Connect with us

india

ഹാത്രസ് കൂട്ടബലാത്സംഗം: യുപി പൊലീസിനെ എതിര്‍ത്ത ഡോക്ടറെ ജോലിയില്‍ നിന്ന് പുറത്താക്കി

ഡോ. അസീം മാലിക്കിന് പുറമെ മറ്റൊരു ഡോക്ടര്‍ ഒബയ്ദ് ഹക്കിനും സമാനമായ കത്ത് ആശുപത്രി നല്‍കിയിട്ടുണ്ട്. ഡോ. ഹക്ക് പെണ്‍കുട്ടിയുടെ വൈദ്യശാസ്ത്രനിയമ കേസ് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തിയിരുന്നു. യുവതിയെ ബലാത്സംഗം ചെയ്ത് 11 ദിവസത്തിന് ശേഷമാണ് ഫോറന്‍സിക് പരിശോധനയ്ക്കായുള്ള സാമ്പിളുകള്‍ ശേഖരിച്ചതെന്ന് ഡോ. മാലിക് പറഞ്ഞു. സംഭവത്തില്‍ 96 മണിക്കൂര്‍ വരെ മാത്രമേ ഫോറന്‍സിക് തെളിവുകള്‍ കണ്ടെത്താന്‍ കഴിയൂ എന്ന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പറയുന്നു. ഈ സംഭവത്തില്‍ ബലാത്സംഗം സ്ഥിരീകരിക്കാന്‍ ഈ റിപ്പോര്‍ട്ടിന് കഴിയില്ല.

Published

on

ന്യൂഡല്‍ഹി: ഹാത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന പൊലീസ് വാദത്തെ പരസ്യമായി എതിര്‍ത്ത ഡോക്ടര്‍ക്കെതിരെ നടപടി. പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച അലിഗഢ് ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളെജ് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. അസീം മാലിക്കിനെതിരെയാണ് വകുപ്പുതല നടപടിയെടുത്തിരിക്കുന്നത്. അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും പുറത്താക്കി.

ഡോ. അസീം മാലിക്കിന് പുറമെ മറ്റൊരു ഡോക്ടര്‍ ഒബയ്ദ് ഹക്കിനും സമാനമായ കത്ത് ആശുപത്രി നല്‍കിയിട്ടുണ്ട്. ഡോ. ഹക്ക് പെണ്‍കുട്ടിയുടെ വൈദ്യശാസ്ത്രനിയമ കേസ് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തിയിരുന്നു. യുവതിയെ ബലാത്സംഗം ചെയ്ത് 11 ദിവസത്തിന് ശേഷമാണ് ഫോറന്‍സിക് പരിശോധനയ്ക്കായുള്ള സാമ്പിളുകള്‍ ശേഖരിച്ചതെന്ന് ഡോ. മാലിക് പറഞ്ഞു. സംഭവത്തില്‍ 96 മണിക്കൂര്‍ വരെ മാത്രമേ ഫോറന്‍സിക് തെളിവുകള്‍ കണ്ടെത്താന്‍ കഴിയൂ എന്ന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പറയുന്നു. ഈ സംഭവത്തില്‍ ബലാത്സംഗം സ്ഥിരീകരിക്കാന്‍ ഈ റിപ്പോര്‍ട്ടിന് കഴിയില്ല.

ചൊവ്വാഴ്ച രാവിലെ ഡോ. മാലിക്കും ഡോ. ഹക്കും സിഎംഒ ചുമതലയുള്ള ഡോ. എസ്എഎച്ച് സൈദി ഒപ്പിട്ട കത്തുകള്‍ ലഭിച്ചു.
എഎംയു അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍, ‘ഹാത്രസ് സംഭവവുമായി ബന്ധപ്പെട്ട ഒരു ഡോക്ടറെയും അഡ്മിനിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്തിട്ടില്ല. നിലവിലുള്ള സിഎംഒമാര്‍ അവധി എടുത്തതിനാല്‍ രണ്ട് മാസം മുമ്പ് ഒഴിവുകള്‍ ഉണ്ടായിരുന്നു. അവരില്‍ കുറച്ചുപേര്‍ക്ക് കോവിഡ് ബാധിച്ചു. അടിയന്തരാവസ്ഥയുണ്ടായി. ഡോ. മാലിക്, ഡോ. ഹക്ക് എന്നീ രണ്ട് ഡോക്ടര്‍മാരെ നിയമിച്ചത് ‘അവധി ഒഴിവുകള്‍’ നികത്താനാണ്. ഇപ്പോള്‍ സിഎംഒമാര്‍ തിരിച്ചെത്തിയതിനാല്‍ അവധി ഒഴിവുകളില്ല, അതിനാല്‍ അവരുടെ സേവനങ്ങള്‍ ആവശ്യമില്ല,’ എന്നായിരുന്നു പ്രതികരണം.

അതേസമയം, ഡോക്ടര്‍മാരെ ആശുപത്രിയിലെ മറ്റെവിടെയെങ്കിലും അവരെ നിയമിക്കാമെന്ന് വൈകുന്നേരം അധികൃതര്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ഒക്ടോബര്‍ 16 ന് ഡോ. അസീം മാലിക്കിനെ സൂപ്രണ്ട് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനുപിന്നാലെ ഒക്ടോബര്‍ 20 മുതല്‍ ആശുപത്രിയില്‍ ജോലി ചെയ്യേണ്ടതില്ലെന്ന് കാട്ടി അധികൃതര്‍ നോട്ടീസ് അയച്ചിരുന്നു.

 

india

‘ഇന്ത്യയൊട്ടാകെ ക്രൈസ്തവര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നു’;പെസഹാദിന സന്ദേശത്തില്‍ മാര്‍ റാഫേല്‍ തട്ടില്‍

ഈസ്റ്റര്‍ ആഘോഷിക്കാന്‍ പറ്റാത്ത നിര്‍ഭാഗ്യവാന്മാരുണ്ടെന്നും മാര്‍ റാഫേല്‍ തട്ടില്‍ പെസഹാദിന സന്ദേശത്തില്‍ പറഞ്ഞു.

Published

on

ഇന്ത്യയൊട്ടാകെ ക്രൈസ്തവര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. ഈസ്റ്റര്‍ ആഘോഷിക്കാന്‍ പറ്റാത്ത നിര്‍ഭാഗ്യവാന്മാരുണ്ടെന്നും മാര്‍ റാഫേല്‍ തട്ടില്‍ പെസഹാദിന സന്ദേശത്തില്‍ പറഞ്ഞു.

തൃശ്ശൂര്‍ ഇരിങ്ങാലക്കുട താഴേക്കാട് സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍ പെസഹാദിന ശുശ്രൂഷകള്‍ക്ക് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. കാല്‍കഴുകല്‍ ശുശ്രൂഷയും മേജര്‍ ആര്‍ച്ച് ബിഷപ്പ് നിര്‍വഹിച്ചു.

‘സഹനങ്ങള്‍ ഒരിക്കലും അവസാനമല്ല, ചക്രവാളങ്ങള്‍ തുറക്കാനുള്ള വാതായനങ്ങളാണു സഹനങ്ങള്‍. എല്ലാ സഹനങ്ങളും പീഢാനുഭവങ്ങളും പോസിറ്റീവ് എനര്‍ജിയിലേക്ക് നയിക്കും’, റാഫേല്‍ തട്ടില്‍ പറഞ്ഞു.

Continue Reading

india

താജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു.പി കോടതിയിൽ പുതിയ ഹരജി

താജ്മഹല്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മിച്ചതല്ലെന്നും പാഠപുസ്തകങ്ങളില്‍ നിന്നുള്‍പ്പെടെ ചരിത്രം തിരുത്തണമെന്നും ആവശ്യപ്പെട്ട് മുമ്പും ഹിന്ദു സംഘടനകള്‍ ഹരജി നല്‍കിയിട്ടുണ്ട്.

Published

on

താജ്മഹലിനെ ഹിന്ദുക്ഷേത്രമായ തേജോ മഹാലയയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യു.പിയിലെ ആഗ്ര കോടതിയില്‍ പുതിയ ഹരജി. ബുധനാഴ്ച സമര്‍പ്പിച്ച ഹരജിയില്‍ താജ്മഹലിലെ എല്ലാ ഇസ്ലാമിക പ്രവര്‍ത്തനങ്ങളും അനുയോജ്യമല്ലാത്ത മറ്റ് ആചാരങ്ങളും നിര്‍ത്തിവക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ഏപ്രില്‍ 9 ന് കേസ് പരിഗണിക്കും. ശ്രീ ഭഗവാന്‍ ശ്രീ തേജോ മഹാദേവിന്റെ രക്ഷാധികാരിയായും യോഗേശ്വര്‍ ശ്രീ കൃഷ്ണ ജന്മസ്ഥാന്‍ സേവാ സംഘ് ട്രസ്റ്റ്, ക്ഷത്രിയ ശക്തിപീഠ് വികാസ് ട്രസ്റ്റ് എന്നിവയുടെ പ്രസിഡന്റുമായ അഭിഭാഷകന്‍ അജയ് പ്രതാപ് സിങ് ആണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

താജ്മഹല്‍ ആയി അംഗീകരിക്കപ്പെടുന്നതിന് മുമ്പുള്ള ചരിത്രമാണ് നിര്‍മിതിക്ക് ഉള്ളതെന്ന തന്റെ വാദത്തെ പിന്തുണക്കുന്നതിനായി ഹരജിക്കാരന്‍ വിവിധ ചരിത്ര പുസ്തകങ്ങള്‍ ഉദ്ധരിച്ചു.താജ്മഹല്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മിച്ചതല്ലെന്നും പാഠപുസ്തകങ്ങളില്‍ നിന്നുള്‍പ്പെടെ ചരിത്രം തിരുത്തണമെന്നും ആവശ്യപ്പെട്ട് മുമ്പും ഹിന്ദു സംഘടനകള്‍ ഹരജി നല്‍കിയിട്ടുണ്ട്.

Continue Reading

india

ഈറോഡ് എംപി എ ഗണേശമൂർത്തി അന്തരിച്ചു

ലോക്സഭാ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഗണേശമൂർത്തി കീടനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Published

on

മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ) നേതാവും ഈറോഡ് എംപിയുമായ എ ഗണേശമൂർത്തി അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെ അഞ്ച് മണിയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ലോക്സഭാ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഗണേശമൂർത്തി കീടനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് മാർച്ച് 24നാണ് ഈറോഡ് എംപിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാർട്ടി ലോക്സഭാ സീറ്റ് നൽകാത്തതിൽ കീടനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നായിരുന്നു റിപ്പോർട്ട്.

പരിശോധനകൾക്ക് ശേഷം അദ്ദേഹത്തെ ഐസിയുവിലേക്കും പിന്നീട് വെൻ്റിലേറ്ററിലേക്കും പ്രവേശിപ്പിക്കുകയായിരുന്നു. നില വഷളായതോടെ ഗണേശമൂർത്തിയെ പിന്നീട് ആംബുലൻസിൽ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ചികിത്സയിലിരിക്കെ പുലർച്ചെ അഞ്ച് മണിയോടെ മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണക്കാരണമെന്ന് ഡോക്ടർമാർ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഈറോഡിലെ പൊതുദർശനത്തിന് ശേഷം കുമാരവലസു ഗ്രാമത്തിൽ സംസ്കാര ചടങ്ങുകൾ നടക്കുമെന്നും എംഡിഎംകെ വൃത്തങ്ങൾ അറിയിച്ചു. ഈറോഡ് സ്വദേശിയായ ഗണേശമൂർത്തി മൂന്നു തവണ എംപിയും ഒരു തവണ എംഎൽഎയുമായിരുന്നു. 2019-ലെ തെരഞ്ഞെടുപ്പിൽ ഈറോഡ് മണ്ഡലത്തിൽ ഉദയസൂര്യൻ ചിഹ്നത്തിലാണ് മത്സരിച്ചത്.

Continue Reading

Trending