്നതാണ് ഏറെ അപകടകരം. മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ മാസങ്ങള്‍ക്ക് മുമ്പ് രണ്ട് പേരുടെ മരണത്തിനിടയാക്കിയ വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിക്കുന്നതില്‍, സാമൂഹ്യമാധ്യമങ്ങളിലൂടെ ഒരുപറ്റം ആളുകള്‍ വിഷയം ഏറ്റെടുത്തത് പ്രകോപനത്തിന് ചൂട് പകര്‍ന്നപ്പോള്‍, പ്രതിഷേധ പ്രകടനത്തിലും കല്ലേറിലും തുടങ്ങിയ അസ്വസ്ഥകള്‍ കലാപമായി വളരുകയുണ്ടായി. വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വര്‍ഗീയ വിദ്വേഷവും മുന്‍വിധികളും വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുന്നു. ഈ വാട്‌സ്ആപ്പ് പ്രചാരണങ്ങള്‍ രാഷ്ട്രീയത്തെയും ഭരണത്തെയും പൊലീസിനെയും ജുഡീഷ്യറിയെയുംവരെ പല നിലയില്‍ സ്വാധീനിക്കുന്നു.
മറുനാടന്‍ മലയാളി എന്ന വാര്‍ത്താ വെബ് സൈറ്റിലെ ഒരു വാര്‍ത്തയില്‍ മുസ്‌ലിംകളെ ആക്ഷേപിക്കുന്ന കമന്റിട്ട മലപ്പുറം-മേലാറ്റൂരിലെ ബിജു മേനേനെതിരെ മേലാറ്റൂര്‍ പൊലീസ് കേസെടുക്കുകയുണ്ടായി. ആശയവിനിമയത്തില്‍ വിപ്ലവം കൊണ്ടുവന്ന സാമൂഹിക മാധ്യമങ്ങള്‍ സമൂഹത്തിന് വലിയ പ്രയോജനമുണ്ടാക്കിയെങ്കിലും വലിയ തോതില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള അവസരങ്ങളും രൂപപ്പെടുത്തിയിട്ടുണ്ടെന്ന് ഇന്റര്‍നെറ്റില്‍ മതവിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ കമന്റിട്ട ബിജുമോന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി വ്യക്തമാക്കുകയുണ്ടായി. സാമൂഹ്യമാധ്യമങ്ങളെ ഉത്തരവാദിത്ത ബോധത്തോടെ ഉപയോഗിക്കല്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
അടുത്ത കാലത്തായി വ്യാജ വാര്‍ത്തകളുടെ കൊടുങ്കാറ്റാണത്രെ സാമൂഹ്യമാധ്യമങ്ങളിലൂടെ കര്‍ണാടകയില്‍ വീശിയടിക്കുന്നത്. മിക്കവാറുമെല്ലാം സാമുദായിക സ്പര്‍ധ ലക്ഷ്യമിട്ടുള്ളതാണ്. ഉന്നത നേതാക്കളും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും വരെ വ്യാജ വാര്‍ത്തകളെയും വിദ്വേഷ പ്രചാരണങ്ങളെയും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന അപകടകരമായ സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരില്‍ സാമൂഹമാധ്യമങ്ങളില്‍ അരങ്ങേറുന്ന വിമര്‍ശനങ്ങള്‍ നിയമം മൂലം നിയന്ത്രിക്കുകയെന്നത് അനിവാര്യമായി മാറിയിരിക്കുന്നു. സഊദി അറേബ്യയില്‍ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ പ്രതികള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍ (ഏതാണ്ട് അഞ്ചര കോടി രൂപ) പിഴയും ലഭിക്കും. പുതിയ സാങ്കേതിക വിദ്യ മനുഷ്യമനസ്സുകളെ സങ്കുചിതമായ തുരുത്തുകളാക്കി മാറ്റിയിരിക്കുന്നുവെന്നതാണ് ഇന്നത്തെ ഗുരുതരമായ സാമൂഹിക പ്രതിസന്ധി.
മാധ്യമങ്ങള്‍ തമസ്‌കരിച്ച എത്രയോ വാര്‍ത്തകള്‍, സാമൂഹ്യമാധ്യമങ്ങളിലൂടെ ലക്ഷ്യം സ്വാധിച്ചിട്ടുണ്ട്. ഈജിപ്തിനെ പിടിച്ചുലച്ച മുല്ലപ്പൂ വിപ്ലവം, സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പിറവിടെയെടുത്തതും ശക്തിപ്രാപിച്ചതും. അറബ് ലോകത്താകെ ഇതിന്റെ അലയൊലികള്‍ വ്യാപിച്ചതും സാമൂഹ്യമാധ്യമങ്ങളുടെ കരുത്ത് വിളിച്ചോതുന്നു. കഴിഞ്ഞ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫെയ്‌സ്ബുക്ക് ഉപയോഗപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍വരെ ചലനങ്ങളുണ്ടാക്കുകയുണ്ടായി.
എന്നാല്‍, ദുരുപയോഗം തടയുന്നതിന് സമൂഹ മാധ്യമങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയാറാക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. രാജ്യത്തിന്റെ പരമാധികാരത്തിന്റെയും ഓണ്‍ലൈനിലെ സ്വകാര്യതയുടെയും വിഷയത്തില്‍ സന്തുലനം പാലിച്ചുകൊണ്ടുവേണം മാര്‍ഗനിര്‍ദ്ദേശങ്ങളെന്നും കോടതി വ്യക്തമാക്കിയിരിക്കുന്നു. സൈബര്‍ കുറ്റകൃത്യങ്ങളുടെയും വ്യാജ വാര്‍ത്തകളുടെയും ഉറവിടങ്ങളെ പിടികൂടാന്‍ അടിയന്തിര നടപടി ആവശ്യമാണെന്നാണ് കോടതിയുടെ അഭിപ്രായം. സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം അപകടാവസ്ഥയിലാണെന്നും എത്രയും നേരത്തെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്ക്‌വെക്കുന്ന സന്ദേശങ്ങളുടെ ഉള്ളടക്കം പരിശോധിക്കാന്‍ സര്‍ക്കാറിനെ അനുവദിക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് മുമ്പ് കേന്ദ്ര ഗവണ്‍മെന്റ് നല്‍കിയിരുന്നു. ഇപ്പോഴിതാ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നു. ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ സ്വീകരിച്ചാല്‍ അത് ജനാധിപത്യത്തിന്റെ ആണിക്കല്ല് ഇളക്കിമാറ്റുന്ന നടപടിയായി മാറുക തെന്ന ചെയ്യും. സ്വന്തം അഭിപ്രായം തുറന്നുപറയാനും സര്‍ക്കാറിനെ വിമര്‍ശിക്കാനും ജനം ഭയപ്പെടുന്ന സാഹചര്യം സംജാതമാവും. സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൈമാറരുതെന്ന് സുപ്രീംകോടതി ശക്തമായി വ്യക്തമാക്കിയതിനെ വിലവെക്കാത്ത നടപടിയാവും സര്‍ക്കാറിന്റേത്. സാമൂഹ്യമാധ്യമങ്ങളിലെ വ്യാജ വാര്‍ത്തകളും അപകീര്‍ത്തി പ്രചാരണങ്ങളും തടയാന്‍ മറ്റു വഴികള്‍ ആരായുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending