Connect with us

Video Stories

അധികാര വികേന്ദ്രീകരണം തകര്‍ത്ത ഇടതുസര്‍ക്കാര്‍

Published

on

കെ. കുട്ടി അഹമദ്കുട്ടി

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാര വികേന്ദ്രീകരണത്തിന് കത്തിവെക്കുന്ന നിരവധി സംഭവങ്ങളാണ് മുന്നിലുള്ളത്.
1. തദ്ദേശസ്വയംഭരണങ്ങള്‍ക്കുണ്ടായിരുന്ന അധികാരങ്ങള്‍ എല്‍. ഡി.എഫ് സര്‍ക്കാര്‍ കവര്‍ന്നെടുത്തു.
(i) അബ്കാരി ഷാപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കുന്നതിന് ഗ്രാമ പഞ്ചായത്തുകള്‍ക്കും ഗ്രാമ സഭകള്‍ക്കും ഉണ്ടായിരുന്ന അധികാരം എല്‍.ഡി. എഫ് എടുത്തുകളഞ്ഞു. കേരള പഞ്ചായത്ത് രാജ്‌നിയമം വകുപ്പ് 232(2) പ്രകാരം ഗ്രാമപഞ്ചായത്തുകളുടെ അനുമതിയില്ലാതെ ഷാപ്പുകള്‍ തുറക്കാന്‍ പാടില്ലായെന്ന നിയമ വ്യവസ്ഥ 2017ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ ഭേദഗതിയിലൂടെ എടുത്ത് കളഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും ആരാധനാലയങ്ങളില്‍നിന്നും നിശ്ചിത അകലം പാലിച്ചുകൊണ്ട് മാത്രം അബ്കാരി ഷാപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കാന്‍ പാടുള്ളു എന്ന നിയമവകുപ്പ് 232 (3) പ്രകാരമുള്ള വ്യവസ്ഥയും പ്രസ്തുത ഭേദഗതി റദ്ദാക്കി. പൊതുസമാധാനത്തിന്റെയും ധാര്‍മ്മികതയുടെയും ശല്യത്തിന്റെയും അടിസ്ഥാനത്തില്‍ അബ്കാരി ഷാപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും അടച്ചുപൂട്ടുന്നുതിനും ഉത്തരവ് നല്‍കാന്‍ പഞ്ചായത്തുകള്‍ക്കുണ്ടായിരുന്ന വകുപ്പ് 232(4) പ്രകാരമുള്ള അധികാരവും ഇതോടൊപ്പം റദ്ദാക്കി.
(ii) വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ക്കും ഗ്രാമസഭകള്‍ക്കും ഉണ്ടായിരുന്ന അധികാരം എടുത്ത് കളഞ്ഞു. കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 233 പ്രകാരം വ്യവസായ ശാലകള്‍ തുടങ്ങുന്നതിന് ഗ്രാമപഞ്ചായത്തിന്റെ അനുമതി ആവശ്യമായിരുന്നു. വ്യവസായശാല സ്ഥാപിക്കുന്ന പരിസരത്തെ ജനസാന്ദ്രത, പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ശല്യം, മലിനീകരണം, ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ പരിഗണിച്ചായിരുന്നു പഞ്ചായത്ത് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ 2019 ല്‍ കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ നിയമപ്രകാരം (MSME Rule) പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ തന്നെ ഒരു വ്യവസായ സ്ഥാപനം ആരംഭിക്കാന്‍ സംരംഭകന് കഴിയും. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിന്റെ മറവിലാണ് ഇത് ചെയ്തത്. ഇത് മൂലം ഗ്രാമപഞ്ചായത്തിന് വിവിധ നികുതിയും ഫീസുകളും ഇനത്തില്‍ ലഭിക്കേണ്ട വലിയൊരു തുകയാണ് നഷ്ടപ്പെടുന്നത്. മാത്രവുമല്ല വ്യാപകമായി കെട്ടിട നിര്‍മ്മാണ നിയമ ലംഘനങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാനും സാധ്യതയും ഉണ്ട്.
(iii) പന്ത്രണ്ടാം പദ്ധതി മാര്‍ഗരേഖയില്‍ ഫണ്ട് വിനിയോഗത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്നു. പതിമൂന്നാം പദ്ധതി മാര്‍ഗരേഖ നിബന്ധകളുടെ ശൃംഖലയാണ്. ഉദാ. ലൈഫ് മിഷന് 20 ശതമാനം, ഉത്പാദന മേഖലക്ക് 30 ശതമാനം, മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് 10 ശതമാനം, വനിതാഘടക പദ്ധതി 10 ശതമാനം, ഭിന്നശേഷിവിഭാഗങ്ങള്‍ക്ക് 5 ശതമാനം, വയോജനങ്ങള്‍/പാലിയേറ്റീവ് കെയര്‍ 5 ശതമാനം എന്നീ നിര്‍ബന്ധിത വകയിരുത്തല്‍മൂലം ജനകീയാസൂത്രണത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയിരിക്കുകയാണ്.
ഗ്രാമസഭാ നിര്‍ദ്ദേശപ്രകാരമുള്ള പ്രൊജക്ടുകള്‍ നടപ്പിലാക്കാന്‍ പഞ്ചായത്തുകള്‍ക്ക് കഴിയുന്നില്ല. വികസന ഫണ്ടിന്റെ നല്ലൊരു ശതമാനവും സുഭിക്ഷകേരളം പദ്ധതിയ്ക്കായി മാറ്റിവെക്കാന്‍ പഞ്ചായത്തുകള്‍ നിര്‍ബന്ധിതരാകുന്നു.
(iv) സാങ്കേതിക സഹായത്തിനെന്ന പേരില്‍ വിവിധ മിഷനുകളിലൂടെ സമാന്തര സംവിധാനങ്ങള്‍ കൊണ്ടുവന്നത് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അധികാരത്തെയും സ്വാതന്ത്ര്യത്തെയും പ്രതികൂലമായി ബാധിച്ചു. എല്‍.ഡി. എഫിന്റെ പോഷക സംഘടനാ പ്രവര്‍ത്തകരെ നിലനിര്‍ത്താന്‍ മാത്രമാണ് ഇവ സഹായിച്ചത്.
(v) പത്രണ്ടാം പദ്ധതി കാലയളവില്‍ സംസ്ഥാന ബജറ്റിന് ശരാശരി 23 ശതമാനം തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. പതിമൂന്നാം പദ്ധതിയിലും ശരാശരി തുക 23 ശതമാനം മാത്രമാണ്.
(vi) സംസ്ഥാന ബജറ്റിന്റെ അനുബന്ധം 4 ല്‍ പറയുന്ന പദ്ധതി വിഹിതം മുഴുവന്‍ നല്‍കാതെ എല്‍.ഡി.എഫ് സര്‍ക്കാര്‍ തുക വെട്ടിക്കുറച്ചു സ്പില്‍ ഓവര്‍ തുക 20 ശതമാനമായി പരിമിതപ്പെടുത്തി. അടുത്ത വര്‍ഷത്തെ തുകയില്‍ നിന്നാണ് ക്യൂ ബില്ലിലെ തുക നല്‍കുന്നത്.
2. സവിശേഷമായ മാതൃകകള്‍ ഇല്ലായ്മ ചെയ്തു.
(i) യു.ഡി.എഫിന്റെ സ്വപ്‌ന പദ്ധതിയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ടോട്ടല്‍ ക്വാളിറ്റി മാനേജ്‌മെന്റ് (TQM) നടപ്പിലാക്കി ഐ.എസ്.ഒ (ISO) 9001:2008 സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുകയെന്നത്. സേവനപ്രദാന സംവിധാനത്തിന്റെ ഗുണമേന്മയിലൂടെ ജനസംതൃപ്തി ഉറപ്പുവരുത്തുന്ന പദ്ധതി 2013 ല്‍ യു.ഡി.എഫ് ആരംഭിച്ചു. എന്നാല്‍ എല്‍.ഡി.എഫ് അധികാരത്തില്‍ വന്നതോടുകൂടി ടി.ക്യു.എം എന്നത് പഞ്ചായത്ത് കെട്ടിടത്തിന്റെ പെയ്ന്റിങും ഫര്‍ണിഷിങും ആയി ചുരുക്കി. ജനസംതൃപ്തി ഉറപ്പ്‌വരുത്തുന്ന സേവന ഗുണമേന്മക്ക് പകരം തട്ടിക്കൂട്ടി സര്‍ട്ടിഫിക്കറ്റ് ഐ.എസ്.ഒ കരസ്ഥമാക്കുന്നതിന് മുന്‍തൂക്കും നല്‍കിക്കൊണ്ട്് പദ്ധതിയുടെ അന്ത:സ്സത്ത നഷ്ടപ്പെടുത്തുകയാണ് എല്‍.ഡി.എഫ് ചെയ്തത്.
(ii) അധികാര വികേന്ദ്രീകരണം താഴെത്തട്ടില്‍ എത്തിക്കാന്‍ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും വാര്‍ഡുകള്‍ കേന്ദ്രീകരിച്ച്് സേവാഗ്രാം ഗ്രാമകേന്ദ്രം സ്ഥാപിച്ചുകൊണ്ട് സേവനപ്രദാന സംവിധാനം വാര്‍ഡ്തലം വരെ യു.ഡി.എഫ് എത്തിച്ചു. ഓരോ ഗ്രാമ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് 5000 രൂപ വരെ ചെലവഴിക്കാന്‍ വ്യവസ്ഥും ചെയ്തു. എന്നാല്‍ എല്‍.ഡി.എഫ് ഇതിനെ അട്ടിമറിക്കുകയാണ് ചെയ്തത്.
(iii) ജനകീയസൂത്രണത്തില്‍ ജനപങ്കാളിത്തം സജീവമാക്കുന്നതിന് വികസന പദ്ധതി ആശയങ്ങള്‍ അയല്‍സഭകളില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്ന് പന്ത്രണ്ടാം പദ്ധതിയില്‍ വ്യവസ്ഥ ചെയ്തിരുന്നു. ഇതിലൂടെ കമ്യൂണിറ്റി പ്ലാന്‍ എന്ന ആശയമാണ് യു.ഡി.എഫ് നടപ്പിലാക്കിയത്. പതിമൂന്നാം പദ്ധതിയില്‍ ഇവ ഒഴിവാക്കുകയാണുണ്ടായത്.
(iv) ജനകീയാസൂത്രണത്തില്‍ പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുടെ സജീവ പങ്കാളിത്തം ഉറപ്പ്‌വരുത്തുന്നതിന് ആദിവാസി മേഖലയിലെ ഊരു കൂട്ടത്തിന് സമാനമായി മല്‍സ്യസഭ യു.ഡി.എഫ് വിഭാവനം ചെയ്ത് നടപ്പിലാക്കി. എന്നാല്‍ ഇവ ക്രിയാത്മകമാക്കാന്‍ എല്‍. ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞില്ല.
(v) തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കാര്യശേഷി വികസനത്തിനായുള്ള കിലയിലെ റിസോഴ്‌സ് പേഴ്‌സണ്‍മാരെ തെരഞ്ഞെടുത്തിരുന്നത് കാര്യപ്രാപ്തിയുടെ അടിസ്ഥാനത്തിലായിരുന്നു. ആയതിലേക്ക് പരിശീലക പരിശീലനം ശാസ്ത്രീയമായ രീതിയില്‍ നടത്തി മികവുറ്റവരെ കണ്ടെത്തിയിരുന്നത്. എന്നാല്‍ എല്‍.ഡി.എഫ് ഭരണത്തില്‍ വന്നതോടുകൂടി പാര്‍ട്ടി അനുഭാവികളെയും സി.പി.എമ്മിന്റെ പോഷകസംഘടനകളുടെ പ്രവര്‍ത്തകരെയും തിരുകി കയറ്റുന്ന ഒരു സ്ഥാപനമാക്കി കിലയെ മാറ്റിക്കൊണ്ട്് അക്കാദമിക സ്ഥാപനത്തെ രാഷ്ട്രീയവത്കരിക്കുകയാണ് ചെയ്തത്.

 

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending