Connect with us

Culture

ഫാസിസം വീഴും നീതി ജയിക്കും

Published

on

ശ്വേതാ ഭട്ട് / ലുഖ്മാന്‍ മമ്പാട്‌

മതത്തിന്റെ പേരില്‍ മനുഷ്യമനസ്സുകളെ കീറിമുറിച്ച് നേട്ടം കൊയ്യാന്‍ ശ്രമിച്ച രാജ്യം നടുങ്ങിയ രണ്ടു ലഹളക്കാലങ്ങളില്‍ ഗുജറാത്തില്‍ നീതിക്കായി നിലയുറപ്പിച്ചതിന്റെ പേരില്‍ ഉന്നത പൊലീസ് ഉദ്യോസ്ഥനെ പിന്തുടര്‍ന്ന് വേട്ടയാടുക. 2002 ലെ ഗുജറാത്ത് മുസ്‌ലിം വംശഹത്യയില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി നേതൃത്വം നല്‍കിയ സര്‍ക്കാറിനെതിരെ; കലാപത്തിന് ഒത്താശ ചെയ്തു എന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതാണ് ശരിയായ കുറ്റം. പക്ഷെ, കള്ളക്കേസില്‍ കുടുക്കി തെളിവോ ശരിയായ വിചാരണയോ പോലും നടത്താതെ ജയിലില്‍ തള്ളുക. നെറികേടുകള്‍ക്കെതിരെ പ്രതികരിച്ചതിന് ഭരണകൂട ഭീകരതയുടെ പകക്ക് ഇരയായി ഇരുട്ടറയില്‍ തളക്കപ്പെട്ട ഗുജറാത്ത് മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോള്‍ പലപ്പോഴും ഭാര്യ ശ്വേത ഭട്ടിന്റെ കണ്ണു നിറഞ്ഞു; അകത്തു സങ്കടം മഴയായി പെയ്യുമ്പോഴും ധൈര്യം ചോര്‍ന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നു പോരാളിയുടെ നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്ന വാക്കുകള്‍.

? വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സംഭവങ്ങളുടെ പേരിലാണ് വേട്ടയാടല്‍

മൂന്നു പതിറ്റാണ്ടിലേറെ കൃത്യനിഷ്ഠയോടെ ആത്മാര്‍ത്ഥമായി രാജ്യത്തെ സേവിച്ച പൊലീസ് ഓഫീസറാണ് സഞ്ജീവ് ഭട്ട്. അന്വേഷണ സംഘം സഞ്ജീവിനെ ചോദ്യം ചെയ്തിട്ടുപോലുമില്ല. 1998 ല്‍ ബനസ്‌കന്ദയില്‍ ഡി.സി.പി ആയിരുന്നപ്പോള്‍ അഭിഭാഷകനെ ലഹരിമരുന്നു കേസില്‍ കുടുക്കിയെന്ന കേസിലാണ് സഞ്ജീവ് ഭട്ടിനെ പത്തു മാസം മുമ്പ് കസ്റ്റഡിയിലെടുത്തത്. ഒരു മുന്നറിയിപ്പു പോലും ഇല്ലാതെ പുലര്‍ച്ചെയാണ് മുപ്പതോളം പൊലീസുകാര്‍ വീട്ടിലെത്തിയത്. പത്തു മിനുട്ടുകൊണ്ട് റെഡിയാവാമെന്നും സഞ്ജീവ് അറിയിച്ചിട്ടും കിടപ്പറയില്‍ വരെ കടന്നു കയറി. ഒരു നോട്ടീസ് പോലുമില്ലാതെ ഉന്നത പൊലീസ് ഓഫീസറായിരുന്ന വ്യക്തിയെ ഇങ്ങനെ കൈകാര്യം ചെയ്താല്‍ സാധാരണക്കാരുടെ അവസ്ഥ എന്താവുമെന്ന് പൊലീസ് സംഘത്തിന്റെ തലവനോട് ചോദിച്ചു. ഉടന്‍ പറഞ്ഞു വിടാമെന്ന് അറിയിച്ച് കൂട്ടിക്കൊണ്ടു പോയി ജാമ്യം നിഷേധിച്ച് ജയിലില്‍ തളച്ച് മറ്റൊരു കേസില്‍ ജീവപര്യപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. മനുഷ്യത്വ രഹിതമായിരുന്നു അവരുടെ മുന്‍വിധിയോടെയുള്ള സമീപനങ്ങള്‍. പുറംലോകം കാണിക്കാതെ വിചാരണ തടവുകാരനായി പാലംപൂര്‍ ജയിലില്‍ മാസങ്ങളോളം പാര്‍പ്പിച്ചു. രാഷ്ട്രീയ പകപോക്കലിന്റെ പിടിയിലായ ഗുജറാത്തിലെ നീതി ന്യായ വ്യവസ്ഥ പോലും നോക്കി നിന്നു. പ്രത്യേക കാരണമൊന്നും ഇല്ലാതെ ജാമ്യാപേക്ഷ നീട്ടിക്കൊണ്ടു പോയി. ജഡ്ജിമാര്‍ ലീവിലാണെന്നൊക്കെയാണ് പലപ്പോഴും കാരണം പറഞ്ഞത്. ജാമ്യാപേക്ഷയുടെ വാദത്തിനിടെ ജഡ്ജി ഉറങ്ങിയ സംഭവം പോലും ഉണ്ടായി. 2002ലെ ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന സത്യവാങ്മൂലം കോടിതിയില്‍ സമര്‍പ്പിച്ചതിന്റെ പക പോക്കുകയാണ്. ഭരണകൂടം കലാപത്തെ സഹായിച്ചതിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടു നിന്ന പൊലീസിന് സഞ്ജീവിന്റെ ഉറച്ച നിലപാടുകള്‍ വലിയ നാണക്കേടും ഭീഷണിയുമായതാണ് വേട്ടയാടലിന് കാരണം.

? എന്താണ് സഞ്ജീവിന് കേസുമായുളള ബന്ധം

  • 28 വര്‍ഷം മുമ്പ് 1990ല്‍ അയോധ്യയിലെ കര്‍സേവയുടെ വിളംബരമായി എല്‍.കെ അദ്വാനി രത യാത്ര നടത്തിയപ്പോള്‍ ബിഹാറില്‍ അതു തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രഖ്യാപിച്ച ഭാരത് ബന്ദില്‍ ഗുജറാത്തിലും കലാപമുണ്ടായി. ജാംനാനഗറില്‍ നടന്ന ഒരു അക്രമവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജാംനഗറില്‍ അഡീഷല്‍ പൊലീസ് സൂപ്രണ്ടായിരുന്ന സഞ്ജീവിന് ജംജോദ് പൂറിന്റെ അധിക ചുമതലയാണുണ്ടായിരുന്നത്. മരിച്ചയാളെ കസ്റ്റഡയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തതില്‍ ഒരു പങ്കും അദ്ദേഹത്തിന് ഇല്ല. കസ്റ്റഡിയില്‍ നിന്ന് പറഞ്ഞു വിട്ട പതിനെട്ടാം ദിനം അദ്ദേഹം വൃക്ക രോഗം മൂലം മരിച്ചു. സഹോദരന്‍ അമൃത ലാല്‍ പൊലീസിന് എതിരെ പരാതി ഉന്നയിച്ചെങ്കിലും ഒരു തെളിവുകളൊന്നുമില്ലായിരുന്നു. ആസ്പത്രി രേഖകളിലോ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലോ മര്‍ദ്ദനം നടന്നതായി പറയുന്നില്ല. പക്ഷെ, 11 സാക്ഷികളെ വിസ്തരിക്കുക പോലും ചെയ്യാതെ ജാംനഗര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നു.

? ആരാണ് ഗൂഢാലോചനക്ക് പിന്നില്‍

  • ഭരണകൂടം തന്നെ. പതിനഞ്ച് 20 വക്കീല്‍മാരാണ് കേസില്‍ സര്‍ക്കാറിനായി കോടതിയില്‍ ഹാജരായത്. സാക്ഷി വിസ്താരമോ വിചാരണയോ തെളിവോ ഒന്നും പരിശോധിച്ചില്ല. വിധിക്കെതിരെ ഉടന്‍ ഹൈക്കോടതിയെ സമീപിക്കും. സഞ്ജീവ് ഭട്ടിനുണ്ടായ ഈ അനുഭവം രാജ്യത്തെ മുഴുവന്‍ പൊലീസ് ഉദേ്യാഗസ്ഥരെയും വരുതിക്ക് നിര്‍ത്താനുള്ള നീക്കമായാണ് കാണുന്നത്. രാജ്യം അതീവ ഗുരുതരമായ വിഷയമായി ഇതിനെ കാണണം. സ്ത്രീ പീഡകരും അഴിമതിക്കാരുമെല്ലാം അധികാര കേന്ദ്രങ്ങളിലേക്ക് വാഴിക്കുമ്പോഴാണ് രാജ്യത്തിനായി മൂന്നു പതിറ്റാണ്ടോളം സേവനം ചെയ്ത വ്യക്തിയെ വേട്ടയാടുന്നത്.

? സഞ്ജീവിന്റെ പ്രകൃതമാണോ കുരുക്കായത്.

  • അനീതിക്ക് എതിരെ പ്രതികരിക്കുന്ന സ്വഭാവകാരനാണ്. എല്ലാവരോടും അനുകമ്പയുള്ള വ്യക്തി. ഐ.ഐ.ടിയില്‍ നിന്ന് ബിരുദം നേടി ശേഷം ഐ.പി.എസ് നേടിയത് നീതിക്കായി നിലയുറപ്പിക്കുമെന്ന തീരുമാനത്തിലാണ്. 33 വര്‍ഷം മുമ്പാണ് ഞങ്ങള്‍ വിവാഹിതരായത്. സുഖത്തിവും ദുഃഖത്തിലും കൂടെയുണ്ടാവുമെന്നാണ് വാക്കു കൊടുത്തത്. ഇന്നേവരെ അദ്ദേഹം അനീതി ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ട്. ഗുജറാത്ത് കലാപ കാലത്ത് ഇഹ്‌സാന്‍ ജിഫ്രിയെ പൊലീസുകാര്‍ നോക്കി നില്‍ക്കെയാണ് ചുട്ടുകൊന്നത്. സംഭവ സ്ഥലത്തു നിന്ന് അന്നു രാത്രി വീട്ടിലെത്തി, പറഞ്ഞു. ഈ കാക്കിയെ ഓര്‍ത്തു ലജ്ജിക്കുന്നുവെന്ന്. മോദിയും അമിത്ഷായും കലാപത്തിന് കോപ്പു കൂട്ടിയതിന്റെ തെളിവുകള്‍ കമ്മീഷനില്‍ കൊടുക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതം അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. എല്ലാവരെയും പോലെ മൗനമായിരിക്കാന്‍ അദ്ദേഹത്തിന് ആവില്ലായിരുന്നു.

? അതോടെ ജീവിതം താളംതെറ്റി

  • അതാണ് ശരി. 2011ല്‍ പ്രത്യേകിച്ച് കാരണമില്ലാതെ സസ്‌പെന്റ് ചെയ്തു. 2015ല്‍ പിരിച്ചുവിട്ടു. പിന്നെ കേസ്സുകളുമായി നിശബ്ദമാക്കാന്‍ ശ്രമിച്ചു. അദ്ദേഹം പതറിയതേ ഇല്ല. പക്ഷെ, ശിക്ഷാവിധി കേട്ടപ്പോള്‍ അദ്ദേഹം പതറിയോ എന്ന് സംശയം. എനിക്ക് വിശ്രമിക്കാനാവില്ല. മതേതര ജനാധിപത്യം സമൂഹം കൂടെയുണ്ട്. പ്രത്യേകിച്ച് കേരളത്തിലുള്ളവര്‍. വിദ്യാഭ്യാസം ഉണ്ടെന്നതാണ് കേരളത്തിലുള്ളവരുടെ പിന്തുണക്കും സ്‌നേഹത്തിനും കാരണം. പത്തു മിനുട്ടില്‍ എന്നവണ്ണം കേരളത്തില്‍ നിന്ന് വിളി വരും. ”സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാജിയല്ലെ. കേരളത്തില്‍ നിന്നാണ്. ഞങ്ങള്‍ കേരത്തില്‍ നിന്നാണ്. കൂടെയുണ്ട്. പതറരുത്…”. വലിയ കരുത്താണ് ഇതു നല്‍കിയത്. മുസ്‌ലിം യൂത്ത്‌ലീഗ് നേതാക്കള്‍ അദ്ദേഹത്തെ വീട്ടില്‍ വന്നു തന്നെ പിന്തുണ അറിയിച്ചിരുന്നു. നിങ്ങളുടെ പിന്തുണയാണ് ശക്തി. നമ്മള്‍ നിയമത്തിന്റെ വഴിയില്‍ പൊരുതും. ഫാഷിസം വീഴും; നീതി ജയിക്കും. എനിക്കുറപ്പുണ്ട്, അടുത്ത തവണ കേരളത്തില്‍ വരുമ്പോള്‍ അദ്ദേഹവും എന്റെ കൂടെ ഉണ്ടാവും.

Film

വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

Published

on

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.

കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.

Continue Reading

Film

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ ; ‘ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള’യ്ക്ക് മികച്ച പ്രതികരണം

ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട്‌ കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

Published

on

പ്രവീൺ നാരായണൻ സംവിധാനം ചെയ്തു സുരേഷ് ഗോപി നായകനായ “ജെ എസ് കെ – ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള”ക്ക് മികച്ച അഭിപ്രായം. ലൈംഗീക അതിക്രമത്തിനിരയായതിന് ശേഷം നീതിക്കായി പോരാട്ടം നടത്തുന്ന ജാനകി എന്ന പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രം  ഇന്നാണ് തീയേറ്ററുകളിലെത്തിയത്. ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട്‌ കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

അഡ്വ. ഡേവിഡ് ആബേല്‍ എന്ന അഭിഭാഷകനായാണ് ചിത്രത്തിൽ സുരേഷ് ഗോപി എത്തിയിരിക്കുന്നത്. സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.  ഒരു ലീഗൽ/കോർട്ട് റൂം ത്രില്ലറായി ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യവസാനം പിടിച്ചിരുത്തുന്ന തരത്തിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒപ്പം ആക്ഷൻ, ത്രിൽ, വൈകാരിക മുഹൂർത്തങ്ങൾ, നിയമ പോരാട്ടം എന്നിവക്കെല്ലാം പ്രാധാന്യവും കൊടുത്തിട്ടുണ്ട്. ജാനകിയായ അനുപമ പരമേശ്വരന്റെ പ്രകടന മികവാണ് ചിത്രത്തിന്റെ മൊത്തം ഘടനയിൽ നിർണ്ണായകമായി മാറിയിരിക്കുന്നത്.

ഇവരെ കൂടാതെ ദിവ്യ പിള്ളൈ, ശ്രുതി രാമചന്ദ്രൻ എന്നിവരുടെ കഥാപാത്രങ്ങളും പ്രകടന മികവ് കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. പ്രവീൺ നാരായണന്റെ തന്നെ ശക്തമായ തിരക്കഥയും, കാൻവാസിന് പറ്റിയ അന്തരീക്ഷം  ഒരുക്കിയ റെനഡിവേയുടെ ചായഗ്രഹണവും, അതിനെ ഒഴുക്കോടെ പ്രേക്ഷകരിൽ എത്തിക്കാൻ സംജിത് മുഹമ്മദ്  നിർവ്വഹിച്ച എഡിറ്റിങ്ങും എല്ലാം സിനിമയെ കൂടുതൽ മികച്ചതാക്കി.

Continue Reading

Film

സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്‌ലർ പുറത്ത്; റിലീസ്‌ ജൂലൈ 17ന്

Published

on

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം ജൂലൈ17നു ആഗോള റിലീസായെത്തും. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻ്റെ ഒരു മാസ്സ് ത്രില്ലിംഗ് ട്രെയ്‌ലർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡൊണോവൻ എന്ന വക്കീൽ കഥാപാത്രമായി എത്തുന്ന ചിത്രം, കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ്  ആണ് നിർമ്മിക്കുന്നത്. ജെ. ഫനീന്ദ്ര കുമാർ ആണ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള,  ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്.

കോർട്ട് റൂം ഡ്രാമ ആയി കഥ പറയുന്ന ചിത്രം വളരെ ശക്തവും പ്രസക്തവുമായ ഒരു വിഷയമാണ് ചർച്ച ചെയ്യുന്നതെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. പ്രേക്ഷകരിൽ ഉദ്വേഗം നിറക്കുന്ന കോടതി രംഗങ്ങൾക്കൊപ്പം ഇൻവെസ്റ്റിഗേഷൻ നൽകുന്ന ത്രില്ലും ചിത്രത്തിൽ ഉണ്ടെന്ന ഫീലും ട്രെയ്‌ലർ ദൃശ്യങ്ങൾ സമ്മാനിക്കുന്നുണ്ട്. മാസ്സ് രംഗങ്ങൾ കൂടാതെ വൈകാരിക നിമിഷങ്ങളും ഈ കോർട്ട് റൂം ത്രില്ലറിൻ്റെ കഥാഗതിയിൽ നിർണ്ണായക സ്വാധീനം ചെലുത്തുമെന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നു. ട്രെയിലറിൽ ഉൾപ്പെടുത്തിയ സുരേഷ് ഗോപിയുടെ തീപ്പൊരി ഡയലോഗുകളും പ്രേക്ഷകർക്ക് ആവേശം പകരുന്നതും ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നതുമാണ്. ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയുടെ ശക്തിയും ആഴവും വരച്ചു കാണിച്ചു കൊണ്ട്, അതിനുള്ളിൽ നിന്ന് നടത്തുന്ന നീതിയുടെ ഒരു പോരാട്ടത്തിൻ്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.

സുരേഷ് ഗോപിയുടെ 253 മത് ചിത്രമായാണ് “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എത്തുന്നത്. സെൻസറിങ് പൂർത്തിയായപ്പോൾ യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ, രതീഷ് കൃഷ്ണ, ഷഫീർഖാൻ, ജോസ് ശോണാദ്രി, മഞ്ജുശ്രീ നായർ, ജൈവിഷ്ണു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ആഗോള റിലീസായി എത്തുക.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- രണദിവെ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ, മിക്സ്- അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, കലാസംവിധാനം- ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ്-  രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹനൻ, സംഘട്ടനം – മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനംഃ സജിന മാസ്റ്റർ, വരികൾ- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ- അരുൺ മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്- ഐഡൻറ് ലാബ്സ്, ഡിഐ- കളർ പ്ലാനറ്റ്, സ്റ്റിൽസ്- ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ- ഐഡൻറ് ലാബ്സ്, പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- ഡ്രീം ബിഗ് ഫിലിംസ്, ജയകൃഷ്ണൻ ആർ. കെ.

Continue Reading

Trending