Connect with us

Football

എണ്ണാമെങ്കിൽ എണ്ണിക്കോ… കോവിഡ് കാരണം ഫുട്‌ബോളിന് നഷ്ടമായ തുക ഇത്രയുമാണ്

മാസങ്ങളോളമാണ് ഫുട്‌ബോൾ മൈതാനങ്ങൾ അടച്ചിട്ടത്. നിയന്ത്രണങ്ങൾക്ക് വിധേയമായി കളി പുനരാരംഭിച്ചപ്പോഴാവട്ടെ, ഗാലറികളിൽ കാണികൾക്ക് പ്രവേശനമില്ലെന്ന കർശന നിലപാടിലാണ് അധികൃതർ.

Published

on

കോവിഡ് മഹാമാരി ലോകമെങ്ങുമുള്ള മനുഷ്യരുടെ ജീവിതത്തിലുണ്ടാക്കിയ നഷ്ടങ്ങൾ ചെറുതല്ല. ലക്ഷക്കണക്കിന് ജീവനഷ്ടത്തിന് കാരണമായ ഈ വൈറസ് രോഗം ഏതാണ്ടെല്ലാ രാജ്യങ്ങളുടെയും സാമ്പത്തിക മേഖലയെയും പിടിച്ചുലച്ചു. കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗണിലും മറ്റുമായി കോടിക്കണക്കിനാളുകൾക്ക് തൊഴിൽ നഷ്ടമായി. നിരവധി വ്യവസായ മേഖലകൾ തകർന്നു നിലംപരിശായി.

ഒരു കായിക ഇനം എന്നതിനപ്പുറത്തേക്ക് വലിയൊരു വ്യവസായം തന്നെയായ ഫുട്‌ബോളിനും കൊറോണ വൈറസ് വരുത്തിവെച്ച നഷ്ടം ചില്ലറയല്ല. മാസങ്ങളോളമാണ് ഫുട്‌ബോൾ മൈതാനങ്ങൾ അടച്ചിട്ടത്. നിയന്ത്രണങ്ങൾക്ക് വിധേയമായി കളി പുനരാരംഭിച്ചപ്പോഴാവട്ടെ, ഗാലറികളിൽ കാണികൾക്ക് പ്രവേശനമില്ലെന്ന കർശന നിലപാടിലാണ് അധികൃതർ. ഇതുമൂലം വൻ നഷ്ടമാണ് ഫുട്‌ബോൾ മേഖലക്കുണ്ടായത്.

കോവിഡ് കാരണം പ്രൊഫഷണൽ ഫുട്‌ബോൾ മേഖലക്കുണ്ടായ ഏകദേശ നഷ്ടത്തിന്റെ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് ഗെയിമിന്റെ ആഗോള നിയന്താക്കളായ ഫിഫ. ക്ലബ്ബ് ഫുട്‌ബോളിലും അന്താരാഷ്ട്ര ഫുട്‌ബോളിലുമായി 14.4 ബില്യൺ ഡോളർ അഥവാ (1,058,156,640,000 രൂപ അഥവാ 1.05 ലക്ഷം കോടി രൂപ) നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് ഫിഫ പറയുന്നത്. ഫിഫയുടെ 211 അംഗ രാഷ്ട്രങ്ങളിൽ 150 പേരും അടിയന്തര ധനസഹായത്തിനായി അഭ്യർത്ഥിച്ചിട്ടുണ്ടെന്നും എന്നാൽ എല്ലാവർക്കും മതിയായ സഹായം നൽകാൻ കഴിയില്ലെന്നുമാണ് ഫിഫയുടെ നിലപാട്.

ഓരോ വർഷവും ക്ലബ്ബ് ഫുട്‌ബോളിൽ നിന്നായി 40 മുതൽ 45 ബില്യൺ ഡോളർ വരെ ഉണ്ടാകുന്നു എന്നാണ് കണക്ക്. ഇതിന്റെ സിംഹഭാഗവും യൂറോപ്പിൽ നിന്നാണ്. കളി മുടങ്ങിയതും സ്റ്റേഡിയങ്ങൾ അടഞ്ഞുകിടന്നതും വലിയ തോതിൽ ബാധിച്ചത് യൂറോപ്പിനെ തന്നെ. ഫുട്‌ബോളിലെ നഷ്ടം പല രാജ്യങ്ങളുടെയും ആളോഹരി വരുമാനത്തിലും നഷ്ടമുണ്ടാക്കി. ലാറ്റിനമേരിക്കയിലും വലിയ നഷ്ടമാണ് കളി മുടങ്ങിയതു മൂലമുണ്ടായതെന്ന് ഫിഫ കോവിഡ് റിലീഫ് പ്ലാൻ തലവൻ ഓല്ലി റേൻ പറയുന്നു.

1.5 ദശലക്ഷം ഡോളർ മാത്രമാണ് അംഗരാജ്യങ്ങൾക്ക് സഹായധനമായി നൽകാൻ ഫിഫക്ക് ഇതുവരെ സാധിച്ചത്. സഹായത്തിനായുള്ള അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ടെങ്കിലും അവയെല്ലാം നൽകാമെന്ന പ്രതീക്ഷയില്ലെന്നു ഓല്ലി റേൻ പറയുന്നു. എന്തുചെയ്യാമെന്ന കാര്യത്തിൽ മറ്റ് കോൺഫെഡറേഷനുകളുമായി ചർച്ച നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending